PERAVOOR
പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി: ആനുകൂല്യം തിരിച്ചടയ്ക്കാൻ കർഷകർക്ക് നോട്ടിസ്

പേരാവൂർ: പി.എം കിസാൻ പദ്ധതി(പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതി)വഴി ആനുകൂല്യം ലഭിച്ചവരോട് തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് വ്യാപകമായി നോട്ടിസ് അയച്ചു തുടങ്ങി. കൃഷി ഓഫിസുകൾ വഴിയാണ് നോട്ടിസ് അയയ്ക്കുന്നത്. ആദായ നികുതി അടയ്ക്കുന്നു എന്ന കാരണം കാണിച്ചാണ് പ്രധാനമായും നടപടി തുടങ്ങിയിട്ടുള്ളത്.
മലയോരത്തെ ഓരോ കൃഷിഭവൻ പരിധിയിലും 20 മുതൽ 60 പേർക്ക് വരെ ഇത് സംബന്ധിച്ചുള്ള നോട്ടിസ് ഇപ്പോൾ ലഭിച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ ഈ പദ്ധതിയിലൂടെ ലഭിച്ച തുക പൂർണമായി തിരിച്ചടയ്ക്കാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ആദായനികുതി എന്ന് കേട്ടിട്ടു പോലും ഇല്ലാത്ത കർഷകർക്കും നോട്ടിസ് നൽകിയിട്ടുണ്ട്.
വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പല ഘട്ടങ്ങളായി നിരവധി പേരിൽ നിന്ന് തുക തിരിച്ചു പിടിക്കാൻ നടപടി സ്വീകരിച്ചിരുന്നു. ആദ്യം തുക ലഭിച്ചവരിൽ പലർക്കും പിന്നീട് ലഭിക്കാതായ സംഭവങ്ങളും ഉണ്ട്. മാസങ്ങളായി തുക മുടങ്ങിയവരും ഉണ്ട്. അതിനിടയിലാണ് ഇപ്പോൾ വ്യാപകമായി നോട്ടിസ് നൽകി തുക തിരിച്ചു പിടിക്കാൻ നടപടി ആരംഭിച്ചിട്ടുള്ളത്.
അനർഹമായി കൈപ്പറ്റിയ ആനുകൂല്യം യഥാ സമയം തിരിച്ചടയ്ക്കാത്ത പക്ഷം ഭാവിയിൽ മറ്റ് സർക്കാർ ആനുകൂല്യങ്ങളും സേവനങ്ങളും ലഭിക്കില്ല എന്ന മുന്നറിയിപ്പും നോട്ടിസിൽ ചേർത്തിട്ടുണ്ട്. തുക തിരിച്ചടയ്ക്കാത്ത പക്ഷം റവന്യു റിക്കവറി നടത്തി ഈടാക്കുമെന്നും നോട്ടിസിൽ പറയുന്നു. നടപടി സംബന്ധിച്ച് എന്തെങ്കിലും പരാതികൾ ബോധിപ്പിക്കാൻ 7 ദിവസത്തെ കാലാവധിയും നൽകിയിട്ടുണ്ട്.
പല കർഷകരും പരാതി കൃഷി ഭവനുകളിൽ രേഖാമൂലം ബോധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.പക്ഷേ, നടപടികൾ പിൻവലിക്കുമോ എന്ന ഉറപ്പ് നൽകാൻ കൃഷി വകുപ്പിന് സാധിക്കുന്നില്ല. കർഷകരുടെ വരുമാനം വർധിപ്പിക്കാനെന്ന പേരിലാണ് പി.എം കിസാൻ പദ്ധതി തുടങ്ങിയത്.
ഓരോ പഞ്ചായത്തിലും 3000 ൽ അധികം പേർ പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. വരുമാന സർട്ടിഫിക്കറ്റ് അടക്കം ചേർത്താണ് പദ്ധതിയിൽ ചേരാൻ എല്ലാവരും അപേക്ഷ നൽകിയത്. 30 സെന്റ് മുതൽ അഞ്ച് ഏക്കർ വരെ കൃഷിഭൂമിയുള്ള ഇടത്തരം കർഷകർക്ക് വേണ്ടിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
3 വർഷത്തെ തുക തിരിച്ചടയ്ക്കാൻ ആവശ്യം
കണിച്ചാർ പഞ്ചായത്തിലെ തച്ചോളിൽ ശിവൻ എന്ന കർഷകനോട് മൂന്ന് വർഷത്തെ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകിയിരുന്നു. ആദായ നികുതി നൽകുന്നതായി കണ്ടെത്തിയതു കൊണ്ടാണ് തുക തിരിച്ചടയ്ക്കാൻ നിർദേശിച്ച് നോട്ടിസ് നൽകിയിട്ടുള്ളത്. രണ്ടേകാൽ ഏക്കർ ഭൂമിയാണ് ശിവനും കുടുംബത്തിനും ഉള്ളത്. നാളിതുവരെ ആദായ നികുതി നൽകിയിട്ടില്ല. വാർഷിക വരുമാനം 50000 രൂപ പോലും വരുമാനം ഇല്ല.
