PERAVOOR
പേരാവൂർ ക്ഷീര സംഘം ഭരണസമിതിയെ പിരിച്ചുവിട്ടത് ഉദ്യോഗസ്ഥന്റെ വ്യാജ റിപ്പോർട്ടിന്മേലെന്ന് മുൻഭരണ സമിതി

പേരാവൂർ: ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിയെ ഡയറക്ടർ പിരിച്ചുവിട്ടത് അന്വേഷണ ഉദ്യോഗസ്ഥൻ നല്കിയ വ്യാജ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും ഇതിനെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നല്കിയെന്നും പിരിച്ചുവിടപ്പെട്ട ഭരണ സമിതിയംഗങ്ങൾ പത്രസമ്മളനത്തിൽ അറിയിച്ചു.പിരിച്ചുവിടാനുള്ള കാരണങ്ങളെല്ലാം കെട്ടിച്ചമച്ചതും വസ്തുതകൾ വളച്ചൊടിച്ചുമാണെന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട മുൻ പ്രസിഡന്റ് കെ.ശശീന്ദ്രൻ വ്യക്തമാക്കി.
മുൻ വർഷത്തെ ഓഡിറ്റിങ്ങിലെ ന്യൂനനതകൾ പരിഹരിച്ചില്ല എന്നത് ഗുരുതര വീഴ്ചയാണെന്നാണ് പിരിച്ചുവിടാനുള്ള പ്രധാന കാരണമായി പറയുന്നത്.ഓഡിറ്റ് റിപ്പോർട്ടിൽ കാലിത്തീറ്റ സ്റ്റോക്ക് വകയിൽ എട്ടര ലക്ഷം രൂപയുടെ കുറവുണ്ടായി എന്നത് ചൂണ്ടിക്കാണിച്ചിരുന്നു.ഇത് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിലെ അപാകതയാണെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ തന്നെ പറയുന്നുമുണ്ട്.സെക്രട്ടറി 2,93,708 രൂപ വിവിധയിനത്തിൽ സംഘത്തിൽ തിരിച്ചടക്കണമെന്ന ഓഡിറ്റ് നിർദേശം പാലിക്കുകയും ആയത് സെക്രട്ടറിയെകൊണ്ട് തിരിച്ചടപ്പിച്ചിട്ടുമുണ്ട്.
2016-17 ലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം സംഘം പ്രസിഡന്റ് 33100 രൂപ വ്യക്തമായ കാരണങ്ങളില്ലാതെ കൈപറ്റി എന്നത് ശരിയല്ല.സംഘത്തിന്റെ പച്ചക്കറി സ്റ്റാളിലേക്ക് നേന്ത്രക്കുല നല്കിയ വകയിൽ പ്രസിഡന്റിന് സംഘം നല്‌കേണ്ടിയിരുന്ന തുകയാണിതെന്നും ജീവനക്കാർ പർച്ചേസ് ബുക്കിൽ രേഖപ്പെടുത്താൻ വിട്ടുപോയതാണെന്നും ഇക്കാര്യം ശ്രദ്ധയിൽ പെട്ടയുടനെ തുക തിരിച്ചടച്ചതായും കെ.ശശീന്ദ്രൻ പറഞ്ഞു.
2016-17 വർഷത്തെ ഓഡിറ്റ് വേളയിൽ ആവശ്യമായ രേഖകൾ സെക്രട്ടറി ഓഡിറ്റർക്ക് നൽകുന്നതിൽ വീഴ്ച വരുത്തുകയും ഇക്കാരണത്താൽ സംഘത്തെ ആർ.എൻ.എ(റെക്കോർഡ്‌സ് നോട്ട് അവൈലബിൾ) വിഭാഗത്തിലുൾപ്പെടുത്തി സോഫ്റ്റ് വെയർ ലോക്ക് ചെയ്യുകയുമുണ്ടായി.ആയത് തുറന്ന് കിട്ടാൻ അതേ വർഷം തന്നെ അപേക്ഷ നല്കിയെങ്കിലും ആറു വർഷങ്ങൾക്ക് ശേഷം 2023-ലാണ് തുറന്ന് നല്കിയത്.ഇത്രയും വർഷങ്ങൾ സംഘത്തിൽ ഓഡിറ്റ് നടക്കാത്തതിന് കാരണം ക്ഷീരവികസനവകുപ്പിന്റെ അനാസ്ഥയാണ്.
സംഘത്തിന്റെ ശേഷിക്കുന്ന കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനാവശ്യമായ രേഖകൾ തയ്യാറാക്കി വെച്ചെങ്കിലും ഇവയൊന്നും പരിശോധിക്കാതെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡയറി ഫാം ഇൻസ്‌പെക്ടർ തെറ്റായ വിവരങ്ങൾ ഡയറക്ടർക്ക് നല്കി ഭരണസമിതിയെ സസ്‌പെൻഡ് ചെയ്യിപ്പിച്ചത്.
ഊഹാപോഹങ്ങളും വാസ്തവവിരുദ്ധവുമാണ് റിപ്പോർട്ടിലുള്ളത്.അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികാരബുദ്ധിയോടുകൂടി തയ്യറാക്കിയ റിപ്പോർട്ടാണ് പിരിച്ചുവിടലിന് കാരണമായത്.സംഘത്തിൽ സ്ഥിരനിക്ഷേപമൊന്നുമില്ല എന്നത് തെറ്റായ റിപ്പോർട്ടാണ്, നിലവിൽ 47,62,375 രൂപ സ്ഥിര നിക്ഷേപമായി ഉണ്ട്.
ഒരു ക്ഷീര കർഷകന് പോലും നാളിതുവരെ യാതൊരു ബാധ്യതയും വരുത്താതെയും സബ്‌സിഡികളും വിവിധ വായ്പകളും യഥാസമയം ലഭ്യമാക്കുകയും ചെയ്യുന്ന പേരാവൂർ ക്ഷീര വ്യവസായ സഹകരണ സംഘം ഭരണസമിതിക്കെതിരെ നടത്തുന്ന കള്ളപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.പത്രസമ്മേളനത്തിൽ മുൻ പ്രസിഡന്റ് കെ.ശശീന്ദ്രൻ,അംഗങ്ങളായ എം.ഷീബ,പി.മത്തായി,പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Local News
ഡോക്ടർമാർ ഇല്ല ; പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

