Connect with us

PERAVOOR

പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി: ആനുകൂല്യം തിരിച്ചടയ്ക്കാൻ കർഷകർക്ക് നോട്ടിസ്

Published

on

Share our post

പേരാവൂർ: പി.എം കിസാൻ പദ്ധതി(പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി)വഴി ആനുകൂല്യം ലഭിച്ചവരോട് തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് വ്യാപകമായി നോട്ടിസ് അയച്ചു തുടങ്ങി. കൃഷി ഓഫിസുകൾ വഴിയാണ് നോട്ടിസ് അയയ്ക്കുന്നത്. ആദായ നികുതി അടയ്ക്കുന്നു എന്ന കാരണം കാണിച്ചാണ് പ്രധാനമായും നടപടി തുടങ്ങിയിട്ടുള്ളത്.

മലയോരത്തെ ഓരോ കൃഷിഭവൻ പരിധിയിലും 20 മുതൽ 60 പേർക്ക് വരെ ഇത് സംബന്ധിച്ചുള്ള നോട്ടിസ് ഇപ്പോൾ ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഈ പദ്ധതിയിലൂടെ ലഭിച്ച തുക പൂർണമായി തിരിച്ചടയ്ക്കാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ആദായനികുതി എന്ന് കേട്ടിട്ടു പോലും ഇല്ലാത്ത കർഷകർക്കും നോട്ടിസ് നൽകിയിട്ടുണ്ട്.

വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പല ഘട്ടങ്ങളായി നിരവധി പേരിൽ നിന്ന് തുക തിരിച്ചു പിടിക്കാൻ നടപടി സ്വീകരിച്ചിരുന്നു. ആദ്യം തുക ലഭിച്ചവരിൽ പലർക്കും പിന്നീട് ലഭിക്കാതായ സംഭവങ്ങളും ഉണ്ട്. മാസങ്ങളായി തുക മുടങ്ങിയവരും ഉണ്ട്. അതിനിടയിലാണ് ഇപ്പോൾ വ്യാപകമായി നോട്ടിസ് നൽകി തുക തിരിച്ചു പിടിക്കാൻ നടപടി ആരംഭിച്ചിട്ടുള്ളത്.

അനർഹമായി കൈപ്പറ്റിയ ആനുകൂല്യം യഥാ സമയം തിരിച്ചടയ്ക്കാത്ത പക്ഷം ഭാവിയിൽ മറ്റ് സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കില്ല എന്ന മുന്നറിയിപ്പും നോട്ടിസിൽ ചേർത്തിട്ടുണ്ട്. തുക തിരിച്ചടയ്ക്കാത്ത പക്ഷം റവന്യു റിക്കവറി നടത്തി ഈടാക്കുമെന്നും നോട്ടിസിൽ പറയുന്നു. നടപടി സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ബോധിപ്പിക്കാൻ 7 ദിവസത്തെ കാലാവധിയും നൽകിയിട്ടുണ്ട്.

പല കർഷകരും പരാതി കൃഷി ഭവനുകളിൽ രേഖാമൂലം ബോധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.പക്ഷേ, നടപടികൾ പിൻവലിക്കുമോ എന്ന ഉറപ്പ് നൽകാൻ കൃഷി വകുപ്പിന് സാധിക്കുന്നില്ല. കർഷകരുടെ വരുമാനം വർധിപ്പിക്കാനെന്ന പേരിലാണ് പി.എം കിസാൻ പദ്ധതി തുടങ്ങിയത്.

ഓരോ പഞ്ചായത്തിലും 3000 ൽ അധികം പേർ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. വരുമാന സർട്ടിഫിക്കറ്റ് അടക്കം ചേർത്താണ് പദ്ധതിയിൽ ചേരാൻ എല്ലാവരും അപേക്ഷ നൽകിയത്. 30 സെന്റ് മുതൽ അഞ്ച് ഏക്കർ വരെ കൃഷിഭൂമിയുള്ള ഇടത്തരം കർഷകർക്ക് വേണ്ടിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

3 വർഷത്തെ തുക തിരിച്ചടയ്ക്കാൻ ആവശ്യം

കണിച്ചാർ പഞ്ചായത്തിലെ തച്ചോളിൽ ശിവൻ എന്ന കർഷകനോട് മൂന്ന് വർഷത്തെ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു. ആദായ നികുതി നൽകുന്നതായി കണ്ടെത്തിയതു കൊണ്ടാണ് തുക തിരിച്ചടയ്ക്കാൻ നിർദേശിച്ച് നോട്ടിസ് നൽകിയിട്ടുള്ളത്. രണ്ടേകാൽ ഏക്കർ ഭൂമിയാണ് ശിവനും കുടുംബത്തിനും ഉള്ളത്. നാളിതുവരെ ആദായ നികുതി നൽകിയിട്ടില്ല. വാർഷിക വരുമാനം 50000 രൂപ പോലും വരുമാനം ഇല്ല.

