Connect with us

health

സ്‌ട്രോക്ക്‌ നേരത്തേ തിരിച്ചറിയാം; ലക്ഷണങ്ങൾ ഇവ

Published

on

Share our post

മുൻകാലങ്ങളിൽ 60 വയസ്സ് കഴിഞ്ഞവരിലാണ് ‘സ്‌ട്രോക്ക്‌’ അഥവാ മസ്‌തിഷ്‌കാഘാതം കൂടുതലായി കണ്ടിരുന്നത്‌. എന്നാൽ, ഇപ്പോൾ 40നും 50നും ഇടയിലുള്ളവരിലും രോഗം കൂടുതലായി കാണുന്നു. പലർക്കും സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനാവാത്തതാണ്‌ പ്രശ്‌നം സൃഷ്ടിക്കുന്നത്‌. രോഗിയെ ആശുപത്രിയിൽ എത്തിക്കാനുള്ള കാലതാമസം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ചികിത്സ വൈകിയാൽ തലച്ചോറിലെ കോശങ്ങൾ നശിച്ച്‌ ഗുരുതര വൈകല്യങ്ങളിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാം. സാധാരണ പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ വളരെ പെട്ടെന്നായിരിക്കും സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന ഗുരുതരാവസ്ഥയാണ്‌ സ്‌ട്രോക്ക്‌. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി സ്രാവമുണ്ടായാലും ഇത്‌ സംഭവിക്കാം.

പെട്ടെന്നുണ്ടാകുന്ന തലകറക്കം

കാഴ്ചമങ്ങുക, തലകറങ്ങുക, കൈ മരവിക്കുകയോ തളരുകയോ ചെയ്യുക, സംസാരം കുഴയുകയോ പെട്ടെന്ന്‌ പൂർണമായും നിന്നുപോവുകയോ ചെയ്യുക, മുഖം കോടുക, നടക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക എന്നിവയാണ്‌ സ്‌ട്രോക്കിന്റെ ആദ്യ ലക്ഷണങ്ങൾ. ചിലർക്ക് പെട്ടെന്ന് തലവേദനയുണ്ടാവുകയും ഏതാനും മിനിറ്റുകൾമാത്രം നീണ്ടുനിൽക്കുന്ന കുഴച്ചിൽ അനുഭവപ്പെടുകയോ ചെയ്യാം. പലരും ഇത്തരം ലക്ഷണങ്ങൾ കാര്യമായി എടുക്കാറില്ല. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ താൽക്കാലികമായി ഒരു രക്തക്കട്ടയുണ്ടാവുകയും അത്‌ തനിയെ അലിഞ്ഞുപോവുകയും ചെയ്യുമ്പോൾ രോഗി വീണ്ടും പഴയത്‌ പോലെയാകാറുണ്ട്‌. എന്നാൽ, ഈ തടസ്സം പൂർണ മായും നീങ്ങണമെന്നില്ല. ഇത്തരം താൽക്കാലിക അറ്റാക്കിനുശേഷം രണ്ടുദിവസത്തിനുള്ളിൽ ഗുരുതരമായ സ്ട്രോക്ക്‌ വീണ്ടും ഉണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ലക്ഷണങ്ങൾ ചെറുതായാലും വലുതായാലും അവഗണിക്കാതെ ഉടൻ ചികിത്സ തേടണം.

