Connect with us

MATTANNOOR

വരണ്ടുണങ്ങി പഴശ്ശി പ്രധാന കനാൽ

Published

on

Share our post

മട്ടന്നൂർ: പഴശ്ശി അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് കനാൽ വഴിയുള്ള ജല വിതരണം നിർത്തിയതോടെ പ്രധാന കനാൽ വരണ്ടുണങ്ങി. കനാൽ അറ്റകുറ്റപ്പണികൾക്കു ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 31നാണ് കനാലിലൂടെ വെള്ളം ഒഴുക്കിയത്. വേനൽ രൂക്ഷമായ ഘട്ടത്തിൽ കനാലിൽ വെള്ളം ലഭിച്ചത് സമീപത്തെ ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു. കൃഷി നിലങ്ങളിൽ വെള്ളം എത്താനും കിണറുകളിൽ ജലനിരപ്പ് ഉയരാനും ഇടയായിരുന്നു.  ഇപ്പോൾ കനാലിൽ മിക്ക ഭാഗത്തും ഒരു തുള്ളി വെള്ളം പോലുമില്ല. 

അണക്കെട്ടിൽ നിന്നു കനാലിലേക്ക് വെള്ളം കടത്തി വിടാൻ കഴിയാത്ത വിധത്തിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇനി കാലവർഷത്തിൽ അണക്കെട്ട് നിറഞ്ഞാൽ മാത്രമേ കനാലിലേക്കു വെള്ളം തുറന്നു വിടാനാകുകയുള്ളൂ. അല്ലെങ്കിൽ പമ്പ് ചെയ്തു കടത്തി വിടേണ്ടി വരും. ജലസംഭരണിയിൽ പൂർണ തോതിൽ ജലനിരപ്പ് ഉണ്ടായിരുന്നപ്പോഴാണ് കനാലിലേക്കുള്ള ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിയത്. ഇന്നലെ ജലനിരപ്പ് 24.52 മീറ്ററാണുള്ളത്. ഒരു മാസത്തിനകം 2 മീറ്റർ വെള്ളം താഴ്ന്നു.

തുലാവർഷം കുറവായതിനാലാണ് അണക്കെട്ടിലേക്കു ചേരുന്ന പുഴകളിൽ നീരൊഴുക്ക് കുറയുകയും ജലസംഭരണിയിൽ വേണ്ടത്ര വെള്ളം എത്താതിരിക്കുകയും ചെയതത്. ജില്ലയിലെ പ്രധാന ശുദ്ധജല വിതരണ പദ്ധതികൾക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത് പഴശ്ശി അണക്കെട്ടിൽ നിന്നാണ്6 വലിയ പദ്ധതികളും 5 ചെറുകിട ശുദ്ധജല പദ്ധതികളുമുണ്ട്. ജല നിരപ്പ് ഇനിയും താഴ്ന്നാൽ കുടിവെള്ള വിതരണത്തിനും പ്രയാസം നേരിടേണ്ടി വരും.

പഴശ്ശി പദ്ധതി: ഡാമിലെ ജലനിരപ്പ് കുറഞ്ഞു  കനാലിൽ വെള്ളമില്ല

അഞ്ചരക്കണ്ടി ∙ പഴശ്ശി മെയിൻ കനാൽ വഴിയുള്ള ജലവിതരണം ട്രയൽ റണ്ണിൽ ഒതുങ്ങി. പഴശ്ശി ജലസംഭരണിയിൽ ക്രമാതീതമായി ജലനിരപ്പ് കുറഞ്ഞതാണ് കാരണം. കോടിക്കണക്കിനു രൂപ ചെലവാക്കി കനാൽ നവീകരിച്ച ശേഷമാണ് കഴിഞ്ഞ ജനുവരി 30നു കനാൽ വഴി വെള്ളം തുറന്നുവിട്ടത്.  വെളിയമ്പ്ര മുതൽ പറശ്ശിനിക്കടവ് വരെയുള്ള 42 കിലോമീറ്റർ ദൂരത്തിൽ കനാൽ വഴി ഏതാനും ദിവസം വെള്ളം ഒഴുകിയിരുന്നു. പിന്നീട് ജലവിതരണം നിർത്തുകയായിരുന്നു.

ഇതിനു പുറമേ ഒന്നാമത്തെ ബ്രാഞ്ച് കനാലായ മാഹി പ്രദേശത്ത് 16 കി.മീറ്റർ ദൂരത്തിലും വെള്ളം ലഭിച്ചിരുന്നു.2008ലായിരുന്നു അഞ്ചരക്കണ്ടി, ചക്കരക്കൽ മേഖലയിൽ കനാൽ വഴി അവസാനമായി ജലവിതരണം നടന്നത്. 16വർഷത്തിനു ശേഷം വീണ്ടും ജലവിതരണം പുനരാരംഭിച്ചത് ജനങ്ങളിൽ ഏറെ പ്രതീക്ഷ നൽകിയിരുന്നു. ജലവിതരണം കർഷകർക്കും ഏറെ ആശ്വാസമേകി. പൊടുന്നനെ ജലവിതരണം നിർത്തിയതോടെ നീരൊഴുക്ക് നിലയ്ക്കുകയും ജലാശയങ്ങളിൽ നിന്നും കിണറുകളിൽ നിന്നും വെള്ളം വൻതോതിൽ വലിഞ്ഞു പോവുകയും ചെയ്തു. കനാലിൽ ഈർപ്പം അനുഭവപ്പെടുന്ന ഭാഗത്ത് നിലവിൽ കാടുകയറുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.

ഗുണം കർഷകർക്ക്

ജലവിതരണം പുനരാരംഭിച്ചാൽ കനാലിന്റെ ഇരു വശങ്ങളിലുമുള്ള ആയിരക്കണക്കിനു കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. രണ്ടാം വിള നെൽക്കൃഷിക്ക് ഇത് ഗുണം ചെയ്യുമെന്നു കർഷകർ പറയുന്നു.


