KANICHAR
ഇനിയുമൊരു ദുരന്തം ആവർത്തിക്കുമോ? ശ്രീലക്ഷ്മി ക്വാറിയിൽ ജല ബോംബുണ്ടെന്ന് ജനകീയ സമിതി

കണിച്ചാർ : പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ശ്രീലക്ഷ്മി പാറമടക്കുള്ളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ജലബോംബ് ആയി നിലകൊള്ളുന്നുവെന്നും ഇത് അപകടകരമാണെന്നും ജനകീയ പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പുഴയിൽ നിന്നും ഏകദേശം ആയിരമടിയോളം ഉയരത്തിൽ നിലകൊള്ളുന്ന ദശലക്ഷക്കണക്കിന് ജലം ചെലുത്തുന്ന സമ്മർദ്ദമാകാം 150 മീറ്റർ താഴെയുള്ള സെമിനാരിയുടെ സ്ഥലത്ത് ഭൂമി വിണ്ടു കീറാൻ കാരണമായത്. ഏകദേശം അഞ്ച് ഏക്കറോളം ഭൂമി വിണ്ടുകീറി വളരെ അപകടകരമായ അവസ്ഥയിലാണുള്ളത്. ഈ പ്രദേശത്തിന് താഴെയുള്ള പൂളക്കുറ്റി, വെള്ളറ, നെല്ലാനിക്കൽ, നെടുമ്പുറംചാൽ, തൊണ്ടിയിൽ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണിയാണ് നിലനിൽക്കുന്നത്.
ഈ പാറമടയിൽ നിറഞ്ഞുനിൽക്കുന്ന വെള്ളം പൊട്ടിയൊഴുകിയാൽ താഴെ വിണ്ടു കീറി നിൽക്കുന്ന ഭൂമി അടക്കം കുത്തിയൊലിച്ച് ഉരുൾപൊട്ടലായി മാറാൻ സാധ്യതയുണ്ട്. ഏകദേശം 70 ഡിഗ്രിയിലധികം ചെരിവുള്ള വൻമലകളാൽ ചുറ്റപ്പെട്ട ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഭൂമിയിളക്കി മറിച്ചുകൊണ്ട് നടന്നിരുന്ന പാറ പൊട്ടിക്കലാണ് നടന്നിരുന്നത്.
2022ൽ നടന്ന ഉരുൾപൊട്ടലിനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭൂമിയിലെ വിള്ളലുകൾക്കും നെടുംപൊയിൽ -മാനന്തവാടി അന്തർ സംസ്ഥാന പാതയിലെ റോഡിന്റെ വിള്ളലുകൾക്കും അടിസ്ഥാന കാരണം പാറമടയിൽ കെട്ടിനിൽക്കുന്ന വെള്ളം മാത്രമാണെന്ന് ദുരന്തനിവാരണ അതോറിറ്റി ജില്ലാ കലക്ടർക്കും പഞ്ചായത്തിനും നിർദ്ദേശം നൽകിയിരുന്നു. ജില്ലാ കലക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്ന് പ്രാവശ്യം രേഖാമൂലം നിർദ്ദേശം നൽകിയത് മഴക്കാലത്തിനു മുൻപ് ക്രഷറിനുള്ളിലെ പൈപ്പ് ലൈനും കൂട്ടിയിട്ട മണ്ണും മാറ്റി വെള്ളത്തിന്റെ ഒഴുക്ക് പഴയതുപോലെ ആക്കുവാനും ഭൂമിയുടെ സന്തുലനാവസ്ഥ നിലനിർത്തുവാനുമാണ്. പക്ഷേ ഇപ്പോഴും സ്വാഭാവിക നീരൊഴുക്ക് പൈപ്പ് ലൈനിലൂടെ കടത്തിവിട്ട് അതിനു മുകളിൽ പ്ലാൻ്റ് നിലനിൽക്കുന്നു. ഈ വിഷയത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന കുറ്റകരമായ അനാസ്ഥ ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തും.
2022 ഓഗസ്റ്റ് ഒന്നിനുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിനുശേഷം അതിന്റെ കാരണത്തെക്കുറിച്ച് പഠനം നടത്തിയ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ച 20- ഇന ശുപാർശകളിൽ ഒരു നിർദ്ദേശമായ 24-ാം മൈലിൽ സ്ഥിതി ചെയ്യുന്ന ന്യൂ ഭാരത് ക്വാറിയിലെ ബ്ലാസ്റ്റിംഗ് ടെസ്റ്റ് മാത്രം വളരെ കൃത്യമായി നടപ്പിലാക്കുവാൻ ബന്ധപ്പെട്ട അധികാരികൾ പ്രവർത്തിച്ചു. എന്നാൽ മഴയുടെ തീവ്രത അളക്കുന്നതിനുള്ള മഴമാപിനി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നുള്ള വിവരങ്ങൾ യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ഇത് സ്ഥാപിച്ചത് എന്തിനുവേണ്ടിയാണ്, ആരെ സംരക്ഷിക്കുവാനാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളുടെ തീവ്രത ഇനിയെങ്കിലും മനസ്സിലാക്കി എത്രയും പെട്ടെന്ന് അത് തടയുവാനുള്ള മുൻകരുതൽ എടുക്കുന്നില്ലെങ്കിൽ വൻ ദുരന്തത്തിന് നാട് സാക്ഷ്യം വഹിക്കേണ്ടി വരും. അധികാരികളുടെ അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനോടൊപ്പം വിവിധയിടങ്ങളിൽ പരാതികൾ നൽകുവാനും 2022 ഓഗസ്റ്റ് ഒന്നിനുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കുവാനും ജനകീയ പ്രകൃതി സംരക്ഷണ സമിതി തീരുമാനിച്ചുവെന്നും ഭാരവാഹികൾ അറിയിച്ചു.
KANICHAR
കണിച്ചാർ തൈപ്പൂയ്യ മഹോത്സവം; കാവടി, താലപ്പൊലി ഘോഷയാത്ര


