Connect with us

Kannur

തലശേരി ജനറൽ ആസ്പത്രി ഈ മാറ്റം .. സ്വപ്‌ന സമാനം

Published

on

Share our post

തലശേരി: ശീതീകരിച്ച ഒപി മുറികളിലെത്തുമ്പോൾ ഇന്നും വിയർത്തൊലിച്ച് ക്യൂവിൽനിന്ന് ഡോക്ടറെ കണ്ടത് ഓർമവരും. പരിമിതികൾക്കിടയിലും തലശേരി ജനറൽ ആസ്പത്രിയിലെ അതിവേഗമുള്ള മാറ്റം ഒപി കവാടത്തിനരികിലെ കൂട്ടിരിപ്പുകാരുടെ സംസാര വിഷയത്തിലൊന്നായിരുന്നു.

പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ തലശേരി കോട്ടയ്ക്കും കടലിനും തൊട്ട് കിടക്കുന്ന ആസ്പത്രിയുടെ അടിസ്ഥാന സൗകര്യ വികസനം എന്നും ഒരു വെല്ലുവിളിയാണ്. എന്നാൽ ഈ വെല്ലുവിളി മറികടന്ന്‌ നഗരസഭയുടെ രണ്ടര ഏക്കർ സ്ഥലത്ത് കണ്ടിക്കലിൽ പുതിയ ആസ്പത്രിയും ഒപ്പം അമ്മയും കുഞ്ഞും ആസ്പത്രിയെന്ന സ്വപ്ന പദ്ധതിയും വേരോട്ടമുറപ്പിച്ചുകഴിഞ്ഞു.

സർക്കാർ, നഗരസഭ ഫണ്ടുകളും എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുമാണ് ആസ്പത്രിയുടെ മുഖഛായ മാറ്റിയത്‌. നഗരസഭ വാർഷിക പദ്ധതിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡും സർജിക്കൽ വാർഡും നവീകരിച്ചു. പുരുഷന്മാരുടെ മെഡിക്കൽ വാർഡിനും പുതുമോടിയായി.

ആരോഗ്യ വകുപ്പ് പ്ലാൻ ഫണ്ടിൽ ക്യാൻസർ വാർഡിന്റെയും ഐസിയുവിന്റെയും നിർമാണം പൂർത്തിയാക്കി.
ലോക്‌ഡൗൺ കാലത്ത് ഓക്സിജൻ പ്ലാന്റും ഒരുക്കി. സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ മെഡിക്കൽ ലാബ്, ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ കെട്ടിടം, കുട്ടികളുടെ വാർഡ്, ട്രോമ കെയർ യൂണിറ്റ്, നവജാത തീവ്രപരിചരണ യൂണിറ്റ് എന്നിവയെല്ലാം ആസ്പത്രി വികസനത്തിന്റെ നേർകാഴ്ചകളാണ്.

ഡോക്ടർമാർക്കും ജീവനക്കാർക്കും ഒഴിവു സമയം ചെലവഴിക്കാനും മാനസിക സംഘർഷം കുറയ്ക്കാനുമുള്ള ഒരു ഇടമായി ലെെബ്രറിയും ആശുപത്രിയിലുണ്ട്. ദേശീയ ആരോഗ്യ മിഷനിൽ 1.10കോടി വിനിയോഗിച്ച് നിർമിച്ച മലിനജല സംസ്കരണ യൂണിറ്റും ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. പേ വാർഡ് നവീകരണവും പുരോഗമിക്കുന്നു.

4 ശസ്ത്രക്രിയാ 
തിയറ്റർ കോംപ്ലക്സ്
ജനറൽ ആസ്പത്രിയിൽ എംഎൽഎ ഫണ്ടിൽ ഒന്നരക്കോടിയിൽ അത്യാധുനിക സംവിധാനങ്ങളോടെ ആസ്പത്രിയിൽ നാല് ശസ്ത്രക്രിയാ തിയറ്ററുകളാണ് സജ്ജമായത്. യൂറോളജി, ഓർത്തോ വിഭാഗങ്ങൾക്കായി മൂന്നും ജനറൽ സർജറി, ഇഎൻടി, ദന്തരോഗ വിഭാഗം ഒരു ശസ്ത്രക്രിയാ തിയറ്ററുമുണ്ട്. കുട്ടികളുടെ ഐസിയു, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, വിശ്രമ മുറി എന്നിവയും അടങ്ങുന്നതാണ് തിയറ്റർ.

