Connect with us

KOLAYAD

കണ്ണവം പാലത്തിൽ ഇനി ചിത്രങ്ങൾ കണ്ട് നടക്കാം

Published

on

Share our post

കണ്ണവം: പാലത്തിന്റെ 200-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചിത്രരചന
ചിറ്റാരിപ്പറമ്പ്: ചരിത്രം കഥപറയുന്ന കണ്ണവം പഴയപാലത്തിന്റെ 200-ാം വാർഷികാഘോഷത്തിന് പാലത്തിന്റെ സുരക്ഷാഭിത്തിയിൽ ചരിത്ര ചിത്രരചന നടത്തി.

പടയോട്ടങ്ങൾക്കും പലായനങ്ങൾക്കും മൂകസാക്ഷിയായ കണ്ണവം പാലം 1823-ൽ മദ്രാസ് പയനിയേഴ്സാണ് നിർമിച്ചതെന്ന് പാലത്തിന്റെ സുരക്ഷാഭിത്തിയിലെ ഫലകത്തിൽ കൊത്തിവെച്ചത് ഇപ്പോഴും തെളിഞ്ഞുകാണാം.

2002-ൽ കണ്ണവം പുഴയ്ക്ക് കുറുകെ പുതിയ പാലം തുറക്കുന്നതുവരെ വലിയ ടിപ്പർ ലോറികൾവരെ കടന്നുപോയത് കണ്ണവം പഴയപാലത്തിൽ കൂടിയാണ്. ലോഹങ്ങൾ ഒന്നുമില്ലാതെ കരിങ്കല്ല്, ചെങ്കല്ല്, ചുണ്ണാമ്പ്, ശർക്കര, കുമ്മായം എന്നിവ ഉപയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്.

രണ്ട് ആർച്ചുകളായാണ് പാലം. കാൽനടയാത്രക്കാർക്ക് വാഹനങ്ങൾ പോകുമ്പോൾ സുരക്ഷിതമായി മാറിനിൽക്കാനുള്ള സ്ഥലം പാലത്തിൽ ഉണ്ട്.

രണ്ട് നൂറ്റാണ്ടുകളിലായി ഉണ്ടായ പ്രളയവും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അതിജീവിച്ച്‌ തല ഉയർത്തി നിൽക്കുന്ന കണ്ണവം പാലത്തിന്റെ 200-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ് നാട്ടുകാർ.

കണ്ണവം ഗാന്ധി സ്മാരക വായനശാലയും തൊടീക്കളം വി.പി. നാരായണമാരാർ വായനശാലയും സംയുക്തമായാണ് ആഘോഷ പരിപാടികൾ നടത്തുന്നത്. ആഘോഷത്തിന്റെ ഭാഗമായി ചരിത്രസെമിനാറും വയോജനസംഗമവും ആദ്യകാല കലാപ്രവർത്തകരെ ആദരിക്കലും നടന്നു. ചിത്രകാര കൂട്ടായ്മയിൽ ചരിത്രചിത്രരചനയും നടത്തി.

പഴശ്ശിരാജ, കുഞ്ഞാലി മരക്കാർ, ഭഗത്‌സിങ്, സുഭാഷ് ചന്ദ്ര ബോസ്, സ്വാമിവിവേകാനന്ദൻ, ശ്രീനാരായണഗുരു, മഹാത്മഗാന്ധി, സർദാർ വല്ലഭ്‌ഭായ് പട്ടേൽ, അബുൾകലാം തുടങ്ങി ചരിത്രപുരുഷൻമാരുടെയും തൊടീക്കളം ശിവക്ഷേത്രം, വെളുമ്പത്ത് മഖാം തുടങ്ങി ആരാധനാലയങ്ങളെയും പാലത്തിന്റെ ഭിത്തിയിൽ വരച്ചിട്ടുണ്ട്.

ശെൽവൻ മേലൂരിന്റെ നേതൃത്വത്തിൽ രാഗേഷ് പുന്നോൽ, ഷൈജു എരുവട്ടി, സുരേഷ് പാനൂർ, എം. രവീന്ദ്രൻ, ഷമിൽ നരവൂർ എന്നീ ചിത്രകാരൻമാരാണ് ചിത്രകാര കൂട്ടായ്മയിൽ പങ്കെടുത്തത്.

സംഘാടക സമിതി ചെയർമാൻ പാലക്കണ്ടി വിജയൻ, കൺവീനർ സുധാകരൻ തൊടീക്കളം, പ്രോഗ്രാം കമ്മറ്റി കൺവീനർ കെ. പ്രദീപൻ, പബ്ലിസിറ്റി കൺവീനർ വാഴയിൽ ഭാസ്കരൻ, എം.വി. യൂസഫ്, നാടകരചയിതാവും സംവിധായകനുമായ സണ്ണി കോളയാട്, കെ. പുരുഷു, കെ.കെ. ദിനേശൻ, പി. രാജേഷ്, ഒ.എൻ. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.


Share our post

KOLAYAD

കോളയാട്ടെ മാലപൊട്ടിക്കൽ കേസ് ; പ്രതികൾ വലയിലാവാൻ കാരണം മൊബൈൽ ഫോൺ

Published

on

Share our post

കോളയാട്: ചോലയിൽ വഴിയരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്ന് നാലരപ്പവന്റെ സ്വർണമാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതികൾ പോലീസിന്റെ വലയിലാകാൻ കാരണം വഴിയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ. ശനിയാഴ്ച വൈകിട്ട് നാലിനും 4.10 നുമിടയിലാണ് മാല പൊട്ടിച്ചത്. സംഭവം ഉടൻ തന്നെ കണ്ണവം പോലീസിൽ പ്രദേശവാസികൾ അറിയിക്കുകയും ചെയ്തു.

