Kannur
വന്യമൃഗം, റബ്ബർ വില, തൊഴിൽ നഷ്ടം മലയോരം കലിപ്പിലാണ്

കണ്ണൂർ: കാടിറങ്ങുന്ന മൃഗങ്ങളുടെ ഭീഷണി. പ്രധാന വരുമാനമാർഗമായ റബ്ബറിന്റെ വിലത്തകർച്ച, വിളനാശം എന്നിങ്ങനെ ഇക്കുറി മലയോരജനതയ്ക്ക് വോട്ട് വിഷയം പലതുണ്ട്. മൂന്ന് മുന്നണികളും മലയോരമേഖലയിലെ പ്രശ്നങ്ങളിൽ അനുഭാവപൂർവമായ നിലപാടാണ് പരസ്യമായി എടുക്കുന്നതെങ്കിലും ഇതിന്റെ ഗുണം ഇവരിലേക്ക് എത്തുന്നില്ലെന്ന പരാതി നിലനിൽക്കുന്നു. കാട്ടാനകൾ തൊഴിലാളികളെ കൊലപ്പെടുത്തുന്നതും പുലിയും കടുവയും കാടിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നതും കാട്ടുപന്നികൾ വിളവുകൾ നശിപ്പിക്കുന്നതുമെല്ലാമായി ജീവിച്ചുപോകാൻ സാധിക്കാത്ത നിലയിലാണ് മലയോരമേഖലയിലുള്ളവർ. സ്ഥലം വിറ്റുപോകാൻ താൽപര്യപ്പെടുന്നവർക്ക് മുന്നിൽ പ്രശ്നബാധിത സ്ഥലം ആർക്കും വേണ്ടെന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.
കലിപ്പ് വന്യ മൃഗങ്ങളോട്
കണ്ണൂരിന്റെ മലയോര മേഖല വന്യമൃഗശല്യം മൂലം വലയുകയാണ്. പശ്ചിമഘട്ട മലനിരകളിലെ വരൾച്ചയും ഭക്ഷ്യ ക്ഷാമവുമാണ് കടുവ ഉൾപ്പൈടെ വന്യമൃഗങ്ങളെ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാൻ പ്രേരിപ്പിക്കുന്നത്. ഈ മേഖലയിൽ ജനജീവിതം ദുസ്സഹമാണെന്ന കാര്യത്തിൽ മുന്നണി സ്ഥാനാർത്ഥികൾക്കിടയിൽ തർക്കമില്ല. മലയോര മേഖലയിൽ കുടുംബയോഗങ്ങളിലും കൺവൻഷനുകളിലുമെല്ലാം കാട്ടുമൃഗങ്ങളുടെ ശല്യം മുഖ്യ വിഷയമായി. ഏതാനും ദിവസം മുൻപാണ് കൊട്ടിയൂരിൽ നിന്ന് കടുവയെ പിടികൂടിയത്. മേഖലയിലെ ജനതയുടെ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടാകുമെന്നാണ് സ്ഥാനാർത്ഥികൾ നൽകുന്ന ഉറപ്പ്. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും സ്ഥാനാർത്ഥികൾ ഉയർത്തുന്നുണ്ട്.
വലിഞ്ഞു നീളുന്നു വാഗ്ദാനങ്ങൾ
റബർ കർഷകരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കബളിപ്പിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. റബർ ഉൽപാദക സംഘങ്ങളുടെയും വിവിധ കർഷക സംഘടനകളുടെയും നേതൃത്വത്തിൽ നിരവധി പ്രക്ഷോഭങ്ങളാണ് സമീപകാലത്ത് നടന്നത്. റബർ ടാപ്പിംഗ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം, വന്യജീവിശല്യം പരിഹരിക്കണം, തുടങ്ങിയ ആവശ്യങ്ങളും ഈ മേഖലയിലുള്ളവർ ഉന്നയിക്കുന്നു. അതേ സമയം റബറിന്റെ വിലയിടിവിന് പരിഹാരം കണ്ടിട്ടെ ഇനി ഉറക്കമുള്ളൂ എന്നതാണ് മുന്നണികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. റബറിന്റെ താങ്ങുവില 200 രൂപയെങ്കിലും ആക്കുന്നതിന് ഏറ്റവും മുൻഗണന നൽകുകയെന്നാണ് സ്ഥാനാർത്ഥികളുടെ വാഗ്ദാനം.
തൊഴിലവസരം മുന്നണികളുടെ വാഗ്ദാനം
ന്യൂജൻ വോട്ടർമാരെ പാട്ടിലാക്കാൻ മൂന്നു മുന്നണികളും ഒരുപോലെ ഉയർത്തിക്കാട്ടുന്ന വാഗ്ദാനമാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നത്.നാട്ടിൽ വ്യവസായ വത്കരണത്തിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇവർ പറയുന്നു. പ്രചരണത്തിൽ യുവാക്കളെ കാണാനും അഭിപ്രായങ്ങൾ തേടാനും കുറച്ചധികം സമയം തന്നെ സ്ഥാനാർത്ഥികൾ ചെലവഴിക്കുന്നുണ്ട്. കണ്ണൂർ മണ്ഡലത്തിൽ തന്നെ ഏകദേശം 40 ശതമാനത്തോളം യുവ വോട്ടർമാരാണുള്ളത്.
