Connect with us

Kerala

മുത്തങ്ങയിലേക്ക് സഞ്ചാരി പ്രവാഹം; വൈല്‍ഡ്‌ലൈഫ് സഫാരിക്ക് എത്തുന്നത് വിദേശികള്‍ ഉള്‍പ്പടെ

Published

on

Share our post

അവധിക്കാലത്ത് കര്‍ണാടകയില്‍നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ ബത്തേരിയില്‍ ഗതാഗതക്കുരുക്ക് പതിവ്. ഗുണ്ടല്‍പേട്ട വഴി ജില്ലയുടെ വിവിധയിടങ്ങളിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ ബത്തേരി പട്ടണത്തിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ, ബെംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് കേരളത്തില്‍നിന്ന് പോകുന്നവരും ബത്തേരി വഴി തിരഞ്ഞെടുക്കുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്.

സഞ്ചാരികളെത്തുന്നത് വൈല്‍ഡ് ലൈഫ് സഫാരിക്ക്

മുത്തങ്ങയില്‍ സന്ദര്‍ശകരുടെ വന്‍തിരക്കാണ് കഴിഞ്ഞദിവസങ്ങളിലനുഭവപ്പെട്ടത്. വനംവകുപ്പ് നടത്തുന്ന വൈല്‍ഡ് സഫാരി ആസ്വദിക്കുന്നതിനാണ് വലിയതോതില്‍ സന്ദര്‍ശകരെത്തുന്നത്. വിദേശികളടക്കമുള്ള സഞ്ചാരികളാണ് മുത്തങ്ങയില്‍ ക്രിസ്മസ്-പുതുവത്സര അവധിക്കാലത്ത് ദിവസവുമെത്തുന്നത്. വയനാട് വന്യജീവിസങ്കേതത്തിലൂടെ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സഫാരിയാണ് വനംവകുപ്പ് നടത്തുന്നത്.

മുത്തങ്ങയിൽ വനംവകുപ്പിന്റെ വൈൽഡ് സഫാരിക്കായെത്തിയ സഞ്ചാരികൾ
നാല് മിനി ബസുകളിലും ജീപ്പുകളിലുമായാണ് സഫാരി. ക്രിസ്മസ് മുതല്‍ ദിവസേന എഴുനൂറോളം സഞ്ചാരികളാണ് മുത്തങ്ങയിലെത്തുന്നത്. രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകീട്ടുമാണ് സഫാരിയുള്ളത്. വന്യമൃഗങ്ങളെ കണ്ട് കാനനയാത്ര ആസ്വദിക്കുകയെന്നതാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ലക്ഷ്യം. മാനും കാട്ടാനയുമടക്കമുള്ളവയെ കാണാറുണ്ടെങ്കിലും അപൂര്‍വമായി മാത്രമാണ് പുലിയെയും കടുവയെയും ഇവിടെ കാണുന്നത്.

300 രൂപയാണ് ഒരാള്‍ക്ക് പ്രവേശനനിരക്ക്. കുട്ടികള്‍ക്ക് 150 രൂപയും വിദേശികള്‍ക്ക് 600 രൂപയുമാണ് പ്രവേശനനിരക്ക്. കര്‍ണാടകയില്‍നിന്നുള്ള സഞ്ചാരികളാണ് കൂടുതലായുമെത്തുന്നത്. മൈസൂരു, ബെംഗളൂരു പട്ടണങ്ങളില്‍ നിന്നുള്ളവരാണിവര്‍. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നും ഒട്ടേറെ സഞ്ചാരികളെത്തുന്നുണ്ട്. ബത്തേരിയിലെ ജൈനക്ഷേത്രമടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

ബത്തേരിയില്‍ ഗതാഗതക്കുരുക്ക്

കര്‍ണാടകയില്‍നിന്നുള്ള സഞ്ചാരികളുടെ എണ്ണം കൂടിയതോടെ ബത്തേരി പട്ടണത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കെത്തുന്ന കര്‍ണാടകയില്‍നിന്നുള്ള സഞ്ചാരികള്‍ ഭൂരിഭാഗവും ബത്തേരി വഴിയാണ് കടന്നുപോകുന്നത്. ബത്തേരിക്ക് സമീപമുള്ള റിസോര്‍ട്ടുകളും ഹോംസ്റ്റേകളുമാണ് ഇവരില്‍ കൂടുലാളുകളും താമസിക്കാനായി തിരഞ്ഞെടുക്കുന്നത്.

സഞ്ചാരികളുടെ എണ്ണം കൂടിയതോടെ വൈകുന്നേരത്തോടടുക്കുമ്പോള്‍ അവധിക്കാലദിവസങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ് ബത്തേരിയിലനുഭവപ്പെടുന്നത്. ശനിയും ഞായറും ഈ തിരക്ക് കൂടാനാണ് സാധ്യത. പ്രതിസന്ധി പരിഹരിക്കുന്നതിനായി തദ്ദേശഭരണസംവിധാനവും പോലീസും ടൗണില്‍ അവധിദിവസങ്ങളില്‍ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കണമെന്ന ആവശ്യമുയരുന്നുണ്ട്.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!