Local News
ശാന്തമ്മയുടെ തൂലികയിൽ പിറന്നു, മലയാളത്തിന്റെ ‘ഗീതാഞ്ജലി’

തലശേരി: പൊള്ളുന്ന ജീവിതാനുഭവങ്ങൾ നിറച്ച പേനയിൽനിന്നാണ് ശാന്തമ്മ രാജൻ കൂരാറയുടെ ‘ഗീതാഞ്ജലി’ പിറക്കുന്നത്. അതിജീവനത്തിന്റെ വെട്ടം നിറയുന്ന അക്ഷരങ്ങളിൽ നോവും കിനാവും പ്രത്യാശയും പാകത്തിനുണ്ട്.
ക്യാൻസറിനോട് പൊരുതി ജയിച്ച ശാന്തമ്മ പരിഭാഷപ്പെടുത്തിയ ടാഗോറിന്റെ ‘ഗീതാഞ്ജലി’ തിങ്കളാഴ്‌ചയാണ് പുറത്തിറങ്ങുന്നത്.
രാവിലെ 10.30ന് കൂത്തുപറമ്പ് സിനിയർ സിറ്റിസൺസ് ഹാളിലാണ് പ്രകാശനച്ചടങ്ങ്.നൊബേൽ സമ്മാനം നേടിയ ഗീതാഞ്ജലി മലയാളത്തിലേക്ക് പലരും വിവർത്തനം ചെയ്‌തിട്ടുണ്ടെങ്കിലും സംസ്‌കൃതത്തിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനംചെയ്യുന്നത് ഇതാദ്യമാണെന്ന് ശാന്തമ്മ.
സംസ്‌കൃത പരിഭാഷ ഹൈദരാബാദിൽനിന്ന് എത്തിച്ചാണ് സ്വതന്ത്രമായി മൊഴിമാറ്റിയത്. നൂറ്റിമൂന്ന് ഗീതങ്ങൾ ആറുമാസംകൊണ്ട് പരിഭാഷപ്പെടുത്തിയത്. ദിവസവും പുലർച്ചെ രണ്ടു മുതൽ 5 വരെയുള്ള സമയത്തായിരുന്നു പരിഭാഷ. ‘ഗീതാഞ്ജലി’ പ്രസിദ്ധീകരിച്ച് 113 വർഷത്തിന് ശേഷമാണ് പരിഭാഷപ്പെടുത്തുന്നതെന്ന പ്രത്യേകതയുണ്ട്.
പലരും പറഞ്ഞതുപോലെ ‘ഗീതാഞ്ജലി’യിലെ 35ാമത്തെ ശ്ലോകമാണ് ആ ഗ്രന്ഥത്തിന്റെ ഹൃദയവും ആത്മാവുമെന്നും ശാന്തമ്മ പറയുന്നുകോട്ടയം കാനം എഴുത്തുകല്ലുങ്കൽ നാരായണൻ നായരുടെയും കല്യാണിയമ്മയുടെയും മകളായ ശാന്തമ്മ സംസ്‌കൃത അധ്യാപികയായി കുറച്ചുകാലം ജോലിചെയ്‌തിരുന്നു.
പത്തനംതിട്ടയിൽ ഹോട്ടൽ വ്യാപാരിയായിരുന്ന കൂരാറയിലെ തടത്തിൽ രാജനെ വിവാഹം കഴിച്ചതോടെയാണ് കൂരാറ പേരിനൊപ്പം കൂടിയത്.
ചിപ്പികൾ, കടലാസ് തുണ്ടുകൾ (കവിതാസമാഹാരം), അഞ്ജലി, വന്നിട്ടു പറയാം (ചെറുകഥ), എല്ലാം ശരിയാകും (നോവൽ) എന്നിവയാണ് പ്രധാന കൃതികൾ. സുഗതകുമാരിയാണ് കടലാസ് തുണ്ടുകൾക്ക് അവതാരിക എഴുതിയത്. അസുഖം ഭേദമായ ശേഷം എഴുതിയ രണ്ട് നോവലുകൾ വൈകാതെ പ്രസിദ്ധീകരിക്കും.
PERAVOOR
പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്ലാസ് തുടങ്ങി

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും ഗുഡ് എർത്ത് ചെസ് കഫെയിൽ അവധിക്കാല ത്രിദിന ചെസ് പരിശീലന ക്യാമ്പ് തുടങ്ങി. രാജ്യസഭാ എം.പി പി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ചീഫ് കോച്ച് എൻ.ജ്യോതിലാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം കെ.വി.ബാബു, പിഎസ്എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി.കുട്ടിച്ചൻ, ജിമ്മിജോർജ് ചെസ് ക്ലബ്ബ് പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, സെക്രട്ടറി എ.പി.സുജീഷ്, കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.
KETTIYOOR
കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്