Kannur
കൊടുവള്ളി റെയിൽവേ മേൽപാലം; നിർമാണം പുരോഗമിക്കുന്നു

തലശ്ശേരി: നിർമാണം പുരോഗമിക്കുന്ന കൊടുവള്ളി റെയിൽവേ മേൽപാലം ഈ വർഷം തന്നെ തുറന്നു കൊടുക്കാനായേക്കും. കണ്ണൂർ -തലശ്ശേരി ദേശീയപാതയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതാണ് കൊടുവള്ളി റെയിൽവേ ഗേറ്റ്. മമ്പറം അഞ്ചരക്കണ്ടി റൂട്ടിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതയിലാണ് കൊടുവളളി റെയിൽവേ ഗേറ്റ്.
ട്രെയിൻ കടന്നുപോകാനായി ഗേറ്റ് അടച്ചാൽ രണ്ടു ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയായിരിക്കും. ദേശീയപാതയിലടക്കം മിനിറ്റുകളോളം കുരുക്കു മുറുകും. നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ് റെയിൽവേ മേൽപ്പാലം. നീണ്ട കാത്തിരിപ്പിനൊടുവിലാണ് മേൽപാലം നിർമാണത്തിന് അനുമതി ലഭിച്ചത്.
ക്വാറിസമരം കാരണം കഴിഞ്ഞമാസം നിർമാണം മന്ദഗതിയിലായിരുന്നു. സമരം അവസാനിച്ച സാഹചര്യത്തിൽ നിർമാണം ത്വരിതഗതിയിലാവും. പാലംപണി നടത്തുന്ന ചെന്നൈ ആസ്ഥാനമായുള്ള എസ്.പി.എൽ ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ചർച്ച നടത്തിയിരുന്നു.
റെയിൽവേ സ്ഥലം ഒഴിച്ച് രണ്ട് ഭാഗത്തുള്ള പാലത്തിന്റെ നിർമാണ പ്രവൃത്തി ജൂണിൽ തീർക്കാനാവുമെന്ന് ഉദ്യോഗസ്ഥർ സ്പീക്കറെ ധരിപ്പിച്ചിട്ടുണ്ട്. എസ്.പി.സി കമ്പനിയുടെ എം.ഡി സുഭാഷ് കഴിഞ്ഞ ദിവസം സ്ഥലത്തെത്തി നിർമാണ പുരോഗതികൾ വിലയിരുത്തിയിരുന്നു.
റെയിൽവേയുടെ ഒരു ഭാഗമാണ് പൂർത്തീകരിക്കാൻ താമസമുള്ളത്. എസ്.പി.എൽ കമ്പനി സി.ഇ.ഒ എ. ശരവണൻ ഉദ്യോഗസ്ഥരായ എം. മഹേശ്വരൻ, ടി. വെങ്കിടേഷ്, കെ. ലക്ഷ്മി നാരായൺ, ആർ.എ. അരവിന്ദ്, കെ. അനീഷ് എന്നിവരുമായാണ് പാലത്തിന്റെ നിർമാണ പ്രവൃത്തികൾ സംബന്ധിച്ച് സ്പീക്കർ ചർച്ച നടത്തിയത്. 21.04 കോടി രൂപയാണ് നിർമാണ ചെലവ്.
കൊടുവള്ളിയിലെ പഴയ ബാങ്ക് കെട്ടിടം മുതൽ ഇല്ലിക്കുന്ന് എൻ.ടി.ടി.എഫ് പുതിയ ബ്ലോക്ക് വരെയുള്ള 314 മീറ്റർ നീളത്തിലും 10.05 മീറ്റർ വീതിയിലും രണ്ടുവരി പാതയോടെയാണ് മേൽപാലം നിർമിക്കുന്നത്. ഒരുഭാഗത്ത് നാല് മീറ്റർ സർവിസ് റോഡുണ്ട്. പുറമേ നിന്ന് സ്ഥാപിക്കുന്ന പ്രീ -സ്ട്രൈസ്ഡ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്.
16.08 കോടി രൂപ ചെലവഴിച്ചാണ് സ്ഥലമെടുപ്പ് നടത്തിയത്. മേൽപാലം കമീഷൻ ചെയ്യുന്നതോടെ ഇല്ലിക്കുന്നിലെ കയറ്റവും ഇറക്കവും ഒഴിവാക്കി ഇത് വഴിയുള്ള യാത്ര സുഗമമാകും. ഇപ്പോൾ ഏറെ ദുഷ്കരമാണ് കൊടുവള്ളി ഗേറ്റ് അടച്ചാൽ ദേശീയ പാതയിലെ ഗതാഗതക്കുരുക്ക്.
ഇല്ലിക്കുന്നിലെ കുത്തനെയുള്ള കയറ്റത്തിൽ ചരക്ക് ലോറിയും മറ്റ് വാഹനങ്ങളുമിടിച്ച് റെയിൽവേ ഗേറ്റ് പല തവണ തകർന്നിരുന്നു. വാഹനങ്ങൾ റെയിൽപാളത്തിൽ കുടുങ്ങുന്നതും പതിവാണ്. എൻ.ടി.ടി.എഫ്, സഹകരണ നഴ്സിങ് കോളജ്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ടൂറിസം മാപ്പിൽ ഇടം പിടിച്ച പ്രദേശങ്ങൾ, ഗുണ്ടർട്ട് ബംഗ്ലാവ്, പിണറായി കൺവെൻഷൻ സെന്റർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് എത്തുന്നതിനും മേൽപാലം ഏറെ പ്രയോജനപ്പെടും. 2021 ജനുവരി 23നാണ് പാലത്തിന്റെ നിർമാണ പ്രവൃത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
Kannur
പടക്കം, സ്ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.
പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.
Kannur
നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്ട്രേഷൻ 1.82 കോടി കടന്നു

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.
Kannur
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്