Connect with us

Kerala

ഓൺലൈൻ പഠനത്തിന്‌ അംഗീകാരം നൽകില്ല: ദേശീയ മെഡിക്കൽ കമ്മീഷൻ

Published

on

Share our post

കോഴിക്കോട്‌ : യുദ്ധം തുടരുന്ന ഉക്രയ്‌നിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന്‌ അംഗീകാരം നൽകാനാകില്ലെന്ന്‌ നാഷണൽ മെഡിക്കൽ കമീഷൻ. നേരത്തേ എൻ.എം.സി ഇറക്കിയ സർക്കുലർ പ്രകാരം നാലാം വർഷംവരെ തിയറി ക്ലാസുകൾക്ക്‌ ഓൺലൈൻ പഠനത്തിന്‌ അനുമതി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ്‌ ഓൺലൈൻ ക്ലാസുകൾക്ക്‌ അംഗീകാരം ഉണ്ടാവില്ലെന്ന്‌ കാണിച്ച്‌ എൻ.എം.സി സർക്കുലർ ഇറക്കിയത്‌.

ഇപ്പോഴും യുദ്ധം തുടരുന്നതിനാൽ ഉക്രയ്‌നിൽ പഠനം പൂർണതോതിൽ നടത്താനായിട്ടില്ല. നേരത്തേ കോവിഡ്‌ മൂലവും മാസങ്ങൾ റഗുലർ ക്ലാസുകൾ നഷ്ടമായിരുന്നു. ഓൺലൈൻ ക്ലാസ്‌ കാലയളവിൽ നഷ്ടമായ പ്രാക്ടിക്കൽ പരിശീലനം പിന്നീട്‌ നടത്താനും ഇതുമായി ബന്ധപ്പെട്ട കോമ്പൻസേറ്ററി സർട്ടിഫിക്കറ്റ്‌ സമർപ്പിക്കാനുമാണ്‌ എൻ.എം.സി അനുമതി നൽകിയത്‌. നൂറുകണക്കിന്‌ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നതാണ്‌ പുതിയ ഉത്തരവ്‌.

യുദ്ധത്തെ തുടർന്ന്‌ ഉക്രയ്‌നിലെ പഠനം നിർത്തി അയൽരാജ്യങ്ങളിലെ സർവകലാശാലകളിൽ ചേർന്ന വിദ്യാർഥികളെയും ഉക്രയ്‌നിൽ മടങ്ങിയെത്തി പഠനം പുനരാരംഭിച്ചവരേയും പുതിയ ഉത്തരവ്‌ പ്രതികൂലമായി ബാധിക്കും. കൃത്രിമം നടന്നെങ്കിൽ കണ്ടെത്തണമെന്നും എൻ.എം.സി.യുടെ അനുമതിയോടെ ഓൺലൈൻ പഠനം നടത്തിയ വിദ്യാർഥികളെ പ്രതിസന്ധിയാക്കുന്നത്‌ അനീതിയാണെന്നും ഓൾ കേരള ഉക്രയ്‌ൻ മെഡിക്കൽ സ്‌റ്റുഡന്റ്‌സ്‌ ആൻഡ്‌ പാരന്റ്‌സ്‌ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

പത്തുവർഷത്തിനകം മെഡിക്കൽ പഠനത്തിന്റെ നടപടിക്രമം പൂർത്തിയാക്കണമെന്നാണ്‌ എൻ.എം.സി.യുടെ ചട്ടം. യുദ്ധവും കോവിഡും നീണ്ട കാലയളവിൽ പഠനം മുടക്കിയ സാഹചര്യത്തിൽ നല്ലൊരു ശതമാനം വിദ്യാർഥികൾക്ക്‌ ഇതിനാവില്ല. വിദേശത്ത്‌ മെഡിക്കൽ പഠനം പൂർത്തിയാക്കിയവർ ഒരു വർഷം ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്‌ പൂർത്തിയാക്കണം. പ്രൊവിഷണൽ സർട്ടിഫിക്കറ്റും ഇന്റേൺഷിപ്പും വൈകുന്നത്‌ ലക്ഷങ്ങൾ വായ്പയെടുത്ത്‌ പഠനം നടത്തുന്നവർക്ക്‌ വലിയ പ്രതിസന്ധിയാകുന്നു.


Share our post

Kerala

ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകൾ വർധിപ്പിക്കും

Published

on

Share our post

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം. വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെ വില കൂടിയ സാഹചര്യത്തിലാണ് വർധനയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വഴിപാട് നിരക്കിൽ 30 ശതമാനം വര്‍ധിപ്പിക്കാനാണ് ബോർഡ് തീരുമാനമെടുത്തത്. എന്നാൽ, ഇത് ശബരിമലയിൽ ബാധകമല്ല. പുനരേകീകരണ കമ്മിറ്റി ക്രോഡീകരിച്ച നിരക്കുകള്‍ ഓംബുഡ്‌സ്മാന്റെ ശിപാര്‍ശയും ഹൈക്കോടതിയുടെ അംഗീകാരത്തോടെയുമാണ് നടപ്പാക്കുന്നത് എന്നും പ്രശാന്ത് പറഞ്ഞു.ശമ്പളം, പെന്‍ഷന്‍ തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ക്കായി 2016ലെ ചെലവ് 380 കോടി രൂപയായിരുന്നു.