വൃക്കരോഗികൾക്ക്‌ സാന്ത്വനം പകർന്ന്‌
വൃക്കരോഗികൾക്ക് കരുതലായി മാറിയ ആസ്പത്രിയിലെ ഡയാലിസിസ് യൂണിറ്റ് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് 50500 ലേറെ ഡയാലിസിസ് ചെയ്‌തു. ഇൻഷൂറൻസ് പരിരക്ഷയുള്ളവർക്ക് മരുന്ന് ഉൾപ്പെടെ സൗജന്യമായും അല്ലാത്തവർക്ക് അറുനൂറ് രൂപയും അടയ്‌ക്കണം. രാവിലെ ആറുമുതൽ നാലു ഷിഫ്റ്റുകളിലായി യൂണിറ്റ് പ്രവർത്തിക്കുന്നതിനാൽ ഒരു സമയം പതിനൊന്ന് രോഗികൾ എന്ന ക്രമത്തിൽ 44 പേർക്ക് ഡയാലിസിസ്‌ നടത്താം.
അമ്മയും കുഞ്ഞും 
ആശുപത്രി നിർമാണം തുടങ്ങി
കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ട് അമ്മയും കുഞ്ഞും ആസ്പത്രി നിർമാണം ആരംഭിച്ചു. ജനങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചാണ് കണ്ടിക്കലിൽ 2.52 ഏക്കർ സ്ഥലം വാങ്ങിയത്. സ്പീക്കർ എ എൻ ഷംസീറിന്റെ ഇടപെടലിൽ എല്ലാ കുരുക്കും തീർത്താണ് ആസ്പത്രി നിർമാണത്തിലേക്ക് കടക്കുന്നത്. സ്ഥലം മണ്ണിട്ട് നികത്തി പെെലിങ് പ്രവൃത്തി നടത്താനുള്ള നടപടി പൂർത്തിയായി.

സർക്കാരിന്റെ 
അകമഴിഞ്ഞ സഹായം
ഇത്തവണത്തെ ബജറ്റിൽ ആസ്പത്രി വികസനത്തിനായി പത്ത് കോടിയാണ് സർക്കാർ പ്രഖ്യാപിച്ചത്. സാങ്കേതിക തടസ്സങ്ങൾ ആസ്പത്രി വികസനത്തെ ബാധിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട്‌ മനസിലാക്കി മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താൻ തലശേരി ജനറൽ ആസ്പത്രിക്ക് സാധിക്കുന്നുണ്ട്. ദിവസേന രണ്ടായിലത്തിലേറെ പേർ ഒപിയിൽ ചികിത്സ തേടുന്നു. 59 ഡോക്ടർമാരുടെ സേവനം ആശുപത്രിയിലുണ്ട്‌. സ്പീക്കർ എ എൻ ഷംസീറിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി ആസ്പത്രിക്ക് പുതിയ കെട്ടിടവും യാഥാർഥ്യമാകാൻ പോകുന്നു.
ഡോ. വി കെ രാജീവൻ, ആശുപത്രി സൂപ്രണ്ട്

അസൗകര്യം ഒന്നുമില്ല
പതിനാല് വർഷം മുന്നേ പ്രസവത്തിനായി ആസ്പത്രിയിൽ വരുമ്പോൾ പരിമിതമായ സൗകര്യങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് വാർഡുകളെല്ലാം ഹൈടെക് ആണ്. ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ആസ്പത്രി ശുചീകരണത്തിലും നമ്പർവൺ ആണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് കിട്ടുന്നതും ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ആശ്വാസമാണ്.
സാബിറ (തലശേരി മട്ടാമ്പ്രം സ്വദേശി )


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!