Connect with us

Kannur

നിറം മങ്ങി വളപട്ടണം റെയിൽവേ സ്റ്റേഷൻ; അവഗണനയ്ക്കെതിരെ ശബ്ദമുയർത്താൻ പോലും ആളില്ല

Published

on

Share our post

പാപ്പിനിശ്ശേരി: വ്യാവസായിക വാണിജ്യ ഭൂപടത്തിൽ സ്ഥാനം പിടിച്ച വളപട്ടണത്തിന്റെ ശക്തിക്ഷയിച്ചു വന്നതോടൊപ്പം റെയിൽവേ സ്റ്റേഷന്റെയും നിറം മങ്ങി. കടുത്ത അവഗണനയിലും വളപട്ടണത്തിന് വേണ്ടി ശബ്ദിക്കാൻ പോലും ആളില്ലാത്ത അവസ്ഥയാണ്.

പഴയ പ്രതാപത്തെ കുറിച്ചുള്ള ഓർമ്മകൾ മാത്രം ബാക്കിയാകുന്നു.കേവലം അഞ്ച് ട്രെയിനുകൾ മാത്രം നിർത്തുന്ന വളപട്ടണം സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾ നിർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇന്നും അവഗണന നേരിടുന്ന വളപട്ടണം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന അപ്രോച്ച് റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത് വർഷങ്ങളായി. ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമാണ്.

ഇനി മഴക്കാലം വരുന്നതോടെ റോഡ് ചെളിക്കുളമാകും. പ്രധാന കവാടത്തിലും സ്റ്റേഷനിലും സ്റ്റേഷന്റെ പേര് സ്ഥാപിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷൻ പരിസരം കാടുകയറി മൂടിയതിനാൽ രാത്രി യാത്ര ദുരിതമാകുന്നു. സ്റ്റേഷൻ പരിസരത്ത് ഉയരവിളക്ക് വേണമെന്ന ആവശ്യവും ഇതേവരെ പരിഗണിക്കപ്പെട്ടിട്ടില്ല.പ്ലാറ്റ് ഫോമിൽ മേൽക്കൂര നിർമ്മാണം പാതിവഴിയിലാണ്.

കൊടുംവേനലിലും കോരിച്ചൊരിയുന്ന മഴയിലും ആകാശം കുടയാക്കി കഴിയേണ്ട സ്ഥിതി. 18 കോച്ചുകൾ മാത്രമുള്ള ട്രെയിനുകൾ നിർത്താൻ മാത്രമുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഇപ്പോൾ നിർത്തുന്ന ട്രെയിനുകളെല്ലാം 23 കോച്ചുകളുള്ളവയാണ്. 5 കോച്ചുകളിലെ യാത്രക്കാർ ഇറങ്ങുന്നതും കയറുന്നതും പ്ലാറ്റ് ഫോമിന്റെ പുറത്തു നിന്നുമാണ്.

വർഷങ്ങൾക്ക് മുമ്പേ നിർമ്മിച്ച ലോ ലെവൽ പ്ലാറ്റു ഫോമുകളാണ് ഇവിടെയുള്ളത്. അത് നവീകരിച്ച് മാർബിളോ ടൈലോ സ്ഥാപിക്കാനുള്ള നടപടി വേണം. എന്നാൽ ഹൈ ലെവൽ പ്ലാറ്റുഫോമിന്റെ പട്ടികയിൽ പെടുത്തിയാണ് ട്രെയിനുകൾ നിർത്തിവരുന്നത്.

ദൂരയാത്രക്കാർക്ക് കൂടുതൽ സൗകര്യമേർപ്പെടുത്തുമ്പോൾ കുറഞ്ഞ ചെറുകിട റെയിൽവേ സ്റ്റേഷനുകളോട് സർക്കാർ കാണിക്കുന്ന കടുത്ത അവഗണന ഒഴിവാക്കണമെന്നും യാത്രക്കാർ പറയുന്നു.ചരക്കു നീക്കവും കുറഞ്ഞു
മാസത്തിൽ 1000 ഗുഡ്‌സ് വാഗൺ സിമന്റ്, മറ്റ് ചരക്കുകളുമായി എത്തിയിരുന്ന വളപട്ടണം സ്റ്റേഷനിൽ അത് 300 ആയി കുറഞ്ഞു.

ട്രാക്കിൽ ഗുഡ്‌സ് നിർത്തിയിടുന്നതിന് പീനൽ ഡെമറേജ് ചാർജ്ജ് ഏർപ്പെടുത്തിയതിനാലാണ് ഗുഡ്‌സ് കുറഞ്ഞു വരാൻ കാരണമെന്നാണ് ലോറി ഉടമകൾ പറയുന്നത്.
അടുത്ത കാലത്തുവരെ മരം കയറ്റിറക്കത്തിലൂടെ മെച്ചപ്പെട്ട വരുമാനം റെയിൽവേക്ക് ലഭിച്ചിരുന്നു.

രാവിലെ 7.15 തിരുവനന്തപുരത്തേക്കുള്ള പരശുറാമിനും ഉച്ചയ്ക്ക് ചെന്നൈയിലേക്ക് പോകുന്ന മെയിലിനും സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാർ ഏറേനാളായി ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ അനുകൂല തീരുമാന മുണ്ടായിട്ടില്ല.

യാത്രക്കാർപ്രവർത്തനം തുടങ്ങിയത് 1904 ൽടിക്കറ്റ്, റിസർവ്വേഷൻ പ്രതിദിന വരുമാനം- ₹50,000ചരക്ക് വാഗൺ വരുമാനം മാസം- ₹10 ലക്ഷംസ്റ്റോപ്പുള്ള ട്രെയിനുകൾ
മലബാർ, ഏറനാട്, കോയമ്പത്തൂർ എക്സ്പ്രസുകൾചെറുവത്തൂർ, കോഴിക്കോട് പാസഞ്ചറുകൾ


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!