Connect with us

Kannur

പരാതി പരിഹാരത്തിന് ജില്ലാ തലത്തില്‍ സ്ഥിരം സംവിധാനം ഒരുക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

Published

on

Share our post

പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ സ്ഥിരം സംവിധാനമായി ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥരുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് പട്ടിക ജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കരുതലും കൈത്താങ്ങും’ പയ്യന്നൂര്‍ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അദാലത്തില്‍ പരിഹരിച്ച ശേഷം പിന്നീട് പരാതികള്‍ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കാന്‍ സ്ഥിരം സംവിധാനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

മനുഷ്യരുടെ മനസ്സില്‍ സ്‌നേഹവും വിട്ടുവീഴ്ചയും ഉണ്ടെങ്കില്‍ വലിയ അളവോളം പരാതികള്‍ പരിഹരിക്കാന്‍ കഴിയും. ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന പരാതി പോലും പരിഹരിക്കാന്‍ മാസങ്ങളും വര്‍ഷങ്ങളും വരെ എടുക്കുന്നുണ്ട്. പരാതികള്‍ പരിഹരിക്കാതെ നീട്ടുക എന്ന ശീലം മാറ്റാന്‍ കഴിയണം.

പരാതി പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് അദാലത്തിലൂടെ കാണാന്‍ കഴിയുന്നത്. അദാലത്തിലൂടെ മാത്രം കഴിയുന്ന ഒന്നല്ല പരാതി പരിഹാരമെന്നും മന്ത്രി പറഞ്ഞു.
പയ്യന്നൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന അദാലത്തില്‍ ടി .ഐ മധുസൂദനന്‍ എം .എല്‍ .എ അധ്യക്ഷനായി. എം വിജിന്‍ എം .എല്‍ .എ, ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍, പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ .വി ലളിത, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .വി വത്സല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. ശ്രീധരന്‍ (ചെറുതാഴം), എ പ്രാര്‍ത്ഥന (കുഞ്ഞിമംഗലം), പി .ഗോവിന്ദന്‍ (ഏഴോം), കെ സഹീദ് (മാടായി), ടി സുലജ (കടന്നപ്പള്ളി-പാണപ്പുഴ), ടി രാമചന്ദ്രന്‍ (എരമം-കുറ്റൂര്‍), എം വി സുനില്‍ കുമാര്‍ (കാങ്കോല്‍-ആലപ്പടമ്പ), എം ഉണ്ണികൃഷ്ണന്‍ (പെരിങ്ങോം ), കെ എഫ് അലക്‌സാണ്ടര്‍ (ചെറുപുഴ), പയ്യന്നൂര്‍ തഹസില്‍ദാര്‍ എം കെ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

680 പരാതികളാണ് അദാലത്തിലേക്ക് ഓണ്‍ലൈനായി ലഭിച്ചത്. ഇതില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് കൈവശഭൂമിയുടെ പട്ടയവും മൂന്ന് പേര്‍ക്ക് ലൈഫ് മിഷന്‍ വീടുകളുടെ താക്കോലും അദാലത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ വിതരണം ചെയ്തു. ഗുരുതര രോഗം മൂലം പ്രത്യേക പരിഗണന നല്‍കി 17 പേര്‍ക്ക് അനുവദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളും അദാലത്തില്‍ വിതരണം ചെയ്തു.


Share our post

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Kannur

ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

Published

on

Share our post

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!