Local News
വിദ്യാര്‍ഥികള്‍ക്ക് സംരംഭകത്വപരിശീലനം നല്‍കാന്‍ സി.ബി.എസ്.ഇ: കോഡിങ്, നിര്‍മിതബുദ്ധി എന്നിവയിലും പരിശീലനം

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ സാങ്കേതികാവബോധം വളര്‍ത്താനും അവര്‍ക്ക് വ്യാവസായികപരിശീലനം നല്‍കാനും മൈക്രോസോഫ്റ്റുമായി കൈകോര്‍ത്ത് സി.ബി.എസ്.ഇ. മൈക്രോസോഫ്റ്റിന്റെ ഗ്ലോബല്‍ ലേണിങ് പാര്‍ട്ണര്‍മാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
മേയ്, ജൂണ്‍ മാസങ്ങളില്‍ സൗജന്യ ഓണ്‍ലൈന്‍ സെഷനുകള്‍ സംഘടിപ്പിക്കും. കരിയര്‍ ഉപദേശങ്ങള്‍, സംരംഭകത്വ പ്രോത്സാഹനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയവയും നടത്തും. നിര്‍മിതബുദ്ധി, കോഡിങ്, ക്ലൗഡ് എന്നിവയുമായി ബന്ധപ്പെട്ട സെഷനുകളുണ്ടാവും.
മേയ് രണ്ടുമുതല്‍ പത്തുവരെയുള്ള പരിശീലന സെഷന് https://forms.office.com/r/vdXz6gpC40 വഴിയും ജൂണ്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള പരിശീലന സെഷന് https://forms.office.com/r/Q6gGJKMKU3 വഴിയും രജിസ്റ്റര്‍ചെയ്യാം.
പദ്ധതിയുടെ ഭാഗമായി ചെറിയസംഘങ്ങളായി തിരിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രോജക്ട് വര്‍ക്കുകള്‍ നല്‍കും. പ്രോജക്ടുകള്‍ പരിശീലനത്തിന്റെ അവസാനഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രശസ്തിപത്രം നല്‍കും.
സ്‌കൂളുകളില്‍ കായികോത്സവം നടത്തണം
ന്യൂഡല്‍ഹി: ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് സ്‌കൂളുകളില്‍ കായികോത്സവം നടത്താന്‍ സി.ബി.എസ്.ഇ. ഏപ്രിലില്‍ത്തന്നെ മൂന്നുദിന പരിപാടികള്‍ നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
ഫുട്‌ബോള്‍, 100 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ റിലേ, ലോങ് ജമ്പ്, രണ്ട്-അഞ്ച് കിലോമീറ്റര്‍ മാരത്തണ്‍, കബഡി, ഖൊ-ഖൊ, വടംവലി, ഡോഡ്ജ് ബോള്‍, ബാഡ്മിന്റണ്‍ എന്നിവ ഔട്ട്‌ഡോര്‍ ഗെയിംസ് വിഭാഗത്തില്‍ നടത്തണം. ഇന്‍ഡോര്‍ ഗെയിമുകളായി ചെസ്, ലുഡോ ബോര്‍ഡ് ഗെയിമുകള്‍, കാരംസ് തുടങ്ങിയവ സംഘടിപ്പിക്കാം.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായുള്ള കായികപ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കണം. ഫിറ്റ് ഇന്ത്യ പോര്‍ട്ടല്‍, നാഷണല്‍ സ്‌പോര്‍ട്സ് റിപ്പോസിറ്ററി തുടങ്ങിയ വ്യത്യസ്ത കായിക പോര്‍ട്ടലുകള്‍ ഉപയോഗപ്പെടുത്തണം. തദ്ദേശീയ കായിക വിനോദങ്ങളും പ്രോത്സാഹിപ്പിക്കണം.
സംസ്ഥാന, പ്രാദേശിക തലത്തിലുള്ള കായികതാരങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാം. പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് https://forms.gle/HAPru7dSwxjPSTVp7 -ല്‍ അപ്ലോഡ് ചെയ്യണം.
Kerala
ജീവനക്കാര്‍ തുണയായി; യുവതി ആംബുലന്‍സില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മമേകി

പത്തനാപുരം: ഗര്‍ഭിണിയായ യുവതി ഇരട്ടക്കുട്ടികളില്‍ ഒന്നിന് ജന്മം നല്‍കിയത് ആംബുലന്‍സില്‍. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരു കുഞ്ഞ് പിറന്നതോടെ ആരോഗ്യസ്ഥിതി മോശമായ അമ്മയെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചതോടെയാണ് രണ്ടാമത്തെ കുഞ്ഞിനും ജന്മമേകിയത്. 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണമാണ് യുവതിക്കും കുഞ്ഞുങ്ങള്‍ക്കും തുണയായത്.
പത്തനാപുരം മഞ്ചള്ളൂരില്‍ വാടകയ്ക്കു താമസിക്കുന്ന 33-കാരിയാണ് ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍നിന്ന് സന്ദേശം പത്തനാപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് ഡ്രൈവര്‍ സിജോ രാജ്, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ നിത ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി യുവതിയുമായി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് യാത്രയായി.
പിറവന്തൂരില്‍ എത്തിയപ്പോള്‍ യുവതിയുടെ ആരോഗ്യനില വഷളാകുകയും നിത നടത്തിയ പരിശോധനയില്‍ പ്രസവമെടുക്കാതെ മുന്നോട്ടു പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കുകയും ചെയ്തു. അതോടെ ആംബുലന്‍സില്‍തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ ആദ്യകുഞ്ഞിനു ജന്മം നല്‍കി.
Kerala
മതത്തെ ദുരുപയോഗം ചെയ്ത് നിക്ഷേപകരെ പറ്റിച്ചു; അല്‍ മുക്തദിര്‍ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി

