Kannur
പ്ലീസ്, ഓൺലൈനിൽ ഒന്നു പറ്റിക്കൂ

കണ്ണൂർ: ദയവായി ഓൺലൈനിൽ ഒരുവട്ടമെങ്കിലുമൊന്ന് പറ്റിക്കൂ എന്ന ലൈനിലാണ് മലയാളികളെന്ന് തോന്നിപ്പോകും. രണ്ടര മാസത്തിനിടെ ഒന്നര കോടിയിലേറെ രൂപയാണ് ജില്ലയിൽനിന്ന് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ കവർന്നത്. നേരത്തെ ഓൺലൈൻ തട്ടിപ്പിന് പിന്നിൽ നൈജീരിയൻ, ഉത്തരേന്ത്യൻ മാഫിയകളായിരുന്നെങ്കിൽ ഇപ്പോൾ മലയാളികൾ നേതൃത്വം നൽകുന്ന സംഘങ്ങൾ സജീവമാണെന്നാണ് സൈബർ പൊലീസിന്റെ പുതിയ കണ്ടെത്തൽ.
ഓൺലൈൻ പാർട്ട് ജോലി തട്ടിപ്പ്, െക്രഡിറ്റ് കാർഡ് തട്ടിപ്പ് തുടങ്ങിയവയുടെ പിന്നിലെ പ്രധാന തല മലയാളികളെന്നാണ് തെളിയുന്നത്. ജില്ലയിലെ വിവിധ ഓൺലൈൻ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനിടെ മൂന്ന് മലയാളികൾ സൈബർ പൊലീസിന്റെ പിടിയിലായി.
കുറഞ്ഞ സമയത്തിനുള്ളിൽ വന്‍ സാമ്പത്തികനേട്ടവും പിടിക്കപ്പെടാനുള്ള സാധ്യതക്കുറവുമാണ് മലയാളികൾ ഇത്തരം തട്ടിപ്പിന് പിന്നാലെ പോകാൻ കാരണമെന്നാണ് വിലയിരുത്തൽ. പൊലീസിന്റെ അറിയിപ്പുകളും തട്ടിപ്പ് വാർത്തകളും എത്ര വന്നാലും മലയാളികൾ പഠിക്കുന്നില്ലെന്നാണ് സൈബർ പൊലീസ് പറയുന്നത്. ഇത് മുതലെടുത്താണ് മലയാളി തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നത്.
ഗൂഗിളിൽ പല കാര്യങ്ങൾക്കുമായിതിരയുമ്പോൾ ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുന്നവരും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലും ലിങ്കുകളിലും ക്ലിക്ക് ചെയ്യുന്നവരുമാണ് പ്രധാനമായും തട്ടിപ്പിനിരയാകുന്നത്. പാർട്ട് ടൈം ജോലിയുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പാണ് നടക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നൽകും. അധികവരുമാനം പ്രതീക്ഷിച്ച് ബന്ധപ്പെടുന്നവരോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം ചോദിച്ചറിയും.
ചെറിയ ടാസ്കുകൾ നൽകി വേതനമായി പണം നൽകും. കൂടുതൽ ടാസ്കുകൾ ഏറ്റെടുക്കുന്നതിനായി അങ്ങോട്ട് പണം ആവശ്യപ്പെടും. ടാസ്കുകൾ പൂർത്തിയാക്കിയിട്ടും പണം ലഭിക്കാതായാൽ പരസ്യക്കാരെ ബന്ധപ്പെടാൻ കഴിയാതിരിക്കുമ്പോഴാണ് പലരും തട്ടിപ്പിനിരയായ വിവരം മനസിലാക്കുന്നത്.
ടെലിഗ്രാമിൽ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട് പണം നൽകിയ യുവാവിന് 89.54 ലക്ഷം നഷ്ടമായത് കഴിഞ്ഞയാഴ്ചയാണ്. ആദ്യമണിക്കൂറുകൾക്കുള്ളിൽ പരാതിപ്പെട്ടില്ലെങ്കിൽ അന്വേഷണവും പണം വീണ്ടെടുക്കാനും ബുദ്ധിമുട്ടാവും. നഷ്ടമായ പണം പല പല അക്കൗണ്ടുകളിലേക്ക് കൈമാറിപ്പോകുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഇരകൾ പഠിപ്പും ജോലിയുമുള്ളവർ
വിദ്യാഭ്യാസവും ജോലിയുമുള്ളവരാണ് കൂടുതലായും തട്ടിപ്പിനിരാകുന്നതെന്നാണ് സൈബർ പൊലീസിന്റെ കണ്ടെത്തൽ. ഓഹരി ഇടപാടുകൾ, ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങൽ, ഗിഫ്റ്റ് വൗച്ചർ, ലോൺ ആപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചതിക്കുഴികളിൽ മലയാളികൾ എളുപ്പത്തിൽ വീഴുന്നുണ്ട്. ഇത്തരം തട്ടിപ്പിനിരയാകുന്നതിൽ കൂടുതലും സ്ത്രീകളാണ്.
സമൂഹമാധ്യമങ്ങളിലൂടെ ഒരുകോടിയോളം രൂപയാണ് ഒരുമാസത്തിനിടെ ജില്ലയിലെ വിവിധയാളുകളിൽ നിന്ന് സംഘങ്ങൾ തട്ടിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാൾ ധർമ്മടം സ്വദേശിനിയായ യുവതിയിൽനിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്തതാണ് ഒടുവിലത്തെ സംഭവം. വിദേശത്തുള്ള വക്കീൽ എന്ന വ്യാജേന പരിചയപ്പെട്ടയാൾ യുവതിയിൽ നിന്നും രണ്ട് ലക്ഷം രൂപ കൈപ്പറ്റിയ ശേഷം ആ തുക യൂറോ ആയി തിരിച്ചു അയച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.
യൂറോ ലഭിക്കുന്നതിനായി വിവിധ കാരണങ്ങൾ പറഞ്ഞു വീണ്ടും പണം ആവശ്യപെട്ടത് പ്രകാരം 6,98,504 രൂപയാണ് യുവതിയിൽനിന്നും കൈക്കലാക്കിയത്. മറ്റൊരു പരാതിയിൽ എടക്കാട് സ്വദേശിക്ക് രണ്ടു ക്രെഡിറ്റ് കാർഡുകളിൽ നിന്നായി 58,000 രൂപ നഷ്ടമായി. തട്ടിപ്പിലൂടെ ഒ.ടി.പി കരസ്ഥമാക്കിയാണ് പരാതിക്കാരനിൽനിന്നും തുക കൈക്കലാക്കിയത്. നഷ്ടപ്പെട്ട തുക തട്ടിപ്പുകാർ ഫ്ലിപ്പ്കാർട് ആപ്പിൾ വൗചർ വാങ്ങുന്നതിനായി ഉപയോഗിച്ചു.
ഇൻസ്റ്റഗ്രാമിൽ പാർട്ട് ടൈം ഓൺലൈൻ ജോലി ചെയ്ത് പണം സമ്പദിക്കാമെന്ന സന്ദേശം കണ്ട് പണം നൽകിയ ധർമ്മടം സ്വദേശിനിക്ക് 1.10 ലക്ഷം രൂപ കഴിഞ്ഞദിവസം നഷ്ടമായിരുന്നു.
ഉടൻ പരാതിപ്പെടണം
ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ പരാതിപ്പെടണം. എവിടെ പരാതിപ്പെടുമെന്ന് അറിയാത്തതിനാൽ ഒരുപാടുപേർ തട്ടിപ്പ് വിവരം പുറത്തുപറയാറില്ല.
പൊലീസ് സ്റ്റേഷനുകളിലും www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതിപ്പെടാം. മാനഹാനി ഭയന്നും പുറത്തുപറയാത്തവർ ഏറെ. ഒരാളുടെ അറിവും സമ്മതവുമില്ലാതെ ആരും ഓൺലൈൻ തട്ടിപ്പിനിരയാകില്ലെന്നാണ് സൈബർ പൊലീസിന്റെ പക്ഷം. അധികവരുമാനം പ്രതീക്ഷിച്ച് പലരും തട്ടിപ്പില്‍ അങ്ങോട്ടുചെന്ന് ചാടുകയാണ്.
ഒ.ടി.പി കൈമാറരുതെന്നറിയാം, എന്നിട്ടും…
സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ടവരുടെ വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നൽകുകയോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ഒ.ടി.പിയോ പങ്കുവെക്കുകയോ ചെയ്യരുതെന്ന് ഭൂരിഭാഗംപേർക്കും അറിയാം. പക്ഷെ, എന്നാലും തട്ടിപ്പിനിരയാവും. ‘എല്ലാം അറിയാം എന്നാലും ഒരു അബദ്ധം പറ്റി’ എന്നാണ് പരാതിയുമായെത്തുന്നവർ പൊലീസിനോട് പറയുന്നത്. ഓൺലൈനിലൂടെ പണക്കാരനാകുമെന്ന് കരുതി സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കുവെക്കാതെയാണ് പലരും തട്ടിപ്പിന് തലവെക്കുന്നത്. ഒ.ടി.പി പങ്കുവെച്ച് പണം നഷ്ടമായതിൽ ബാങ്ക് ജീവനക്കാർ വരെയുണ്ട്.
Kannur
കണ്ണൂർ വനിതാ ജയിലിൽ തടവുകാരിക്ക് നേരെ ഷെറിൻ കാരണവരുടെ പരാക്രമം


