Kerala
മണിക്കൂറുകള്‍ മൊബൈലില്‍ സംസാരിക്കുന്നവരാണോ? ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധ്യതയെന്ന് പഠനം

മൊബൈല്‍ ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍, അധികസമയം മൊബൈലില്‍ സംസാരിക്കുന്നത് രക്തസമ്മര്‍ദം ഉയര്‍ത്തുമെന്നാണ് പുതിയ പഠനം പറയുന്നത്.
ആഴ്ചയില്‍ 30 മിനിറ്റോ അതിലധികമോ ഫോണ്‍ വിളിക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ 12 ശതമാനം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. ‘യൂറോപ്പ്യന്‍ ഹാര്‍ട്ട് ജേണല്‍- ഡിജിറ്റല്‍ ഹെല്‍ത്ത്’ എന്ന ജേണിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഫോണിലൂടെ എത്ര മിനിറ്റ് സംസാരിച്ചു എന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്ന ഘടകമാണെന്നാണ് ഗവേഷകർ പറയുന്നത്. കൂടുതല്‍ സമയം സംസാരിക്കുന്നത് ഹൃദയത്തിന് കൂടുതല്‍ പ്രശ്നകരമാണെന്നാണ് മുഖ്യഗവേഷകന്‍ പ്രൊഫസര്‍ ഷ്യാന്‍ഹോയ് ക്വിന്‍ പറയുന്നത്. ഏതായാലും ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ക്വിന്‍ പറയുന്നു.
10 വയസ്സിന് മുകളിലുള്ള ലോകജനസംഖ്യയുടെ മുക്കാല്‍ ശതമാനത്തിനും സ്വന്തമായി മൊബൈല്‍ ഫോണുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 30 നും 79നും ഇടയിലുള്ള 130 കോടി ആളുകള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ ഹൃദയാഘാതങ്ങളുടേയും മസ്തിഷ്‌കാഘാതങ്ങളുടേയും അകാലമരണങ്ങളുടേയും പിന്നിലെ പ്രധാനകാരണം ഹൈപ്പര്‍ടെന്‍ഷനാണ്.
മൊബൈല്‍ ഫോണുകളില്‍നിന്ന് പുറന്തള്ളപ്പെടുന്ന കുറഞ്ഞ അളവിലുള്ള റേഡിയോഫ്രീക്വന്‍സി എനര്‍ജിയാണ് രക്തസമ്മര്‍ദം ഉയരാന്‍ കാരണമെന്നാണ് ഗവേഷകർ പറയുന്നത്. മൊബൈല്‍ ഫോണിന് രക്തസമ്മര്‍ദവുമായുള്ള ബന്ധം കണ്ടെത്താന്‍ മുമ്പ് നടത്തിയ പഠനങ്ങളില്‍ ഫോൺകോളുകള്‍ മാത്രമല്ല, മെസേജിങും ഗെയിമിങും എല്ലാം ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍, അവയുടെ ഫലങ്ങളിൽ അസ്ഥിരതയുണ്ടായിരുന്നു.
യുകെ ബയോബാങ്കില്‍നിന്നാണ് പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. 37 നും 73 നും ഇടയിലുള്ള 2,12,046 ആളുകളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നു, എത്ര കാലമായി ഉപയോഗിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ ചോദ്യാവലി നല്‍കിയാണ് ശേഖരിച്ചത്.
12 വര്‍ഷം നടത്തിയ ഫോളോ-അപ്പിനൊടുവില്‍ പങ്കെടുത്ത ഏഴ് ശതമാനം ആളുകളിലും ഹൈപ്പര്‍ടെന്‍ഷന്‍ സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ ഏഴ് ശതമാനം അധികമായി ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്.
മാത്രമല്ല, ആഴ്ചയില്‍ 30 മിനിറ്റോ അതിലധികമോ ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത 12 ശതമാനം അധികമാണെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു.
മൊബൈലില്‍ സംസാരിക്കുന്നത് മൂലം രക്തസമ്മര്‍ദം ഉയരുമെന്നല്ല തങ്ങളുടെ പഠനം സൂചിപ്പിക്കുന്നത്, മറിച്ച്, ആഴ്ചയിലെ ഫോണ്‍വിളി സമയം അരമണിക്കൂറില്‍ കൂടുതലാവുന്നത് പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുമെന്നാണെന്നും ക്വിന്‍ പറഞ്ഞു. ‘പ്രസ്തുത ഫലം ഉറപ്പിക്കാന്‍ ഇനിയും ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും മൊബൈലിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് നിശ്ചയമാണ്’ – ക്വിന്‍ കൂട്ടിച്ചേര്‍ത്തു.
Kerala
ഇനി പഴയത് പോലെ സ്വര്‍ണം പണയം വെക്കാന്‍ കഴിയില്ല;കടുത്ത തീരുമാനമെടുത്ത് റിസര്‍വ് ബാങ്ക്`