സാധ്യത നേരത്തേ തിരിച്ചറിയാം

പുകവലിയാണ് സ്‌ട്രോക്കിലേക്ക് നയിക്കുന്ന ഏറ്റവും വലിയ കാരണങ്ങളിലൊന്ന്. മറ്റൊരു ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും പുകവലികൊണ്ടുമാത്രം പലർക്കും സ്ട്രോക്ക്‌ വരാറുണ്ട്‌. നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടാക്കുന്ന പ്രധാനവില്ലനാണ് പുകവലി. പുകവലിക്കാർ എപ്പോഴും സ്ട്രോക്കിനെ കരുതിയിരിക്കണം. പ്രായവും ഒരു പ്രധാനഘടകമാണ്. 60 വയസ്സുകഴിഞ്ഞവർ ആരോഗ്യ കാര്യങ്ങളിൽ നിരന്തരം ശ്രദ്ധപുലർത്തണം. പ്രമേഹമുള്ളവരും മദ്യപിക്കുന്നവരും ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരും ഹൈറിസ്ക് കാറ്റഗറിയിലുള്ളവരാണ്‌. മദ്യപാനവും ലഹരിയും രക്തക്കുഴലുകളിൽ നീരുണ്ടാക്കി അവ പൊട്ടാൻ ഇടയാക്കും. ഇത്‌ തലച്ചോറിനുള്ളിൽ രക്തസ്രാവമുണ്ടാക്കും. ഉയർന്ന രക്തസമ്മർദമുള്ളവരിലും സ്ട്രോക്കുണ്ടാകാൻ സാധ്യതയുണ്ട്‌.

പാരമ്പര്യവും

രക്തത്തിലെ ചുവന്ന രക്താണുക്കളുടെയോ പ്ലേറ്റ്‌ലറ്റുകളുടെയോ എണ്ണംകൂടി ഞരമ്പുകൾ അടയുമ്പോഴും രക്തക്കുഴലുകളുടെ ഭിത്തികൾക്ക് തകരാർ ഉണ്ടാകുമ്പോഴും സ്ട്രോക്ക് ഉണ്ടാകാം. ഇവ രണ്ടും പാരമ്പര്യം വഴി കൈമാറുന്ന രോഗസാധ്യതകളാണ്. കുടുംബത്തിൽ ആർക്കെങ്കിലും സ്ട്രോക്ക്‌ വന്നിട്ടുണ്ടെങ്കിൽ രോഗസാധ്യത തിരിച്ചറിയാനും നേരത്തേ പ്രതിരോധിക്കാനും പരിശോധനകൾ നടത്തണം. ഹൃദയ സംബന്ധമായ തകരാറുകൾ ഉള്ളവരിലും (വാൽവുകളിലെ വൈകല്യം, ഹൃദയമിടിപ്പിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയുള്ളവരിൽ) മസ്തിഷ്കാഘാതമുണ്ടാകാൻ സാധ്യതയുണ്ട്.

ലക്ഷണം കണ്ടാൽ

ശരീരത്തിൽ പഞ്ചസാരയുടെയും സോഡിയത്തിന്റെയും അളവ് കുറയുമ്പോൾ സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങളാണ്‌ ശരീരം പ്രകടിപ്പിക്കുക. പക്ഷെ, മേൽപ്പറഞ്ഞവയിൽ താൽക്കാലിക ലക്ഷണങ്ങൾ കണ്ടാൽപ്പോലും, അവ തനിയെ മാറിക്കോളുമെന്ന്‌ കരുതി അവഗണിക്കാതെ നിർബന്ധമായും പരിശോധനകൾക്ക്‌ വിധേയമാകണം. പ്രത്യേകിച്ച്, സ്‌ട്രോക്ക്‌ സാധ്യത കൂടുതലുള്ളവർ. ചെറുലക്ഷണങ്ങൾപോലും പരിശോധിച്ച്‌ സ്‌ട്രോക്ക്‌ അല്ലെന്ന്‌ ഉറപ്പുവരുത്തണം.

സ്വയം അനുമാനങ്ങളിൽ എത്തരുത്. ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഒരു അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടണം. ഏറ്റവും അടിയന്തരമായി ചികിത്സ തേടേണ്ട രോഗമാണ്‌ മസ്‌തിഷ്‌കാഘാതം. ഏറ്റവുമടുത്തുള്ള അടിയന്തര ചികിത്സാവിഭാഗത്തിൽ രോഗിയെ എത്തിക്കണം. പരമാവധി നാലു മണിക്കൂറിനുള്ളിൽ സ്ട്രോക്ക് ചികിത്സാസൗകര്യമുള്ള ആശുപത്രിയിലെത്തണം. സമയം വൈകുന്തോറും രോഗിയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ തീവ്രതയും കൂടും. രോഗിയെ ആശുപത്രിയിൽ എത്തിച്ചുകഴിഞ്ഞാൽ ആദ്യം സ്ട്രോക്ക് സ്ഥിരീകരിക്കണം. സ്ട്രോക്ക്‌ ഉറപ്പിച്ചുകഴിഞ്ഞാൽ, അതിലേക്ക് നയിച്ച മൂലകാരണം കണ്ടെത്തുകയാണ് ആദ്യം ചെയ്യുന്നത്. അതിനോടനുബന്ധിച്ച് മറ്റെന്തെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടോയെന്നും നോക്കണം.

