ലൈംഗിക അതിക്രമ കേസിലെ പ്രതിക്ക് പത്ത് വര്‍ഷം തടവ്

Share our post

കുന്നംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിലെ പ്രതിയെ പത്ത് വര്‍ഷം തടവിനും ഒന്നര ലക്ഷം രൂപ പിഴ അടക്കുന്നതിനും കുന്നംകുളം അതിവേഗ പോക്‌സോ പ്രത്യേക കോടതി ശിക്ഷിച്ചു. ചൂണ്ടല്‍ ചൂണ്ടപ്പുരയ്ക്കല്‍ വീട്ടില്‍ മനോജി (49) നെയാണ് ജഡ്ജ് എസ്. ലിഷ കുറ്റക്കാനെന്ന് കണ്ടെത്തിയത്. 2020-ലാണ് കേസിനാസ്പദമായ സംഭവം.

ട്രാക്ടര്‍ ഡ്രൈവറായ പ്രതി ഭാര്യയുമായി പിരിഞ്ഞു കഴിയുന്നതിനിടെ 17 വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പെണ്‍കുട്ടിയില്‍ നിന്ന് അമ്മ വിവരം അറിഞ്ഞതോടെ കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.ഐ.യായിരുന്ന വി. ഹേമലത, ടി.സി. അനുരാജ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവുകളും പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി. അഭിഭാഷകരായ അശ്വതി, രഞ്ജിക കെ. ചന്ദ്രന്‍, സി.പി.ഒ. പ്രശോബ് എന്നിവര്‍ സഹായികളായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!