കണിച്ചാർ തൈപ്പൂയ്യ മഹോത്സവത്തിന്റെ ഭാഗമായി നടന്ന
കാവടി, താലപ്പൊലി ഘോഷയാത്ര
കണിച്ചാർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ മഹോത്സവത്തിൻ്റെ ഭാഗമായി കാവടി,താലപ്പൊലി ഘോഷയാത്ര നടന്നു. ആറ്റാംചേരി കളപ്പുര, ചെങ്ങോം കുലോത്തും കണ്ടി,വളയംചാൽ എന്നിവിടങ്ങളിൽ നിന്നും കാവടിയാട്ടം, ദീപക്കാഴ്ചകൾ, കരകാട്ടം, പൂക്കാവടി തുടങ്ങിയ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട ഘോഷയാത്ര ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് കാവടി അഭിഷേകവും താല സമർപ്പണവും നടന്നു.
കാവടി, താലപ്പൊലി ഘോഷയാത്രയിൽ പങ്കെടുക്കുന്നതിനായി നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങളാണ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നത്. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ഇരിട്ടി യൂണിയൻ സെക്രട്ടറി കെ.വി.അജി, ശാഖാ യോഗം പ്രസിഡൻ്റ് ടി.ടി.ശ്രീനിവാസൻ, സെക്രട്ടറി രാജേന്ദ്രപ്രസാദ്, ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.ടി.സജീവൻ എന്നിവർ നേതൃത്വം നൽകി.
KANICHAR
കണിച്ചാർ തൈപ്പൂയ ഉത്സവം; സാംസ്കാരിക സമ്മേളനം നടന്നു


കണിച്ചാർ: സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തൈപ്പൂയ്യ ഉത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടത്തി. കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ആൻ്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡൻ്റ് ടി.ടി.ശ്രീനിവാസൻ അദ്ധ്യക്ഷനായി. സന്തോഷ് ഇല്ലോളിൽ മുഖ്യ പ്രഭാഷണം നടത്തി.
എസ്.എൻ.വനിതാ സംഘം പ്രസിഡൻറ് ചന്ദ്രമതി പ്രതിഭകളെ ആദരിച്ചു. കണിച്ചാർ പഞ്ചായത്ത് മെമ്പർ തോമസ് വടശ്ശേരി രാജൻ മാസ്റ്റർ സ്മാരക എൻഡോവ്മെൻ്റും ശാഖാ യോഗം നൽകുന്ന എൻഡോവ്മെൻറ് ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ പി.ടി.സജീവനും വിതരണം ചെയ്തു. ശാഖാ യോഗം സെക്രട്ടറി രാജേന്ദ്രപ്രസാദ്, കണിച്ചാർ ജുമാ മസ്ജിദ് ഖത്തീബ് നുഹ്മാൻ ഇർഫാനി, എൻ.വി.മായ, പ്രജിത്ത് പൊന്നോൻ, തങ്കമണി കുമാരൻ, അമ്പിളി സജീവൻ, രാമകൃഷ്ണൻ മുളയ്ക്കക്കുടി എന്നിവർ സംസാരിച്ചു.
Breaking News
കണിച്ചാറിൽ തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു


കണിച്ചാർ: തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്‌ണനാണ് (69) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം.തിങ്കളാഴ്ചയാണ് തേനീച്ചയുടെ കുത്തേറ്റത്. ഭാര്യ: സരസമ്മ. മക്കൾ: പ്രശാന്ത്, പ്രജോഷ്. മരുമകൾ: ശ്രുതി. സംസ്കാരം പിന്നീട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്