Share our post

MATTANNOOR

വാഹന മോഷ്ടാവ് മട്ടന്നൂർ പോലീസിന്റെ പിടിയിൽ

Published

on

Share our post

മട്ടന്നൂർ: ചാവശ്ശേരിയിൽ സ്‌കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ പാലക്കാട്‌ റെയിൽവേ സ്റ്റേഷനിൽ വെച്ച് മട്ടന്നൂർ പോലീസ് പിടികൂടി.തൃശൂർ മേലെപുരക്കൽ അഭിജിത് (22) ആണ് പിടിയിലായത്. മാർച്ച്‌ 19 നു രാവിലെ ചാവശ്ശേരി വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട  ആക്റ്റീവ സ്കൂട്ടറാണ് മോഷണം പോയത്. തുടർന്ന് മട്ടന്നൂർ പോലീസ് 65 ഓളം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് ആർ.പി.എഫിന്റെ സഹായത്തോടെ പാലക്കാട്‌ റയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം, എറണാകുളം സെൻട്രൽ, കുന്നത്ത് നാട് പോലീസ് സ്റ്റേഷനുകളിൽ വാഹന മോഷണ കേസുകളിലെ പ്രതിയാണ് അഭിജിത്. മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ അനിൽ എം ന്റെ നേതൃത്തത്തിൽ എസ്.ഐ ലിനീഷ്,സിവിൽ പോലീസ് ഓഫീസർ മാരായ രതീഷ് കെ. ഷംസീർ അഹമ്മദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


Share our post
Continue Reading

MATTANNOOR

കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്സ്പ്രസ് സർവീസ് ഏപ്രിൽ അഞ്ച് മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബെംഗളൂരുവിലേക്ക് ഏപ്രിൽ 5 മുതൽ സർവീസ് നടത്തും. സമ്മർ ഷെഡ്യൂ ളിൽ ഉൾപ്പെടുത്തി ആഴ്ചയിൽ 2 ദിവസമാണു (ശനി, ഞായർ) സർവീസ്. വിന്റർ ഷെഡ്യൂളിൻ്റെ അവസാനം, ജനുവരി 3 മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂർ-ബെംഗളൂരു സെക്‌ടറിൽ ആഴ്‌ചയിൽ ഒരു ദിവസം സർവീസ് നടത്തിയിരുന്നു. മുൻപ് ഇതേ റൂട്ടിൽ പ്രതിദിന സർവീസ് നടത്തിയിരുന്നു.


Share our post
Continue Reading

MATTANNOOR

മട്ടന്നൂരിനെ സമ്പൂർണ്ണ രോഗ രഹിത നഗരസഭയാക്കും

Published

on

Share our post

മട്ടന്നൂർ: മട്ടന്നൂരിനെ സമ്പൂർണ്ണ രോഗരഹിത നഗരമാക്കാൻ പദ്ധതിയുമായി നഗരസഭ ബഡ്ജറ്റ്. ഹെല്‍ത്ത് ഈസ് വെല്‍ത്ത്’ സമഗ്ര ആരോഗ്യപദ്ധതിക്ക് 50 ലക്ഷം രൂപ വകയിരുത്തി. 30 മുതല്‍ 50 വയസ് വരെയുള്ളവരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കി ആവശ്യമുള്ളവർക്ക് ചികിത്സ ഉറപ്പുവരുത്തും. കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളെ കോർത്തിണക്കി ബോധവല്‍ക്കരണ പ്രവർത്തനങ്ങള്‍, വ്യായാമം എന്നിവയിലൂടെ രോഗ രഹിതസമൂഹം സൃഷ്ടിക്കാനാണ് പദ്ധതി. 92.08 കോടി രൂപ വരവും 84.95 കോടി രൂപ ചെലവും 7.13 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഉപാദ്ധ്യക്ഷ ഒ.പ്രീത അവതരിപ്പിച്ചത്. പഴം പച്ചക്കറി മത്സ്യ മാർക്കറ്റ് പൂർത്തീകരിക്കുന്നതിന് 18 കോടി രൂപ വകയിരുത്തി. നഗരസഭാ മിനി സ്റ്റേഡിയത്തിന്റെ നവീകരണത്തിന് 50 ലക്ഷം രൂപയും നീക്കിവച്ചു. നഗരസഭയുടെ നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിന് ‘ ടാക്സ് പ്ലസ് പ്ലാൻ പ്ലസ് ‘ എന്ന പദ്ധതി നടപ്പാക്കും. വസ്തുനികുതി പൂർണമായും അടക്കുന്ന വാർഡിന് 10 ലക്ഷം രൂപ പ്രത്യേകം അനുവദിക്കും. റോഡുകളുടെ നവീകരണത്തിന് 4.8 കോടി രൂപയും തലശ്ശേരി, ഇരിട്ടി റോഡ് സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. ഹരിത ടൗണുകളുടെയും സ്‌നേഹാരാമങ്ങളുടെ വിപുലീകരണത്തിന് ആറുലക്ഷവും രൂപയും നീക്കിവച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നാലു കുളങ്ങളുടെ നവീകരണത്തിന് മൂന്നു കോടി 30 ലക്ഷം രൂപ അനുവദിച്ചു. വന്യമൃഗശല്യം തടയാൻ സ്റ്റീല്‍ ഫെൻസിംഗ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയും അനുവദിച്ചു. യോഗത്തില്‍ ചെയർമാൻ എൻ.ഷാജിത്ത് അദ്ധ്യക്ഷനായി.


Share our post
Continue Reading

Trending

error: Content is protected !!