Connect with us

Kerala

വിയ്യൂര്‍ അതീവസുരക്ഷാ ജയിലിൽ സംഘർഷം; നിരവധി പേർക്ക്‌ പരിക്ക്‌

Published

on

Share our post

തൃശൂർ : വിയ്യൂർ അതീവസുരക്ഷാ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. ഭക്ഷണം വിതരണം ചെയ്‌തതുമായുള്ള തർക്കമാണ്‌ ഏറ്റുമുട്ടലിലെത്തിയത്‌. ശനിയാഴ്‌ച ആരംഭിച്ച തർക്കം ഞായറാഴ്‌ച സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന്‌ ജയിൽ വാർഡർമാർക്കും ഏതാനും തടവുകാർക്കും പരിക്കേറ്റു. 

ഭക്ഷണ വിതരണം സംബന്ധിച്ച തർക്കം ഉന്നയിച്ച അജിത്ത്‌, അരുൺ എന്നീ തടവുകാരെ ഞായറാഴ്‌ച പകൽ ജയിൽ ഉദ്യോഗസ്ഥർ ഓഫീസിലേക്ക്‌ വിളിച്ചുവരുത്തി. സംസാരിക്കുന്നതിനിടെ തടവുകാർ പ്രകോപിതരായി അസി. പ്രിസൺ ഓഫീസർ അർജുനെ മർദിക്കുകയും ഓഫീസ്‌ അലങ്കോലമാക്കുകയും ചെയ്‌തു. ഡെപ്യൂട്ടി സൂപ്രണ്ട്‌ ഇടപെട്ട്‌ തടവുകാരെ പിടിച്ചുമാറ്റി അർജുനെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ അർജുനെ തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. 

ഞായറാഴ്‌ച ഉച്ചഭക്ഷണസമയത്ത്‌ സെല്ല്‌ തുറന്നതോടെ കൂടുതൽ തടവുകാർ സംഘടിച്ചെത്തി ജയിൽ ജീവനക്കാർക്കുനേരെ തിരിഞ്ഞു. ഈ സമയം കൊലക്കേസ്‌ പ്രതി സുനി ഉൾപ്പെടെ ജയിലിലെ ടെലിഫോൺബൂത്ത്‌ തകർത്തു. മേശയും കസേരയും എടുത്തെറിഞ്ഞു. സംഘർഷം രൂക്ഷമായതോടെ മറ്റു ജയിലുകളിൽനിന്ന്‌ കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്‌. 

സംഘർഷത്തിനിടെ, അതീവസുരക്ഷാ ജയിലിലെ അടുക്കളയിൽ സഹായിയായി നിൽക്കുന്ന ജോമോൻ എന്ന തടവുകാരനെ മറ്റു മൂന്നു തടവുകാർ ചേർന്ന്‌ മർദിച്ചു. ജയിലിലെ തടവുകാരുടെ രഹസ്യങ്ങൾ ഉദ്യോഗസ്ഥർക്ക്‌ കൈമാറുന്നത്‌ ജോമോനാണെന്ന്‌ പറഞ്ഞായിരുന്നു മർദനം.

സംഘർഷത്തിൽ പരിക്കേറ്റ ജീവനക്കാരും തടവുകാരും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. വിയ്യൂർ പൊലീസ്‌ മേൽനടപടി സ്വീകരിച്ചു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!