Connect with us

Kannur

കശുവണ്ടി വില ഇടിയുന്നു; കർഷകർ പ്രതിസന്ധിയിൽ

Published

on

Share our post

കണ്ണൂർ: മഴ തുടങ്ങുന്നതിനു മുമ്പുതന്നെ കശുഅണ്ടിയുടെ വില കുത്തനെ ഇടിഞ്ഞത് കർഷകരെ പ്രതിസന്ധിയിലാഴ്ത്തി. ഉത്പാദനം വർദ്ധിച്ച സമയത്തു തന്നെയുണ്ടായ വില ഇടിവ് കർഷകർക്ക് വലിയ തിരിച്ചടിയുമായി.മഴപെയ്തു തുടങ്ങിയാലാണ് സാധാരണ നിലയിൽ കശുഅണ്ടിയുടെ വില ഇടിയാറുള്ളത്.

എന്നാൽ നിലവിൽ മഴ കാര്യമായൊന്നും പെയ്യാത്ത സാഹചര്യത്തിൽ വില വലിയതോതിൽ ഇടിഞ്ഞത് ഇടനിലക്കാരുടെ ഒത്തുകളിയാണെന്ന് ക‌ർഷകർ ആരോപിക്കുന്നു.ഇത്തവണ തുടക്കത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം വലിയ തോതിൽ കുറഞ്ഞിരുന്നു.

പിന്നീട് രണ്ടാം തവണ കശുമാവ് പൂത്തതോടെയാണ് ഉത്പാദനത്തിൽ വ‌ർദ്ധനവുണ്ടായത്. ഇതിൽ വലിയ പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന മലയോര കർഷകരുൾപ്പെടെയുള്ളവരെയാണ് വില ഇടിവ് പ്രതിസന്ധിയിലാക്കിയത്. നിലവിൽ ജില്ലയിൽ പലയിടങ്ങളിലും വിലയും പലതാണ്.സർക്കാർ കശുവണ്ടിക്ക് 114 രൂപ തറവില നിശ്ചയിക്കുകയും ഒപ്പം കശുവണ്ടി സംഭരണം നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംഭരണം നടന്നില്ലെന്നു മാത്രമല്ല പ്രഖ്യാപിച്ച തറവിലയും കർഷകർക്ക് ലഭിച്ചില്ല.

കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കാൻ കഴിയില്ലെന്നതിനാൽ കിട്ടിയ വിലയ്ക്ക് കശുഅണ്ടി വിറ്റൊഴിക്കുകയാണ് കർഷകർ.കഴിഞ്ഞ വർഷവും ഇതേ രീതിയലുള്ള തറവില പ്രഖ്യാപനമാണ് കർഷകരെ ദുരിതത്തിലാക്കിയതെന്നാണ് കർഷകരുടെ ആക്ഷേപം. കശുഅണ്ടിക്ക് തറവില നിശ്ചയിക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റിയിൽ കർഷക പ്രതിനിധികൾ ഇല്ലെന്ന പരാതിയും ഉയരുന്നുണ്ട്.

വിപണിയിൽ 120 രൂപ ഉള്ളപ്പോഴാണ് സർക്കാരിന്റെ വില നിർണ്ണയ കമ്മിറ്റി 114 രൂപ തറവില പ്രഖ്യാപിക്കുന്നത്.110 രൂപ 85 ആയിസീസണിന്റെ തുടക്കത്തിൽ ഒരു കിലോ കശുവണ്ടിക്ക് 110 രൂപ വരെ വില ലഭിച്ചിരുന്നു.

എന്നാൽ ഇപ്പോൾ 85 രൂപ മാത്രമാണ് ലഭിക്കുന്നത്. നിലവിൽ ഒരു കിലോ കശുവണ്ടി വിൽക്കുമ്പോൾ 25 രൂപയുടെ നഷ്ടം കർഷകൻ സഹിക്കേണ്ടി വരുന്നു.കർഷകർ മറ്റ് കൃഷിയിലേക്ക്വർഷം തോറം കശുവണ്ടി വില കുത്തനെ കുറയുന്നതോടെ മലയോര മേഖലയിലെ കർഷകർ ഉൾപ്പെടെ മറ്റു കൃഷിയിലേക്ക് കടക്കുകയാണ്.

ഉ വിപണിയിലെ കശുഅണ്ടി പരിപ്പിന്റെ വില കണക്കിലെടുത്ത് കിലോയ്ക്ക് 300 രൂപ നിശ്ചയിക്കണമെന്ന കർഷകരുടെ ആവശ്യത്തിനിടയിലാണ് 114 രൂപ തറവില പ്രഖ്യാപനമുണ്ടായത്.
ഉത്പാദന ചിലവിന് ആനുപാതികമായി വില ലഭിക്കാത്ത സ്ഥിതിയാണ്. റബറിന് ഉള്ളതു പോലെ വില സ്ഥിരത ഫണ്ട് ആനുകൂല്യം കശുഅണ്ടിക്കും വേണംകശുഅണ്ടി കർഷകർ


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!