Kerala
കാടിനുള്ളില്‍ യൂക്കാലി നടാനുള്ള ഉത്തരവ് മരവിപ്പിച്ചു; എം.ഡിയോട് വിശദീകരണം തേടിയെന്നും വനംമന്ത്രി

കോഴിക്കോട്: കാടിനുള്ളില്‍ യൂക്കാലി മരങ്ങള്‍ നടാനുള്ള ഉത്തരവ് മരവിപ്പിച്ചതായി വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. വനംവികസന കേര്പ്പറേഷന് നയം ലംഘിച്ച് യൂക്കാലി നടാന്‍ അനുമതി നല്കിയ ‘മാതൃഭൂമി’ വാര്‍ത്ത ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി. ഇത് സംബന്ധിച്ച് കേരള വനം വികസന കോര്പ്പറേഷന് എംഡിയോട് വിശദീകരണം തേടിയെന്നും വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.
കെ.എഫ്.ഡി.സി. നഷ്ടത്തിലായപ്പോഴാണ് യൂക്കാലി നടാനുള്ള ആലോചന ഉണ്ടായത്. ഉത്തരവ് നടപ്പാക്കിയപ്പോള്‍ അശ്രദ്ധ ഉണ്ടായി. വന നയം ലഘിച്ച് ഒരു നടപടിയും സര്‍ക്കാര്‍ ചെയ്യില്ല. നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. യൂക്കാലി ഉള്‍പ്പടെയുള്ള അധിനിവേശ സസ്യങ്ങള്‍ വനത്തില്‍ നിന്ന് ഉന്മൂലനം ചെയ്യാനുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും വനം മന്ത്രി വ്യക്തമാക്കി.
വനംനയത്തിന് വിരുദ്ധമായും കേന്ദ്രത്തിന്റെ വിലക്ക് ലംഘിച്ചും കാടിനുള്ളില്‍ യൂക്കാലി നടാന്‍ വനം വികസന കേര്പ്പറേഷന് നല്കിയ അനുമതി പിന്‍വലിക്കണമെന്ന് നേരത്തേ വനംമേധാവി ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് നിയമലംഘനമാണെന്നും നടപ്പാക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വനംമേധാവി ഗംഗാസിങ് വനംവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാലിന് റിപ്പോര്‍ട്ട് നല്‍കിയത്. യൂക്കാലി നടാന്‍ അനുമതി നല്കിയ വാര്‍ത്ത മുഖ്യമന്ത്രിയുടെ ഓഫീസ് വനംമേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
യൂക്കാലി നടുന്നതു സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം തേടണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. അനുമതിക്കായി നടത്തിയ നീക്കങ്ങളെല്ലാം ചട്ടവിരുദ്ധമാണെന്ന് വനംമേധാവിയുടെ റിപ്പോര്‍ട്ടോടെ തെളിയുന്നു.
ഉത്തരവ് വിവാദമായ സാഹചര്യത്തില്‍ ഈ പ്രശ്നം വനം-പരിസ്ഥിതി മന്ത്രാലയത്തിന് വീണ്ടും വിടാനാണ് നീക്കം. മന്ത്രാലയം ഇതിന് അനുമതി നിഷേധിക്കുന്നതോടെ ഇപ്പോഴത്തെ ഉത്തരവിന് പ്രസക്തിയില്ലാതാവും. ഘടകകക്ഷി നേതൃത്വംനല്കുന്ന ഒരു പൊതുമേഖലാസ്ഥാപനത്തിന് സര്‍ക്കാര്‍ നല്കിയ അനുമതി സര്‍ക്കാര്‍തന്നെ പിന്‍വലിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കം.
വനംവകുപ്പിന്റെ പ്രവര്‍ത്തനപരിപാടി തയ്യാറാക്കുന്നതിന്റെ ചുമതലയുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പ്രമോദ് ജി. കൃഷ്ണന് തയ്യാറാക്കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് വനംമേധാവി സര്‍ക്കാരിന് കൈമാറിയത്.
യൂക്കാലി നടാനുള്ള അനുമതിക്കായി നേരത്തേ വനം വികസന കോര്പ്പറേഷന് കേന്ദ്രമന്ത്രാലയത്തെ സമീപിച്ചിരുന്നു. മന്ത്രാലയം അനുമതി നല്‍കിയില്ല. സംസ്ഥാനത്തെ ഉന്നതതലസമിതിയും അനുമതി നിഷേധിച്ചു. ഇക്കാര്യങ്ങളൊക്കെ മറച്ചാണ് കോര്പ്പറേഷന് വീണ്ടും കത്തുനല്‍കി സംസ്ഥാനസര്‍ക്കാരിന്റെ അനുമതി നേടിയത്. വനംമേധാവിയും മൗനംപാലിച്ചു. കേന്ദ്രമന്ത്രാലയം അനുമതി നല്കിയതുകൊണ്ടാണ് സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചതെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന് വാദിച്ചിരുന്നത്.
വന്യജീവി-മനുഷ്യ സംഘര്‍ഷം പെരുകുമ്പോള്‍, വനത്തിന്റെ സ്വാഭാവികപരിസ്ഥിതിക്ക് കോട്ടംവരുത്തുന്ന വിദേശസസ്യങ്ങള്‍ ഒഴിവാക്കണമെന്ന വനംനയത്തിനെതിരായ നടപടികളാണ് വിവാദമായത്.
Kerala
കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.
Kerala
ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്പെന്ഷന്

തിരുവനന്തപുരം: ഓപ്പറേഷന് തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യന് അരുണിനെയാണ് സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.
Kerala
നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്