ആദായ നികുതി വകുപ്പിന്റെ പ്രവർത്തനത്തെ കുറിച്ച് പോലും ശിവന് കാര്യമായി അറിവില്ല. മാത്രമല്ല ബാങ്ക് മുഖാന്തരം വലിയ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടില്ല. ആദായ നികുതി അടയ്ക്കേണ്ട കാറ്റഗറിയിൽ ശിവൻ ഉൾപ്പെടുന്നില്ല എന്നിരിക്കെയാണ് നോട്ടിസ് നൽകിയിട്ടുള്ളത്. കൈവശം ഉണ്ടായിരുന്ന പാൻ കാർഡ് തെറ്റ് തിരുത്തി പുതുക്കുന്നതിന് 1000 രൂപ ഫീസ് നൽകിയതാണ് ആദായ നികുതി വകുപ്പുമായി ശിവൻ നടത്തിയ ഏക സാമ്പത്തിക ഇടപാട്.
Local News
യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമവും ആദരവും പുതിയ മെമ്പർമാർക്കുള്ള സ്വീകരണവും റോബിൻസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. പേരാവൂർ ഫോറോന വികാരി ഫാ. മാത്യു തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. പുതിയ അംഗങ്ങൾക്ക് ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്‌റ്റ്യൻ സ്വീകരണം നല്കി.
യൂണിറ്റ് രക്ഷാധികാരി കെ. എം. ബഷീർ, വാർഡ് മെമ്പർ റജീന സിറാജ്, ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറി യു.വി. അനിൽകുമാർ, എം.എഫ്.എ ഡയറക്ടർ എം.സി. കുട്ടിച്ചൻ, വി.കെ. രാധാകൃഷ്‌ണൻ, ഒ.ജെ. ബെന്നി, എം.രജീഷ്, ബേബി പാറക്കൽ, സി.രാമചന്ദ്രൻ, എ. പി.സുജീഷ്, ദിവ്യ സ്വരൂപ്, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു
Local News
ഡോക്ടർമാർ ഇല്ല ; പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം അവതാളത്തിൽ

പേരാവൂർ: മലയോരമെങ്ങും മഴക്കാല ജല ജന്യ രോഗങ്ങളാൽ ദുരിതത്തിലായിട്ടും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ പേരാവൂർ താലൂക്കാസ്പത്രിയുടെ പ്രവർത്തനം താളം തെറ്റുന്നു. ജില്ലയിൽ ഡങ്കി, ന്യുമോണിയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവ കൂടുതലും റിപ്പോർട്ട് ചെയ്യപ്പെടുന്നത് പേരാവൂർ ബ്ലോക്ക് പരിധിയിൽ നിന്നാണ്. ആറളം പുനരധിവാസ കേന്ദ്രത്തിലെ ആദിവാസികളും ആശ്രയിക്കുന്ന ഏകാസ്പത്രിയും പേരാവൂരാണ്.
നാല് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ വേണ്ടിടത്ത് മാസങ്ങളായി രണ്ടു പേർ മാത്രമാണുള്ളത്. ഇ.എൻ.ടി, ദന്തൽ തസ്തികകളും കാലങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.ഗൈനക്ക് വിഭാഗത്തിൽ മൂന്നു പേർ വേണ്ടിടത്ത് ഒരാൾ ലീവിലാണ്, ഒരാൾ കഴിഞ്ഞ ദിവസം സ്ഥലം മാറി പോവുകയും ചെയ്തു.മറ്റൊരാൾ അടുത്ത മാസം വിരമിക്കുകയും ചെയ്യും.
