Connect with us

Kerala

വത്സലടീച്ചര്‍ക്കുപിന്നാലെ കുറമാട്ടിയും യാത്രയായി, വിയോഗത്തിന് നിശബ്ദസാക്ഷിയായി കൂമന്‍കൊല്ലി

Published

on

Share our post

തിരുനെല്ലി: പി. വത്സലയുടെ ശ്രദ്ധേയമായ ‘നെല്ല്’ നോവലിലെ ജീവിച്ചിരിക്കുന്ന കഥാപാത്രമായ കുറുമാട്ടിയും (രാഗിണി-70) കഥാകാരിക്ക് പിന്നാലെ ജീവിതത്തില്‍നിന്ന് വിടവാങ്ങി. തിരുനെല്ലി പോത്തുമൂല കോളനിയിലെ മകള്‍ വെള്ളയുടെ വീട്ടിലായിരുന്നു അന്ത്യം. എഴുപതുകളില്‍ തിരുനെല്ലിയിലെത്തുന്ന കാലംമുതല്‍ പി. വത്സലയുടെ കൂട്ടുകാരിയായിരുന്നു രാഗിണി. ഈ സൗഹൃദം പിന്നീട് ആഴമുള്ളതായി മാറി.

അടിയജീവിതത്തിന്റെ കഥകളും അനുഭവങ്ങളുമെല്ലാം കഥാകാരിയുമായി അവര്‍ പങ്കുവെച്ചിരുന്നു. പി. വത്സല ‘നെല്ല്’ എഴുതിയപ്പോഴും കുറുമാട്ടി എന്ന കഥാപാത്രവും അനശ്വരമായി മാറുകയായിരുന്നു.

രാമു കാര്യാട്ട് ‘നെല്ല്’ പിന്നീട് സിനിമയാക്കിയപ്പോഴും കുറുമാട്ടിയുടെ വേഷം ചെയ്യാന്‍ നിട്ടറി കോളനിയിലെ ‘കുറുമാട്ടി’യെ വിളിച്ചിരുന്നു. അന്ന് സിനിമയില്‍ വേഷമിടാന്‍ പോയില്ലെങ്കിലും രാഗിണിയുടെ സാരിയും ആഭരണങ്ങളുമെല്ലാം സിനിമയിലേക്ക് രാമു കാര്യാട്ട് കൊണ്ടുപോയിരുന്നു. പിന്നീട് പി. വത്സലയുമായുള്ള അവരുടെ സൗഹൃദം കഥാകാരിയുടെ മരണംവരെയും തുടര്‍ന്നിരുന്നു.

മണ്ണും മഴയും മനുഷ്യനും പ്രണയവുമെല്ലാം ഇഴപിരിഞ്ഞ ഈ നാടിന്റെ ചൂടും ചൂരുമെല്ലാം പി. വത്സല ആവാഹിച്ചത് കുറുമാട്ടിയിലൂടെയായിരുന്നു. നെല്‍പ്പാടത്തിന്റെ കരയില്‍ ചൂട്ടുമായി ഉറക്കമൊഴിച്ചിരിക്കുന്ന കാവല്‍പ്പുരകളും അതിനോടുചേര്‍ന്ന ജീവിതങ്ങളുടെയും ആഴവും പരപ്പുമുള്ള അനുഭവങ്ങളെ കുറുമാട്ടിയിലൂടെ വത്സല ടീച്ചര്‍ വരച്ചെടുത്തു. അടിയാളരുടെ ജീവിതകഥകള്‍ പറഞ്ഞുപറഞ്ഞ് അവര്‍ കഥാപാത്രമായിമാറി. ടീച്ചറുടെ കൈപിടിച്ച് തിരുനെല്ലിയിലെ കഥകള്‍ പറഞ്ഞു. കഥാകാരി ഓര്‍മയായി ഒരുമാസം പിന്നിട്ടപ്പോള്‍ അവര്‍ക്കുപിന്നാലെ കുറുമാട്ടിയും യാത്രയായി.

