PERAVOOR
അകാലത്തിൽ വിട പറഞ്ഞത് മുരിങ്ങോടിക്കാരുടെ സ്വന്തം ഉസ്താദ്

പേരാവൂർ: രണ്ട് വർഷത്തെ സേവനം മാത്രമെ മുരിങ്ങോടിയിൽ നിർവഹിക്കാൻ സാധിച്ചിട്ടുള്ളൂ എങ്കിലും ജാതി, മത ഭേദമന്യേ മുരിങ്ങോടിക്കാരുടെ പ്രിയപ്പെട്ട ഉസ്താദായിരുന്നു ചൊവ്വാഴ്ച വാഹനാപകടത്തിൽ മരിച്ച മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി. മഹല്ലിലെ മസ്ജിദിൽ റമദാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമിട്ട മുസമ്മിൽ ഫൈസി ചൊവ്വാഴ്ച രാവിലെ ‘നരകം എത്ര ഭീകരം’ എന്ന വിഷയം അവതരിപ്പിക്കാനുള്ള യാത്രക്കിടെയാണ് അപകടത്തിൽ പെട്ടത്.
മുരിങ്ങോടി പള്ളിയിൽ നിന്ന് തിങ്കളാഴ്ച സുബഹി നിസ്‌കാരം കഴിഞ്ഞാണ് ഇദ്ദേഹം സ്വദേശമായ മാക്കുന്നിലെ തറവാട്ട് വീട്ടിൽ കുടുംബത്തോടൊപ്പം നോമ്പുതുറക്കാൻ പോയത്. ചൊവ്വാഴ്ച രാവിലെ ഭാര്യയെയും മകനെയും വേങ്ങാട് ഊർപ്പള്ളിയിലെ വീട്ടിലിറക്കിയ ശേഷം സ്‌കൂട്ടറിൽ മുരിങ്ങോടിക്ക് വരവെ ഏതാനും കിലോമീറ്റർ മാത്രം അകലെ വെച്ചാണ് ഒൻപത് മണിയോടെ മുസമ്മിൽ ഫൈസി ഇർഫാനിയുടെ മരണത്തിന് കാരണമായ അപകടം നടന്നത്. പള്ളിയിൽ പത്ത് മണിക്കായിരുന്നു പ്രഭാഷണം തുടങ്ങേണ്ടിയിരുന്നത്.
ഖത്തീബായി അഞ്ച് വർഷം കണ്ണാടിപ്പറമ്പിൽ ജോലി ചെയ്ത ശേഷം 2022-ലാണ് ഇദ്ദേഹം മുരിങ്ങോടി മഹല്ലിലെത്തുന്നത്. പണ്ഡിത ധർമ്മ പ്രയാണത്തിന്റെ പാതിവഴിയിലാണ് ഉസ്താദിന്റെ ആകസ്മിക വിയോഗം. മഹല്ലിലെ ദീനി പ്രബോധന പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നല്കിയ ഉസ്താദ് വയോധികർക്കും മദ്രസ വിദ്യാർഥികൾക്കും പൂർവ വിദ്യാർഥികൾക്കുമടക്കം ഞായറാഴ്ചകളിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ആരെയും ആകർഷിക്കുന്ന ശബ്ദത്തിനുടമയായിരുന്നു മുസമ്മിൽ.
മുരിങ്ങോടി പള്ളിയിൽ നോമ്പ് പതിനേഴ് ബദർദിനത്തിന്റെ ആത്മീയ സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തേണ്ടിയിരുന്ന മുസമ്മിൽ ഫൈസി ഇർഫാനിയുടെ മരണം മഹല്ല് നിവാസികൾക്ക് ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മേൽ മുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിലെ തിരുവപ്പന ഉത്സവത്തോടനുബന്ധിച്ച് നടന്ന സർവ മത സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്ന മുസമ്മിൽ ഫൈസി ഇർഫാനിയുടെ പ്രഭാഷണം ശ്രദ്ധ നേടിയിരുന്നു.
ജില്ലാ ആസ്പത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം വൈകിട്ട് ആറരയോടെ ഊർപ്പള്ളിയിലെ ഭാര്യാവീട്ടിലെത്തിച്ച മയ്യിത്ത് കുടുംബാംഗങ്ങളെ കാണിച്ച ശേഷം ഊർപ്പള്ളി ജുമാ മസ്ജിദിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് സ്വദേശമായ ചെറുകുന്നിലെ വീട്ടിലും ഒളിയങ്കര ജുമാ മസ്ജിദിലും പൊതുദർശനത്തിന് വെച്ച ശേഷം കബറടക്കി. മുരിങ്ങോടി മഹല്ല് ഭാരവാഹികളായ പി.പി. ഷമാസ്, കെ.ടി. മുഹമ്മദ് മുസ്തഫ, സി. അബ്ദുൾ അസീസ്, കെ.പി. ഇസ്മായിൽ ഹാജി, കാട്ടുമാടം ബഷീർ, കെ.മിറാജ്, ബി.കെ.സക്കരിയ്യ, കെ. നിഷാദ്, പി.പി. കാദർ, കെ.സിറാജ് , പി.പി. ഷഫീഖ് തുടങ്ങിയവർ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നല്കി.
Local News
ഡോക്ടർമാർ ഇല്ല ; പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

