Connect with us

PERAVOOR

നിടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ പേടിയാത്ര 

Published

on

Share our post

നിടുംപൊയിൽ : കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും അന്തർ സംസ്ഥാനപാതയുമായ നിടുംപൊയിൽ – മാനന്തവാടി ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞു. പേര്യ ചുരത്തിലെ ജില്ലാ അതിർത്തിവരെ വലിയ വളവുകളുള്ള അപകടസാധ്യത നിലനിൽക്കുന്ന റോഡാണിത്. ഇരുപത്തിനാലാം മൈൽ മുതൽ ഇരുപത്തിയെട്ടാം മൈൽ വരെയുള്ള റോഡാണ് വലിയ കുഴികളായി മാറിയത്. വാഹനത്തിരക്കേറിയ ചുരം റോഡ് തകർന്ന് പല സ്ഥലങ്ങളിലും വൻകുഴികളായി മാറിയിട്ട് മാസങ്ങളായി.

ഹെയർപിൻ വളവുകൾ ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി വളവുകളോടുകൂടി വയനാട്ടിലേക്ക് പോകുന്ന പ്രധാന റോഡാണിത്. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ്, കണ്ണവം പ്രദേശത്തുള്ളവർ നിടുംപൊയിൽ -മാനന്തവാടി ചുരംറോഡ് വഴിയാണ് വയനാട്ടിലേക്ക് പോകുന്നത്. നിടുംപൊയിൽ കഴിഞ്ഞാൽ റോഡിന് ഇരുവശവും ഇരുൾനിറഞ്ഞ വനപ്രദേശമാണ്. കൂടാതെ, കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ സഞ്ചരിക്കുന്ന പ്രദേശവും. റോഡ് തകർന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനയാത്ര ഇതുവഴി ദുരിതപൂർണമാണ്. മലമുകളിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം റോഡിലെ വലിയ കുഴികളിലാണ് തങ്ങിനിൽക്കുന്നത്. വെള്ളം നിറഞ്ഞുനിൽക്കുന്ന കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ചുരംറോഡിൽ പലഭാഗത്തും വശങ്ങൾ ഇടിഞ്ഞുതാണതും വാഹനങ്ങൾക്ക് അപകട ഭീഷണിയായി. രാവിലെയും വൈകീട്ടും റോഡിൽ കോടമഞ്ഞുള്ളതിനാൽ വാഹനങ്ങൾക്ക് ഇതുവഴിയുള്ള യാത്ര പ്രയാസമേറിയതാണ്.

അന്തസ്സംസ്ഥാനപാതയായതിനാൽ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള ബസുകളും ചരക്ക് ലോറികളടക്കം നിത്യേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പ്രളയകാലത്ത് ഉരുൾപൊട്ടലിനെത്തുടർന്ന് ചുരം റോഡ് വ്യാപകമായി തകർന്നിരുന്നു. പലയിടത്തും സംരക്ഷണഭിത്തിയും കലുങ്കുകളും തകർന്നിരുന്നു. തകർന്ന കലുങ്കുകളും സംരക്ഷണഭിത്തിയും പല സ്ഥലങ്ങളിലും പുനർനിർമിച്ചെങ്കിലും റോഡിലെ കുഴികൾക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല. റോഡരികിൽനിന്ന് ഉറവ പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നത് കുഴികൾ കൂടാൻ ഇടയാക്കുന്നുണ്ട്.


Share our post

PERAVOOR

എൽ.കെ.ജി മുതൽ ഒരേ ക്ലാസിൽ; മണത്തണ പുതുക്കുടി വീട്ടിൽ ഇരട്ട മധുരം

Published

on

Share our post

പേരാവൂർ: എൽ.കെ.ജി മുതൽ പത്ത് വരെ ഒരേ ക്ലാസുകളിൽ പഠിച്ച ഇരട്ടകൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. മണത്തണ അയോത്തും ചാലിലെ പുതുക്കുടി വീട്ടിൽ അനികേത് സി.ബൈജേഷും അമുദ സി.ബൈജേഷുമാണ് മണത്തണ ജിഎച്ച്എസ്എസിൽ നിന്ന് പരീക്ഷയെഴുതി ഉന്നത വിജയം നേടിയത്. എൽകെജി മുതൽ ആറു വരെ പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ ഒരേ ക്ലാസിൽ ഒരുമിച്ചാണ് ഇരുവരും പഠിച്ചത്. ഏഴ് മുതൽ പത്ത് വരെ മണത്തണ ജിഎച്ച്എസ്എസിലും ഒരേ ക്ലാസിൽ തന്നെയായിരുന്നു. പ്ലസ്ടുവിന് രണ്ടു പേരും സയൻസാണ് തിരഞ്ഞെടുക്കുന്നത്. മണത്തണ സ്‌കൂളിൽ തന്നെ രണ്ടുപേർക്കും ഒരേ ക്ലാസിൽ പ്രവേശനം ലഭിക്കണമെന്നാണ് മാതാപിതാക്കളായ പ്രജിഷയുടെയും ബൈജേഷിന്റെയും ഏക ആഗ്രഹം. പെയിന്റിങ്ങ് തൊഴിലാളിയാണ് ബൈജേഷ്, പ്രജിഷ വീട്ടമ്മയും.


Share our post
Continue Reading

PERAVOOR

അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

Published

on

Share our post

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്‌സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

കൊട്ടിയൂർ വൈശാഖോത്സവം; വാകയാട് പൊടിക്കളത്തിൽ ദൈവത്തെ കാണൽ നടന്നു

Published

on

Share our post

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ‘ദൈവത്തെ കാണൽ ‘ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിന് കൊട്ടിയൂർ ക്ഷേത്രത്തിലെ ഒറ്റപ്പിലാൻ, കാടൻ സ്ഥാനികർ എന്നിവർ നേതൃത്വം നല്കി. കാരണവർ മനങ്ങാടൻ കേളപ്പൻ കാർമികത്വം വഹിച്ച ചടങ്ങിൽ കാടൻ ധാരപ്പൻ, ബാബു എന്നിവർ സഹകാർമ്മികരായി. കൊട്ടിയൂരിന്റെ ഊരാളൻമാരെ സാക്ഷിയാക്കി കുറിച്യസ്ഥാനികൻ പൂജാ വേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ചടങ്ങ്. മുൻപ് പൊടിക്കളങ്ങളിൽ ശേഖരിച്ചിരുന്ന ‘നെല്ല്’ വൈശാഖോത്സവ ആവശ്യത്തിലേക്ക് സ്വീകരിച്ചിരുന്നത് ദൈവത്തെ കാണൽ ചടങ്ങോടുകൂടിയായിരുന്നു.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസി.കമ്മീഷണർ എൻ.കെ.ബൈജു, പാരമ്പര്യ ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, പാരമ്പേര്യതര ട്രസ്റ്റി എൻ.പ്രശാന്ത്, എക്‌സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ നാരായണൻ എന്നിവർ സംബന്ധിച്ചു. വൈശാഖോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം തിങ്കളാഴ്ച ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് തീയതി കുറിക്കൽ ചടങ്ങ് നടക്കുക. ജൂൺ എട്ടിന് നെയ്യാട്ടത്തോടെ വൈശാഖോത്സവം ആരംഭിക്കും.


Share our post
Continue Reading

Trending

error: Content is protected !!