PERAVOOR
അകാലത്തിൽ വിട പറഞ്ഞത് മുരിങ്ങോടിക്കാരുടെ സ്വന്തം ഉസ്താദ്

പേരാവൂർ: രണ്ട് വർഷത്തെ സേവനം മാത്രമെ മുരിങ്ങോടിയിൽ നിർവഹിക്കാൻ സാധിച്ചിട്ടുള്ളൂ എങ്കിലും ജാതി, മത ഭേദമന്യേ മുരിങ്ങോടിക്കാരുടെ പ്രിയപ്പെട്ട ഉസ്താദായിരുന്നു ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ച മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി. മഹല്ലിലെ മസ്ജിദിൽ റമദാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമിട്ട മുസമ്മിൽ ഫൈസി ചൊവ്വാഴ്ച രാവിലെ ‘നരകം എത്ര ഭീകരം’ എന്ന വിഷയം അവതരിപ്പിക്കാനുള്ള യാത്രക്കിടെയാണ് അപകടത്തിൽ പെട്ടത്.
മുരിങ്ങോടി പള്ളിയിൽ നിന്ന് തിങ്കളാഴ്ച സുബഹി നിസ്‌കാരം കഴിഞ്ഞാണ് ഇദ്ദേഹം സ്വദേശമായ മാക്കുന്നിലെ തറവാട്ട് വീട്ടിൽ കുടുംബത്തോടൊപ്പം നോമ്പുതുറക്കാൻ പോയത്. ചൊവ്വാഴ്ച രാവിലെ ഭാര്യയെയും മകനെയും വേങ്ങാട് ഊർപ്പള്ളിയിലെ വീട്ടിലിറക്കിയ ശേഷം സ്‌കൂട്ടറിൽ മുരിങ്ങോടിക്ക് വരവെ ഏതാനും കിലോമീറ്റർ മാത്രം അകലെ വെച്ചാണ് ഒൻപത് മണിയോടെ മുസമ്മിൽ ഫൈസി ഇർഫാനിയുടെ മരണത്തിന് കാരണമായ അപകടം നടന്നത്. പള്ളിയിൽ പത്ത് മണിക്കായിരുന്നു പ്രഭാഷണം തുടങ്ങേണ്ടിയിരുന്നത്.
ഖത്തീബായി അഞ്ച് വർഷം കണ്ണാടിപ്പറമ്പിൽ ജോലി ചെയ്ത ശേഷം 2022-ലാണ് ഇദ്ദേഹം മുരിങ്ങോടി മഹല്ലിലെത്തുന്നത്. പണ്ഡിത ധർമ്മ പ്രയാണത്തിന്റെ പാതിവഴിയിലാണ് ഉസ്താദിന്റെ ആകസ്മിക വിയോഗം. മഹല്ലിലെ ദീനി പ്രബോധന പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നല്കിയ ഉസ്താദ് വയോധികർക്കും മദ്രസ വിദ്യാർഥികൾക്കും പൂർവ വിദ്യാർഥികൾക്കുമടക്കം ഞായറാഴ്ചകളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ആരെയും ആകർഷിക്കുന്ന ശബ്ദത്തിനുടമയായിരുന്നു മുസമ്മിൽ.
മുരിങ്ങോടി പള്ളിയിൽ നോമ്പ് പതിനേഴ് ബദർദിനത്തിന്റെ ആത്മീയ സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തേണ്ടിയിരുന്ന മുസമ്മിൽ ഫൈസി ഇർഫാനിയുടെ മരണം മഹല്ല് നിവാസികൾക്ക് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മേൽ മുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന ഉത്സവത്തോടനുബന്ധിച്ച് നടന്ന സർവ മത സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന മുസമ്മിൽ ഫൈസി ഇർഫാനിയുടെ പ്രഭാഷണം ശ്രദ്ധ നേടിയിരുന്നു.