രോഗി ആശുപത്രിയിലെത്തിക്കഴിഞ്ഞ്, ചിലപ്പോൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലക്ഷണങ്ങൾ മാറിയേക്കാം. പക്ഷെ രക്തക്കുഴലിൽ ഉണ്ടായ തടസ്സം അവശേഷിക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം. ബ്ലോക്ക് ഉണ്ടെങ്കിൽ ലക്ഷണങ്ങൾ ഇല്ലെങ്കിലും തുടർചികിത്സ അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും സ്ട്രോക്കിന്‌ സാധ്യതയുണ്ട്‌.സ്‌ട്രോക്കിനെ പറ്റി സമൂഹത്തിൽ ബോധവൽക്കരണം അനിവാര്യമാണ്‌.


Share our post

health

അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു; ഉപ്പുമാവിന് പകരം ബിരിയാണി

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മുട്ട ബിരിയാണി, പുലാവ് അടക്കമുള്ളവ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരണം. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും. പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്‍ ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്യുകയും ചെയ്തു.

പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ച് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡപ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിങ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌കരിച്ചത്. ഇത് ആദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്.

പരിഷ്‌കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്‍, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍ എന്നിവയായിരിക്കും.

പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും. ചൊവ്വാഴ്ച രാവിലെ നല്‍കുക ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ് എന്നിവയായിരിക്കും. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധനാഴ്ച ബ്രേക്ക് ഫാസ്റ്റായി നല്‍കുക പാല്‍, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ. ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്‌ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം- ബ്രേക്ക് ഫാസ്റ്റ്: റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്, പൊതുഭക്ഷണം: അവല്‍, ശര്‍ക്കര, പഴം മിക്‌സ്. വെള്ളിയാഴ്ച- ബ്രേക്ക്ഫാസ്റ്റ്: പാല്‍, കൊഴുക്കട്ട, ഉച്ചഭക്ഷണം: ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍, പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റ്- ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം-ധാന്യ പായസം.

അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായിരുന്നു. ഇടുക്കി ദേവികുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്ന് വിളിക്കുന്ന റിജുല്‍ സുന്ദറായിരുന്നു ആവശ്യം ഉന്നയിച്ചത്. റിജുലിന്റെ മാതാവ് പകര്‍ത്തി പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. ഇതിന് പിന്നാലെ റിജുലിന്റെ ആവശ്യം പരിഗണിച്ച് അങ്കണവാടിയിലെ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അങ്കണവാടി ഭക്ഷണ മെനു പരിഷ്‌കരിച്ചത്.


Share our post
Continue Reading

health

വീണ്ടും കോവിഡ്; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കണം!

Published

on

Share our post

വീണ്ടും കോവിഡ് കാലത്തിലേക്ക് മടങ്ങുകയാണോ എന്നും മാസ്കും സാനിറ്റൈസറും ഒഴിവാക്കാനാവാത്ത കാലമാണോ വരുന്നതെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാമെന്നും ജാഗ്രത വേണമെന്നുമാണ് നിർദേശം. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം.

ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലാണു കൂടുതൽ കേസുകൾ.‌  2021 ഡിസംബറിൽ ആരംഭിച്ച് 2022ൽ ശക്തമായി തുടർന്നതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും തുടരുന്നുണ്ട്. പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതർക്കു പനി, ജലദോഷം തുടങ്ങിയവ ഉണ്ടാകുമെങ്കിലും 7 ദിവസത്തിൽ ഭേദമാകും.  രാജ്യത്തെ 92.66 % ആളുകളും വാക്സീൻ സ്വീകരിച്ചിട്ടുള്ളത്  രോഗവ്യാപന സാധ്യത ഇല്ലാതാക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. 

