PERAVOOR
കുനിത്തല കുറ്റിയൻ മൂപ്പന്റവിട കൂറുംബ ഭഗവതി ക്ഷേത്രത്തിൽ പുത്തരി ഊട്ട് ബുധനാഴ്ച

പേരാവൂർ: കുനിത്തല കുറ്റിയൻ മൂപ്പന്റവിട ശ്രീ കൂറുംബ ഭഗവതി ക്ഷേത്രത്തിൽ പുത്തരി ഊട്ട് ഡിസമ്പർ ആറിന് (ബുധനാഴ്ച) നടക്കും. രാവിലെ ആറ് മണിക്ക് നട തുറക്കൽ, ഏഴ് മണിക്ക് അഷ്ടദിക് പാലകൻമാർക്ക് നിവേദ്യ ഊട്ട്, എട്ട് മണിക്ക് കൊടിയേറ്റം, 11 മണിക്ക് പുത്തരി ഊട്ട് ,12 മണിക്ക് തെക്കിരിക്ക, രണ്ട് മണിക്ക് വലിയ വട്ടളം ഗുരുതി , നാലു മണിക്ക് മുത്തപ്പൻ മലയിറക്കൽ, 6.30ന് മുത്തപ്പൻ വെള്ളാട്ടം, 7.30ന് കണ്ഠാകർണ്ണൻ വെള്ളാട്ടം, 8.30ന് വസൂരിമാല ഭഗവതി വെള്ളാട്ടം, ശക്തിപൂജ.
PERAVOOR
പേരാവൂരിൽ നെൽവയൽ നികത്തൽ വ്യാപകം; പാടശേഖരത്തിലുൾപ്പെട്ട വയലും മണ്ണിട്ട് നികത്തുന്നു

പേരാവൂർ : പഞ്ചായത്തിലെ മണത്തണ, വെള്ളർവള്ളി വില്ലേജുകളിൽ നെൽവയൽ വ്യാപകമായി മണ്ണിട്ട് നികത്തുന്നു. 2008-ലെ നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമത്തെ കാറ്റിൽപ്പറത്തിയാണ് ഏക്കർകണക്കിന് കൃഷിഭൂമി പട്ടാപ്പകൽ മണ്ണിട്ടുനികത്തുന്നത്. മണത്തണ വില്ലേജിലെ പേരാവൂർ, മുരിങ്ങോടി എന്നിവിടങ്ങളിലും വെള്ളർവള്ളി വില്ലേജിലെ തൊണ്ടിയിൽ, കല്ലടി, തിരുവോണപ്പുറം പ്രദേശങ്ങളിലുമാണ് വ്യാപകമായി ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്.
റോഡരികുകളിൽ കൊണ്ടിടുന്ന മണ്ണ് പിന്നീട് വയലുകളിലേക്ക് നീക്കിയാണ് ഘട്ടം ഘട്ടമായി കൃഷിഭൂമി നികത്തുന്നത്. കല്ലടി വാർഡിൽ പാടശേഖരത്തിലുൾപ്പെട്ട ഭൂമിയിലും വിവിധയിടങ്ങിലായി മണ്ണിട്ട നിലയിലാണ്. അവധി ദിവസങ്ങളിലാണ്ടിപ്പർ ലോറിയിൽ മണ്ണെത്തിക്കുന്നത്.സംരക്ഷിത നെൽവയൽ ഡാറ്റാബാങ്കിലുൾപ്പെട്ടതാണ് കല്ലടിയിലെ 31/1 റി.സർവേയിൽ ഉൾപ്പെട്ട ഈ വയലുകൾ. ഇവ ഭാഗികമായി ഇപ്പോൾ നികത്തിക്കഴിഞ്ഞു. മുരിങ്ങോടിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് സമീപത്തെ വയലുകളിൽ മണ്ണ് സംഭരിച്ചത്. ഇവ പിന്നീട് നീക്കം ചെയ്യാതെ പൂർണ്ണമായും മണ്ണിട്ട് നികത്തുകയായിരുന്നു. പേരാവൂർ പഞ്ചായത്തോ കൃഷിവകുപ്പോ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
നെൽവയലുകൾ അപ്രത്യക്ഷമാവുന്നു
2008-ൽ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന ശേഷവും ഡാറ്റാ ബാങ്കിലുൾപ്പെട്ട നിരവധി വയലുകളാണ് പേരാവൂർ മേഖലയിൽ മാത്രം നികത്തിയത്. നികത്തിയ വയലുകളുടെ വിശദാംശങ്ങൾ ലഭിക്കാൻ പേരാവൂർ കൃഷിഭവനിൽ നല്കിയ വിവരാവകാശ അപേക്ഷക്ക് അപൂർണമായ മറുപടിയാണ് ലഭിച്ചതും. കല്ലടി പാടശേഖരത്തിലെ വയലുകൾ മണ്ണിട്ട് നികത്തുന്നതിനെതിരെ കർഷകത്തൊഴിലാളി യൂണിയൻ മണത്തണ വില്ലേജ് കമ്മറ്റി റവന്യു, കൃഷി അധികൃതർക്ക് മുൻപ് പരാതി നൽകുകയും അധികൃതരെത്തി മണ്ണിടുന്നത് തടയുകയും ചെയ്തിരുന്നു. എന്നാൽ ഇട്ട മണ്ണ് എടുത്തുമാറ്റി കൃഷി സ്ഥലം തിരിച്ചുപിടിക്കാനുള്ള ശ്രമം അധികൃതർ സ്വീകരിച്ചിരുന്നില്ല. സമാനമായാണ് മുരിങ്ങോടിയിലും സംഭവിച്ചത്. വയലുകളിൽ ഇട്ട മണ്ണ് എടുത്തുമാറ്റാനുള്ള നടപടി അധികൃതർ സ്വീകരിക്കാത്തതിനാലാണ് വീണ്ടും വീണ്ടും വയലുകൾ നികത്താൻ ഉടമകൾക്ക് പ്രചോദനമാവുന്നത്. തുടർച്ചയായ അവധി ദിവസങ്ങൾ നോക്കിയാണ് നിയമലംഘനം നടത്തുന്നത്. കൃഷി ഓഫീസർ കൺവീനറായിട്ടുള്ള പ്രാദേശിക നിരീക്ഷണ സമിതിയുണ്ടെങ്കിലും പേരിന് മാത്രമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നടപടിക്ക് നിർദ്ദേശം
നെൽ വയലുകൾ മണ്ണിട്ട് നികത്തിയ സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വെള്ളർവള്ളി വില്ലേജ് ഓഫീസർ എൻ.രാജീവൻ പറഞ്ഞു. സ്ഥലം സന്ദർശിച്ച് വയൽ നികത്തുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥലം ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ പേരാവൂർ കൃഷി ഓഫീസറോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
PERAVOOR
വിമാനത്താവളം റോഡ്; കണിച്ചാർ ടൗൺ ഒഴിവാക്കി ബൈപ്പാസ് നിർമിക്കണമെന്ന് വിദഗ്ദ സമിതി

