Connect with us

Kannur

നായ കടിച്ചാൽ പെട്ടു; ഗവ. ആസ്പത്രികളിൽ പേവിഷ പ്രതിരോധ സിറമില്ല

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഒട്ടുമിക്ക സർക്കാർ ആസ്പത്രികളിലും പേവിഷ പ്രതിരോധത്തിനുള്ള ആന്റി റാബീസ് സിറം (ഇമ്യൂണോഗ്ലോബുലിൻ) കിട്ടാനില്ല. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ ഇതാണ് അവസ്ഥ. തെരുവുനായകളുടെ കടിയേറ്റ് ചികിത്സയ്ക്ക് എത്തുന്നവർക്ക് നിലവിൽ ആന്റിറാബീസ് വാക്സിൻ മാത്രമാണ് (ഇൻട്രാ ഡെർമൽ റാബീസ് വാക്സിൻ) സർക്കാർ ആസ്പത്രികളിൽ നൽകുന്നത്. സാരമായി മുറിവേൽക്കുന്നവർക്ക് മുറിവിന് ചുറ്റും കുത്തിവെക്കുന്നതാണ് ഇമ്യൂണോഗ്ലോബുലിൻ.

സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് വലിയ വിലകൊടുത്ത് കുത്തിവെപ്പെടുക്കേണ്ട സാഹചര്യമാണുള്ളത്. ഒരു വയലിന് 570 രൂപ ചുരുങ്ങിയത് വേണം. നായകളുടെയും മറ്റും കടിയേറ്റുവരുന്ന 90 ശതമാനമാളുകളിലും ആന്റി റാബീസ് സിറം കുത്തിവെക്കേണ്ടിവരാറുണ്ട്. രണ്ടുമാസത്തിലേറെയായി സർക്കാർ സ്ഥാപനങ്ങളിൽ ഇമ്യൂണോഗ്ലോബുലിൻ സ്റ്റോക്കില്ല. ലോക്കൽ പർച്ചേസിലൂടെ വാങ്ങി തത്കാലം പ്രശ്നം പരിഹരിക്കുകയാണ്‌. എന്നാൽ വലിയ ചെലവ് വരുമെന്നതിനാൽ ഇതും നിലച്ചു.

സംസ്ഥാന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേനയുള്ള ആന്റി റാബീസ് സിറം വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. ടെൻഡർ നടപടി വൈകിയതാണ് സിറം ലഭ്യത ഇല്ലാതാക്കിയത്.

രണ്ട് തരം പ്രതിരോധം

ആന്റിറാബീസ് വാക്സിൻ, ഇമ്യൂണോഗ്ലോബുലിൻ എന്നീ രണ്ട് മരുന്നുകളാണ് പ്രധാനമായി പേവിഷ പ്രതിരോധചികിത്സയ്ക്കുപയോഗിക്കുന്നത്. വിഷബാധയ്ക്കുള്ള സാധ്യത നിശ്ചയിച്ചാണ് ചികിത്സ നൽകുക. മുറിവിന് ചുറ്റുമായി എടുക്കുന്ന ഇമ്യൂണോഗ്ലോബുലിനുകൾ പെട്ടെന്ന് പ്രതിരോധം നൽകും. ആൻറി റാബീസ് വാക്‌സിൻ കുത്തിവെച്ച് ശരീരത്തിൽ പ്രതിരോധ ആന്റിബോഡികൾ ഉണ്ടാകാൻ സമയമെടുക്കും. ഈ കാലയളവിൽ പെട്ടെന്ന് പ്രതിരോധം നൽകുന്ന ഇമ്യൂണോഗ്ലോബുലിൻ സുരക്ഷ ഉറപ്പാക്കും.

ജില്ലാ ആസ്പത്രിയിൽ സ്റ്റോക്കില്ല

കണ്ണൂർ ജില്ലാ ആസ്പത്രിയിൽ നിലവിൽ സ്റ്റോക്കില്ല. ചുരുങ്ങിയത് 60 പേർക്ക് ആൻറി റാബീസ് ഇമ്യൂണോഗ്ലോബുലിൻ ദിവസവും ആവശ്യമായി വരാറുണ്ട്. സമീപ ആസ്പത്രികളിൽ ക്ഷാമം വരുമ്പോൾ ഇത്‌ ഇരട്ടിയിലേറെയാകും. വിലകൂടിയ മരുന്ന് നിരന്തരം പുറമേനിന്ന് വാങ്ങാവുന്ന സാഹചര്യം നിലവിലില്ല.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലും സൗജന്യ മരുന്ന് ഇല്ല. എച്ച്.ഡി.സി. ഫാർമസിയിൽ അത്യാവശ്യത്തിന് ലഭ്യമാണ്. വില നൽകണം. തലശ്ശേരി ജനറൽ ആസ്പത്രിയിൽ സൂപ്രണ്ട് ഡോ. വി.കെ. രാജീവൻ മുൻകൈയെടുത്ത് സ്പോൺസർഷിപ്പ് മുഖേന കുറച്ച് സിറം ശേഖരിച്ചിരിക്കയാണ്. ഇത് എത്രനാൾ തികയുമെന്ന് പറയാനാകില്ല.


Share our post

Kannur

കെ.എസ്.ആർ.ടി.സിയില്‍ 24 മണിക്കൂർ പണിമുടക്ക് തുടങ്ങി

Published

on

Share our post

കണ്ണൂർ: കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ഇന്ന് രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോം പ്രഖ്യാപിച്ചു.കോൺഗ്രസ് അനുകൂല യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷനാണ് പണിമുടക്കുന്നത്. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, 31% ഡി.എ കുടിശിക അനുവദിക്കുക, ദേശസാൽകൃത റൂട്ടുകളുടെ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പണിമുടക്കിനെ കർശനമായി നേരിടാനാണ് മാനേജ്മെന്റിന് സർക്കാർ‍ നൽകിയ നിർദേശം. പണിമുടക്ക് ദിവസം ഓഫീസർമാർ ജോലിയിലുണ്ടാകണം എന്ന് നിർദേശിച്ചിട്ടുണ്ട്.


Share our post
Continue Reading

Kannur

ബജറ്റ് ടൂറിസം സെൽ ആഡംബര കപ്പൽ യാത്ര

Published

on

Share our post

പയ്യന്നൂർ:കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴിന് രാത്രി ഒമ്പതിന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് ഒൻപതിന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രയുടെ ക്രമീകരണം. 40 പേർക്കാണ് അവസരം ലഭിക്കുക. കപ്പൽ യാത്രക്ക് പുറമെ കൊച്ചി മറൈൻ ഡ്രൈവ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഫോൺ : 9745534123, 8075823384.


Share our post
Continue Reading

Kannur

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടേരി സ്വദേശി തളിപ്പറമ്പിൽ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടേരി സ്വദേശി വണ്ണാറപുരയില്‍ വിനോദിനെ (36) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.


Share our post
Continue Reading

Trending

error: Content is protected !!