Kerala
കുതിരവണ്ടി സവാരി, ഹെലിക്കോപ്റ്റര്‍ റൈഡ്; സഞ്ചാരികളുടെ ഹൃദയം കവര്‍ന്ന് വയനാട് ഫ്ളവര്‍ഷോ

കണ്‍നിറയെ പൂക്കാഴ്ചകളും മനസ്സുനിറയെ ഉല്ലാസങ്ങളുമൊരുക്കി ജനപ്രിയമാവുകയാണ് വയനാട് അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഫ്ളവര്‍ഷോ. അവധിക്കാലം ആസ്വദിക്കാന്‍ സഞ്ചാരികളുള്‍പ്പെടെ ആളുകള്‍ കൂട്ടത്തോടെ ബൈപ്പാസിലെ ഫ്ളവര്‍ഷോ നഗരിയില്‍ എത്തുകയാണിപ്പോള്‍. പൂക്കള്‍ കണ്ട് ആസ്വദിച്ചും റൈഡുകളില്‍ കറങ്ങിയും ഏറെനേരം ചെലവഴിച്ചാണ് കുടുംബങ്ങള്‍ മടങ്ങുന്നത്.
ജലധാരയാണ് ഫ്ളവര്‍ഷോയില്‍ എത്തുന്നവരെ ആദ്യം സ്വാഗതംചെയ്യുക. ചുറ്റിലും ലൈറ്റുകളുമായി രാത്രി ജലധാരയുടെ ഭംഗികൂടും. നിരനിരയായുള്ള പൂക്കളാണ് അടുത്ത കാഴ്ച. റോസ്, ഡാലിയ, ജമന്തി, ആന്തൂറിയം, 16 ഇനം ബോഗണ്‍വില്ല, ലില്ലിയം, പോയന്‍സിറ്റിയ, ബോള്‍സം, മെലസ്റ്റോമ തുടങ്ങി ഒട്ടേറെ പൂക്കാഴ്ചകള്‍, ഫല, സസ്യപ്രദര്‍ശനം എന്നിവയാണ് പിന്നീടങ്ങോട്ട്. സെല്‍ഫിയെടുക്കാനായി സെല്‍ഫികോര്‍ണറും ഒരുക്കിയിട്ടുണ്ട്. പഴയ രാജ്ദൂത് ബൈക്ക് വെച്ചുള്ള ഫോട്ടോസെഷനും ആകര്‍ഷകമാണ്.
ഇതുകഴിഞ്ഞാല്‍ വീണ്ടും ജലധാരയും അമ്യൂസ്മെന്റ് പാര്‍ക്കുമാണ്. യന്ത്ര ഊഞ്ഞാല്, കുട്ടികള്‍ക്കായുള്ള വിവിധ റൈഡുകള്‍ എന്നിവയാണ് അമ്യൂസ്മെന്റ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. എന്നും വൈകീട്ടുള്ള കലാപരിപാടികള്‍ക്കും കാഴ്ചക്കാരേറെയാണ്. ഏഴുമണിക്കാണ് കലാപരിപാടികള്‍ തുടങ്ങുക. വൈകീട്ട് അഞ്ചുമണിയാകുമ്പോഴേക്ക് തിരക്കുകൂടും. പൂക്കള്‍കണ്ട് കലാപരിപാടികളും ആസ്വദിച്ച് ആളുകള്‍ മടങ്ങും. ഗാനമേള, മിമിക്സ്പരേഡ്, കോമഡിഷോ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് ദിവസവും.
പ്രിയമേറുന്ന കുതിരവണ്ടി
കല്പറ്റ നഗരം ചുറ്റുന്ന കുതിരവണ്ടിസവാരിക്ക് പ്രീതിയേറുകയാണ്. മൈസൂരുവില്‍നിന്നെത്തിയ കുതിരകളായ ലക്കിയും ബാദലുമാണ് ഫ്ളവര്‍ഷോ കാണാനെത്തുന്നവരെ നഗരം ചുറ്റിക്കാണിക്കുന്നത്. ആറുപേരടങ്ങുന്ന ഒരു ടീമിന് 600 രൂപയാണ് സവാരിക്ക് ഫീസ് ഈടാക്കുന്നത്. ഹെലികോപ്റ്റര്‍ യാത്ര ജനുവരി മൂന്നുമുതല്‍ അഞ്ചുവരെ നടക്കും. അതിനായുള്ള ബുക്കിങ് ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ചുരത്തിലേക്കും ബാണാസുരസാഗര്‍ ഡാം ഭാഗത്തേക്കും ഹെലികോപ്റ്റര്‍ സവാരി ഒരുക്കാനാണ് തീരുമാനമെന്നും സംഘാടകര്‍ പറഞ്ഞു.
മത്സരങ്ങളുടെയും ഷോ
വിവിധ മത്സരങ്ങളുടെകൂടി ഷോയാണ് ഫ്ലവര്‍ഷോ. വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ എന്നിവര്ക്കായ വിവിധ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് കാര്‍വിങ് മത്സരം, ഫ്ളവര്‍ അറേഞ്ച്മെന്റ് മത്സരം, പുഷ്പരാജ, പുഷ്പറാണി മത്സരങ്ങള്‍, പാചകമത്സരം, മൈലാഞ്ചി അണിയിക്കല്‍ മത്സരം, കട്ട്ഫ്ളവര്‍, മിസ് ഫ്ളവര്‍ഷോ, പുഞ്ചിരിമത്സരം, ചിത്രരചനാമത്സരം, സ്മാര്‍ട്ട് ബോയ് ആന്‍ഡ് സ്മാര്‍ട്ട് ഗേള്‍ തുടങ്ങിയവയാണ് ജനുവരി 10 വരെയാണ് ഫ്ലവര്‍ഷോ. മുതിര്‍ന്നവര്‍ക്ക് 70 രൂപയും വിദ്യാര്‍ഥികള്‍ക്ക് 30 രൂപയുമാണ് ഫീസ്. രാവിലെ 9.30 മുതല്‍ രാത്രി 10 വരെയാണ് ഫ്ലവര്‍ഷോ.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്