Kannur
തലശേരി ജനറൽ ആസ്പത്രി ഈ മാറ്റം .. സ്വപ്‌ന സമാനം

തലശേരി: ശീതീകരിച്ച ഒപി മുറികളിലെത്തുമ്പോൾ ഇന്നും വിയർത്തൊലിച്ച് ക്യൂവിൽനിന്ന് ഡോക്ടറെ കണ്ടത് ഓർമവരും. പരിമിതികൾക്കിടയിലും തലശേരി ജനറൽ ആസ്പത്രിയിലെ അതിവേഗമുള്ള മാറ്റം ഒപി കവാടത്തിനരികിലെ കൂട്ടിരിപ്പുകാരുടെ സംസാര വിഷയത്തിലൊന്നായിരുന്നു.
പുരാവസ്തു വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ തലശേരി കോട്ടയ്ക്കും കടലിനും തൊട്ട് കിടക്കുന്ന ആസ്പത്രിയുടെ അടിസ്ഥാന സൗകര്യ വികസനം എന്നും ഒരു വെല്ലുവിളിയാണ്. എന്നാൽ ഈ വെല്ലുവിളി മറികടന്ന് നഗരസഭയുടെ രണ്ടര ഏക്കർ സ്ഥലത്ത് കണ്ടിക്കലിൽ പുതിയ ആസ്പത്രിയും ഒപ്പം അമ്മയും കുഞ്ഞും ആസ്പത്രിയെന്ന സ്വപ്ന പദ്ധതിയും വേരോട്ടമുറപ്പിച്ചുകഴിഞ്ഞു.
സർക്കാർ, നഗരസഭ ഫണ്ടുകളും എം.എൽ.എയുടെ ആസ്തിവികസന ഫണ്ടുമാണ് ആസ്പത്രിയുടെ മുഖഛായ മാറ്റിയത്. നഗരസഭ വാർഷിക പദ്ധതിയിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡും സർജിക്കൽ വാർഡും നവീകരിച്ചു. പുരുഷന്മാരുടെ മെഡിക്കൽ വാർഡിനും പുതുമോടിയായി.
ആരോഗ്യ വകുപ്പ് പ്ലാൻ ഫണ്ടിൽ ക്യാൻസർ വാർഡിന്റെയും ഐസിയുവിന്റെയും നിർമാണം പൂർത്തിയാക്കി.
ലോക്‌ഡൗൺ കാലത്ത് ഓക്സിജൻ പ്ലാന്റും ഒരുക്കി. സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ മെഡിക്കൽ ലാബ്, ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ കെട്ടിടം, കുട്ടികളുടെ വാർഡ്, ട്രോമ കെയർ യൂണിറ്റ്, നവജാത തീവ്രപരിചരണ യൂണിറ്റ് എന്നിവയെല്ലാം ആസ്പത്രി വികസനത്തിന്റെ നേർകാഴ്ചകളാണ്.
ഡോക്ടർമാർക്കും ജീവനക്കാർക്കും ഒഴിവു സമയം ചെലവഴിക്കാനും മാനസിക സംഘർഷം കുറയ്ക്കാനുമുള്ള ഒരു ഇടമായി ലെെബ്രറിയും ആശുപത്രിയിലുണ്ട്. ദേശീയ ആരോഗ്യ മിഷനിൽ 1.10കോടി വിനിയോഗിച്ച് നിർമിച്ച മലിനജല സംസ്കരണ യൂണിറ്റും ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. പേ വാർഡ് നവീകരണവും പുരോഗമിക്കുന്നു.
4 ശസ്ത്രക്രിയാ
തിയറ്റർ കോംപ്ലക്സ്
ജനറൽ ആസ്പത്രിയിൽ എംഎൽഎ ഫണ്ടിൽ ഒന്നരക്കോടിയിൽ അത്യാധുനിക സംവിധാനങ്ങളോടെ ആസ്പത്രിയിൽ നാല് ശസ്ത്രക്രിയാ തിയറ്ററുകളാണ് സജ്ജമായത്. യൂറോളജി, ഓർത്തോ വിഭാഗങ്ങൾക്കായി മൂന്നും ജനറൽ സർജറി, ഇഎൻടി, ദന്തരോഗ വിഭാഗം ഒരു ശസ്ത്രക്രിയാ തിയറ്ററുമുണ്ട്. കുട്ടികളുടെ ഐസിയു, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, വിശ്രമ മുറി എന്നിവയും അടങ്ങുന്നതാണ് തിയറ്റർ.
