Connect with us

Local News

ശാന്തമ്മയുടെ തൂലികയിൽ പിറന്നു, മലയാളത്തിന്റെ ‘ഗീതാഞ്ജലി’

Published

on

Share our post

തലശേരി: പൊള്ളുന്ന ജീവിതാനുഭവങ്ങൾ നിറച്ച പേനയിൽനിന്നാണ്‌ ശാന്തമ്മ രാജൻ കൂരാറയുടെ ‘ഗീതാഞ്ജലി’ പിറക്കുന്നത്‌. അതിജീവനത്തിന്റെ വെട്ടം നിറയുന്ന അക്ഷരങ്ങളിൽ നോവും കിനാവും പ്രത്യാശയും പാകത്തിനുണ്ട്‌.

ക്യാൻസറിനോട്‌ പൊരുതി ജയിച്ച ശാന്തമ്മ പരിഭാഷപ്പെടുത്തിയ ടാഗോറിന്റെ ‘ഗീതാഞ്ജലി’ തിങ്കളാഴ്‌ചയാണ്‌ പുറത്തിറങ്ങുന്നത്‌.

രാവിലെ 10.30ന്‌ കൂത്തുപറമ്പ്‌ സിനിയർ സിറ്റിസൺസ്‌ ഹാളിലാണ്‌ പ്രകാശനച്ചടങ്ങ്‌.നൊബേൽ സമ്മാനം നേടിയ ഗീതാഞ്ജലി മലയാളത്തിലേക്ക്‌ പലരും വിവർത്തനം ചെയ്‌തിട്ടുണ്ടെങ്കിലും സംസ്‌കൃതത്തിൽനിന്ന്‌ മലയാളത്തിലേക്ക്‌ വിവർത്തനംചെയ്യുന്നത്‌ ഇതാദ്യമാണെന്ന്‌ ശാന്തമ്മ.

സംസ്‌കൃത പരിഭാഷ ഹൈദരാബാദിൽനിന്ന്‌ എത്തിച്ചാണ്‌ സ്വതന്ത്രമായി മൊഴിമാറ്റിയത്‌. നൂറ്റിമൂന്ന്‌ ഗീതങ്ങൾ ആറുമാസംകൊണ്ട്‌ പരിഭാഷപ്പെടുത്തിയത്‌. ദിവസവും പുലർച്ചെ രണ്ടു മുതൽ 5 വരെയുള്ള സമയത്തായിരുന്നു പരിഭാഷ. ‘ഗീതാഞ്ജലി’ പ്രസിദ്ധീകരിച്ച്‌ 113 വർഷത്തിന്‌ ശേഷമാണ്‌ പരിഭാഷപ്പെടുത്തുന്നതെന്ന പ്രത്യേകതയുണ്ട്‌.

പലരും പറഞ്ഞതുപോലെ ‘ഗീതാഞ്ജലി’യിലെ 35ാമത്തെ ശ്ലോകമാണ്‌ ആ ഗ്രന്ഥത്തിന്റെ ഹൃദയവും ആത്മാവുമെന്നും ശാന്തമ്മ പറയുന്നുകോട്ടയം കാനം എഴുത്തുകല്ലുങ്കൽ നാരായണൻ നായരുടെയും കല്യാണിയമ്മയുടെയും മകളായ ശാന്തമ്മ സംസ്‌കൃത അധ്യാപികയായി കുറച്ചുകാലം ജോലിചെയ്‌തിരുന്നു.

പത്തനംതിട്ടയിൽ ഹോട്ടൽ വ്യാപാരിയായിരുന്ന കൂരാറയിലെ തടത്തിൽ രാജനെ വിവാഹം കഴിച്ചതോടെയാണ്‌ കൂരാറ പേരിനൊപ്പം കൂടിയത്‌.

ചിപ്പികൾ, കടലാസ്‌ തുണ്ടുകൾ (കവിതാസമാഹാരം), അഞ്ജലി, വന്നിട്ടു പറയാം (ചെറുകഥ), എല്ലാം ശരിയാകും (നോവൽ) എന്നിവയാണ്‌ പ്രധാന കൃതികൾ. സുഗതകുമാരിയാണ്‌ കടലാസ്‌ തുണ്ടുകൾക്ക്‌ അവതാരിക എഴുതിയത്‌. അസുഖം ഭേദമായ ശേഷം എഴുതിയ രണ്ട്‌ നോവലുകൾ വൈകാതെ പ്രസിദ്ധീകരിക്കും.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!