Connect with us

THALASSERRY

തലശ്ശേരി– മാഹി ബൈപാസ്: ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിലെ ആശങ്ക അകലുന്നില്ല; അപകടങ്ങൾ പതിവ്

Published

on

Share our post

മാഹി: തലശ്ശേരി– മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിലെ ആശങ്ക അകലുന്നില്ല. ദിവസവും രണ്ടോ അതിൽ കൂടുതലോ അപകടങ്ങൾ ഇപ്പോഴും നടക്കുന്നു എന്നത് നാട്ടുകാർക്ക് ഭീതി ആയി മാറി. ഇന്നലെ രാവിലെ 9.30നു തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന കാർ സിഗ്നൽ പോസ്റ്റിൽ നിന്നും അശ്രദ്ധയോടെ യു ടേൺ എടുക്കാൻ ശ്രമിച്ചതിൽ അപകടം ഒഴിവായത് ട്രാഫിക്കിൽ ഡ്യൂട്ടിയിൽ ആയിരുന്ന കോൺസ്റ്റബിൾ സന്ദീപിന്റെ ഇടപെടൽ കൊണ്ടു മാത്രമാണ്.

കാറിൽ കുട്ടികൾ ഉൾപ്പെട്ട യാത്രക്കാർ ആണ് ഉള്ളത്. ചൊക്ലി– പെരിങ്ങാടി റോഡ് ഒഴിഞ്ഞ നിലയിൽ കാണുമ്പോൾ സിഗ്നൽ പരിഗണിക്കാതെ ഡ്രൈവർമാർ ബൈപാസിൽ വാഹനം ഓടിച്ച് കയറ്റുന്നത് നെഞ്ചിടിപ്പ് ഉയർത്തുന്ന കാഴ്ചയാണ്. ട്രാഫിക് പൊലീസ് നിൽക്കുന്നതും ജീവൻ പണയം വച്ചാണ്. സിഗ്നൽ മനസ്സിലാവാതെ ഓടിച്ചു കയറുന്നവരെ നിയന്ത്രിക്കുന്നത് സൂക്ഷിച്ചില്ലെങ്കിൽ സ്വന്തം ജീവൻ അപകടത്തിൽ ആകുന്ന അവസ്ഥയാണ് നിലവിൽ. വെയിൽ ആയാലും മഴ ആയാലും കയറി നിൽക്കാൻ ട്രാഫിക് ബൂത്ത് ഇല്ല. ഇതിനിടയിൽ ആറു വരി പാതയിൽ ട്രാഫിക് ലംഘനം സിഗ്നൽ പോസ്റ്റിൽ നിന്നും നിയന്ത്രിക്കുക ഏറെ പ്രയാസമാണ്.

ക്യാമറകളില്ലെന്നത് ട്രാഫിക് ലംഘനം വർധിക്കാൻ കാരണമാകുന്നു. ട്രാഫിക് ബൂത്തും ക്യാമറയും വേഗം നടപ്പാക്കണമെന്നാണ് ആവശ്യം. തെരുവ് വിളക്കും ഇതുവരെ സ്ഥാപിച്ചിട്ടില്ല. ട്രാഫിക് ബോധവൽക്കരണം നാട്ടുകാർ ഡ്രൈവർമാർക്ക് നൽകാൻ ആവശ്യമായ നടപടി വേണം. മാഹി ട്രാഫിക് പൊലീസിന് ആവശ്യമായ അംഗ ബലമില്ല എന്നതും പ്രതിസന്ധിയാണ്. ദുരന്തം വരുമ്പോൾ മാത്രം ഉണരുന്ന അവസ്ഥ ശരിയല്ലെന്ന് നാട്ടുകാർ പറഞ്ഞു.


Share our post

THALASSERRY

തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു

Published

on

Share our post

തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Share our post
Continue Reading

THALASSERRY

വേനലവധിക്ക് തലശ്ശേരി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക യാത്ര

Published

on

Share our post

തലശ്ശേരി:വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം.


Share our post
Continue Reading

Breaking News

ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്

Published

on

Share our post

തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.

സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!