Connect with us

Kerala

തീറ്റപ്പുൽക്കൃഷിക്ക് ഊന്നൽ നൽകി പുതിയനയം വരുന്നു

Published

on

Share our post

സംസ്ഥാനത്ത് പാലിന്റെ ഉത്‌പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് തീറ്റപ്പുല്‍ക്കൃഷിക്ക് ഊന്നല്‍ നല്‍കി പുതിയനയം രൂപവത്കരിക്കുന്നു. കരടുനയം തയ്യാറാക്കാന്‍ നാല്‌ സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. ഓരോ പ്രദേശത്തിനും അനുയോജ്യമായ പുല്ലിനങ്ങള്‍ തീരുമാനിക്കുകയും കൃഷിഭൂമിയുടെ വിസ്തൃതി വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.

കന്നുകാലികള്‍ക്ക് ഗുണമേന്മയുള്ള തീറ്റയുടെ ക്ഷാമമാണ് കേരളത്തില്‍ പാൽ ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിനുള്ള തടസ്സമെന്നാണ് വിലയിരുത്തല്‍. കര്‍ഷകര്‍ ക്ഷീരമേഖല വിട്ടുപോകുന്നതിനും യുവതലമുറ ഇതിലേക്ക് കടന്നുവരാത്തതിനും കാരണവുമിതാണ്. ഫാക്ടറികളില്‍ ഉത്‌പാദിപ്പിക്കുന്ന സാന്ദ്രീകൃത കാലിത്തീറ്റയുടെ ഉപയോഗം പരമാവധി കുറയ്ക്കാനും കന്നുകാലികള്‍ക്ക് പ്രകൃതിദത്തമായ പുല്ല് നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയനയം ലക്ഷ്യംവയ്ക്കുന്നത്. അതിലൂടെ കൂടുതല്‍ കൊഴുപ്പും ഗുണമേന്മയുമുള്ള പാല്‍ ഉത്‌പാദിപ്പിക്കാനും ഉത്‌പാദനച്ചെലവ് കുറയ്ക്കാനുമാകും. വിപുലമായ സര്‍വേയും ഇതിന്റെ ഭാഗമായി നടക്കും.

സംസ്ഥാനത്ത് 13.42 ലക്ഷം കന്നുകാലികളാണുള്ളത്. അവയ്ക്ക് തീറ്റ ലഭ്യമാക്കാന്‍ 60,000 ഹെക്ടറില്‍ പുല്‍ക്കൃഷി ആവശ്യമാണ്. നിലവില്‍ 20,000 ഹെക്ടറില്‍ താഴെമാത്രമേ കൃഷിയുള്ളൂവെന്നാണ് ക്ഷീരവികസനവകുപ്പിന്റെ കണക്ക്. കാലിത്തീറ്റയ്ക്ക് അടിക്കടി വിലകൂടുന്നതിനാല്‍ പശുവളര്‍ത്തല്‍ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. തീറ്റപ്പുല്ലിനും കാലിത്തീറ്റയ്ക്കും അന്യസംസ്ഥാനങ്ങളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. കര്‍ണാടകത്തിലെ ചാമരാജ് ജില്ലയില്‍നിന്ന് ചോളത്തണ്ട് കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത് മലബാര്‍ മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. അവിടെ തീറ്റയ്ക്ക് ക്ഷാമം നേരിടുമെന്നു പറഞ്ഞാണ് കളക്ടര്‍ നിരോധനമേര്‍പ്പെടുത്തിയത്.

സാധാരണ പുല്ല് വളര്‍ത്തിയാല്‍ ആവശ്യമുള്ളത്ര ഗുണമേന്മയുള്ള തീറ്റ കിട്ടില്ലെന്ന് ക്ഷീരവികസനവകുപ്പ് അധികൃതര്‍ പറയുന്നു. ഹൈബ്രിഡ് ഇനങ്ങളിലെ പുല്ലുകളാണ് വച്ചുപിടിപ്പിക്കുക. ഹൈബ്രിഡ് നേപ്പിയറാണ് സാധാരണ കൃഷി ചെയ്യുന്ന ഇനം. എന്നാല്‍ ചതുപ്പിലും ചോലയിലും ഇത് അനുയോജ്യമല്ല. വൈക്കോലിനും പുല്ലിനും പുറമേ വാഴ, ചക്ക, പാള, പുളിങ്കുരു, പൈനാപ്പിൾ തുടങ്ങി പ്രാദേശികമായി ഉപയോഗിക്കുന്ന തീറ്റയിനങ്ങളും പ്രോത്സാഹിപ്പിക്കും.

