Kerala
മണിക്കൂറുകള്‍ മൊബൈലില്‍ സംസാരിക്കുന്നവരാണോ? ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധ്യതയെന്ന് പഠനം

മൊബൈല്‍ ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍, അധികസമയം മൊബൈലില്‍ സംസാരിക്കുന്നത് രക്തസമ്മര്‍ദം ഉയര്‍ത്തുമെന്നാണ് പുതിയ പഠനം പറയുന്നത്.
ആഴ്ചയില്‍ 30 മിനിറ്റോ അതിലധികമോ ഫോണ്‍ വിളിക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ 12 ശതമാനം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യതയുണ്ടെന്നാണ് പഠനം പറയുന്നത്. ‘യൂറോപ്പ്യന്‍ ഹാര്‍ട്ട് ജേണല്‍- ഡിജിറ്റല്‍ ഹെല്‍ത്ത്’ എന്ന ജേണിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഫോണിലൂടെ എത്ര മിനിറ്റ് സംസാരിച്ചു എന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്ന ഘടകമാണെന്നാണ് ഗവേഷകർ പറയുന്നത്. കൂടുതല്‍ സമയം സംസാരിക്കുന്നത് ഹൃദയത്തിന് കൂടുതല്‍ പ്രശ്നകരമാണെന്നാണ് മുഖ്യഗവേഷകന്‍ പ്രൊഫസര്‍ ഷ്യാന്ഹോയ് ക്വിന്‍ പറയുന്നത്. ഏതായാലും ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ക്വിന്‍ പറയുന്നു.
10 വയസ്സിന് മുകളിലുള്ള ലോകജനസംഖ്യയുടെ മുക്കാല്‍ ശതമാനത്തിനും സ്വന്തമായി മൊബൈല്‍ ഫോണുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 30 നും 79നും ഇടയിലുള്ള 130 കോടി ആളുകള്‍ക്ക് ഹൈപ്പര്ടെന്ഷന് അഥവാ ഉയര്‍ന്ന രക്തസമ്മര്ദമുള്ളതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തെ ഹൃദയാഘാതങ്ങളുടേയും മസ്തിഷ്കാഘാതങ്ങളുടേയും അകാലമരണങ്ങളുടേയും പിന്നിലെ പ്രധാനകാരണം ഹൈപ്പര്‍ടെന്‍ഷനാണ്.
മൊബൈല്‍ ഫോണുകളില്‍നിന്ന് പുറന്തള്ളപ്പെടുന്ന കുറഞ്ഞ അളവിലുള്ള റേഡിയോഫ്രീക്വന്‍സി എനര്‍ജിയാണ് രക്തസമ്മര്‍ദം ഉയരാന്‍ കാരണമെന്നാണ് ഗവേഷകർ പറയുന്നത്. മൊബൈല്‍ ഫോണിന് രക്തസമ്മര്ദവുമായുള്ള ബന്ധം കണ്ടെത്താന്‍ മുമ്പ് നടത്തിയ പഠനങ്ങളില്‍ ഫോൺകോളുകള്‍ മാത്രമല്ല, മെസേജിങും ഗെയിമിങും എല്ലാം ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍, അവയുടെ ഫലങ്ങളിൽ അസ്ഥിരതയുണ്ടായിരുന്നു.
യുകെ ബയോബാങ്കില്നിന്നാണ് പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. 37 നും 73 നും ഇടയിലുള്ള 2,12,046 ആളുകളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നു, എത്ര കാലമായി ഉപയോഗിക്കുന്നു തുടങ്ങിയ വിവരങ്ങള്‍ ചോദ്യാവലി നല്‍കിയാണ് ശേഖരിച്ചത്.
12 വര്‍ഷം നടത്തിയ ഫോളോ-അപ്പിനൊടുവില് പങ്കെടുത്ത ഏഴ് ശതമാനം ആളുകളിലും ഹൈപ്പര്ടെന്ഷന് സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ മറ്റുള്ളവരേക്കാള്‍ ഏഴ് ശതമാനം അധികമായി ഹൈപ്പര്ടെന്ഷന് ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്.
മാത്രമല്ല, ആഴ്ചയില്‍ 30 മിനിറ്റോ അതിലധികമോ ഫോണില്‍ സംസാരിക്കുന്നവര്‍ക്ക് മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടാകാനുള്ള സാധ്യത 12 ശതമാനം അധികമാണെന്നും പരീക്ഷണത്തില്‍ തെളിഞ്ഞു.
മൊബൈലില്‍ സംസാരിക്കുന്നത് മൂലം രക്തസമ്മര്‍ദം ഉയരുമെന്നല്ല തങ്ങളുടെ പഠനം സൂചിപ്പിക്കുന്നത്, മറിച്ച്, ആഴ്ചയിലെ ഫോണ്‍വിളി സമയം അരമണിക്കൂറില്‍ കൂടുതലാവുന്നത് പ്രശ്നങ്ങള്‍ വിളിച്ചുവരുത്തുമെന്നാണെന്നും ക്വിന്‍ പറഞ്ഞു. ‘പ്രസ്തുത ഫലം ഉറപ്പിക്കാന്‍ ഇനിയും ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും മൊബൈലിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് നിശ്ചയമാണ്’ – ക്വിന്‍ കൂട്ടിച്ചേര്‍ത്തു.
Kerala
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്ക്രീനിങ്

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്മാര്ക്കും സ്ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
Kerala
ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.
Kerala
വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്