Connect with us

Kannur

പ്രിയ അധ്യാപിക രത്ന നായരെ കാണാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ കണ്ണൂരിൽ എത്തുന്നു

Published

on

Share our post

കണ്ണൂർ: ഉപരാഷ്ട്രപതിപദം ഏറ്റെടുത്തതിനുശേഷം ജഗദീപ് ധൻകർ തന്റെ ഗണിതാധ്യാപികയായിരുന്ന രത്ന ടീച്ചറോടു പറഞ്ഞു, ‘ടീച്ചറെ കാണാൻ ഞാൻ വരും’. ഒരു വർഷം പൂർത്തിയാകുന്നതിനു മുൻ‍പേ ജഗദീപ് തന്റെ വാക്കു പാലിച്ചു. പാനൂർ ചമ്പാട് ആനന്ദവീട്ടിൽ രത്ന നായരെ(83) കാണാൻ ഈ 22ന് ഉപരാഷ്ട്രപതിയെത്തും.

1968ലെ രാജസ്ഥാനിലെ ചിറ്റോർഗ്ര സൈനിക സ്കൂളിലാണു ജഗദീപ് ധൻകറെ രത്ന പഠിപ്പിക്കുന്നത്. ‘ആ ബാച്ചിൽ 80 കുട്ടികളുണ്ടായിരുന്നെന്നാണ് ഓർമ.

മിടുക്കനായിരുന്നു ജഗദീപ്. ഗ്രാമത്തിലെ ഇംഗ്ലിഷ് മീഡിയം സ്കൂളിൽ നിന്നാണ് ആറാം ക്ലാസിലേക്കു സൈനിക സ്കൂളിൽ ചേരുന്നത്. വന്ന സമയത്ത് ഇംഗ്ലിഷ് അത്ര വഴങ്ങില്ലായിരുന്നു.

പക്ഷേ, കൃത്യമായ പരിശീലനവും കഠിനാധ്വാനവും കൊണ്ടു വളരെക്കുറച്ചു സമയംകൊണ്ട് ഇംഗ്ലിഷിലെന്നല്ല, എല്ലാ വിഷയങ്ങളിലും ഒന്നാമതെത്തി. ജഗദീപിന്റെ മൂത്തസഹോദരൻ കുൽദീപിനെയും ഞാൻ പഠിപ്പിച്ചിട്ടുണ്ട്’, രത്ന പറഞ്ഞു.

2019ൽ ബംഗാളിൽ ഗവർണറായി സ്ഥാനമേറ്റപ്പോഴും ജഗദീപ് ധൻകർ തന്റെ ടീച്ചറെ വിളിച്ചിരുന്നു. ‘ഇന്ന് സംസ്ഥാനത്തിന്റെ പ്രഥമ പൗരനായി. അധികം വൈകാതെ രാജ്യത്തിന്റെ പ്രഥമ പൗരനാകട്ടെ’ എന്നായിരുന്നു രത്നയുടെ ആശംസ.

ഉപരാഷ്ട്രപതിയായപ്പോൾ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം വിളിച്ചു. പക്ഷേ, ആരോഗ്യ പ്രശ്നങ്ങളുള്ളതുകൊണ്ട് അന്നു പങ്കെടുക്കാനായില്ല. അദ്ദേഹത്തെ പഠിപ്പിച്ച രാജസ്ഥാൻ സ്വദേശി ഹർഭാൽ സിങ്ങിനെയും ചടങ്ങിലേക്കു വിളിച്ചിരുന്നു.

അദ്ദേഹം ചടങ്ങിൽ അന്നു പങ്കെടുക്കുകയും ചെയ്തു. സൈനിക സ്കൂളിൽ‍ ധൻകറിനെ പഠിപ്പിച്ച അധ്യാപകരിൽ ഇന്ന് ഇവർ മാത്രമേ ജീവിച്ചിരിപ്പുള്ളൂ.

‘ഒരു അധ്യാപികയ്ക്കു തന്റെ വിദ്യാർഥികൾ ഉന്നതിയിലെത്തി എന്നു കേൾക്കുന്നതിൽപരം സന്തോഷം വേറെന്തുണ്ട്? റസിഡൻഷ്യൽ സ്കൂളുകളിൽ ഒൻപതു മാസവും വിദ്യാർഥികൾ അധ്യാപകർക്കൊപ്പമാണ്.

അവർക്ക് അവരുടെ അധ്യാപകരെല്ലാം പ്രിയപ്പെട്ടതാകാൻ അതിൽപരം മറ്റെന്തു കാരണം വേണം? അവരുടെ മാതാപിതാക്കൾക്കും അങ്ങനെത്തന്നെ. ജഗദീപിന്റെ അച്ഛനെയും വളരെ അടുത്തു പരിചയമുണ്ട്.

സ്കൂളിൽ എത്തുമ്പോഴൊക്കെ എല്ലാ അധ്യാപകരെയും കണ്ടു മക്കളുടെ പഠനത്തെക്കുറിച്ചെല്ലാം അന്വേഷിച്ചാണ് അദ്ദേഹം മടങ്ങാറുള്ളത്. പഠനത്തിൽ മാത്രമല്ല, വോളിബോളിലും ക്രിക്കറ്റിലും മറ്റ് ഗെയിംസിലുമെല്ലാം ജഗദീപ് മുൻപന്തിയിലായിരുന്നു, സംവാദങ്ങളിലും സ്ഥിരസാന്നിധ്യമായിരുന്നു’, രത്ന പറഞ്ഞു.

ബ്രണ്ണൻ കോളജിലായിരുന്നു രത്നയുടെ ഡിഗ്രി പഠനം. അച്ഛൻ വിശ്വനാഥ് നായർ ആർമിയിലായിരുന്നു. അങ്ങനെ, പിജിക്കായി അജ്മേർ ഗവ.കോളജിൽ ചേർന്നു.

പഠനം കഴിഞ്ഞയുടൻതന്നെ സൈനിക സ്കൂളിൽ അധ്യാപികയായി. അവിടെ 30 വർഷത്തോളമുണ്ടായിരുന്നു. പിന്നീടു നാട്ടിലേക്കു മടങ്ങി നവോദയ സ്കൂളിന്റെ ഭാഗമായി. വിരമിക്കുമ്പോൾ ചെണ്ടയാട് നവോദയ സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു.


Share our post

Kannur

പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

Published

on

Share our post

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.

പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.


Share our post
Continue Reading

Kannur

നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.


Share our post
Continue Reading

Kannur

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.


Share our post
Continue Reading

Trending

error: Content is protected !!