എസ്.എസ്.എൽ.സി: അടുത്ത വർഷം മുതൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം

തിരുവനന്തപുരം : അടുത്ത അധ്യയനവർഷം മുതൽ കേരളത്തിൽ എസ്.എസ്.എൽ.സി പരീക്ഷ പാസാവാൻ നിശ്ചിത മാർക്ക് വേണമെന്ന സമ്പ്രദായം കൊണ്ടുവരും. പരീക്ഷാ മൂല്യനിർണയത്തിന് പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
എഴുത്തുപരീക്ഷയിൽ പാസാവാൻ നിശ്ചിത മാർക്ക് വേണമെന്നതാണ് പേപ്പർ മിനിമം. ഇതനുസരിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിക്കുന്നതിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടണം. ഇതനുസരിച്ച് 40 മാർക്കുള്ള വിഷയത്തിന് 12 മാർക്കും 80 മാർക്കുള്ള വിഷയത്തിന് 24 മാർക്കും നേടിയാലേ വിജയിക്കാൻ കഴിയൂ.
ജയിക്കാൻ വേണ്ട മിനിമം മാർക്ക് സംവിധാനം നിലവിൽ ഹയർ സെക്കൻഡറിയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.