മലയോരത്തിനോട് സ്ഥാനാർത്ഥികൾ
കേന്ദ്രസംസ്ഥാന സർക്കാരുകൾ വന്യജീവികളുടെ ആക്രമണം തടയാൻ ഒന്നും ചെയ്യുന്നില്ല. രണ്ടു സർക്കാരുകളും ജനങ്ങളെ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകാൻ വലിച്ചെറിയുകയാണ്. വിലപ്പെട്ട ഒരു മനുഷ്യജീവനുകൾ ബലിനൽകപ്പെടുമ്പോഴും സർക്കാരുകൾ നിസ്സംഗത തുടരുകയാണ്-കെ.സുധാകരൻ (യു.ഡി.എഫ്)
പത്തുവർഷത്തെ കേന്ദ്രഭരണത്തിൽ പൊതുമേഖലയെല്ലാം വിറ്റുതുലച്ചതോടെ വൻകിട തൊഴിൽദാതാക്കളെല്ലാം ഇല്ലാതായി. അവിടെ കോർപ്പറേറ്റുകളുടെ കരാർജോലി മാത്രം സ്വപ്നംകാണേണ്ടിവരുന്ന ഒരു തലമുറ വളർന്നുവരുന്നു. വർഷം കഴിയുന്തോറും ഉയർന്നുവരുന്ന തൊഴിലില്ലായ്മയുടെ ഗ്രാഫ് ആശങ്കയുണർത്തുന്നതാണ്. എങ്കിലും എല്ലാവരുടെയും കണ്ണുകളിലും പ്രതീക്ഷയുണ്ട്. നാളെ വരാൻ പോകുന്ന മാറ്റത്തെക്കുറിച്ച് അവർ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു- എം.വി.ജയരാജൻ (എൽ.ഡി.എഫ്)റബർ വില കൂട്ടാൻ റബർ അധിഷ്ടിത വ്യവസായ പാർക്കുകൾ ആരംഭിക്കും- സി. രഘുനാഥ്(എൻ.ഡി.എ).
Kannur
കണ്ണൂർ വനിതാ ജയിലിൽ തടവുകാരിക്ക് നേരെ ഷെറിൻ കാരണവരുടെ പരാക്രമം


കണ്ണൂര്‍: ഭാസ്‌ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ കാരണവര്‍ക്കെതിരെ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതിന് കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ്24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്‌നയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി.സംഭവത്തില്‍ തടവുകാരിക്ക് പരിക്കേറ്റു. മര്‍ദ്ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്‍കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.ഇന്നലെ വൈകുന്നേരം പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.
Kannur
പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി


തളിപ്പറമ്പ :പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കി ടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.
Kannur
കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി


കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി പദ്മരാജന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജി അനിത, ഷഫീർ അലി എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്‌സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്‌സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്‌കൂട്ടറും പിടികൂടിയിരുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ എന്നിവര്‍ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്