Connect with us

PERAVOOR

പേരാവൂർ ക്ഷീരസംഘത്തിൽ നടന്നത് ലക്ഷങ്ങളുടെ ക്രമക്കേട്

Published

on

Share our post

പേരാവൂർ: സി.പി.എം ഭരിക്കുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തിൽ നടന്നത് ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. സംഘത്തിൽ ഏറ്റവുമൊടുവിൽ 2015-2016 വർഷത്തിൽ നടന്ന ഓഡിറ്റ് റിപ്പോർട്ടിലെ ന്യൂനതാ സംഗ്രഹത്തിലാണ് സാമ്പത്തിക ക്രമക്കേടുകളും ഭരണ സമിതിയുടെ ഗുരുതര വീഴ്ചയുമുള്ളത്.

സംഘത്തിൻ്റെ പണം സെക്രട്ടറി തിരിമറി നടത്തിയതായും ദുരുപയോഗം ചെയ്തതായും ഓഡിറ്റിൽ പറയുന്നു. കാലിത്തീറ്റ വില്പന, പാൽ വില്പന, ജീവനക്കാർക്ക് ശമ്പളം നിർണയിച്ചത്, അധിക ബോണസ് നല്കൽ തുടങ്ങി എല്ലാ മേഖലയിലും വൻ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. വ്യക്തമായ കാരണങ്ങളില്ലാതെ പല തവണകളായി സംഘം പ്രസിഡൻറ് വകുപ്പ് 94 (8)ന് വിരുദ്ധമായി പണം കൈപ്പറ്റിയതായും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

മുൻ വർഷത്തെ ഓഡിറ്റിൽ കണ്ട ക്രമക്കേടുകൾ പരിഹരിക്കാൻ ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാവുകയോ ആയതിന് ക്ഷീര വികസന വകുപ്പിന് ഭരണ സമിതി നിർദ്ദേശം നല്കുകയോ ചെയ്തില്ലെന്നും ഓഡിറ്റിൽ പറയുന്നു. ഓഡിറ്റ് ന്യൂനതകൾ പൊതുയോഗത്തിൽ അവതരിപ്പിക്കുകയോ ന്യൂനതാ പരിഹരണം നടത്തുകയോ ചെയ്തിട്ടില്ല. സംഘത്തിൽ നടന്ന ക്രമക്കേടുകളിൽ യഥാസമയം നടപടി സ്വീകരിക്കാതെ ഭരണ സമിതി ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

2016 നു ശേഷം രേഖകൾ യഥാസമയം ലഭ്യമാക്കാത്തതിനാൽ സംഘത്തിൽ ഓഡിറ്റ് നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ സംഘത്തെ ആർ.എൻ.എയിൽ (റെക്കോർഡ്സ് നോട്ട് അവൈലബിൾ) ഉൾപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ മൂന്നു മാസമായി സംഘത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് ക്ഷീര കർഷകരുടെ ലക്ഷങ്ങൾ ക്രമക്കേടിലൂടെയും അഴിമതിയിലൂടെയും നഷ്ടപ്പെടുത്തിയ സംഘം ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. വകുപ്പുതല അന്വേഷണം രണ്ടാഴ്ചക്കകം പൂർത്തിയായേക്കും. ഇതിനിടെ, ക്ഷീര വികസന വകുപ്പിൽ സമ്മർദ്ദം ചെലുത്തി അഡ്മിനിസ്ട്രേറ്ററെ മാറ്റാനും നീക്കം തുടങ്ങിയിട്ടുണ്ട്.

1977- ൽ ഡയറി ഡിപ്പാർട്ട്മെൻ്റിൻ്റെ ഭരണ നിയന്ത്രണത്തിലാണ് പേരാവൂർ ക്ഷീര സംഘം പ്രവർത്തനം തുടങ്ങിയത്. 2016-ൽ ഓഡിറ്റ് നടക്കുമ്പോൾ 1007 അംഗങ്ങളാണ് ക്ഷീര സംഘത്തിനുണ്ടായിരുന്നത്.


Share our post

Local News

യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം

Published

on

Share our post

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമവും ആദരവും പുതിയ മെമ്പർമാർക്കുള്ള സ്വീകരണവും റോബിൻസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. പേരാവൂർ ഫോറോന വികാരി ഫാ. മാത്യു തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. പുതിയ അംഗങ്ങൾക്ക് ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്‌റ്റ്യൻ സ്വീകരണം നല്കി.