പേരാവൂർ: മലയോരമെങ്ങും മഴക്കാല ജല ജന്യ രോഗങ്ങളാൽ ദുരിതത്തിലായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിൽ ഡങ്കി, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്നാണ്. ആറളം പുനരധിവാസ കേന്ദ്രത്തിലെ ആദിവാസികളും ആശ്രയിക്കുന്ന ഏകാസ്പത്രിയും പേരാവൂരാണ്.
നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് മാസങ്ങളായി രണ്ടു പേർ മാത്രമാണുള്ളത്. ഇ.എൻ.ടി, ദന്തൽ തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.ഗൈനക്ക് വിഭാഗത്തിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാൾ ലീവിലാണ്, ഒരാൾ കഴിഞ്ഞ ദിവസം സ്ഥലം മാറി പോവുകയും ചെയ്തു.മറ്റൊരാൾ അടുത്ത മാസം വിരമിക്കുകയും ചെയ്യും.
ശിശുരോഗ വിദഗ്ദനും സ്ഥലം മാറ്റമായിട്ടുണ്ട്. അനസ്തിഷിസ്റ്റ് ഉപരിപഠനാർഥം പോയതിനാൽപ്രസവശുശ്രൂഷകൾ നിലച്ച അവസ്ഥയിലാണ്. മുൻപ് മാസം 100-ലധികം പ്രസവങ്ങൾ നടന്ന ആസ്പത്രിക്കാണ് ഈ ദുരവസ്ഥ. അത്യാഹിത വിഭാഗം രാത്രികാല സേവനം കഴിഞ്ഞ ദിവസം നിലച്ചിരുന്നെങ്കിലും താത്കാലികമായി പ്രവർത്തനം പുന്നരാരംഭിച്ചിട്ടുണ്ട്.
ദേശീയ ആരോഗ്യ ദൗത്യം പേരാവൂരിനെ അവഗണിക്കുന്നു
എൻ.എച്ച്.എമ്മിന്റെ കീഴിൽവർഷങ്ങളായി ഒരു ഡോക്ടറെ പോലും നിയമിക്കാത്ത ജില്ലയിലെ ഏകാസ്പത്രിയാണ് പേരാവൂരിലേത്. അഡ് ഹോക്ക് ഡോക്ടർമാരെയും ഇവിടേക്ക് അനുവദിക്കാറില്ല. തികഞ്ഞ അവഗണനയാണ് എൻ.എച്ച്.എം പേരാവൂർ താലൂക്കാസ്പത്രിയോട് സ്വീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലെ നിർധനരായ ആയിരങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയോടാണ് ദേശീയ ആരോഗ്യ ദൗത്യം മുഖം തിരിക്കുന്നത്.
ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രതിസന്ധിയിൽ
രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം ഈ ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും നിലച്ചേക്കും.
പേരാവൂർ താലൂക്കാസ്പത്രിയിലെ സേവനങ്ങൾ ഓരോന്നായി നിലക്കാൻ തുടങ്ങിയിട്ടും ഇതിനെതിരെ ചെറുശബ്ദം പോലുമുയർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളൊ തയ്യാറാവാത്തതാണ് വിചിത്രം.മുൻ ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ മലയോര ജനതയുടെ ഏകാശ്രയമായ ഈ ആസ്പത്രിയോട് ആരോഗ്യവകുപ്പും തികഞ്ഞ അവഗണനയാണ് തുടരുന്നത്.
Local News
പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.
പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.
PERAVOOR
പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം

പേരാവൂർ : പേരാവൂർ റസിഡൻസ് അസോസിയേഷൻ പൊതുയോഗം റോബിൻസ് ഹാളിൽ നടന്നു. അസോസിയേഷൻ പ്രസിഡന്റ് എം.ശൈലജ ഉദ്ഘാടനം ചെയ്തു. വൈസ്. പ്രസിഡന്റ് അരിപ്പയിൽ മജീദ് അധ്യക്ഷനായി. സെക്രട്ടറി യു. വി. റഹീം, എസ്.ബഷീർ, ശ്രീനിവാസൻ, ഭാസ്കരൻ, കെ. പി. അബ്ദുൾ റഷീദ്, എസ്.എം. കെ. മുഹമ്മദലി, അയ്യൂബ്, സുമാ ശ്രീനിവാസൻ, പി.ശശി, എ. കെ.അഷറഫ്, ആയിഷാ റിയാ, വി. കെ.സാദിഖ്, കെ.മായിൻ, യു.വി. ബാസിത്ത് എന്നിവർ സംസാരിച്ചു.
റസിഡൻസ് കുടുംബാംഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കലാപരിപാടികളും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികൾ : എം.ഷൈലജ (പ്രസി.), യു. വി. റഹീം (വൈസ്. പ്രസി.), എസ്.ബഷീർ (സെക്ര.), അരിപ്പയിൽ മജീദ് ( ജോ. സെക്ര.), ഭാസ്കരൻ( ട്രഷ.).
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്