പേരാവൂർ : മാനന്തവാടി -കൊട്ടിയൂർ -പേരാവൂർ-മട്ടന്നൂർ വിമാനത്താവള റോഡ് നാലുവരിയായി വികസിപ്പിക്കുമ്പോൾ ജനങ്ങൾ മുന്നോട്ടുവെക്കുന്ന ബദൽ നിർ ദേശങ്ങളും ആവശ്യങ്ങളും പരിഗണിക്കണമെന്ന് വിദഗ്‌ധസമിതി റിപ്പോർട്ട്. സാമൂഹിക പ്രത്യാഘാത പഠനറിപ്പോർട്ടിനെ ആസ്പദമാക്കിയുള്ള വിദഗ്‌ധസമിതിയുടെ ശുപാർശയിലാണ് ഇക്കാര്യം പറയുന്നത്.
സ്ഥലവും ജീവനോപാധികളും നഷ്ടപ്പെടുന്ന ഭൂവുടമകളും കെട്ടിട ഉടമകളും തൊഴിലാളികളും പദ്ധതിയുമായി സഹകരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ അർഥത്തിലും സഹകരിക്കുന്നവരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടണം. അതിനുള്ള നടപടികളുണ്ടായില്ലെങ്കിൽ ജനങ്ങളും ഗ്രാമപ്പഞ്ചായത്തുകളും നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ട്. ഇത് പദ്ധതി യാഥാർഥ്യമാകുന്നതിൽ കാലതാമസമുണ്ടാക്കും.
പരിഹാരം നൽകാനുള്ള നടപടികളും ആവശ്യമാണെങ്കിൽ പുനരധിവാസ സംവിധാനങ്ങളും സജ്ജീകരിച്ച ശേഷമേ നിർമാണ പ്രവൃത്തികൾ നടപ്പാക്കാവൂവെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സാമൂഹിക ശാസ്ത്രജ്ഞരും ജനപ്രതിനിധികളും പുനരധിവാസ പ്രവർത്തനവിദഗ്‌ധരും സാങ്കേതിക വിദഗ്‌ധരും അടങ്ങുന്നതാണ് ഡോ. സുനിൽകുമാർ യെമ്മൻ ചെയർമാനായ സമിതി. കളക്ടർക്കാണ് സമിതിയുടെ ശുപാർശകൾ കൈമാറിയത്.
ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ 84.906 ഹെക്ടർ ഭൂമിയാണ് നാലുവരിപ്പാതയ്ക്കായി ഏറ്റെടുക്കുന്നത്. 2568 കൈവശ ഭൂമികളെയാണ് ഏറ്റെടുക്കൽ ബാധിക്കുക. കൊട്ടിയൂർ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഭൂമി സംരക്ഷിക്കാനായി മേൽപ്പാല നിർമാണം ഉൾപ്പെടെയുള്ള ദേവസ്വത്തിന്റെ ആവശ്യം പരിഗണിക്കണം. കണിച്ചാർ ടൗൺ ഒഴിവാക്കി ബൈപ്പാസ് നിർമിക്കണം, നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം ഉറപ്പാക്കിയേ പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങാവൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
PERAVOOR
ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണമഹരിച്ച മോഷ്ടാവ് അറസ്റ്റിൽ

പേരാവൂർ : മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലും കുളങ്ങരയത്ത് പള്ളിയറ ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതിയെ പേരാവൂർ പോലീസ് പിടികൂടി. ആലക്കോട് പൂവൻചാൽ പുതുശേരി വീട്ടിൽ ഷിജുവാണ് (40) അറസ്റ്റിലായത്. ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞ മോഷണദൃശ്യങ്ങളാണ് പ്രതിയെ പെട്ടെന്ന് പിടികൂടാൻ അന്വേഷണ സംഘത്തിന് സഹായകമായത്. കഴിഞ്ഞ മാസം 25നാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് ഷിജു പണം മോഷ്ടിച്ചത്. എസ്ഐ ടി.അബ്ദുൾ നാസർ, എ.എസ്. ഐ ബിജു വാകേരി, സീനിയർ സിപിഒ രാജേഷ് പുതുശേരി എന്നിവരാണ് പ്രതിയെ പിടികൂടിയത്.കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് സബ് ജയിലിലാക്കി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്