Kerala
പ്ലസ് ടു കഴിഞ്ഞവർക്ക് ഇന്റഗ്രേറ്റഡ് ശാസ്ത്രപഠനം; അവസരം നെസ്റ്റ് വഴി

പ്ലസ് ടു കഴിഞ്ഞ് അടിസ്ഥാനശാസ്ത്ര വിഷയങ്ങൾ, രണ്ട് ദേശീയ സ്ഥാപനങ്ങളിൽ സ്കോളർഷിപ്പോടെ പഠിക്കാൻ നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) അവസരമൊരുക്കുന്നു. കേന്ദ്ര ആറ്റമിക് എനർജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങളായ ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ – www.niser.ac.in); യൂണിവേഴ്സിറ്റി ഓഫ് മുംബൈ- ഡിപ്പാർട്മെൻറ്ഓഫ് ആറ്റമിക് എനർജി സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യു.എം.- ഡി.എ.ഇ. സി.ഇ.ബി.എസ്. -www.cbs.ac.in) എന്നീ സ്ഥാപനങ്ങളിൽ നെസ്റ്റ് 2025 വഴി അഞ്ച് വർഷ ഇൻറഗ്രേറ്റഡ് എം. എസ്‌സി. കോഴ്സിൽ പ്രവേശനം നേടുന്നവർക്ക് സ്കോളർഷിപ്പ് ലഭിക്കും.
നൈസർ, ഹോമി ഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എച്ച്.ബി.എൻ.ഐ.) ഓഫ് കാംപസ് സെൻറർ ആണ്. നൈസറിലെ എല്ലാ അക്കാദമിക് പ്രോഗ്രാമുകളും എച്ച്.ബി.എൻ.ഐൽ. അഫിലിയേറ്റു ചെയ്തിട്ടുണ്ട്. സി.ഇ.ബി.എസ്., മുംബൈ യൂണിവേഴ്സിറ്റിയുടെ കലീന കാംപസിൽ പ്രവർത്തിക്കുന്നു. ബിരുദം നൽകുന്നത് മുബൈ യൂണിവേഴ്സിറ്റി ആണ്.
രണ്ടു സ്ഥാപനങ്ങളിലും, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ ഇൻറഗ്രേറ്റഡ് എം.എസ് സി. പ്രോഗ്രാമുകൾ ഉണ്ട്. സഹവാസ രീതിയിൽ, സെമസ്റ്റർ സമ്പ്രദായത്തിൽ നടത്തുന്ന പ്രോഗ്രാമുകൾക്ക്, ഗവേഷണ താത്‌പര്യം വിദ്യാർഥികളിൽ മുൻകൂട്ടി രൂപപ്പെടുത്താൻ സഹായകരമായ പാഠ്യപദ്ധതിയാണുള്ളത്. നൈസറിൽ 200-ഉം, യു.എം.-ഡി.എ.ഇ. സി.ഇ.ബി.എസിൽ 57-ഉം സീറ്റ് ലഭ്യമാണ്.
സ്കോളർഷിപ്പ്/ഗ്രാന്റ്
കേന്ദ്ര സർക്കാർ ആറ്റമിക് എനർജി വകുപ്പിന്റെ ദിശ പദ്ധതി വഴി പ്രതിവർഷം 60,000 രൂപയുടെ സ്കോളർഷിപ്പിന് അർഹത ലഭിക്കും. കൂടാതെ സമ്മർ ഇന്റേൺഷിപ്പിനായി പ്രതിവർഷം 20,000 രൂപ ഗ്രാൻറ് ആയും ലഭിക്കും. ഇൻസ്പയർ – ഷീ (സ്കോളർഷിപ്പ് ഫോർ ഹയർ എജുക്കേഷൻ) സ്കീമിലേക്ക് ശാസ്ത്രസാങ്കേതികവകുപ്പ് തിരഞ്ഞെടുക്കുന്നവർക്ക് ഇതേ മൂല്യമുള്ള ഇൻസ്പയർ സ്കോളർഷിപ്പ് ലഭിക്കും. നിശ്ചിത കട്ട് ഓഫ് മാർക്ക് നേടി, രണ്ടു സ്ഥാപനങ്ങളിൽനിന്നും കോഴ്സ് പൂർത്തിയാക്കുന്ന, മികവു തെളിയിക്കുന്നവർക്ക്, ഭാഭാ അറ്റോമിക് റിസർച്ച് സെൻറർ (ബാർക്) ട്രെയിനിങ് സ്കൂൾ പ്രവേശനത്തിന് നേരിട്ട് ഇൻറർവ്യൂവിന് ഹാജരാകാൻ അവസരം ലഭിക്കും.
യോഗ്യത
െറഗുലർ രീതിയിൽ സയൻസ് സ്ട്രീമിൽ പ്ലസ് വൺ, പ്ലസ്ടു പഠിച്ച്, മൊത്തത്തിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡ് വാങ്ങി, 2023-ലോ 2024-ലോ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർ, പ്ലസ് ടു അന്തിമ പരീക്ഷ 2025-ൽ അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. നെസ്റ്റ് 2025 അഭിമുഖീകരിക്കുന്നതിനോ അതുവഴിയുള്ള പ്രവേശനത്തിനോ പ്രായപരിധി ഇല്ല.
പരീക്ഷാഘടന
നെസ്റ്റ് കംപ്യൂട്ടർ അധിഷ്ഠിതരീതിയിൽ ജൂൺ 22-ന് നടത്തും. പരീക്ഷയ്ക്ക് ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നാല് സെക്‌ഷനുകളിലായി, ഈ വിഷയങ്ങളിൽ ഓരോന്നിൽനിന്നും മൂന്നുമാർക്ക് വീതമുള്ള 20 വീതം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും. ഒരു വിഷയത്തിലെ പരമാവധി മാർക്ക് 60.പരീക്ഷയിൽ ഏറ്റവും കൂടുതൽ സ്കോർ ലഭിക്കുന്ന മൂന്നു സെക്‌ഷനുകളുടെ സ്കോർ പരിഗണിച്ചായിരിക്കും മെറിറ്റ് പട്ടിക തയ്യാറാക്കുക.
അതിനാൽ മൂന്നു വിഷയങ്ങളിലെ ചോദ്യങ്ങൾക്കെങ്കിലും ഉത്തരം നൽകണം. താത്‌പര്യമുള്ള പക്ഷം നാല് സെക്ഷനുകളിലെ ചോദ്യങ്ങൾക്കും ഉത്തരം നൽകാം. നാലു വിഷയങ്ങളിലെ ചോദ്യങ്ങൾക്കും ഉത്തരം നൽകിയാൽ, കൂടുതൽ മാർക്കു നേടുന്ന മൂന്നു വിഷയങ്ങളുടെ സ്കോർ പരിഗണിച്ച്, പ്രോെസ്പക്ടസ് വ്യവസ്ഥകൾ പ്രകാരമായിരിക്കും റാങ്ക് പട്ടിക തയ്യാറാക്കുക. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
അപേക്ഷ
www.nestexam.in വഴി മേയ് ഒൻപതിന് രാത്രി 11.45 വരെ നൽകാം. പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 700 രൂപയാണ് അപേക്ഷാഫീസ്. ജനറൽ/ഒ.ബി.സി. ആൺകുട്ടികൾക്ക്, അപേക്ഷാഫീസ് 1400 രൂപയാണ്. ഓൺലൈനായി അടയ്ക്കാം.
Kerala
ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന; 74. 8 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയില്‍


