Connect with us

KANICHAR

ഇനിയുമൊരു ദുരന്തം ആവർത്തിക്കുമോ? ശ്രീലക്ഷ്മി ക്വാറിയിൽ ജല ബോംബുണ്ടെന്ന് ജനകീയ സമിതി 

Published

on

Share our post

കണിച്ചാർ : പഞ്ചായത്തിലെ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ശ്രീലക്ഷ്മി പാറമടക്കുള്ളിൽ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ജലബോംബ് ആയി നിലകൊള്ളുന്നുവെന്നും ഇത് അപകടകരമാണെന്നും ജനകീയ പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. പുഴയിൽ നിന്നും ഏകദേശം ആയിരമടിയോളം ഉയരത്തിൽ നിലകൊള്ളുന്ന ദശലക്ഷക്കണക്കിന് ജലം ചെലുത്തുന്ന സമ്മർദ്ദമാകാം 150 മീറ്റർ താഴെയുള്ള സെമിനാരിയുടെ സ്ഥലത്ത് ഭൂമി വിണ്ടു കീറാൻ കാരണമായത്. ഏകദേശം അഞ്ച് ഏക്കറോളം ഭൂമി വിണ്ടുകീറി വളരെ അപകടകരമായ അവസ്ഥയിലാണുള്ളത്. ഈ പ്രദേശത്തിന് താഴെയുള്ള പൂളക്കുറ്റി, വെള്ളറ, നെല്ലാനിക്കൽ, നെടുമ്പുറംചാൽ, തൊണ്ടിയിൽ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണിയാണ് നിലനിൽക്കുന്നത്.

ഈ പാറമടയിൽ നിറഞ്ഞുനിൽക്കുന്ന വെള്ളം പൊട്ടിയൊഴുകിയാൽ താഴെ വിണ്ടു കീറി നിൽക്കുന്ന ഭൂമി  അടക്കം കുത്തിയൊലിച്ച് ഉരുൾപൊട്ടലായി മാറാൻ സാധ്യതയുണ്ട്. ഏകദേശം 70 ഡിഗ്രിയിലധികം ചെരിവുള്ള വൻമലകളാൽ ചുറ്റപ്പെട്ട ഇവിടെ യാതൊരു നിയന്ത്രണവുമില്ലാതെ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഭൂമിയിളക്കി മറിച്ചുകൊണ്ട് നടന്നിരുന്ന പാറ പൊട്ടിക്കലാണ് നടന്നിരുന്നത്.

2022ൽ നടന്ന ഉരുൾപൊട്ടലിനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഭൂമിയിലെ വിള്ളലുകൾക്കും നെടുംപൊയിൽ -മാനന്തവാടി അന്തർ സംസ്ഥാന പാതയിലെ റോഡിന്റെ വിള്ളലുകൾക്കും  അടിസ്ഥാന കാരണം പാറമടയിൽ കെട്ടിനിൽക്കുന്ന വെള്ളം മാത്രമാണെന്ന് ദുരന്തനിവാരണ അതോറിറ്റി ജില്ലാ കലക്ടർക്കും പഞ്ചായത്തിനും നിർദ്ദേശം നൽകിയിരുന്നു. ജില്ലാ കലക്ടർ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്ന് പ്രാവശ്യം രേഖാമൂലം നിർദ്ദേശം നൽകിയത് മഴക്കാലത്തിനു മുൻപ് ക്രഷറിനുള്ളിലെ പൈപ്പ് ലൈനും കൂട്ടിയിട്ട മണ്ണും മാറ്റി വെള്ളത്തിന്റെ ഒഴുക്ക് പഴയതുപോലെ ആക്കുവാനും ഭൂമിയുടെ സന്തുലനാവസ്ഥ നിലനിർത്തുവാനുമാണ്. പക്ഷേ ഇപ്പോഴും സ്വാഭാവിക നീരൊഴുക്ക് പൈപ്പ് ലൈനിലൂടെ കടത്തിവിട്ട് അതിനു മുകളിൽ പ്ലാൻ്റ് നിലനിൽക്കുന്നു. ഈ വിഷയത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്ന കുറ്റകരമായ അനാസ്ഥ ആയിരങ്ങളുടെ ജീവൻ നഷ്ടപ്പെടുത്തും.

2022 ഓഗസ്റ്റ് ഒന്നിനുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിനുശേഷം അതിന്റെ കാരണത്തെക്കുറിച്ച് പഠനം നടത്തിയ സംസ്ഥാന  ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ച 20- ഇന ശുപാർശകളിൽ  ഒരു നിർദ്ദേശമായ 24-ാം  മൈലിൽ സ്ഥിതി ചെയ്യുന്ന ന്യൂ ഭാരത് ക്വാറിയിലെ  ബ്ലാസ്റ്റിംഗ്  ടെസ്റ്റ് മാത്രം വളരെ കൃത്യമായി നടപ്പിലാക്കുവാൻ ബന്ധപ്പെട്ട അധികാരികൾ പ്രവർത്തിച്ചു. എന്നാൽ മഴയുടെ തീവ്രത അളക്കുന്നതിനുള്ള മഴമാപിനി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നുള്ള വിവരങ്ങൾ യഥാസമയം ജനങ്ങളിലേക്ക് എത്തിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ഇത് സ്ഥാപിച്ചത് എന്തിനുവേണ്ടിയാണ്, ആരെ സംരക്ഷിക്കുവാനാണ്. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്നങ്ങളുടെ തീവ്രത ഇനിയെങ്കിലും മനസ്സിലാക്കി എത്രയും പെട്ടെന്ന് അത് തടയുവാനുള്ള മുൻകരുതൽ എടുക്കുന്നില്ലെങ്കിൽ വൻ ദുരന്തത്തിന് നാട് സാക്ഷ്യം വഹിക്കേണ്ടി വരും. അധികാരികളുടെ അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിനോടൊപ്പം വിവിധയിടങ്ങളിൽ പരാതികൾ നൽകുവാനും 2022 ഓഗസ്റ്റ് ഒന്നിനുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ശക്തമായി പ്രതിഷേധിക്കുവാനും ജനകീയ പ്രകൃതി സംരക്ഷണ സമിതി തീരുമാനിച്ചുവെന്നും ഭാരവാഹികൾ അറിയിച്ചു.