ആദായ നികുതി വകുപ്പിന്റെ പ്രവർത്തനത്തെ കുറിച്ച് പോലും ശിവന് കാര്യമായി അറിവില്ല. മാത്രമല്ല ബാങ്ക് മുഖാന്തരം വലിയ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ല. ആദായ നികുതി അടയ്ക്കേണ്ട കാറ്റഗറിയിൽ ശിവൻ ഉൾപ്പെടുന്നില്ല എന്നിരിക്കെയാണ് നോട്ടിസ് നൽകിയിട്ടുള്ളത്. കൈവശം ഉണ്ടായിരുന്ന പാൻ കാർഡ് തെറ്റ് തിരുത്തി പുതുക്കുന്നതിന് 1000 രൂപ ഫീസ് നൽകിയതാണ് ആദായ നികുതി വകുപ്പുമായി ശിവൻ നടത്തിയ ഏക സാമ്പത്തിക ഇടപാട്.


Share our post

PERAVOOR

എൽ.കെ.ജി മുതൽ ഒരേ ക്ലാസിൽ; മണത്തണ പുതുക്കുടി വീട്ടിൽ ഇരട്ട മധുരം

Published

on

Share our post

പേരാവൂർ: എൽ.കെ.ജി മുതൽ പത്ത് വരെ ഒരേ ക്ലാസുകളിൽ പഠിച്ച ഇരട്ടകൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. മണത്തണ അയോത്തും ചാലിലെ പുതുക്കുടി വീട്ടിൽ അനികേത് സി.ബൈജേഷും അമുദ സി.ബൈജേഷുമാണ് മണത്തണ ജിഎച്ച്എസ്എസിൽ നിന്ന് പരീക്ഷയെഴുതി ഉന്നത വിജയം നേടിയത്. എൽകെജി മുതൽ ആറു വരെ പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിൽ ഒരേ ക്ലാസിൽ ഒരുമിച്ചാണ് ഇരുവരും പഠിച്ചത്. ഏഴ് മുതൽ പത്ത് വരെ മണത്തണ ജിഎച്ച്എസ്എസിലും ഒരേ ക്ലാസിൽ തന്നെയായിരുന്നു. പ്ലസ്ടുവിന് രണ്ടു പേരും സയൻസാണ് തിരഞ്ഞെടുക്കുന്നത്. മണത്തണ സ്‌കൂളിൽ തന്നെ രണ്ടുപേർക്കും ഒരേ ക്ലാസിൽ പ്രവേശനം ലഭിക്കണമെന്നാണ് മാതാപിതാക്കളായ പ്രജിഷയുടെയും ബൈജേഷിന്റെയും ഏക ആഗ്രഹം. പെയിന്റിങ്ങ് തൊഴിലാളിയാണ് ബൈജേഷ്, പ്രജിഷ വീട്ടമ്മയും.


Share our post
Continue Reading

PERAVOOR

അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

Published

on

Share our post

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്‌സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്‌സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.


Share our post
Continue Reading

PERAVOOR

കൊട്ടിയൂർ വൈശാഖോത്സവം; വാകയാട് പൊടിക്കളത്തിൽ ദൈവത്തെ കാണൽ നടന്നു

Published

on

Share our post

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ‘ദൈവത്തെ കാണൽ ‘ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിന് കൊട്ടിയൂർ ക്ഷേത്രത്തിലെ ഒറ്റപ്പിലാൻ, കാടൻ സ്ഥാനികർ എന്നിവർ നേതൃത്വം നല്കി. കാരണവർ മനങ്ങാടൻ കേളപ്പൻ കാർമികത്വം വഹിച്ച ചടങ്ങിൽ കാടൻ ധാരപ്പൻ, ബാബു എന്നിവർ സഹകാർമ്മികരായി. കൊട്ടിയൂരിന്റെ ഊരാളൻമാരെ സാക്ഷിയാക്കി കുറിച്യസ്ഥാനികൻ പൂജാ വേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ചടങ്ങ്. മുൻപ് പൊടിക്കളങ്ങളിൽ ശേഖരിച്ചിരുന്ന ‘നെല്ല്’ വൈശാഖോത്സവ ആവശ്യത്തിലേക്ക് സ്വീകരിച്ചിരുന്നത് ദൈവത്തെ കാണൽ ചടങ്ങോടുകൂടിയായിരുന്നു.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസി.കമ്മീഷണർ എൻ.കെ.ബൈജു, പാരമ്പര്യ ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, പാരമ്പേര്യതര ട്രസ്റ്റി എൻ.പ്രശാന്ത്, എക്‌സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ നാരായണൻ എന്നിവർ സംബന്ധിച്ചു. വൈശാഖോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം തിങ്കളാഴ്ച ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് തീയതി കുറിക്കൽ ചടങ്ങ് നടക്കുക. ജൂൺ എട്ടിന് നെയ്യാട്ടത്തോടെ വൈശാഖോത്സവം ആരംഭിക്കും.


Share our post
Continue Reading

Trending

error: Content is protected !!