മഴ തുടങ്ങിയതോടെ ജലദോഷപ്പനി ആകാമെന്നും തണുപ്പ് കാരണമുള്ള അസ്വസ്ഥത ആകാമെന്നും പലരും തെറ്റിദ്ധരിച്ചേക്കാം. എന്നാൽ കോവിഡ് ലക്ഷണമാണോ എന്നു തിരിച്ചറിയേണ്ടതും ആവശ്യമായ കരുതൽ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. വൈറസുമായി സമ്പർക്കം പുലർത്തിയതിന് ശേഷം 2 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ സാധാരണ COVID-19 ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

ലക്ഷണങ്ങൾ ഇവയാകാം:

∙വരണ്ട ചുമ.
∙ശ്വാസം മുട്ടൽ.
∙രുചിയോ മണമോ നഷ്ടപ്പെടൽ.
∙കടുത്ത ക്ഷീണം.
∙വയറിളക്കം, വയറുവേദന, ഛർദ്ദി
തലവേദന, ശരീരവേദന അല്ലെങ്കിൽ പേശിവേദന തുടങ്ങിയ വേദനകൾ.
∙പനി അല്ലെങ്കിൽ വിറയൽ.
∙മൂക്കൊലിപ്പ്, തൊണ്ടവേദന, ജലദോഷം പോലുള്ള ലക്ഷണങ്ങൾ.

ജീവിതശൈലി രോഗങ്ങളുള്ളവർ ആരോഗ്യത്തിന് കൂടുതൽ മുൻതൂക്കം നൽകണം. ഭക്ഷണം അവയുടെ കാലറി മൂല്യം കണക്കാക്കി കഴിക്കാം. അളവ് കുറച്ച്, കൂടുതൽ തവണയാക്കി കഴിക്കുക. ടി.വി കാഴ്ചയ്ക്കിടയിലും ബോറടി മാറ്റാനുമൊക്കെയുള്ള ഉപാധിയായും ഭക്ഷണം കഴിക്കൽ മാറ്റാതിരിക്കുക. ജങ്ക് ഫുഡ്സ് ഒഴിവാക്കി സമീകൃതാഹാരം കഴിക്കുക. ചിലരിലെങ്കിലും ഉത്കണ്ഠ / വിഷാദം എന്നിവ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതിലേക്ക് നയിച്ചേക്കാം. അത്തരം സാഹചര്യം തിരിച്ചറിഞ്ഞാൽ മെഡിക്കൽ സഹായം തേടാൻ മടിക്കണ്ട. വീടിനുള്ളിലോ വരാന്തയിലോ കഴിയുമെങ്കിൽ തുറന്ന മറ്റിടങ്ങളിലോ ഉദാ: മുറ്റം ഫ്ലാറ്റ് സമുച്ചയത്തിലെ പാർക്കു പോലുള്ളവയിൽ രോഗവ്യാപന സാധ്യതകള്‍ ഒഴിവാക്കി നടത്തം പോലുള്ള വ്യായാമം ചെയ്യാൻ ശ്രമിക്കണം.

ഉത്കണ്ഠ പോലുള്ളവ രക്താതിമർദ്ദം കൂട്ടാം. ശാരീരികാരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. വായന, വിനോദ പ്രവൃത്തികൾ, മറ്റുള്ള അംഗങ്ങളുമായി ആശയവിനിമയം, ഫോണിലൂടെയും മറ്റു ബന്ധുമിത്രാദികളുമായി ബന്ധം പുലർത്തുക എന്നിവ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായകമായേക്കും. ലഹരി ഉപയോഗം ഒഴിവാക്കേണ്ടതാണ്. കാരണം പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങൾ നിലവിലുള്ള രോഗാവസ്ഥകളുടെ തീവ്രത വർധിപ്പിക്കാനും കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലതാണ്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞിരുന്നു.