പേരാവൂർ: മലയോരമെങ്ങും മഴക്കാല ജല ജന്യ രോഗങ്ങളാൽ ദുരിതത്തിലായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിൽ ഡങ്കി, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്നാണ്. ആറളം പുനരധിവാസ കേന്ദ്രത്തിലെ ആദിവാസികളും ആശ്രയിക്കുന്ന ഏകാസ്പത്രിയും പേരാവൂരാണ്.
നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് മാസങ്ങളായി രണ്ടു പേർ മാത്രമാണുള്ളത്. ഇ.എൻ.ടി, ദന്തൽ തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.ഗൈനക്ക് വിഭാഗത്തിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാൾ ലീവിലാണ്, ഒരാൾ കഴിഞ്ഞ ദിവസം സ്ഥലം മാറി പോവുകയും ചെയ്തു.മറ്റൊരാൾ അടുത്ത മാസം വിരമിക്കുകയും ചെയ്യും.
ശിശുരോഗ വിദഗ്ദനും സ്ഥലം മാറ്റമായിട്ടുണ്ട്. അനസ്തിഷിസ്റ്റ് ഉപരിപഠനാർഥം പോയതിനാൽപ്രസവശുശ്രൂഷകൾ നിലച്ച അവസ്ഥയിലാണ്. മുൻപ് മാസം 100-ലധികം പ്രസവങ്ങൾ നടന്ന ആസ്പത്രിക്കാണ് ഈ ദുരവസ്ഥ. അത്യാഹിത വിഭാഗം രാത്രികാല സേവനം കഴിഞ്ഞ ദിവസം നിലച്ചിരുന്നെങ്കിലും താത്കാലികമായി പ്രവർത്തനം പുന്നരാരംഭിച്ചിട്ടുണ്ട്.
ദേശീയ ആരോഗ്യ ദൗത്യം പേരാവൂരിനെ അവഗണിക്കുന്നു
എൻ.എച്ച്.എമ്മിന്റെ കീഴിൽവർഷങ്ങളായി ഒരു ഡോക്ടറെ പോലും നിയമിക്കാത്ത ജില്ലയിലെ ഏകാസ്പത്രിയാണ് പേരാവൂരിലേത്. അഡ് ഹോക്ക് ഡോക്ടർമാരെയും ഇവിടേക്ക് അനുവദിക്കാറില്ല. തികഞ്ഞ അവഗണനയാണ് എൻ.എച്ച്.എം പേരാവൂർ താലൂക്കാസ്പത്രിയോട് സ്വീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലെ നിർധനരായ ആയിരങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയോടാണ് ദേശീയ ആരോഗ്യ ദൗത്യം മുഖം തിരിക്കുന്നത്.
ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രതിസന്ധിയിൽ
രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം ഈ ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും നിലച്ചേക്കും.
പേരാവൂർ താലൂക്കാസ്പത്രിയിലെ സേവനങ്ങൾ ഓരോന്നായി നിലക്കാൻ തുടങ്ങിയിട്ടും ഇതിനെതിരെ ചെറുശബ്ദം പോലുമുയർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളൊ തയ്യാറാവാത്തതാണ് വിചിത്രം.മുൻ ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ മലയോര ജനതയുടെ ഏകാശ്രയമായ ഈ ആസ്പത്രിയോട് ആരോഗ്യവകുപ്പും തികഞ്ഞ അവഗണനയാണ് തുടരുന്നത്.
Local News
പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.
പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.
PERAVOOR
പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം

പേരാവൂർ : പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം റോബിൻസ് ഹാളിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് എം.ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് അരിപ്പയിൽ മജീദ് അധ്യക്ഷനായി. സെക്രട്ടറി യു. വി. റഹീം, എസ്.ബഷീർ, ശ്രീനിവാസൻ, ഭാസ്കരൻ, കെ. പി. അബ്ദുൾ റഷീദ്, എസ്.എം. കെ. മുഹമ്മദലി, അയ്യൂബ്, സുമാ ശ്രീനിവാസൻ, പി.ശശി, എ. കെ.അഷറഫ്, ആയിഷാ റിയാ, വി. കെ.സാദിഖ്, കെ.മായിൻ, യു.വി. ബാസിത്ത് എന്നിവർ സംസാരിച്ചു.
റസിഡൻസ് കുടുംബാംഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കലാപരിപാടികളും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ : എം.ഷൈലജ (പ്രസി.), യു. വി. റഹീം (വൈസ്. പ്രസി.), എസ്.ബഷീർ (സെക്ര.), അരിപ്പയിൽ മജീദ് ( ജോ. സെക്ര.), ഭാസ്കരൻ( ട്രഷ.).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്