Kerala
‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’; നിയമം ലംഘിച്ചാൽ ഇനി അഴിയില്ല, പിഴമാത്രം

തിരുവനന്തപുരം: മദ്യത്തിന്റെ പരസ്യമോ പ്രചാരണവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചാൽ ഇനി ജയിൽ ശിക്ഷയില്ല. ഈ നിയമമനുസരിച്ചുള്ള കേസുകൾ പിഴയീടാക്കി രാജിയാക്കാവുന്ന കുറ്റമാക്കിയുള്ള അബ്കാരി നിയമഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചു. മന്ത്രി എം.ബി. രാജേഷ് അവതരിപ്പിച്ച ഭേദഗതി ചർച്ചയ്ക്കുശേഷം സബ്ജക്ട് കമ്മിറ്റിക്കുവിട്ടു.
‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന മുന്നറിയിപ്പില്ലാതെ സിനിമാ തിയേറ്ററുകളിൽ മദ്യത്തിന്റെയോ മദ്യത്തിന്റെ ഉപഭോഗത്തിന്റെയോ പ്രദർശനത്തിന്റെയോ രംഗം കാണിച്ചാൽ ആറുമാസം തടവും 10,000 രൂപ പിഴയുമായിരുന്നു ശിക്ഷ. ഇതിൽ ഭേദഗതി വരുത്തി ജയിൽശിക്ഷ ഒഴിവാക്കി. പിഴ അരലക്ഷം രൂപയാക്കി ഉയർത്തി.
മദ്യവർജനനയംപറയുന്ന സർക്കാർ മദ്യം പ്രോത്സാഹിപ്പിക്കുകയാണെന്ന് ചർച്ചയിൽ കോൺഗ്രസിലെ മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. ടോഡി ബോർഡിനെക്കുറിച്ച് മദ്യനയം നിശ്ശബ്ദമാണെന്നു ചൂണ്ടിക്കാട്ടിയ സി.പി.ഐ.യിലെ പി. ബാലചന്ദ്രൻ, ടൂറിസം വ്യവസായവുമായി ബന്ധപ്പെടുത്തി കള്ളിനെ പുനഃസംഘടിപ്പിച്ച് സർക്കാരിന് വരുമാനമുണ്ടാക്കാമെന്നും പറഞ്ഞു.
വ്യാപാരം എളുപ്പമാക്കൽ നടപടിയുടെ ഭാഗമായി രാജ്യത്താകെ 29,428 വ്യവസ്ഥകൾ കുറ്റമല്ലാതാക്കിയിട്ടുണ്ട്. കള്ളുഷാപ്പുകൾ കുടുംബസമേതം വരാനാവുന്നവിധത്തിൽ നവീകരിക്കും. ടോഡി ബോർഡ് ഉടൻ നിലവിൽവരുമെന്നും മന്ത്രി അറിയിച്ചു.
മുഖ്യവരുമാനം മദ്യമല്ലെന്ന് മന്ത്രി
മദ്യവരുമാനമാണ് സർക്കാരിന്റെ ആശ്രയമെന്നതു സംഘപരിവാർ പ്രചാരണമാണെന്ന് മന്ത്രി പറഞ്ഞു. 2011-12ൽ എക്സൈസ് വരുമാനം 18.12 ശതമാനമുള്ളത് 2016-17ൽ 14.5 ശതമാനമായി കുറഞ്ഞു. ഒരുലക്ഷംപേർക്ക് ഒരു മദ്യവിൽപ്പനശാല എന്ന നിലയിലേ കേരളത്തിലുള്ളൂവെന്നും തമിഴ്‌നാട്ടിലും കർണാടകയിലും ഏറെ ഇരട്ടിയാണ്. ലഹരിവേട്ട സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്.
ലഹരിവേട്ട ഇങ്ങനെ
ഇനം 2019 2022
രാസലഹരി 230 ഗ്രാം 7275.45 ഗ്രാം
എൽ.എസ്.ഡി. സ്റ്റാമ്പ് 18.79 ഗ്രാം 42.78 ഗ്രാം
എം.ഡി.എം.എ. 34 ഗ്രാം 2432 ഗ്രാം
ഹെറോയിൻ 76 ഗ്രാം 447 ഗ്രാം
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്