Connect with us

Kerala

ശ്രദ്ധ ലൈസന്‍സ് ടെസ്റ്റിലായി; വാഹന ഫിറ്റ്‌നസ് ടെസ്റ്റ് പരിശോധന ചുരുങ്ങി

Published

on

Share our post

ഡ്രൈവിങ് ടെസ്റ്റ് കര്‍ശനമാക്കിയപ്പോള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന അവതാളത്തിലായി. ആഴ്ചയില്‍ അഞ്ചുദിവസവും ഫിറ്റ്നസ് പരിശോധന നടന്നിരുന്നത് രണ്ടുദിവസമായി ചുരുക്കിക്കൊണ്ടാണ് ഡ്രൈവിങ് ടെസ്റ്റിനു കൂടുതല്‍ സമയം നല്‍കിയത്. ഉദ്യോഗസ്ഥര്‍ക്കു പരിശോധിക്കാന്‍ കഴിയുന്നതിലും ഇരട്ടി വാഹനങ്ങളാണ് ഈ ദിവസങ്ങളില്‍ ഫിറ്റ്നസ് ടെസ്റ്റിന് എത്തുന്നത്. ഡ്രൈവിങ് ടെസ്റ്റ് വേഗത്തിലാക്കാന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ഫിറ്റ്നസ് ടെസ്റ്റ് വെട്ടിച്ചുരുക്കി ഡ്രൈവിങ് ടെസ്റ്റിനു കൂടുതല്‍ സമയം നല്‍കിയത്.

ഒരു ഉദ്യോഗസ്ഥന്‍ ദിവസം 40 ഡ്രൈവിങ് ടെസ്റ്റില്‍ കൂടുതല്‍ നടത്തരുതെന്ന് നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനപരിശോധനയുടെ കാര്യത്തില്‍ അത്തരമൊരു നിബന്ധനയില്ല. വരുന്ന വാഹനങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധിക്കേണ്ടിവരും. ജോലി തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതോടെ പരിശോധനയുടെ ഗുണനിലവാരവും ഇടിയും. ബസ്, ലോറി, ടാക്സി, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളാണ് നിശ്ചിത കാലയളവില്‍ ഫിറ്റ്നസ് പരിശോധനയ്ക്കു ഹാജരാക്കുന്നത്. ഇവയുടെ സാങ്കേതികക്ഷമത ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. ടയര്‍, ബ്രേക്ക്, സസ്പെന്‍ഷന്‍, ലൈറ്റുകള്‍ തുടങ്ങി വാഹനത്തിന്റെ എല്ലാ ഘടകങ്ങളും പരിശോധിക്കണം.

വാഹനം ഓടിച്ചും ക്ഷമത വിലയിരുത്തണം.ഒരു ബസ് പരിശോധിക്കാന്‍ കുറഞ്ഞത് 20 മിനിറ്റെങ്കിലും വേണ്ടിവരും. മിനി വാഹനങ്ങള്‍ക്ക് 15 മിനിറ്റും ഓട്ടോ ടാക്സി കാറുകള്‍ക്ക് 10 മിനിറ്റും വേണം. വാഹനബാഹുല്യം കാരണം മിക്ക ഓഫീസുകളിലും തട്ടിക്കൂട്ട് പരിശോധനയാണ് നടക്കുന്നത്. ഇത് റോഡ് സുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തുന്നുണ്ട്.20 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ പരിശോധന മിക്ക ഓഫീസുകളിലും മാസത്തില്‍ ഒരു ദിവസം മാത്രമായി ചുരുക്കിയിട്ടുണ്ട്. വാഹനം അറ്റകുറ്റപ്പണി നടത്തിയാലും പരിശോധനയ്ക്ക് അനുമതി കിട്ടാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്.


Share our post

Kerala

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.

‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!