യൂണിറ്റ് രക്ഷാധികാരി കെ. എം. ബഷീർ, വാർഡ് മെമ്പർ റജീന സിറാജ്, ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറി യു.വി. അനിൽകുമാർ, എം.എഫ്.എ ഡയറക്ടർ എം.സി. കുട്ടിച്ചൻ, വി.കെ. രാധാകൃഷ്‌ണൻ, ഒ.ജെ. ബെന്നി, എം.രജീഷ്, ബേബി പാറക്കൽ, സി.രാമചന്ദ്രൻ, എ. പി.സുജീഷ്, ദിവ്യ സ്വരൂപ്, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു


Share our post
Continue Reading

Local News

ഡോക്ടർമാർ ഇല്ല ; പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

Published

on

Share our post

പേരാവൂർ: മലയോരമെങ്ങും മഴക്കാല ജല ജന്യ രോഗങ്ങളാൽ ദുരിതത്തിലായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിൽ ഡങ്കി, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്നാണ്. ആറളം പുനരധിവാസ കേന്ദ്രത്തിലെ ആദിവാസികളും ആശ്രയിക്കുന്ന ഏകാസ്പത്രിയും പേരാവൂരാണ്.

നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് മാസങ്ങളായി രണ്ടു പേർ മാത്രമാണുള്ളത്. ഇ.എൻ.ടി, ദന്തൽ തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.ഗൈനക്ക് വിഭാഗത്തിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാൾ ലീവിലാണ്, ഒരാൾ കഴിഞ്ഞ ദിവസം സ്ഥലം മാറി പോവുകയും ചെയ്തു.മറ്റൊരാൾ അടുത്ത മാസം വിരമിക്കുകയും ചെയ്യും.

ശിശുരോഗ വിദഗ്ദനും സ്ഥലം മാറ്റമായിട്ടുണ്ട്. അനസ്തിഷിസ്റ്റ് ഉപരിപഠനാർഥം പോയതിനാൽപ്രസവശുശ്രൂഷകൾ നിലച്ച അവസ്ഥയിലാണ്. മുൻപ് മാസം 100-ലധികം പ്രസവങ്ങൾ നടന്ന ആസ്പത്രിക്കാണ് ഈ ദുരവസ്ഥ. അത്യാഹിത വിഭാഗം രാത്രികാല സേവനം കഴിഞ്ഞ ദിവസം നിലച്ചിരുന്നെങ്കിലും താത്കാലികമായി പ്രവർത്തനം പുന്നരാരംഭിച്ചിട്ടുണ്ട്.

ദേശീയ ആരോഗ്യ ദൗത്യം പേരാവൂരിനെ അവഗണിക്കുന്നു

എൻ.എച്ച്.എമ്മിന്റെ കീഴിൽവർഷങ്ങളായി ഒരു ഡോക്ടറെ പോലും നിയമിക്കാത്ത ജില്ലയിലെ ഏകാസ്പത്രിയാണ് പേരാവൂരിലേത്. അഡ് ഹോക്ക് ഡോക്ടർമാരെയും ഇവിടേക്ക് അനുവദിക്കാറില്ല. തികഞ്ഞ അവഗണനയാണ് എൻ.എച്ച്.എം പേരാവൂർ താലൂക്കാസ്പത്രിയോട് സ്വീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലെ നിർധനരായ ആയിരങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയോടാണ് ദേശീയ ആരോഗ്യ ദൗത്യം മുഖം തിരിക്കുന്നത്.

ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രതിസന്ധിയിൽ

രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം ഈ ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും നിലച്ചേക്കും.

പേരാവൂർ താലൂക്കാസ്പത്രിയിലെ സേവനങ്ങൾ ഓരോന്നായി നിലക്കാൻ തുടങ്ങിയിട്ടും ഇതിനെതിരെ ചെറുശബ്ദം പോലുമുയർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളൊ തയ്യാറാവാത്തതാണ് വിചിത്രം.മുൻ ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ മലയോര ജനതയുടെ ഏകാശ്രയമായ ഈ ആസ്പത്രിയോട് ആരോഗ്യവകുപ്പും തികഞ്ഞ അവഗണനയാണ് തുടരുന്നത്.


Share our post
Continue Reading

Local News

പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

Published

on

Share our post

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്‌സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.

പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.


Share our post
Continue Reading

Trending

error: Content is protected !!