കണ്ണൂര്‍: ഭാസ്ക്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് കാരണവര്‍ക്കെതിരെ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതിന് കേസെടുത്തു. വനിതാ ജയിലിലെ എഫ്-1/24 തടവുകാരി കാനേ സിംപോ ജൂലി(33)നെയാണ്24 ന് രാവിലെ 7.45 ന് ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് പരാതി.സംഭവത്തില്‍ തടവുകാരിക്ക് പരിക്കേറ്റു. മര്‍ദ്ദനമേറ്റ തടവുകാരി വനിതാ ജയില്‍ സൂപ്രണ്ടിന് നല്കിയ പരാതി സൂപ്രണ്ട് ടൗണ്‍ പോലീസിന് കൈമാറുകയായിരുന്നു.ഇന്നലെ വൈകുന്നേരം പോലീസ് ജയിലിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുകയായിരുന്നു. ഷെറിനെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കെയാണ് പുതിയ സംഭവം.
Kannur
പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി


തളിപ്പറമ്പ :പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കി ടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.
Kannur
കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി


കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്പ്പറേഷന് ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി പദ്മരാജന്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ജി അനിത, ഷഫീർ അലി എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്കൂട്ടറും പിടികൂടിയിരുന്നു. കോര്പ്പറേഷന് ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്മാന് എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന് എന്നിവര്‍ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്