ജില്ലാ ആസ്പത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം വൈകിട്ട് ആറരയോടെ ഊർപ്പള്ളിയിലെ ഭാര്യാവീട്ടിലെത്തിച്ച മയ്യിത്ത് കുടുംബാംഗങ്ങളെ കാണിച്ച ശേഷം ഊർപ്പള്ളി ജുമാ മസ്ജിദിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് സ്വദേശമായ ചെറുകുന്നിലെ വീട്ടിലും ഒളിയങ്കര ജുമാ മസ്ജിദിലും പൊതുദർശനത്തിന് വെച്ച ശേഷം കബറടക്കി. മുരിങ്ങോടി മഹല്ല് ഭാരവാഹികളായ പി.പി. ഷമാസ്, കെ.ടി. മുഹമ്മദ് മുസ്തഫ, സി. അബ്ദുൾ അസീസ്, കെ.പി. ഇസ്മായിൽ ഹാജി, കാട്ടുമാടം ബഷീർ, കെ.മിറാജ്, ബി.കെ.സക്കരിയ്യ, കെ. നിഷാദ്, പി.പി. കാദർ, കെ.സിറാജ് , പി.പി. ഷഫീഖ് തുടങ്ങിയവർ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നല്കി.
PERAVOOR
പേരാവൂർ ടൗണിലെ ഓടകളിൽ നിന്ന് മാലിന്യം ഒഴുക്കിവിടുന്നത് തോടുകളിലേക്ക്

പേരാവൂർ: ടൗണിലെ വിവിധ ഓടകളിൽ കൂടി പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മലിനജലവും ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ അനങ്ങാതെ അധികൃതർ. ടൗണിനു സമീപത്തെ തോടുകളിലേക്ക് ഒഴുകിയെത്തുന്ന മലിനജലം ചെന്നെത്തുന്നതാവട്ടെ നിരവധി കുടുംബങ്ങൾ അലക്കാനും കുളിക്കാനും ആശ്രയിക്കുന്ന പുഴയിലേക്കും. ഈ പുഴയിലെ വെള്ളം സംഭരിച്ചാണ് പേരാവൂർ ടൗണിലും പരിസരത്തും കുടിവെള്ളമെത്തിക്കുന്നതും. പകർച്ച വ്യാധികൾക്ക് കാരണമായേക്കാവുന്ന ഇത്രയും വലിയ വിഷയത്തിൽ പഞ്ചായത്തിലും ആരോഗ്യവകുപ്പധികൃതർക്കും പരാതി നല്കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
പേരാവൂർ നിടുംപൊയിൽ റോഡിലെ ഓടയിൽ നിന്നും കൊട്ടിയൂർ റോഡിലെ ഓടയിൽ നിന്നും ഇരിട്ടി റോഡിലെ ഓടയിൽ നിന്നുമാണ് തോടുകളിലേക്ക് മലിനജലം ഒഴുകിയെത്തുന്നത്. ഈ മൂന്ന് തോടുകളിലുമെത്തുന്ന മലിനജലം കാഞ്ഞിരപ്പുഴയിലേക്കൊഴുകിയെത്തും. കാഞ്ഞിരപ്പുഴയുടെ ചെവിടിക്കുന്ന് ഭാഗത്ത് നിന്നാണ് മാലിന്യം കലർന്നപുഴവെള്ളം സംഭരിച്ച് ടൗണിൽ ജലവിതരണം നടത്തുന്നത്.
