Connect with us

KELAKAM

കാളികയത്തെ കുടിവെള്ളം കാത്ത് ആയിരങ്ങൾ; വിതരണ പൈപ്പ് സ്ഥാപിക്കലിന് ‘ഒച്ചുവേഗം’

Published

on

Share our post

കേളകം: കാളികയത്തെ കുടിവെള്ള പദ്ധതിയിൽ നിന്നും ജലം കാത്ത് കഴിയുന്നത് ആയിരങ്ങൾ. എന്നാൽ പദ്ധതിയുടെ പൂർത്തീകരണം അനന്തമായി നീളുന്നതിൽ ആശങ്ക തുടരുകയാണ്. കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ പതിനായിരത്തിലധികം ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള വലിയ പദ്ധതിയായി വിഭാവനം ചെയ്ത കാളികയം കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണം അനന്തമായി നീളുകയാണ്.

മലയോരത്ത് നടപ്പാക്കുന്ന ദേശീയ കുടിവള്ള പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ 90 ശതമാനവും പൂർത്തിയായിട്ട് കാലങ്ങളായെങ്കിലും സംഭരണികളിൽ നിന്നുള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികളാണ് ഇഴയുന്നത്. കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലെ ജനങ്ങളാണ് പദ്ധതി കാത്തിരിക്കുന്നത്.

ആദ്യഭാഗമായ കാളികയത്തെ കിണർ, അത്തിത്തട്ടിലെ ജല ശുദ്ധീകരണശാല എന്നിവയുടെ പ്രവൃത്തികൾ പൂർത്തിയായിട്ട് വർഷങ്ങളായി. രണ്ടാം ഭാഗമായ ശുദ്ധീകരണ ശാലയിലേക്കും അവിടെ നിന്നും മഞ്ഞളാംപുറത്തെ പ്രധാന ടാങ്കിലേക്കുമുള്ള 4.8 കി.മി. പൈപ്പിടൽ ഭൂരിഭാഗവും പൂർത്തിയാക്കി.

മൂന്നാം ഭാഗത്തിൽ മഞ്ഞളാംപുറം, വെണ്ടേക്കുംചാൽ, മേമല എന്നിവിടങ്ങളിൽ ടാങ്ക് നിർമാണവും പിന്നിട്ടു. വീടുകളിലേക്ക് വിതരണ പൈപ്പ് ലൈനിന്റെ പ്രവൃത്തികൾ ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചെയ്യുന്നത്.

ഇതിൽ ആദ്യഘട്ടത്തിൽ 4500 ഓളം കണക്ഷനുകൾ നൽകുന്നതിനും, രണ്ടാമത് 5000 കണക്ഷനുകളും നൽകുന്നതിനുമായിരുന്നു ലക്ഷ്യമിട്ടതെങ്കിലും പൂർത്തീകരണം വൈകിയത് ജലക്ഷാമം മൂലം ദുരിതപർവം താണ്ടുന്ന മലയോര ജനതക്ക് ആശ്വാസത്തിന് പകരം നിരാശയാണ് ഉണ്ടായത്.

മലയോരത്തെ പതിനായിരത്തോളം വീടുകളിൽ വെള്ളമെത്തിക്കാൻ 100 കോടി രൂപ ചെലവുവരുന്ന വലിയ പദ്ധതികളാണ് ജൽ ജീവൻ മിഷൻ വഴി നടപ്പാക്കുന്നത്.

13 മീറ്റർ ഉയരമുള്ള കിണർ പൂർത്തിയായി ദിനേന 11 മില്യൺ ലിറ്റർ കുടിവെള്ളം പമ്പ് ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 100 എച്ച്.പി പമ്പ്സെറ്റ് വഴി വെള്ളം ശുദ്ധീകരണ പ്ലാന്റിലെത്തിക്കും. ഓരോ ഘട്ടങ്ങളുടെ പ്രവൃത്തികളും സമാന്തരമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പൈപ്പിടൽ അനന്തമായി നീളുകയാണ്.

എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചെലവിട്ടാണ് മൂന്ന് പഞ്ചായത്തുകളിൽ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്. പദ്ധതി പൂർത്തിയാവുന്നതോടെ മലയോരത്തെ ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പദ്ധതി യാഥാർഥ്യമാവാൻ കാലതാമസം നേരിടുന്നതിൽ നിരാശയിലാണ് മലയോര ജനത.


Share our post

KELAKAM

കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ

Published

on

Share our post

കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.


Share our post
Continue Reading

KELAKAM

വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി

Published

on

Share our post

കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.


Share our post
Continue Reading

KELAKAM

ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്

Published

on

Share our post

കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.


Share our post
Continue Reading

Trending

error: Content is protected !!