വൃക്കരോഗികൾക്ക് സാന്ത്വനം പകർന്ന്
വൃക്കരോഗികൾക്ക് കരുതലായി മാറിയ ആസ്പത്രിയിലെ ഡയാലിസിസ് യൂണിറ്റ് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് 50500 ലേറെ ഡയാലിസിസ് ചെയ്‌തു. ഇൻഷൂറൻസ് പരിരക്ഷയുള്ളവർക്ക് മരുന്ന് ഉൾപ്പെടെ സൗജന്യമായും അല്ലാത്തവർക്ക് അറുനൂറ് രൂപയും അടയ്‌ക്കണം. രാവിലെ ആറുമുതൽ നാലു ഷിഫ്റ്റുകളിലായി യൂണിറ്റ് പ്രവർത്തിക്കുന്നതിനാൽ ഒരു സമയം പതിനൊന്ന് രോഗികൾ എന്ന ക്രമത്തിൽ 44 പേർക്ക് ഡയാലിസിസ് നടത്താം.
അമ്മയും കുഞ്ഞും
ആശുപത്രി നിർമാണം തുടങ്ങി
കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും വിരാമമിട്ട് അമ്മയും കുഞ്ഞും ആസ്പത്രി നിർമാണം ആരംഭിച്ചു. ജനങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചാണ് കണ്ടിക്കലിൽ 2.52 ഏക്കർ സ്ഥലം വാങ്ങിയത്. സ്പീക്കർ എ എൻ ഷംസീറിന്റെ ഇടപെടലിൽ എല്ലാ കുരുക്കും തീർത്താണ് ആസ്പത്രി നിർമാണത്തിലേക്ക് കടക്കുന്നത്. സ്ഥലം മണ്ണിട്ട് നികത്തി പെെലിങ് പ്രവൃത്തി നടത്താനുള്ള നടപടി പൂർത്തിയായി.
സർക്കാരിന്റെ
അകമഴിഞ്ഞ സഹായം
ഇത്തവണത്തെ ബജറ്റിൽ ആസ്പത്രി വികസനത്തിനായി പത്ത് കോടിയാണ് സർക്കാർ പ്രഖ്യാപിച്ചത്. സാങ്കേതിക തടസ്സങ്ങൾ ആസ്പത്രി വികസനത്തെ ബാധിക്കുന്നുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി മെച്ചപ്പെട്ട ചികിത്സ ഉറപ്പു വരുത്താൻ തലശേരി ജനറൽ ആസ്പത്രിക്ക് സാധിക്കുന്നുണ്ട്. ദിവസേന രണ്ടായിലത്തിലേറെ പേർ ഒപിയിൽ ചികിത്സ തേടുന്നു. 59 ഡോക്ടർമാരുടെ സേവനം ആശുപത്രിയിലുണ്ട്. സ്പീക്കർ എ എൻ ഷംസീറിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി ആസ്പത്രിക്ക് പുതിയ കെട്ടിടവും യാഥാർഥ്യമാകാൻ പോകുന്നു.
ഡോ. വി കെ രാജീവൻ, ആശുപത്രി സൂപ്രണ്ട്
അസൗകര്യം ഒന്നുമില്ല
പതിനാല് വർഷം മുന്നേ പ്രസവത്തിനായി ആസ്പത്രിയിൽ വരുമ്പോൾ പരിമിതമായ സൗകര്യങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് വാർഡുകളെല്ലാം ഹൈടെക് ആണ്. ശസ്ത്രക്രിയ കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന നൽകുന്നു. ആസ്പത്രി ശുചീകരണത്തിലും നമ്പർവൺ ആണ്. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് കിട്ടുന്നതും ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ആശ്വാസമാണ്.
സാബിറ (തലശേരി മട്ടാമ്പ്രം സ്വദേശി )
Kannur
പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.
പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.
Kannur
നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.
Kannur
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്