Share our post

KANICHAR

കണിച്ചാർ ടൗൺ കപ്പേളയിൽ തിരുനാളിന് കൊടിയേറി

Published

on

Share our post

കണിച്ചാർ : കണിച്ചാർ സെന്റ് ജോർജ് പള്ളിക്ക് കീഴിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ കണിച്ചാർ ടൗണിൽ സ്ഥിതി ചെയ്യുന്ന കപ്പേളയിൽ തിരുനാളിന് കൊടിയേറി.ഇടവക വികാരി ഫാ. മാത്യു പാലമറ്റം പതാക ഉയർത്തി. മാർച്ച് 19 വരെ നടക്കുന്ന തിരുനാൾ ദിനങ്ങളിൽ കൊളക്കാട് ഇടവകാ അസിസ്റ്റന്റ് വികാരി ഫാ. നിധിൻ തകിടിയിൽ, പേരാവൂർ അസിസ്റ്റന്റ് വികാരി ഫാ. പോൾ മുണ്ടക്കൽ എന്നിവർ വിശുദ്ധ ബലിക്കും നൊവേനയ്ക്കും നേതൃത്വം നൽകും.


Share our post
Continue Reading

KANICHAR

വനിതാദിനാഘോഷത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ വനിതകൾക്കായി സിനിമ പ്രദർശനം

Published

on

Share our post

കണിച്ചാർ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി കണിച്ചാർ പഞ്ചായത്തിലെ വനിതകൾക്കായി സിനിമ പ്രദർശനം നടക്കും. ഇന്ന് രാത്രി 09:30ന് കണിച്ചാർ ദേവ് സിനിമാസിൽ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയുടെ പ്രത്യേക പ്രദർശനമാണ് ഉണ്ടായിരിക്കുക. കണിച്ചാർ പഞ്ചായത്ത്, വനിതാശിശു വികസന വകുപ്പ്, സി.ഡി.എസ്. എന്നിവയുടെ നേതൃത്വത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പ്രദർശനം ഉദ്ഘാടനം ചെയ്യും.


Share our post
Continue Reading

KANICHAR

കണിച്ചാർ പഞ്ചായത്തിൽ ഭവന പദ്ധതികൾക്കും ഗതാഗത മേഖലക്കും മുൻഗണന

Published

on

Share our post

കണിച്ചാർ: ഗതാഗത മേഖയ്ക്കും ഭവന പദ്ധതികൾക്കും പ്രധാന്യം നൽകി കണിച്ചാർ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 22,42,09,811 രൂപ വരവും 22,41,54,100 രൂപ ചിലവും 10,86,298 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാൻ്റി തോമസ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ഭവന പദ്ധതി കൾക്കായി 3,91,00,000 രൂപയും ഗതാഗത മേഖയ്ക്കായി 2,02,67,000 രൂപയും വകയിരുത്തി. മൃഗ സംരക്ഷണ മേഖലയ്ക്ക് ആകെ 46,05,000 രൂപ അനുവദിച്ചു.

കാർഷിക മേഖലയ്ക്ക് 15,19,100 രൂപയും ഉത്പാദന മേഖലയ്ക്ക് 77,84,100 രൂപയും വകയിരുത്തി. സാമൂഹികനീതി ഉറപ്പാക്കുന്നതിനായി പാർശ്വവത്കരി ക്കപ്പെട്ടവർ, പ്രത്യേക പരിഗണ അർഹിക്കുന്നവർ, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷി ഉള്ളവർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകിയുള്ള പദ്ധതികൾ നടപ്പാക്കും. 56,93,210 രൂപ ബജറ്റിൽ അനുവദിച്ചു. സ്വയം തൊഴിൽ മേഖലയ്ക്ക് 20,00,000 രൂപയും വനിതാ വികസനത്തിന് 27,41,750 രൂപയും വകയിരുത്തി. ആരോഗ്യ മേഖല യ്ക്ക് 38,88,000 രൂപ അനുവദിച്ചു. പട്ടിക ജാതി വികസനത്തിനുളള പദ്ധതികൾക്കായി 75,5,000 രൂപയും പട്ടികവർഗ ക്ഷേമത്തിനായി 1,72,40,000 രൂപയും വകയിരുത്തി. ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്കായി 22,08,000 രൂപ അനുവദിച്ചു.


Share our post
Continue Reading

Trending

error: Content is protected !!