2025ല്‍ അത് 910 കോടിയായി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓരോ 5 വര്‍ഷം കൂടുമ്പോഴും വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ 2016ന് ശേഷം പ്രളയവും കൊവിഡും മൂലം ഇത് നടപ്പാക്കിയില്ല. ഒന്‍പത് വര്‍ഷത്തിനു ശേഷമാണ് നിരക്ക് വർധന നടപ്പാക്കുന്നത്.കൂടാതെ ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളത്ത് ചടങ്ങുകൾക്ക് മാത്രമായി ചുരുക്കാനും ബോർഡ് ആലോചന നടത്തും. തന്ത്രിമാരുമായി ചർച്ച നടത്തി സർക്കാർ അഭിപ്രായം തേടിയ ശേഷം തീരുമാനം എടുക്കും. ശബരിമലയിലെ തിരക്ക് കുറയ്ക്കാനും നടപടിയുണ്ടാകുമെന്നും അടുത്ത മാസം മുതൽ ദർശനത്തിന് പുതിയ രീതികൾ പരീക്ഷിക്കുകയാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.


Share our post
Continue Reading

Kerala

ശുചിത്വ ടൗണുകളിൽ ഹരിത കേരളം മിഷന്റെ പരിശോധന കർശനമാക്കും

Published

on

Share our post

സമ്പൂർണ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ ടൗണുകളായും ഹരിത ഇടങ്ങളായും പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധന ആരംഭിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം സുനിൽകുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ടി.വി സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണത്തിന് കുട്ടകൾ സ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകി.

വരും ദിവസങ്ങളിൽ കണ്ണൂരിന്റെ വിവിധ ഇടങ്ങളിൽ കൂടുതൽ സംഘങ്ങൾ പരിശോധന നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ പറഞ്ഞു. ജനങ്ങളിൽ മാലിന്യ സംസ്‌കരണത്തിന്റെ അവബോധം ഉണ്ടാക്കിയെടുക്കുക, കച്ചവട സ്ഥാപനങ്ങളിൽ കുട്ടകൾ സ്ഥാപിക്കുക, കഴിഞ്ഞ ആറുമാസക്കാലയാളവിൽ ഉണ്ടായ മാറ്റങ്ങൾ വിലയിരുത്തുക എന്നിവയാണ് പരിശോധനയുടെ ലക്ഷ്യങ്ങൾ. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി ശേഖരിച്ചാണ് പരിശോധന നടക്കുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പരാതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്വീകരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. 9446700800 എന്ന നമ്പറിലും പരാതികൾ അറിയിക്കാം.


Share our post
Continue Reading

Kerala

അറിഞ്ഞോ..? ഇനി ജനറൽ ടിക്കറ്റ് എടുത്ത് എല്ലാ ട്രെയിനിലും കയറാനാകില്ല

Published

on

Share our post

യാത്രകൾക്ക് പലപ്പോഴും ട്രെയിൻ മാർ​ഗം തിരഞ്ഞെടുക്കുന്നവരാണ് പലരും. സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നവരുമുണ്ട്. പെട്ടന്ന് ഒരു യാത്ര പോകാൻ തോന്നിയാൽ നേരെ റെയിൽ വേ സ്റ്റേഷനിൽ ചെന്ന് ജനറൽ ടിക്കറ്റ് എടുത്തുള്ള യാത്ര പലരുടേയും പതിവാണ്. നിരവധി ആളുകളാണ് ദിവസേന ജനറൽ ടിക്കറ്റെടുത്ത് ട്രെയിൻ യാത്ര ചെയ്യുന്നത്. എന്നാൽ അത്തരക്കാർക്ക് തിരിച്ചടിയാവുകയാണ് ഇന്ത്യൻ റെയിൽ വേയുടെ പുതിയ മാറ്റങ്ങൾ. ജനറൽ ടിക്കറ്റ് മാർ​ഗനിർദേശങ്ങളിലാണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.റെയിൽ വേ സ്റ്റേഷനിൽ എത്തിയ ശേഷം ജനറൽ ടിക്കറ്റുമായി ഏതെങ്കിലും ട്രെയിനിൻ്റെ ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന രീതി ഇനി നടക്കില്ല. കയറേണ്ട ട്രെയിനും ജനറൽ ടിക്കറ്റുകളിൽ രേഖപ്പെടുത്തി നൽകും. ആ ട്രെയിനിൽ മാത്രമേ ഇനി ജനറൽ ടിക്കറ്റുമായി യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ എന്നാണ് നിർദേശം.

കൂടാതെ ജനറൽ ടിക്കറ്റുകൾക്ക് സമയപരിധിയും ഉണ്ടായിരിക്കും. ജനറൽ ടിക്കറ്റെടുത്ത് മൂന്ന് മണിക്കൂറിനുള്ളിൽ യാത്ര ആരംഭിച്ചിരിക്കണം. ഇല്ലെങ്കിൽ ടിക്കറ്റ് അസാധുവാകുമെന്ന് നിയമത്തിൽ പറയുന്നത്. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ, നിങ്ങൾ യാത്ര ചെയ്യേണ്ട ട്രെയിനിൽ യാത്ര ചെയ്തില്ലെങ്കിൽ ടിക്കറ്റ് അസാധുവാകും.നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ പരിശോധനകളും ആരംഭിക്കും. അടുത്തിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നീക്കം. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും മെച്ചപ്പെട്ട യാത്രാ സൗകര്യവും ലക്ഷ്യമിട്ടാണ് ജനറൽ ടിക്കറ്റ് മാർ​ഗനിർദേശങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!