പാല്‍ ഉത്‌പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തീറ്റപ്പുല്‍ക്കൃഷി നയമുണ്ടാക്കുന്നത്. കരടുനയം തയ്യാറാക്കുന്നതിന് ക്ഷീരവികസന ഉദ്യോഗസ്ഥരുടെ 15 അംഗ സമിതിയും എട്ടംഗ ഉപദേശകസമിതിയും മൂന്നംഗ വെറ്റിങ് സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി, ക്ഷീരവികസന ഡയറക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഉന്നതാധികാരസമിതിയുമുണ്ട്. സംസ്ഥാനത്തെ വെറ്ററിനറി സര്‍വകലാശാലയുടെയും തമിഴ്‌നാട്ടിലെ കാര്‍ഷിക സര്‍വകലാശാലയുടെയും സഹകരണവും തേടിയിട്ടുണ്ട്. 


Share our post

Kerala

മണ്ണാർക്കാട് സ്വദേശിയെ കശ്മീരിലെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

Share our post

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മുകശ്മീരിൽ മരിച്ചനിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ബാംഗ്ലൂരില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് പോയതെന്ന് വീട്ടുകാർ പറയുന്നു. പുല്‍വാമയിൽ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്നും പോലീസ് അറിയിച്ചു. യുവാവ് എങ്ങനെ ഇവിടെയെത്തിയതെന്നുള്‍പ്പടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Kerala

നയിക്കാൻ സ്ത്രീകൾ: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ്: 602 അധ്യക്ഷ പദങ്ങളിലും സ്ത്രീ സംവരണം; കണക്കുകൾ ഇങ്ങനെ

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും പട്ടികജാതി-വർഗ വിഭാഗ ങ്ങൾക്കും സംവരണം ചെയ്ത അധ്യക്ഷരുടെ എണ്ണം നിശ്ചയിച്ചു. 941 പഞ്ചായത്തുകളിൽ 471 ലും സ്ത്രീകൾ പ്രസിഡന്റ്റാകും. 416 പഞ്ചായത്തിൽ പ്രസിഡൻ്റ് പദത്തിൽ സംവരണമില്ല. തദ്ദേശഭരണ വകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

വനിതാ അധ്യക്ഷർ

പഞ്ചായത്ത് -471
ബ്ലോക്ക് -77
മുനിസിപ്പാലിറ്റി-44
കോർപ്പറേഷൻ-3
ജില്ലാ പഞ്ചായത്ത്-7
ആകെ-602 അധ്യക്ഷ പദങ്ങളാണ് ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ലഭിക്കുക. ആകെ 14 ജില്ലാ പഞ്ചായത്തിൽ 7 വനിതകളും ഒരിടത്ത് പട്ടിക ജാതി വിഭാഗത്തിൽ നിന്നുള്ള അംഗവും പ്രസിഡന്റ്റാകും. ആറ് കോർപ്പറേഷനുകളിൽ മൂന്നിടത്ത് വനിതകൾ മേയർമാരാകും, 87 മുനിസിപ്പാലിറ്റികളിൽ 44 മുനിസിപ്പാലിറ്റികളിൽ വനിതകൾ അധ്യക്ഷരാകും. പട്ടികജാതിക്ക് ആറ്, അതിൽ മൂന്ന് അധ്യക്ഷ പദവികൾ സ്ത്രീകൾക്ക് നിശ്ചയിച്ചു. ഒരു മുനിസിപ്പാലിറ്റിയിൽ പട്ടിക വർഗം വിഭാഗത്തിനാണ് അധ്യക്ഷ സ്ഥാനം.


Share our post
Continue Reading

Kerala

തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

Published

on

Share our post

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.

അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്


Share our post
Continue Reading

Trending

error: Content is protected !!