ശിശുരോഗ വിദഗ്ദനും സ്ഥലം മാറ്റമായിട്ടുണ്ട്. അനസ്തിഷിസ്റ്റ് ഉപരിപഠനാർഥം പോയതിനാൽപ്രസവശുശ്രൂഷകൾ നിലച്ച അവസ്ഥയിലാണ്. മുൻപ് മാസം 100-ലധികം പ്രസവങ്ങൾ നടന്ന ആസ്പത്രിക്കാണ് ഈ ദുരവസ്ഥ. അത്യാഹിത വിഭാഗം രാത്രികാല സേവനം കഴിഞ്ഞ ദിവസം നിലച്ചിരുന്നെങ്കിലും താത്കാലികമായി പ്രവർത്തനം പുന്നരാരംഭിച്ചിട്ടുണ്ട്.
ദേശീയ ആരോഗ്യ ദൗത്യം പേരാവൂരിനെ അവഗണിക്കുന്നു
എൻ.എച്ച്.എമ്മിന്റെ കീഴിൽവർഷങ്ങളായി ഒരു ഡോക്ടറെ പോലും നിയമിക്കാത്ത ജില്ലയിലെ ഏകാസ്പത്രിയാണ് പേരാവൂരിലേത്. അഡ് ഹോക്ക് ഡോക്ടർമാരെയും ഇവിടേക്ക് അനുവദിക്കാറില്ല. തികഞ്ഞ അവഗണനയാണ് എൻ.എച്ച്.എം പേരാവൂർ താലൂക്കാസ്പത്രിയോട് സ്വീകരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്രൈബൽ സെറ്റിൽമെന്റായ ആറളം പുനരധിവാസ കേന്ദ്രത്തിലെ നിർധനരായ ആയിരങ്ങൾ ആശ്രയിക്കുന്ന ആസ്പത്രിയോടാണ് ദേശീയ ആരോഗ്യ ദൗത്യം മുഖം തിരിക്കുന്നത്.
ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റും പ്രതിസന്ധിയിൽ
രണ്ട് അസിസ്റ്റന്റ് സർജന്മാരിൽ ഒരാളാണ് ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിൽ സേവനമനുഷ്ടിക്കുന്നത്. അടുത്ത മാസം ഈ ഡോക്ടർ സ്ഥലം മാറി പോകുന്നതോടെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ സേവനവും നിലച്ചേക്കും.
പേരാവൂർ താലൂക്കാസ്പത്രിയിലെ സേവനങ്ങൾ ഓരോന്നായി നിലക്കാൻ തുടങ്ങിയിട്ടും ഇതിനെതിരെ ചെറുശബ്ദം പോലുമുയർത്താൻ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളോ യുവജന സംഘടനകളൊ തയ്യാറാവാത്തതാണ് വിചിത്രം.മുൻ ആരോഗ്യ മന്ത്രിയുടെ ജില്ലയിലെ മലയോര ജനതയുടെ ഏകാശ്രയമായ ഈ ആസ്പത്രിയോട് ആരോഗ്യവകുപ്പും തികഞ്ഞ അവഗണനയാണ് തുടരുന്നത്.
Local News
പേരാവൂർ പോലീസ് സബ് ഡിവിഷൻ ലഹരിവിരുദ്ധ കാംപെയ്ൻ

പേരാവൂർ :പോലീസ് സബ് ഡിവിഷൻ സ്പോർട്സ് ടീം ലഹരിവിരു ദ്ധ കാംപെയ്ൻ്റെ ഭാഗമായി ഫുട്ബോൾ മത്സരം നടത്തി. സർവീ സിൽനിന്ന് വിരമിക്കുന്ന പേരാവൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ട റും സബ് ഡിവിഷൻ സ്പോർട്സ് ടീം മാനേജറുമായ വി.ജെ. ജോസ ഫിന് യാത്രയയപ്പും നല്ലി.
പേരാവൂർ ഡിവൈഎസ്‌പി കെ.വി. പ്രമോദൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി. ദിനേശ് അധ്യക്ഷനായി. പേ രാവൂർ സ്റ്റേഷൻ ഇൻസ്പെക്ടർ പി.ബി. സജീവ്, മുഴക്കുന്ന് സ്റ്റേഷൻ അസി. സബ് ഇൻസ്പെക്ടർ ജി. സജേഷ്, മാലൂർ സ്റ്റേഷൻ ഇൻസ്പെ ക്ടർ എം. സജിത്ത്, പേരാവൂർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു, വി.ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ടൂർണമെന്റ്റ് ഫൈനലിൽ കേളകം സ്റ്റേഷൻ മുഴക്കുന്ന് സ്റ്റേഷനെ പരാജയപ്പെടുത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്