Local News
തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസനം: ലൂപ് ലൈൻ മാറ്റത്തിന് വേഗം കൂട്ടിയേ തീരൂ

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസനത്തിനായി ലൂപ് ലൈൻ മാറ്റം വേഗത്തിലാക്കണമെന്ന് ആവശ്യം കനക്കുന്നു. ലൂപ് ലൈൻ മാറ്റിയാൽ വന്ദേ ഭാരത് ഉൾപ്പെടെ സ്റ്റോപ്പ് ഇല്ലാത്ത 20ൽ 13 ട്രെയിനുകളെങ്കിലും തലശ്ശേരിയിൽ നിർത്തേണ്ടതായി വരുമെന്നാണ് പറയുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 15ന് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം തലശ്ശേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ, തലശ്ശേരി വികസന വേദി സമർപ്പിച്ചിരുന്ന പതിനൊന്ന് ആവശ്യങ്ങൾ അടങ്ങിയ നിവേദനത്തിൽ, പുതിയ ബസ് സ്റ്റാൻഡിൽ നിന്നുള്ള അപ്രോച്ച് റോഡിന്റെ കാര്യവും നിർത്താതെ കടന്ന്
പോവുന്ന 19 ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നതുമാണ് പ്രധാനമായി ഉണ്ടായിരുന്നത്.
ദീർഘദൂര ട്രെയിനുകൾ നിർത്താൻ സാധിക്കാത്തതിന്റെ പ്രധാന കാരണം, തിരുവനന്തപുരം നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുന്ന ട്രെയിനുകൾ, ടെംപിൾ ഗേറ്റ് സ്റ്റേഷൻ കഴിയുമ്പോൾ, അതുവരെ വന്ന മെയിൻ ലൈനി
ൽ നിന്ന് മാറി ലൂപ് ലൈനിലേക്ക് പ്രവേശിക്കേണ്ടിവരുന്നുവെന്നതാണ്. 15 കി.മീറ്റർ വേഗതയിൽ മാത്രമെ തലശ്ശേരി സ്റ്റേഷൻ വരെ ലൂപ് ലൈനിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.
രണ്ട് മിനിട്ട് മാത്രമേ സ്റ്റേഷനിൽ നിർത്തുന്നുള്ളൂവെങ്കിലും, തുടർന്ന് ട്രെയിൻ കൊടുവള്ളി പാലം വരെ ഇതേ വേഗതയിൽ പോകേണ്ടതായി വരുന്നു. ഇത് കാരണം ഏകദേശം 15 മിനുട്ടിന്റെ നഷ്ടം ദീർഘദൂര ട്രെയിനുകൾക്ക് ഉണ്ടാവുമെന്നാണ് റെയിൽവേയുടെ നിഗമനം.
വയനാടിന്റെ സ്റ്റേഷൻഇന്ത്യൻ റെയിൽവേ ഭൂപടത്തിൽ ഇന്നും വയനാട് ജില്ലയുടെ റെയിൽവേ ആശ്രയ സ്റ്റേഷൻ തലശ്ശേരിയാണ്. മാത്രവുമല്ല, പ്രതിദിനം ഏഴ് ലക്ഷം രൂപ ശരാശരി വരുമാനവും, 15,000 ത്തിലേറെ യാത്രക്കാരുമുള്ള കേരളത്തിലെ നൂറ്റാണ്ടുകൾ പിന്നിട്ട പ്രധാന ‘എ’ക്ലാസ്സ് റെയിൽവേ സ്റ്റേഷനുകളിലൊന്ന് കൂടിയാണ് തലശ്ശേരി. എന്നാൽ, ആവശ്യമായ സൗകര്യങ്ങൾ നൽകുന്നില്ലെന്നത് മറ്റൊരു കാര്യം.
ലൂപ് ലൈൻ മാറ്റാനായി 5 കോടിയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂ എന്നാണറിയുന്നത്. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട്, തലശ്ശേരി സ്റ്റേഷന്റെ വികസനത്തിന് 12 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്.
കേന്ദ്രമന്ത്രി വി. മുരളീധരന്റെയും, മുഖ്യമന്ത്രി പിണറായി വിജയന്റേയും, നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെയും റെയിൽവേ പാസ്സഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന്റെയും ജൻമദേശമായ തലശ്ശേരിയുടെ ഈയൊരു ദുരവസ്ഥയ്ക്ക് കൂട്ടായ പ്രവർത്തനത്തിലൂടെ
ഉടൻ പരിഹാരം കണ്ടെത്താൻ സാധിക്കും.തലശ്ശേരി വികസന സമിതി വർക്കിംഗ് ചെയർമാൻകെ.വി. ഗോകുൽദാസ്
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്