Share our post
Continue Reading

health

ഡെങ്കിപ്പനി രണ്ടാമതും വരുന്നത് അപകടം, വേണം അതിജാ​ഗ്രത; രോഗനിർണയവും ചികിത്സയും വൈകരുത്

Published

on

Share our post

കണ്ണൂർ: വേനൽമഴയ്ക്ക് പിറകേ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപകമാവുന്നത് ആശങ്ക ഉയർത്തുന്നു. മിക്കവരിലും ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കി കടന്നുപോകുന്ന രോഗമാണെങ്കിലും ഡെങ്കിപ്പനി രണ്ടാമതും വരുന്നത് ഗുരുതരാവസ്ഥ ഉണ്ടാക്കാമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം.

കഴിഞ്ഞവർഷം 20,568 പേർക്ക്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. 53,688 പേർക്ക് സംശയിക്കുകയും ചെയ്തു. നിസ്സാരലക്ഷണങ്ങൾ മാത്രമുള്ളതിനാൽ ശ്രദ്ധിക്കപ്പെടാതെ പോയ കേസുകളും ധാരാളം.

രണ്ടാമത് വരുന്നത് മറ്റൊരു ഉപവിഭാഗത്തിൽപ്പെട്ട വൈറസ് ആകുമ്പോഴാണ് ഗുരുതരാവസ്ഥ ഉണ്ടാകുന്നത്. ഈവർഷം 2450 കേസുകൾ സ്ഥിരീകരിച്ചു. 15 മരണവും ഉണ്ടായിട്ടുണ്ട്.

രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധന രോഗം പരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകിൽ വൈറസിന്റെ വിഭജനത്തിനും ഇത് വേഗം കൂട്ടുന്നു. ഈഡിസ് കൊതുകിന്റെ ഉറവിടനശീകരണത്തിൽ ശ്രദ്ധിക്കുകയാണ് പ്രതിരോധിക്കാനുള്ള വഴി.

പ്രതിരോധത്തിലെ അപൂർവ പ്രതിഭാസം

ഫ്ളാവി വൈറസ് വിഭാഗത്തിൽപ്പെടുന്ന ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല്‌ സീറോടൈപ്പിലുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് വൈറസ്-1 ആണ് പടർന്നത്. സാധാരണ അണുബാധ ഉണ്ടായാൽ ശരീരം അതിനെതിരേ ആന്റിബോഡി ഉണ്ടാക്കും. പിന്നീട് എപ്പോഴെങ്കിലും രോഗാണു എത്തിയാൽ ഈ ആന്റിബോഡി പ്രതിരോധം തീർക്കും. ഡെങ്കിയുടെ കാര്യത്തിൽ ഒരു സീറോ ടൈപ്പ് മൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോടൈപ്പിന് എതിരേ മാത്രമേ പ്രതിരോധശക്തി ഉണ്ടാക്കുകയുള്ളൂ.

രണ്ടാമത് വരുന്നത് വ്യത്യസ്ത സീറോടൈപ്പിലുള്ളത് ആണെങ്കിൽ സംരക്ഷണത്തിന് പകരം തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാവും. ആന്റിബോഡി ഡിപ്പൻഡന്റ് എൻഹാൻസ്മെന്റ് (എഡിഇ) എന്ന അപൂർവ പ്രതിഭാസമാണിത്.

അപകടമാകുന്ന ആന്തരിക രക്തസ്രാവം

വ്യത്യസ്ത ടൈപ്പിൽപ്പെട്ട വൈറസിൻ്റെ ആക്രമണം ഉണ്ടായാൽ നേരത്തേ ഉണ്ടായ ആന്റിബോഡിയും വൈറസുമായി പ്രതിപ്രവർത്തനം നടന്ന് ഒരു സംയുക്തം ഉണ്ടാകുന്നു. ഇത് പ്രതിരോധകോശങ്ങളിൽ പ്രവേശിച്ച് സൈറ്റോകൈൻ സ്റ്റോം എന്ന പ്രതിഭാസത്തിന് വഴിവെക്കുകയും ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യും. ആന്തരിക രക്തസ്രാവം ഉണ്ടായി ഡെങ്കി ഹെമറേജിക് ഫിവർ, ഡെങ്കി ഷോക്ക് സിൻഡ്രോം എന്നീ അപകടാവസ്ഥകൾ വന്നെത്താം. അതിനാൽ രോഗനിർണയവും ചികിത്സയും വൈകരുത്.


Share our post
Continue Reading

Trending

error: Content is protected !!