പി. വത്സല എഴുപതുകളില്‍ തിരുനെല്ലിയിലേക്ക് എത്തിയതുമുതല്‍ കുറുമാട്ടിയും ടീച്ചറുടെ കൂട്ടുകാരിയായിരുന്നു. ജന്മിത്തറവാടുകളിലും വയലുകളിലുമെല്ലാം തൊഴിലെടുത്തുതുടങ്ങിയ കാലത്തായിരുന്നു കുറുമാട്ടിക്ക് തിരുനെല്ലിയിലേക്ക് വിരുന്നെത്തിയ വത്സല ടീച്ചറെ കൂട്ടുകാരിയായി കിട്ടുന്നത്. തിരുനെല്ലിക്ക് പുറത്തുനിന്നുമുള്ള ഒരു നാടിനെ പരിചയപ്പെടാന്‍കൂടിയാണ് അവര്‍ വത്സല ടീച്ചറുടെ കൈപിടിച്ചത്. അന്ന് കോളനിയെന്ന പേരൊന്നുമില്ല. എല്ലാം മന്റുകള്‍ മാത്രം. മന്റ് എന്നാല്‍, അടിയോരുടെ കുടിലുകള്‍. ഈ കുടിലിന് ചുറ്റുമാണ് ‘നെല്ലി’ലെ കഥാപാത്രങ്ങള്‍ ജീവിച്ചതും മരിച്ചതുമെല്ലാം.

രാഗിണി പറഞ്ഞ കഥകളില്‍ നിന്നാണ് ‘നെല്ലി’ലെ അടിയാളജീവിതങ്ങളുടെ പൊരുള്‍ വത്സല ടീച്ചര്‍ ഗ്രഹിച്ചെടുത്തത്. സ്‌കൂള്‍ രജിസ്റ്ററില്‍ മാത്രമുണ്ടായിരുന്ന രാഗിണി എന്ന പേര് എപ്പോഴോ മാഞ്ഞുപോയി. അങ്ങനെ ഈ അടിയാത്തിപ്പെണ്ണ് തിരുനെല്ലിയുടെയും കുറുമാട്ടിയായി മാറുകയായിരുന്നു. ഏറ്റവും ഒടുവില്‍ പി. വത്സല തിരുനെല്ലിയിലെത്തിയിരുന്നപ്പോഴും തന്റെ ‘കുറുമാട്ടി’യെ കണ്ടിരുന്നു.

ജീവിതഗന്ധിയായ നോവലിനും സിനിമയ്ക്കും ഊടുംപാവും നല്‍കിയ ഗ്രാമത്തിന്റെ ഒരു കോണില്‍ ജീവിതസായാഹ്നത്തില്‍ വിശ്രമത്തിലായിരുന്നു, കുറുമാട്ടി. പി. വത്സലയെന്ന കൂട്ടുകാരിയുടെ വിയോഗത്തില്‍ ഏറെ സങ്കടങ്ങളും പറഞ്ഞിരുന്നു.

കുറച്ചുകാലമായി അസുഖബാധിതയായിരുന്ന രാഗിണി മകളുടെവീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭര്‍ത്താവ്: പരേതനായ കരിയന്‍. മക്കള്‍: ദേവി, വെള്ള. മരുമക്കള്‍: പരേതനായ കരിയന്‍, മാരന്‍.

കഥകളെയും കഥാപാത്രങ്ങളെയും ബാക്കിയാക്കി വത്സല ടീച്ചറും വൈകാതെ കുറുമാട്ടിയും അരങ്ങൊഴിയുമ്പോള്‍ ഇവിടെ കൂമന്‍കൊല്ലിയും താഴ്വാരങ്ങളും മാത്രം ബാക്കിയാകുന്നു.


Share our post

Kerala

ക്രിമിനൽക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാർ നൽകില്ല

Published

on

Share our post

തിരുവനന്തപുരം: ക്രിമിനല്‍ക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ക്ഷേത്രങ്ങളില്‍ പൂജാസാധനങ്ങളുടെ വില്‍പ്പനക്കരാര്‍ നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. കരാറുകാരനും ജോലിക്കാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി.ലേലത്തുകയില്‍ കുടിശ്ശികയുള്ളവരെയും കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരെയും ടെന്‍ഡറില്‍ പങ്കെടുപ്പിക്കില്ല. ലേലവ്യവസ്ഥകള്‍ ലംഘിച്ചാലും കരിമ്പട്ടികയിലാക്കും.