കാസര്‍കോട്; മഞ്ചേശ്വരത്ത് എം.ഡി.എം. എയുമായി 2 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മിയാപദവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് , മുഹമ്മദ് സമീര്‍ എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോള്‍ മീഞ്ചയില്‍ നിന്ന് 74.8 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്.കഴിഞ്ഞ കുറെ മാസങ്ങളായി ഇവരുടെ പ്രവര്‍ത്തനം പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇവര്‍ ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. പ്രധാനമായും ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുകയായിരുന്നു ഇവരുടെ രീതി.കര്‍ണാടക, കേരള സംസ്ഥാനങ്ങളില്‍ ഉടനീളം പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ പ്രധാന ശൃംഖലകള്‍ തകര്‍ക്കുന്നതില്‍ ഇവരുടെ അറസ്റ്റ് ഒരു സുപ്രധാന വഴിത്തിരിവാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മയക്കുമരുന്നിന്റെ വിതരണത്തിന് ഇവര്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വില്‍പ്പനയ്ക്കെതിരെ സ്വീകരിച്ച കര്‍ശന നടപടിയുടെ ഭാഗമായാണ് അറസ്റ്റ്.
Kerala
റേഷൻ കട അറിയിപ്പ്


1) 2025 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം 03.03.2025 (തിങ്കളാഴ്ച) വരെ നീട്ടിയിട്ടുണ്ട്.
(2) 04.03.2025 (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.
(3) 2025 മാർച്ച് മാസത്തെ റേഷൻ വിതരണം 05.03.2025 (ബുധനാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.
(4) എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 മാർച്ച് മാസത്തെ റേഷൻ വിഹിതം ചുവടെയുള്ള ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു…
(NB: ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.)
Kerala
സ്കൂൾ ബസുകളിൽ കാമറ നിർബന്ധമാക്കും


തിരുവനന്തപുരം: സ്കൂൾ ബസുകളിൽ കാമറ നിർബന്ധമാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അടുത്ത അധ്യയനവർഷം മുതൽ കാമറ ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ ബസുകളിൽ ഡ്രൈവറുടെ കാബിനിൽ ഉൾപ്പെടെ കാമറ വെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.കോടതി നിർദേശവും അതാണ്. എതിർത്തിട്ട് കാര്യമില്ല. സ്വകാര്യ ബസ് ജീവനക്കാർ കുറ്റവാളികളെല്ലെന്ന് ഉറപ്പിക്കാൻ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ അത് ഉറപ്പാക്കിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ ചെക്പോസ്റ്റിൽ അഴിമതി അവസാനിപ്പിക്കും.വിജിലൻസ് പരിശോധന തുടരും. കൃത്യമായി നടപടിയുണ്ടാകും. ഉദ്യോഗസ്ഥർ എല്ലാവരും കള്ളന്മാരെന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അഞ്ചാം തീയതിക്കുമുമ്പ് ശമ്പളം നൽകും. ഇക്കാര്യത്തിൽ ബാങ്കുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്