ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
കെ.വി.വി.ഇ.എസ് പേരാവൂർ യൂണിറ്റിലെ സാമ്പത്തിക തിരിമറി; കൂടുതൽ ക്രമക്കേട് നടന്നതായി സൂചന

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിലെ സാമ്പത്തിക ക്രമക്കേടിൽ സംഘടനക്ക് കൂടുതൽ പണം നഷ്ടപ്പെട്ടതായി വിവരം. ക്രമക്കേട് അന്വേഷിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ റിപ്പോർട്ട് അടുത്ത എക്‌സിക്യുട്ടീവിൽ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്. പരസ്പര സഹായ നിധിക്ക് പുറമെ, മറ്റു ക്രമക്കേടുകളും നടന്നതായാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഓഫീസ് ബോർഡ് സ്ഥാപിച്ചതിൽ പോലും അഴിമതി നടന്നതായും ആരോപണമുണ്ട്. അഞ്ച്, രണ്ട്, രണ്ട് ലക്ഷങ്ങളുടെ മൂന്ന് കുറികളിൽ നിന്ന് മാത്രം 16 ലക്ഷത്തിന്റെ തിരിമറി നടന്നതായാണ് തുടക്കത്തിലെ ആരോപണം. എന്നാൽ, ഇതിന് പുറമെ നിലവിൽ നടക്കുന്ന അഞ്ച് ലക്ഷത്തിന്റെ ചിട്ടിയിലും ക്രമക്കേടുകൾ നടന്നതായാണ് വിവരം. യൂണിറ്റിൽ വീണ്ടും നടന്ന സാമ്പത്തിക ക്രമക്കേടിൽ ജില്ലാ കമ്മിറ്റിക്ക് കടുത്ത അതൃപ്തിയുണ്ട്. നിലവിലെ ഭരണസമിതിയിലെ നേതാക്കളും സാമ്പത്തിക ക്രമക്കെടിനെതിരെ രംഗത്തുള്ള വിഭാഗത്തിലുള്ളവരും കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരിയെ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച എക്‌സികുട്ടീവ് യോഗം ചേരാനും ഇരു വിഭാഗങ്ങളും തയ്യാറാക്കിയ കണക്കുകൾ അവതരിപ്പിക്കാനും ജില്ലാ പ്രസിഡന്റ് നിർദേശിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. നിലവിലെ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, സെക്രട്ടറി പി. പുരുഷോത്തമൻ, മേഖലാ പ്രസിഡന്റ് എസ്. ബഷീർ എന്നിവരും സതീഷ് മണ്ണാറുകുളം, മനോജ് താഴെപ്പുര, മുസ്തഫ കാട്ടുമാടം, ജോണി മംഗല്യ എന്നിവരും വെവ്വേറെ ജില്ലാ പ്രസിഡന്റിനെ കണ്ട് യൂണിറ്റിലെ ക്രമക്കേടുകൾ ധരിപ്പിച്ചിട്ടുണ്ട്. കളക്ഷൻ ഏജന്റ് 16 ലക്ഷം രൂപയോളം ക്രമക്കേട് നടത്തിയെന്ന് ഔദ്യോഗിക ഭാരവാഹികൾ പറയുമ്പോൾ, തുക ഇതിലും കൂടുതലാണെന്നും പണം നഷ്ടപ്പെട്ടത് ഭാരവാഹികളുടെ അനാസ്ഥ മൂലമാണെന്നുംമറു വിഭാഗവും ആരോപിക്കുന്നു. അഡ്ഹോക്ക് കമ്മിറ്റി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ സംഘടനക്ക് നഷ്ടപ്പെട്ട തുക കൃത്യമായി അറിയാൻ പറ്റുകയുള്ളൂ.
നിലവിലെ യൂണിറ്റ് പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ സംഘടനയുടെ ജില്ലാ വൈസ്.പ്രസിഡന്റ് കൂടിയായതിനാൽ പേരാവൂരിലെ വൻ സാമ്പത്തിക ക്രമക്കേട് ജില്ലാ കമ്മിറ്റിക്ക് കൂടി നാണക്കെടുണ്ടാക്കിയെന്നാണ് ഒരു വിഭാഗം വ്യാപാരികൾ പറയുന്നത്. തൊട്ടടുത്ത കേളകം യൂണിറ്റിലും സമാനമായ സാഹചര്യമാണുള്ളത്. പേരാവൂർ യൂണിറ്റിൽ മുൻപ് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്ന സാഹചര്യത്തിൽ വ്യാപാരികൾ തമ്മിൽ തർക്കമുണ്ടാവുകയും 150-ഓളം വ്യാപാരികൾ സംഘടന വിട്ട് പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. 400 ലധികം അംഗങ്ങളുള്ള പേരാവൂർ യൂണിറ്റിൽ നിന്ന് ഒരു വിഭാഗം സംഘടന വിട്ടതോടെ നിലവിൽ 225 അംഗങ്ങളാണുള്ളത്.
നിലവിലെ സാമ്പത്തിക ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ സംഘടനയുടെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പിൽ ഇരു വിഭാഗവും വാക്ക്‌പോരുകൾ നടത്തുന്നുണ്ട്. നിലവിലെ ഭാരവാഹികൾക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പോസ്റ്ററും പ്രചരിച്ചു. പോസ്റ്ററിൽ നിലവിലെ ഭാരവാഹികൾക്കെതിരെ കടുത്ത ആരോപണങ്ങളാണുള്ളത്. അതേസമയം, ഭാരവാഹികൾക്കെതിരെ കളക്ഷൻ ഏജന്റ് ജില്ല പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുപ്പ് നടത്തിയിട്ടുണ്ട്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

Breaking News
പ്ലസ് ടു പരീക്ഷാ ഫലം മെയ് 21 ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മെയ് 21 പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മെയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഏഴ് ജില്ലകളിൽ പ്ലസ് വണിന് 30 ശതമാനം സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും. മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും.
Breaking News
കാണാതായ യുവാവിനെ ഇരിട്ടി പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി : ഇന്നലെ രാവിലെ കാണാതായ യുവാവിനെ പട്ടാരം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീങ്ങാകുണ്ടം സ്വദേശി പി ഡി സിജുവിന്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ സിജുവിനെ കാണാതായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്