ദേവസ്വവുമായി കേസുള്ളവരെ ടെന്‍ഡറില്‍ അയോഗ്യരാക്കും. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ ലേലത്തുക വരുന്ന പൂജാസാധനങ്ങള്‍ക്ക് ഇ-ടെന്‍ഡറിനുപകരം തുറന്ന ലേലമാക്കും. നിശ്ചിതതീയതിക്കകം ലേലം കൊള്ളുന്നവര്‍ തുക അടച്ചില്ലെങ്കില്‍ 18 ശതമാനം പലിശ ഈടാക്കും.

നാളികേരവില പലഭാഷകളില്‍

വില്‍ക്കുന്ന നാളികേരങ്ങളുടെ വില വ്യത്യസ്തഭാഷകളില്‍ സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കണം. വെടിവഴിപാടിന് നിലവിലുള്ള 10 രൂപയില്‍ക്കൂടുതല്‍ വാങ്ങിയാല്‍ നടപടിയെടുക്കും. അധികതുക വാങ്ങിയാല്‍ ദേവസ്വംഫണ്ടിലേക്ക് മുതല്‍ക്കൂട്ടി, കരാര്‍ റദ്ദാക്കും. വെടി വഴിപാടിനുള്ള ജീവനക്കാരെ കരാറുകാരന്‍ സ്വന്തം നിലയ്ക്ക് ഇന്‍ഷുര്‍ ചെയ്യണം. പൂജാസാധനങ്ങളുടെ വിലയില്‍ മാറ്റംവരുത്താന്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിവേണം.


Share our post
Continue Reading

Kerala

വടകര സ്വദേശികളായ രണ്ട് യുവാക്കൾ കഞ്ചാവുമായി പിടിയിൽ

Published

on

Share our post

വടകര ( കോഴിക്കോട് ) : വടകര കുന്നത്തുകരയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ. വടകര ചോറോട് സ്വദേശികളായ സഫ്വാൻ, ഷെറിൻ എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 55 ഗ്രാം കഞ്ചാവാണ് വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ പ്രമോദ് പുളിക്കൽ പിടികൂടിയത്.പാർട്ടിയിൽ പ്രിവന്റ് ഓഫീസർ ഗ്രേഡ് ഉനൈസ് എൻ എം,സുരേഷ് കുമാർ സി. എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്ബിൻ. ഇ .എം ഡ്രൈവർ പ്രജിഷ് എന്നിവർ ഉണ്ടായിരുന്നു.


Share our post
Continue Reading

Kerala

50,000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും

Published

on

Share our post

തിരുവനന്തപുരം: ഭക്ഷ്യ-വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്യും. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് കഴിഞ്ഞ നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷ ക്ഷണിച്ചിരുന്നു. ഇതിൽ 75563 അപേക്ഷകൾ ലഭിച്ചു. സൂക്ഷ്മപരിശോധനയിൽ മുൻഗണനാകാർഡിന് അർഹരായ 73970 അപേക്ഷകൾ കണ്ടെത്തി.

മാനദണ്ഡപ്രകാരം 30 മാർക്കിന് മുകളിൽ ലഭ്യമായ 63861 അപേക്ഷകരിൽ ആദ്യ അമ്പതിനായിരം പേർക്കാണ് നിലവിൽ മുൻഗണനാ കാർഡുകൾ നൽകുന്നതെന്ന് ഭക്ഷ്യ- മന്ത്രി ജി ആർ അനിൽ അറിയിച്ചു. അർഹരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശേഷിക്കുന്ന അപേക്ഷകർക്ക് തുടർന്നുള്ള മാസങ്ങളിൽ ഒഴിവ് വരുന്ന മുറയ്ക്ക് മുൻഗണനാകാ‍ർ‍ഡുകൾ വിതരണം ചെയ്യും. വിതരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം ബുധൻ വൈകിട്ട്‌ 4.30 ന് തിരുവനന്തപുരം ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.


Share our post
Continue Reading

Trending

error: Content is protected !!