Connect with us

Kerala

ബ്രാന്‍ഡുകളുടെ ചാകര, ഉല്‍പന്നങ്ങളുടെ നീണ്ടനിര; ആമസോണ്‍ പ്രൈം ഡേ വില്‍പനയില്‍ എന്തൊക്കെ ലാഭകരം?

Published

on

Share our post

മുംബൈ: ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കിഴിവ് ലഭ്യമാകുന്ന ബിഗ് സെയില്‍ വരാനായി കാത്തിരിക്കുകയാണ് ആളുകള്‍. ജൂലൈ 20ന് അര്‍ധരാത്രിയാണ് ‘ആമസോണ്‍ പ്രൈം ഡേ 2024’ വില്‍പന ആരംഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ആമസോണ്‍ പ്രൈം ഡേ വില്‍പനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത് എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

അനവധി ഉല്‍പന്നങ്ങളാണ് ആമസോണ്‍ പ്രൈം ഡേ സെയില്‍ 2024ല്‍ കാത്തിരിക്കുന്നത്. ലോകമെമ്പാടും 20 കോടിയിലധികം പ്രൈം മെമ്പര്‍മാരാണ് ആമസോണിനുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് ഇന്ത്യയില്‍ നിന്നാണ്. 2023ലെ പ്രൈം ഡേ വില്‍പനയില്‍ ഒരു മിനുറ്റില്‍ തന്നെ 23000ത്തിലധികം ഓര്‍ഡറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇത്തവണ ഹോം അപ്ലൈന്‍സ്, ഇലക്ട്രോണിക്‌സ്, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 450ലേറെ ബ്രാന്‍ഡുകളുടെ പുതിയ ഉല്‍പന്നങ്ങളാണ് ആമസോണ്‍ പ്രോം ഡേ 2024ല്‍ വില്‍പനയ്ക്കെത്തുന്നത്. ഐഫോണ്‍ 13, റിയല്‍മീ നോര്‍സ്സോ 70എക്‌സ്, വണ്ടപ്ലസ് 12 ആര്‍ തുടങ്ങി നിരവധി സ്‌മാര്‍ട്ട്‌ഫോണുകള്‍ ഈ സെയിലില്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാനാകും. വിവിധ ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയവയ്ക്ക് ആമസോണ്‍ പ്രൈം ഡേയില്‍ ഓഫറുണ്ട്.

രാജ്യത്ത് ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ആമസോണ്‍ വലിയ വളര്‍ച്ചയാണ് കാഴ്‌ചവെക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ ആമസോണ്‍ വ്യാപിച്ചു. രണ്ട് ദിവസത്തെയോ അതിലേറെയോ വേഗത്തില്‍ ഉല്‍പനങ്ങള്‍ എത്തിക്കാന്‍ ആമസോണിനാവുന്നുണ്ട്. പ്രൈം ഡേ വില്‍പന പ്രമാണിച്ച് ആമസോണ്‍ അവരുടെ വെയര്‍‌ഹൗസുകളും വില്‍പന നെറ്റ്‌വര്‍ക്കും വിപുലപ്പെടുത്തിയിട്ടുണ്ട്. ആമസോണ്‍ പ്രൈം ഡേയുടെ എട്ടാം എഡിഷനാണ് 2024 ജൂലൈ 20ന് ആരംഭിക്കുന്നത്.

ആമസോണ്‍ പ്രൈം അക്കൗണ്ടില്ലാത്തവര്‍ക്ക് ഇപ്പോള്‍ അക്കൗണ്ട് എടുക്കാന്‍ അവസരമുണ്ട്. ഒരു മാസം 299 രൂപയാണ് പ്രൈം അംഗത്വത്തിന്‍റെ വില. മൂന്ന് മാസത്തേക്ക് 599 രൂപയും ഒരു വർഷത്തേക്ക് 1499 രൂപയും ആണ് നിരക്ക്. ആമസോൺ പ്രൈം ഷോപ്പിങ് എഡിഷൻ പ്ലാനിന് 399 രൂപയാണ് വില. പ്രൈം അംഗങ്ങൾക്ക് അതിവേഗ ഡെലിവറിയ്ക്ക് പുറമേ ആമസോൺ പ്രൈം വീഡിയോ, മ്യൂസിക്, പ്രൈം റീഡിങ് എന്നിവയും ലഭിക്കും.


Share our post

Kerala

ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

മലപ്പുറം: ജിമ്മിൽ വ്യായാമം ചെയ്തു കൊണ്ടിരിക്കെ അഭിഭാഷകൻ കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കർ( 55) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചിനാണ് സംഭവം. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷറർ ആണ് മരിച്ച സുൽഫിക്കർ. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ , ദീമ എന്നിവർ മക്കളാണ്.


Share our post
Continue Reading

Kerala

പത്താം ക്ലാസുകാരന്റെ പല്ല് ഇടിച്ച് തകര്‍ത്തു; പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

Published

on

Share our post

എറണാകുളം: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച് പല്ല് ഇടിച്ച് തകര്‍ത്തെന്ന് പരാതി. സംഭവത്തില്‍ ചിന്മയ സ്‌കൂളിലെ അഞ്ചു പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്തു.പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയിരുന്നു. ഇതില്‍ ഒരാള്‍ 18 വയസ് പൂര്‍ത്തിയായ ആളാണ്. ഈ വിദ്യാര്‍ത്ഥിയുടെ സ്‌നേഹബന്ധവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പൊലീസ് സ്‌കൂളിലെത്തി വിവരം ശേഖരിച്ചു. സംഭവത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.


Share our post
Continue Reading

Kerala

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ. മരിച്ച തൃശൂര്‍ പാവറട്ടി സ്വദേശിനിയായ മൗസ മെഹ്റിസി(20)ന്‍റെ ആണ്‍ സുഹൃത്തിനെയാണ് ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വയനാട് വൈത്തിരിയിൽ നിന്നാണ് പിടികൂടിയത്. ഫെബ്രുവരി 24നാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹത്തില്‍ മറ്റ് പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നാലെ ആണ്‍ സുഹൃത്ത് ഒളിവിലായിരുന്നു. മൗസയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞിരുന്നു.

ഫെബ്രുവരി 15നാണ് അവസാനമായി മൗസ തൃശ്ശൂരിലെ വീട്ടില്‍ എത്തിയത്. 17ന് ഹോസ്റ്റലിലേക്ക് തിരിച്ച് പോവുകയും ചെയ്തു. മാര്‍ച്ച് 13ന് മുന്‍പായി സ്റ്റഡി ലീവിന്‍റെ ഭാഗമായി തിരികെ എത്തുമെന്നും മൗസ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരിച്ചതിന്‍റെ തലേദിവസം മൗസയുടെ ആണ്‍സുഹൃത്തുമായി തര്‍ക്കമുണ്ടായതായും മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതായും സഹപാഠികള്‍ മൊഴി നല്‍കിയിരുന്നു. മൗസയുടെയും ആണ്‍സുഹൃത്തിന്‍റെ ഫോണ്‍ ചൊവ്വാഴ്ച മുതല്‍ സ്വിച്ച്ഡ് ഓഫ് ആണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആണ്‍സുഹൃത്ത് പിടിയിലായത്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!