Connect with us

Breaking News

കെ.വി.വി.ഇ.എസ് പേരാവൂർ യൂണിറ്റിലെ സാമ്പത്തിക തിരിമറി; കൂടുതൽ ക്രമക്കേട് നടന്നതായി സൂചന

Published

on

Share our post

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിലെ സാമ്പത്തിക ക്രമക്കേടിൽ സംഘടനക്ക് കൂടുതൽ പണം നഷ്ടപ്പെട്ടതായി വിവരം. ക്രമക്കേട് അന്വേഷിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത എക്‌സിക്യുട്ടീവിൽ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. പരസ്പര സഹായ നിധിക്ക് പുറമെ, മറ്റു ക്രമക്കേടുകളും നടന്നതായാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഓഫീസ് ബോർഡ് സ്ഥാപിച്ചതിൽ പോലും അഴിമതി നടന്നതായും ആരോപണമുണ്ട്. അഞ്ച്, രണ്ട്, രണ്ട് ലക്ഷങ്ങളുടെ മൂന്ന് കുറികളിൽ നിന്ന് മാത്രം 16 ലക്ഷത്തിന്റെ തിരിമറി നടന്നതായാണ് തുടക്കത്തിലെ ആരോപണം. എന്നാൽ, ഇതിന് പുറമെ നിലവിൽ നടക്കുന്ന അഞ്ച് ലക്ഷത്തിന്റെ ചിട്ടിയിലും ക്രമക്കേടുകൾ നടന്നതായാണ് വിവരം. യൂണിറ്റിൽ വീണ്ടും നടന്ന സാമ്പത്തിക ക്രമക്കേടിൽ ജില്ലാ കമ്മിറ്റിക്ക് കടുത്ത അതൃപ്തിയുണ്ട്. നിലവിലെ ഭരണസമിതിയിലെ നേതാക്കളും സാമ്പത്തിക ക്രമക്കെടിനെതിരെ രംഗത്തുള്ള വിഭാഗത്തിലുള്ളവരും കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

തിങ്കളാഴ്ച എക്‌സികുട്ടീവ് യോഗം ചേരാനും ഇരു വിഭാഗങ്ങളും തയ്യാറാക്കിയ കണക്കുകൾ അവതരിപ്പിക്കാനും ജില്ലാ പ്രസിഡന്റ് നിർദേശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നിലവിലെ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, സെക്രട്ടറി പി. പുരുഷോത്തമൻ, മേഖലാ പ്രസിഡന്റ് എസ്. ബഷീർ എന്നിവരും സതീഷ് മണ്ണാറുകുളം, മനോജ് താഴെപ്പുര, മുസ്തഫ കാട്ടുമാടം, ജോണി മംഗല്യ എന്നിവരും വെവ്വേറെ ജില്ലാ പ്രസിഡന്റിനെ കണ്ട് യൂണിറ്റിലെ ക്രമക്കേടുകൾ ധരിപ്പിച്ചിട്ടുണ്ട്. കളക്ഷൻ ഏജന്റ് 16 ലക്ഷം രൂപയോളം ക്രമക്കേട് നടത്തിയെന്ന് ഔദ്യോഗിക ഭാരവാഹികൾ പറയുമ്പോൾ, തുക ഇതിലും കൂടുതലാണെന്നും പണം നഷ്ടപ്പെട്ടത് ഭാരവാഹികളുടെ അനാസ്ഥ മൂലമാണെന്നുംമറു വിഭാഗവും ആരോപിക്കുന്നു. അഡ്ഹോക്ക് കമ്മിറ്റി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ സംഘടനക്ക് നഷ്ടപ്പെട്ട തുക കൃത്യമായി അറിയാൻ പറ്റുകയുള്ളൂ.

നിലവിലെ യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ സംഘടനയുടെ ജില്ലാ വൈസ്.പ്രസിഡന്റ് കൂടിയായതിനാൽ പേരാവൂരിലെ വൻ സാമ്പത്തിക ക്രമക്കേട് ജില്ലാ കമ്മിറ്റിക്ക് കൂടി നാണക്കെടുണ്ടാക്കിയെന്നാണ് ഒരു വിഭാഗം വ്യാപാരികൾ പറയുന്നത്. തൊട്ടടുത്ത കേളകം യൂണിറ്റിലും സമാനമായ സാഹചര്യമാണുള്ളത്. പേരാവൂർ യൂണിറ്റിൽ മുൻപ് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്ന സാഹചര്യത്തിൽ വ്യാപാരികൾ തമ്മിൽ തർക്കമുണ്ടാവുകയും 150-ഓളം വ്യാപാരികൾ സംഘടന വിട്ട് പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. 400 ലധികം അംഗങ്ങളുള്ള പേരാവൂർ യൂണിറ്റിൽ നിന്ന് ഒരു വിഭാഗം സംഘടന വിട്ടതോടെ നിലവിൽ 225 അംഗങ്ങളാണുള്ളത്.

നിലവിലെ സാമ്പത്തിക ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സംഘടനയുടെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ഇരു വിഭാഗവും വാക്ക്‌പോരുകൾ നടത്തുന്നുണ്ട്. നിലവിലെ ഭാരവാഹികൾക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പോസ്റ്ററും പ്രചരിച്ചു. പോസ്റ്ററിൽ നിലവിലെ ഭാരവാഹികൾക്കെതിരെ കടുത്ത ആരോപണങ്ങളാണുള്ളത്. അതേസമയം, ഭാരവാഹികൾക്കെതിരെ കളക്ഷൻ ഏജന്റ് ജില്ല പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുപ്പ് നടത്തിയിട്ടുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!