കൊച്ചി: സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് പലരും വാങ്ങിസൂക്ഷിക്കുന്നത്. വാങ്ങിയ സമയത്ത്ഉള്ളതിനേക്കാള്‍ വില പിന്നീട് എപ്പോള്‍ വില്‍പ്പന നടത്തിയാലും ലഭിക്കും എന്നതാണ് സ്വര്‍ണത്തെ പ്രിയങ്കരവും സുരക്ഷിതവുമാക്കുന്നത്. വില്‍പ്പന നടത്താനല്ലെങ്കിലും പെട്ടെന്ന് സാമ്പത്തികമായി ഒരു ആവശ്യം വന്നാല്‍ പണയം വച്ച് പണം എടുക്കാം എന്നതാണ് സ്വര്‍ണം കൊണ്ടുള്ള മറ്റൊരു നേട്ടം. എന്നാല്‍ ഇനി അധികകാലം പെട്ടെന്ന് ആര്‍ക്കും സ്വര്‍ണം പണയം വച്ച് പണമെടുക്കുന് നരീതി എളുപ്പമാകില്ല.
സ്വര്‍ണപണയ വായ്പകളുടെ വിതരണത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു.വായ്പ നല്‍കുന്നതി ന്മുന്‍പ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നും ധനകാര്യസ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. വായ്പയായി നല്‍കുന്ന പണം എന്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.സ്വര്‍ണ പണയ രംഗത്തെ അസാധാരണമായ വളര്‍ച് ചനിയന്ത്രിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.പണയം വെക്കുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്വ്യക്തതവരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുവായ മാര്‍ഗ നിര്‍ദേശങ്ങള്‍ഉള്‍പ്പെടുത്തി നടപടിക്രമങ്ങള്‍ പുറത്തിറക്കിയേക്കും.സ്വര്‍ണപണയവിപണിയില്‍വന്‍ വളര്‍ച് ചഈടില്ലാത്ത വ്യക്തിഗത വായ്പകളുടെ വിതരണത്തിന് റിസര്‍വ് ബാങ്ക് കടുത്തനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് സ്വര്‍ണപണയത്തിന്താത്പര്യം വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറിന് ശേഷം ബാങ്കുകളുടെ സ്വര്‍ണ വായ്പകളില്‍ 50 ശതമാനത്തിലധികം വളര്‍ച്ചയുണ്ടായി.നൂലാമാലകളില്ലാതെഅതിവേഗം പണം ലഭിക്കുന്നതാണ് സ്വര്‍ണവായ്പകള്‍ക്ക് പ്രിയം കൂട്ടുന്നത്.
Kerala
സൂര്യാഘാതമേറ്റ് 92കാരൻ മരിച്ചു


ചെറുവത്തൂർ: കാസർകോട് കയ്യൂരിൽ സൂര്യാതപമേറ്റ് കുഴഞ്ഞുവീണ് വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിൽ നാടാച്ചേരിയിലെ മടിയൻ കണ്ണനാണ് (92) മരിച്ചത്.വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ശനിയാഴ്ച പകൽ 2.30ഓടെയാണ് വീട്ടുപറമ്പിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ചെറുവത്തൂരിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാതപമേറ്റ പൊള്ളലുമുണ്ട്.ഭാര്യ: വല്ലയിൽ നാരായണി. മക്കൾ: സുകുമാരൻ, രമണി, ഉണ്ണികൃഷ്ണൻ (അസി. ലേബർ ഓഫിസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ജയലക്ഷ്മി, സുജാത, സുകുമാരൻ. സഹോദരി: പരേതയായ മാണി.
ചൂട് വർധിക്കുന്നു
സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും വയസായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാൻദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികൾ.
Kerala
പത്ത് വയസുള്ള മകന്റെ ശരീരത്തിൽ സെല്ലോ ടേപ്പോട്ടിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് എം.ഡി.എം.എ വിൽപന; 39കാരൻ പിടിയിൽ


തിരുവല്ല: 10 വയസുള്ള മകനെ മറയാക്കി സ്കൂൾ വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചുനൽകിയയാൾ പിടിയിൽ. തിരുവല്ല ദീപ ജങ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷമീർ(39) ആണ് പിടിയിലായത്. ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിന്റെയും തിരുവല്ല പൊലീസിന്റെയും നിരീക്ഷണത്തിൽ ആയിരുന്ന മുഹമ്മദ് ഷമീറിനെ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ചുമത്രയിലെ പിതാവിന്റെ വീടായ താഴ്ചയിൽ വീട്ടിൽ നിന്നു പിടികൂടിയത്.ഇയാളിൽ നിന്നു 3.78 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 10 വയസുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടി കുട്ടിയുടെ ശരീരത്തിൽ സെല്ലോ ടേപ്പ് ഉപയോഗിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എംഡിഎംഎ ഒട്ടിച്ചുവെച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്നതായിരുന്നു ഇയാളുടെ രീതി എന്ന് ഡിവൈ.എസ്.പി എസ്. ആഷാദ് പറഞ്ഞു.
തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്കൂൾ, കോളജ്, മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നത് മുഹമ്മദ് ഷമീർ ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. വിദ്യാർഥികൾ അടക്കം ഉള്ളവരെ ഏജന്മാരാക്കി ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത് എന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മറ്റ് ഏതെങ്കിലും സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ കൂടുതൽ എം.ഡി.എം.എ ഇയാളുടെ കൈവശമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവൂ. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്