Connect with us

Local News

കാക്കയങ്ങാടിൽ മലിനജലം തോട്ടിലേക്ക് ഒഴുക്കിവിട്ട കെട്ടിട ഉടമയ്ക്ക് 35000 രൂപ പിഴ

Published

on

Share our post

കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പുത്തൻവീട്ടിൽ ശശിയുടെ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ അപ്പാർട്ട്മെൻ്റിൽ നിന്ന് മലിനജലം ശുദ്ധജലത്തോടിലേക്ക് ഒഴുക്കിവിട്ടതിന് ജില്ലാ എൻഫോഴ്സ്മെൻറ്സ്ക്വാഡ് 35000 രൂപ പിഴ ചുമത്താൻ പഞ്ചായത്തിന് നിർദ്ദേശം നൽകി.

ജലം മലിനപ്പെടുത്തിയതിന് 25000 രൂപയും കെട്ടിടത്തിൽ ഖരമാലിന്യ പരിപാലനത്തിന് സംവിധാനങ്ങൾ ഒരുക്കാതെ മാലിന്യം കൂട്ടിയിട്ടതിന് പതിനായിരം രൂപയും ചേർന്നാണ് 35000 രൂപ പിഴ ചുമത്തിയത്.

നിയമപ്രകാരമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താതെ മേൽ പാർപ്പിട സമുച്ചയത്തിലെ മുറികളിലെ മുഴുവൻ മലിനജലവും ഭൂമിക്കടിയിൽക്കൂടി സ്ഥാപിച്ച പൈപ്പിലൂടെ തൊട്ടടുത്ത ശുദ്ധജലത്തോട്ടിലേക്ക് ഒഴുക്കിവിടുന്നതായാണ് സ്ക്വാഡ് കണ്ടെത്തിയത്.

മാത്രമല്ല തോട്ടിലേക്ക് ഊർന്നിറങ്ങുന്ന രീതിയിൽ പ്ളാസ്റ്റിക് മാലിന്യങ്ങൾ, സാനിറ്ററി നാപ്കിനുകൾ, പുഴു വരിക്കുന്ന ഭക്ഷണപ്പൊതിയുടെ അവശിഷ്ടങ്ങൾ എന്നിവയും കൂട്ടിയിട്ടിരുന്നു. ഹരിത കർമ്മ സേനയ്ക്ക് നൽകി കൈയ്യൊഴിയാവുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ പോലും മാലിന്യക്കൂനയിൽ കണ്ടെത്തി.

റെയ്ഡിന് എൻഫോഴ്സ്മെൻ്റ് ടീം ലീഡർ റെജി.പി. മാത്യു ,എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ.അജയകുമാർ,ശരീകുൽ അൻസാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പി. റോഷിത്,അസി:സെക്രട്ടറി കെ. രജനി,ഹെൽത്ത് ഇൻസ്പെക്ടർ എം. വി.ജിഷാൻ,പി.സി റമീഷ് എന്നിവർ നേതൃത്വം നൽകി.


Share our post

IRITTY

വള്ളിത്തോട്- അമ്പായത്തോട് റോഡിൽ ഭാരവാഹന ഗതാഗതം നിരോധിച്ചു

Published

on

Share our post

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന മലയോര ഹൈവേ വള്ളിത്തോട്- അമ്പായത്തോട് റോഡിൽ കരിക്കോട്ടക്കരി മുതൽ എടൂർ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ട് വരെ ബസ് അടക്കമുള്ള ഭാരവാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങൾ കരിക്കോട്ടക്കരി- കോയിക്കലാട്ട് ജംഗ്ഷൻ കമ്പനിനിരത്ത് കെ.എസ്.ടി.പി റോഡ് വഴി എടൂർ ഭാഗത്തേക്കും തിരിച്ചും കടന്നുപോകണം.


Share our post
Continue Reading

PERAVOOR

പേരാവൂർ താലൂക്കാസ്പത്രിയിലെ രാത്രികാല അത്യാഹിത വിഭാഗം വീണ്ടും നിർത്തി

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ രാത്രികാല പ്രവർത്തനം വീണ്ടും നിർത്തിവെച്ചു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് രാത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തുന്നതെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ.സഹിന അറിയിച്ചു. എന്നാൽ, പ്രസവ സംബന്ധമായ എല്ലാ ചികിത്സകളും രാത്രിയിലും ലഭ്യമാവുമെന്ന് സൂണ്ട് പറഞ്ഞു.


Share our post
Continue Reading

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

Trending

error: Content is protected !!