Connect with us

Local News

തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസനം: ലൂപ് ലൈൻ മാറ്റത്തിന് വേഗം കൂട്ടിയേ തീരൂ

Published

on

Share our post

തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷൻ വികസനത്തിനായി ലൂപ് ലൈൻ മാറ്റം വേഗത്തിലാക്കണമെന്ന് ആവശ്യം കനക്കുന്നു. ലൂപ് ലൈൻ മാറ്റിയാൽ വന്ദേ ഭാരത് ഉൾപ്പെടെ സ്റ്റോപ്പ് ഇല്ലാത്ത 20ൽ 13 ട്രെയിനുകളെങ്കിലും തലശ്ശേരിയിൽ നിർത്തേണ്ടതായി വരുമെന്നാണ് പറയുന്നത്.

ഇക്കഴിഞ്ഞ മാർച്ച് 15ന് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജരുടെ നേതൃത്വത്തിലുള്ള സംഘം തലശ്ശേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ, തലശ്ശേരി വികസന വേദി സമർപ്പിച്ചിരുന്ന പതിനൊന്ന് ആവശ്യങ്ങൾ അടങ്ങിയ നിവേദനത്തിൽ, പുതിയ ബസ് സ്റ്റാൻഡിൽ നിന്നുള്ള അപ്രോച്ച് റോഡിന്റെ കാര്യവും നിർത്താതെ കടന്ന്
പോവുന്ന 19 ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നതുമാണ് പ്രധാനമായി ഉണ്ടായിരുന്നത്.

ദീർഘദൂര ട്രെയിനുകൾ നിർത്താൻ സാധിക്കാത്തതിന്റെ പ്രധാന കാരണം, തിരുവനന്തപുരം നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുന്ന ട്രെയിനുകൾ, ടെംപിൾ ഗേറ്റ് സ്റ്റേഷൻ കഴിയുമ്പോൾ, അതുവരെ വന്ന മെയിൻ ലൈനി
ൽ നിന്ന് മാറി ലൂപ് ലൈനിലേക്ക് പ്രവേശിക്കേണ്ടിവരുന്നുവെന്നതാണ്. 15 കി.മീറ്റർ വേഗതയിൽ മാത്രമെ തലശ്ശേരി സ്റ്റേഷൻ വരെ ലൂപ് ലൈനിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ.

രണ്ട് മിനിട്ട് മാത്രമേ സ്റ്റേഷനിൽ നിർത്തുന്നുള്ളൂവെങ്കിലും, തുടർന്ന് ട്രെയിൻ കൊടുവള്ളി പാലം വരെ ഇതേ വേഗതയിൽ പോകേണ്ടതായി വരുന്നു. ഇത് കാരണം ഏകദേശം 15 മിനുട്ടിന്റെ നഷ്ടം ദീർഘദൂര ട്രെയിനുകൾക്ക് ഉണ്ടാവുമെന്നാണ് റെയിൽവേയുടെ നിഗമനം.

വയനാടിന്റെ സ്റ്റേഷൻഇന്ത്യൻ റെയിൽവേ ഭൂപടത്തിൽ ഇന്നും വയനാട് ജില്ലയുടെ റെയിൽവേ ആശ്രയ സ്റ്റേഷൻ തലശ്ശേരിയാണ്. മാത്രവുമല്ല, പ്രതിദിനം ഏഴ് ലക്ഷം രൂപ ശരാശരി വരുമാനവും, 15,000 ത്തിലേറെ യാത്രക്കാരുമുള്ള കേരളത്തിലെ നൂറ്റാണ്ടുകൾ പിന്നിട്ട പ്രധാന ‘എ’ക്ലാസ്സ് റെയിൽവേ സ്റ്റേഷനുകളിലൊന്ന് കൂടിയാണ് തലശ്ശേരി. എന്നാൽ, ആവശ്യമായ സൗകര്യങ്ങൾ നൽകുന്നില്ലെന്നത് മറ്റൊരു കാര്യം.

ലൂപ് ലൈൻ മാറ്റാനായി 5 കോടിയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂ എന്നാണറിയുന്നത്. അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട്, തലശ്ശേരി സ്റ്റേഷന്റെ വികസനത്തിന് 12 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്.

കേന്ദ്രമന്ത്രി വി. മുരളീധരന്റെയും, മുഖ്യമന്ത്രി പിണറായി വിജയന്റേയും, നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന്റെയും റെയിൽവേ പാസ്സഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന്റെയും ജൻമദേശമായ തലശ്ശേരിയുടെ ഈയൊരു ദുരവസ്ഥയ്ക്ക് കൂട്ടായ പ്രവർത്തനത്തിലൂടെ
ഉടൻ പരിഹാരം കണ്ടെത്താൻ സാധിക്കും.തലശ്ശേരി വികസന സമിതി വർക്കിംഗ് ചെയർമാൻകെ.വി. ഗോകുൽദാസ്


Share our post

PERAVOOR

പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്ലാസ് തുടങ്ങി

Published

on

Share our post

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും ഗുഡ് എർത്ത് ചെസ് കഫെയിൽ അവധിക്കാല ത്രിദിന ചെസ് പരിശീലന ക്യാമ്പ് തുടങ്ങി. രാജ്യസഭാ എം.പി പി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ചീഫ് കോച്ച് എൻ.ജ്യോതിലാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം കെ.വി.ബാബു, പിഎസ്എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി.കുട്ടിച്ചൻ, ജിമ്മിജോർജ് ചെസ് ക്ലബ്ബ് പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, സെക്രട്ടറി എ.പി.സുജീഷ്, കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

Published

on

Share our post

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.


Share our post
Continue Reading

THALASSERRY

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

Share our post

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Trending

error: Content is protected !!