കണ്ണൂർ സെൻട്രൽ ജയിലില്‍ നിന്ന് മൊബൈൽ ഫോണും ലഹരിയും പിടികൂടി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഹാഷിഷ് ഓയിലും മൊബൈല്‍ ഫോണും പിടികൂടി. കാപ്പ കേസില്‍ തടവിലായ പ്രതി സുമേഷില്‍ നിന്നാണ് ഹോമിയോ മരുന്നിന്റെ കുപ്പിയില്‍ ഒളിപ്പിച്ച നിലയില്‍ ഹാഷിഷ് ഓയില്‍ പിടിച്ചത്. ആറ്, ഏഴ് ബ്ലോക്കുകളില്‍ നിന്നാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ജയില്‍ ചാടിയ ലഹരിമരുന്ന് കേസിലെ പ്രതിയെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ വെള്ളിയാഴ്ച വൈകീട്ട് ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നും മൊബൈലും പിടികൂടിയത്.
കഞ്ചാവടക്കമുള്ള ലഹരിമരുന്നുകള്‍ നേരത്തെ ജയിലിനുള്ളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഹാഷിഷ് ഓയില്‍ പോലുള്ള ലഹരി മരുന്ന് പിടികൂടുന്നത് ഇതാദ്യമായാണ്.