Connect with us

Local News

കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടം കാണാം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Published

on

Share our post

ശ്രീകണ്ഠപുരം : കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ നിരവധിപ്പേരാണ് എത്താറുള്ളത്. അളകാപുരി കൂടാതെ, ഇറങ്ങിക്കുളിക്കാൻ പറ്റുന്ന വേറെയും ചെറിയ വെള്ളച്ചാട്ടങ്ങൾ കാഞ്ഞിരക്കൊല്ലിയിലുണ്ട്.

സമുദ്രനിരപ്പിൽനിന്ന് 1600 അടി ഉയരത്തിലുള്ള ശശിപ്പാറ വ്യൂപോയിന്റും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ജൂൺമുതൽ ഡിസംബർ ആദ്യംവരെയാണ് സീസൺ. കാഞ്ഞിരക്കൊല്ലിയിലെത്തുന്ന സഞ്ചാരികൾക്ക് വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാനെത്തുന്നവരേക്കാൾ കുളിക്കാനെത്തുന്നവരാണ് കൂടുതലും. എന്നാൽ, കൃത്യമായ സുരക്ഷിതമല്ലാത്ത രീതിയിൽ വെള്ളച്ചാട്ടങ്ങളിലിറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കാം. അതിനാൽ, മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിൽ കുളിക്കാനെത്തുന്നവർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

വാച്ചർമാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കരുത്.

ഹാൻഡ് റെയ്‍ലിൽ പിടിച്ച് മാത്രം വെള്ളത്തിലിറങ്ങുകയും മറുകരയിലേക്ക് പോകുകയും ചെയ്യുക. പാറയിൽ തെന്നിവീഴാനുള്ള സാധ്യതകളേറെയാണ്.

മദ്യപിച്ചോ മറ്റ് ലഹരിപദാർഥങ്ങളുപയോഗിച്ചോ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങരുത്.

അപകടപരമായും സാഹസികമായും ഫോട്ടോയും വീഡിയോയും എടുക്കരുത്.

കനത്ത മഴയുള്ള സമയങ്ങളിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങരുത്.

വെള്ളച്ചാട്ടത്തിന് സമീപത്തെ വനമേഖലയിൽ പ്രവേശിക്കരുത്.

വെള്ളം ശക്തിയായി വീഴുന്നതിന് തൊട്ടുതാഴെ നിൽക്കുന്നതും അപകടമാണ്. കല്ലുകളും മറ്റും വെള്ളത്തോടൊപ്പം താഴേക്ക് പതിക്കാൻ സാധ്യതയുണ്ട്.

വെള്ളച്ചാട്ടത്തിന് സമീപത്തെ പാറകളിൽ പിടിച്ച് താഴേക്ക് ഇറങ്ങാനോ മുകളിലേക്ക് കയറാനോ ശ്രമിക്കരുത്.

കുട്ടികൾ വെള്ളത്തിലിറങ്ങുമ്പോൾ രക്ഷിതാക്കൾ സുരക്ഷ ഉറപ്പാക്കണം. വെള്ളം നേരിട്ട് പതിക്കുന്ന സ്ഥലത്ത് കുട്ടികളുമായി പോകരുത്.

പാറയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ കട്ടിയിലും തണുപ്പിലും എത്ര ആരോഗ്യവാനായ ആളാണെങ്കിലും ശരീരം കോച്ചിപ്പിടിക്കും. ഏറെസമയം വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക. 


Share our post

IRITTY

വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു

Published

on

Share our post

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.


Share our post
Continue Reading

PERAVOOR

പേരാവൂർ താലൂക്കാസ്പത്രിയിലെ രാത്രികാല അത്യാഹിത വിഭാഗം വീണ്ടും നിർത്തി

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ രാത്രികാല പ്രവർത്തനം വീണ്ടും നിർത്തിവെച്ചു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് രാത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തുന്നതെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ.സഹിന അറിയിച്ചു. എന്നാൽ, പ്രസവ സംബന്ധമായ എല്ലാ ചികിത്സകളും രാത്രിയിലും ലഭ്യമാവുമെന്ന് സൂണ്ട് പറഞ്ഞു.


Share our post
Continue Reading

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

Trending

error: Content is protected !!