മലിനജലം ഒഴുകിയെത്തി വീട്ടു കിണർ ഉപയോഗശൂന്യമായ അവസ്ഥയുമുണ്ട്. മുള്ളേരിക്കലിലെ കുഞ്ഞിംവീട്ടിൽ അജിതയുടെ വീട്ടുകിണറിൽ മലിനജലം ഒഴുകിയെത്തി പൂർണമായും ഉപയോഗശൂന്യമായി. ഇതിനെതിരെ അജിത പേരാവൂർ പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്കിയെങ്കിലും പരിഹാരമായിട്ടില്ല. സ്വന്തം വീട്ടുകിണർ ഉപേക്ഷിച്ചഅജിതയും കുടുംബവും സമീപത്തെ വീട്ടുകിണറാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഈ ഭാഗത്ത് സന്ധ്യ മുതൽ രാവിലെ വരെ കൊതുകുകളുടെ ശല്യവും അസഹനീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. ദുർഗന്ധവും കൊതുകശല്യവും കാരണം വീട് പൂട്ടിയിട്ട് ബന്ധുവീട്ടിൽ കഴിയുന്ന കുടുംബവും പേരാവൂരിലുണ്ട്. മുള്ളേരിക്കൽ ഭാഗത്തെ ഇരുപതോളം കുടുംബങ്ങൾ ഒപ്പിട്ട പരാതി പഞ്ചായത്തിൽ നല്കിയിട്ട് ഒരു മാസം കഴിഞ്ഞുവെങ്കിലും പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അലംഭാവം തുടരുകയാണെന്നും പരാതിക്കാർ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് പേരാവൂരിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പ്രധാന കാരണമെന്നാണ് ജനങ്ങളുടെ ആക്ഷേപം. മാലിന്യ മുക്ത-ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പേരാവൂർ പഞ്ചായത്ത് ഓഫീസിന്റെ നൂറു മീറ്റർ അകലെയാണ് പ്ലാസ്റ്റിക്ക് മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നത്. ടൗണിലെ വിവിധ കെട്ടിടങ്ങളുടെ പിൻവശത്തും ടെറസുകളിലും മാലിന്യം കൂട്ടിയിട്ടിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്. പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ട് നല്കിയ പരാതിയിലും നടപടിയുണ്ടായിട്ടില്ല.
പേരാവൂർ ടൗൺ പരിസരത്തെ തോടുകൾക്ക് സമീപമുള്ള കിണറുകളിൽ മലിനജലം ഊർന്നിറങ്ങാൻ സാധ്യതയേറെയാണ്. സംശയമുള്ള കിണറുകളിലെ വെള്ളത്തിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പ് വരുത്തിയില്ലെങ്കിൽ പകർച്ച് വ്യാധികൾക്ക് കാരണമാവും. ടൗണിനു സമീപത്തെ പ്രദേശവാസികൾ നേരിടുന്ന മാലിന്യ പ്രശ്‌നത്തിൽ അടിയന്തര നടപടി പഞ്ചായത്ത് സ്വീകരിക്കാത്ത പക്ഷം ജില്ലാ കളക്ടറുൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
PERAVOOR
ബാബു പേരാവൂരിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു

പേരാവൂർ: എഴുത്തുകാരനും പേരാവൂർ പഞ്ചായത്ത് മുൻ വൈസ്.പ്രസിഡന്റുമായ ബാബു പേരാവൂരിന്റെ ‘വഴി വിളക്കുകൾ തെളിഞ്ഞു’ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം കുനിത്തലയിൽ നടന്നു. സാഹിത്യകാരൻ കെ.ഇ.എൻ.കുഞ്ഞഹമ്മദ് പുകസ സംസ്ഥാന സെക്രട്ടറി എം.കെ.മനോഹരന് കൈമാറി പ്രകാശനം നിർവഹിച്ചു. പി.പുരുഷോത്തമൻ അധ്യക്ഷനായി. രഞ്ജിത്ത് മാർക്കോസ് പുസ്തകം പരിചയപ്പെടുത്തി. സി.സനീഷ്, അശോക് കുമാർ, കെ.സി.സനിൽ കുമാർ, ശ്രീഹരി, ബാബു പേരാവൂർ എന്നിവർ സംസാരിച്ചു.
PERAVOOR
പേരാവൂർ അലിഫ് സുന്നി മദ്‌റസയിൽ പ്രവേശനോത്സവം

പേരാവൂർ : അലിഫ് ചാരിറ്റബിൾ ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ പുതുതായി ആരംഭിച്ച അലിഫ് സുന്നി മദ്‌റസയിൽ പ്രവേശനോത്സവം അലിഫ് ഡയറക്ടർ സിദ്ധീഖ് മഹമൂദി വിളയിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.മുഹമ്മദ് അധ്യക്ഷനായി. ഹഫീള് ഫാളിലി മുഖ്യപ്രഭാഷണം നടത്തി. യു.കെ.ഇബ്രാഹിം, കൊട്ടാരത്തിൽ മായൻ, കെ.പി.ശഫീഖ്, സി.കെ.ശംനാസ്, വി.അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്