കൊല്ലം: മതവും ദൈവത്തിന്റെ പേരും ദുരുപയോഗം ചെയ്ത് അല്‍ മുക്തദിര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ജ്വല്ലറി ഗ്രൂപ് വന്‍ നിക്ഷേപക തട്ടിപ്പ് നടത്തിയതായി പരാതി. തട്ടിപ്പിനിരയായ ആളുകള്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. രണ്ടായിരത്തിലധികം പേര്‍ തട്ടിപ്പിനിരായായതായാണ് പരാതി.
തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള 40 ശാഖകളിലൂടെ രണ്ടായിരത്തിലധികം പേരില്‍ നിന്ന് 1000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണക്കാക്കപ്പെടുന്നതെന്ന് നിക്ഷേപകര്‍ അറിയിച്ചു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമടക്കം പരാതി നല്‍കിയതായും അല്‍ മുക്തദിര്‍ ഇന്‍ വെസ്റ്റേഴ്സ് ഗ്രൂപ് ഭാരവാഹികള്‍ പറഞ്ഞു.
മതവും ദൈവത്തിന്റെ പേരും മത ചിഹ്നങ്ങളും വേഷവും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം ഇപ്പോള്‍ മുങ്ങിയിരിക്കുകയാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. ചില മതപ്രഭാഷകരെ വിദഗ്ധമായി ഉപയോഗിച്ചും മഹല്ല് ഇമാമുമാരെയും മദ്‌റസ അധ്യാപകരെയും ഏജന്റുമാരാക്കിയുമാണ് നിക്ഷേപകരെ വശീകരിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്.
നിക്ഷേപകരെ സംഘടിപ്പിച്ച ആളുകളെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പരാതി കൊടുത്താല്‍ ഒരിക്കലും പണം തിരികെ കിട്ടില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെടുന്നുണ്ട്. വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള വീട്ടില്‍ ചെന്ന് അവരുടെ കൈവശമുള്ള സ്വര്‍ണം വിവാഹ സമയത്ത് ഇരട്ടിയാക്കി നല്‍കാമെന്നും പണിക്കൂലി പോലും തരേണ്ടതില്ലെന്നും വിശ്വസിപ്പിച്ച് വാങ്ങിയെടുക്കുകയായിരുന്നുവെന്നും പിന്നീട് തട്ടിപ്പിനിരയാവുകയുമായിരുന്നുവെന്നും അവര്‍ പറയുന്നു. ആദ്യം ചിലര്‍ക്ക് ലാഭകരമായി സ്വര്‍ണം തിരികെ നല്‍കിയെങ്കിലും പിന്നീട്, വലിയ തോതില്‍ പണവും സ്വര്‍ണവും സമാഹരിച്ച് ഇപ്പോള്‍ കടകളെല്ലാം കാലിയാക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. അഞ്ചുമാസക്കാലമായി ജ്വല്ലറിയുടെ എല്ലാ ശാഖകളും പ്രവര്‍ത്തനരഹിതമാണെന്നും നിക്ഷേപകര്‍ പറയുന്നു.
Local News
പേരാവൂർ ബ്ലോക്കിൽ കെയർടേക്കർമാരെ നിയമിക്കുന്നു

പേരാവൂർ : ബ്ലോക്ക് പരിധിയിലുള്ള മാതൃകാ വയോജന വിശ്രമകേന്ദ്രങ്ങളിലേക്ക് കെയർ ടേക്കർമാരെ നിയമിക്കുന്നു.മുഴക്കുന്ന് പഞ്ചായത്തിലെ നല്ലൂർ, കേളകം പഞ്ചായത്തിലെ കുണ്ടേരി, ശാന്തിഗിരി, പേരാവൂർ പഞ്ചായത്തിലെ പെരുമ്പുന്ന, കടമ്പം, കണിച്ചാർ പഞ്ചായത്തിലെ മലയാമ്പടി, കൊളക്കാട്, മാലൂർ പഞ്ചായത്തിലെ കുണ്ടേരിപ്പൊയിൽ എന്നിവിടങ്ങളിലാണ് ഒഴിവ്. അഭിമുഖം തിങ്കളാഴ്ച(19/5/25) രാവിലെ 11ന് പേരാവൂർ ബ്ലോക്ക് ഓഫീസിൽ.
എസ്എസ്എൽസി പാസായ പേരാവൂർ ബ്ലോക്ക് പരിധിയുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് പേരാവൂർ ബ്ലോക്ക്‌പഞ്ചായത്ത് ഓഫീസിന് സമീപത്തെ ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 9400933394.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്