കണ്ണവത്ത് കാത്തു നിന്ന പോലീസിനെ വെട്ടിച്ച് അമിതവേഗതയിൽ വന്ന ബൈക്ക് കടന്നു കളഞ്ഞെങ്കിലും റോഡിലെ ബമ്പിൽ നിന്ന് ബൈക്ക് പൊങ്ങിതാഴ്ന്നപ്പോൾ പ്രതികളിലൊരാളുടെ മൊബൈൽ ഫോൺ റോഡരികിലേക്ക് തെറിച്ചു വീണിരുന്നു. ഇത് പോലീസിന്റെ കയ്യിൽ കിട്ടിയതാണ് പ്രതികൾ ഉടനെ വലയിലാകാൻ കാരണമായത്. ഫോണിലുണ്ടായിരുന്ന സിം പ്രതിയായ ജാഫറിന്റെ പേരിലുള്ളതായിരുന്നു. പോലീസിന്റെ കൈവശം കിട്ടിയ ഫോണിലേക്ക് അല്പനേരത്തിന് ശേഷം വന്ന കോൾ മുദസ്സിറിന്റെയായിരുന്നു. ഇതോടെ പോലീസ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഫോൺ പോലീസിന്റെ കയ്യിൽ കിട്ടിയ കാര്യം പ്രതികൾക്ക് അറിയാൻ കഴിഞ്ഞില്ല.

ഫോൺ മാറ്റാർക്കോ കിട്ടിയെന്നും അതാണ് സ്വിച്ച് ഓഫ് ചെയ്യാൻ കാരണമെന്നും കരുതിയ പ്രതികൾ നേരെ കോഴിക്കോടേക്ക് പോവുകയും ചെയ്തു. ഇതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് കണ്ണവം പോലീസ് നടത്തിയ അന്വേഷണം ചെന്ന് നിന്നത് കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ലോഡ്ജിലും. രാത്രി വൈകിയാണ് പോലീസ് കോഴിക്കോടെത്തുന്നത്.

പോലീസ് എത്തുമ്പോൾ ജാഫറും മുദസ്സിറും റൂമിലുണ്ടയിരുന്നു. വാതിലിൽ മുട്ടിയെങ്കിലും തുറക്കാൻ തയ്യാറായില്ല. ഹോട്ടൽ ജീവനക്കാരനാണെന്നും ഹോട്ടലിൽ തീപിടിച്ചെന്നും പോലീസ് പറഞ്ഞപ്പോഴാണ് പ്രതികൾ ധൃതിയിൽ വാതിൽ തുറന്നതും പോലീസിന്റെ പിടിയിലായതും. മോഷണവസ്തു വില്ക്കാൻ സഹായിച്ച മിഥുനെക്കുറിച്ച് പ്രതികൾ തന്നെയാണ് പോലീസിന് മൊഴി നല്കിയത്. എന്നാൽ, രാത്രിയിൽ സ്വർണം വില്ക്കാൻ സാധിക്കാത്തതിനാൽ പ്രതികളുടെ കയ്യിലുണ്ടായിരുന്ന മോഷണമുതലും പോലീസ് കസ്റ്റഡിയിലെടുത്തു.
ചക്കരക്കല്ല് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 17/25 കെസിൽ പ്രതികളായ ജാഫറും മുദസ്സിറും കേസ് സംബന്ധമായി കണ്ണൂരിലുണ്ടായിരുന്നു. ഇവർ മടങ്ങി പോകും വഴി ഇരിട്ടിയിൽ നിന്ന് സ്ത്രീയുടെ സ്വർണമാല അപഹരിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനുശേഷമാണ് ഇവർ കോളയാടെത്തിയത്.

മാല പൊട്ടിച്ച സംഭവം അറിഞ്ഞയുടൻ കണ്ണവം പോലീസ് ഉടൻ നടത്തിയ അന്വേഷണമാണ് മണിക്കൂറുകൾക്കകം പ്രതികൾ വലയിലാവാൻ കാരണമായത്.


Share our post
Continue Reading

KOLAYAD

കോളയാട്ട് ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്ന പ്രതികൾ മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിൽ

Published

on

Share our post

പ്രതികളായ ജാഫർ, മുദസ്സിർ, മിഥുൻ മനോജ്

കോളയാട്:ബൈക്കിലെത്തി യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടിയ പ്രതികളെ മണിക്കൂറുകൾക്കകം തൊണ്ടി മുതലോടു കൂടി കണ്ണവം പൊലീസ് പിടികൂടി. കോളയാട് ചോലയിലെ മാക്കുറ്റി വീട്ടിൽ കെ .കെ. ഷിജിനയുടെനാലു പവന്റെ സ്വർണ്ണ മാല കവർന്ന മലപ്പുറം വാഴയൂർ പുതുക്കോട് കുഴിക്കോട്ടിൽ എ .ടി .ജാഫർ (38), കതിരൂർ കായലോട് റോഡിൽ പോക്കായിമുക്കിലെ ടി. മുദസ്സിർ (35), മോഷണ മുതൽ വില്ക്കാൻ സഹായിച്ചപത്തനംതിട്ട മല്ലപ്പള്ളി വിളക്കുഴി താനിക്കലെ മിഥുൻ മനോജ് (27) എന്നിവരെയാണ് സൈബർ പോലീസിന്റെ സഹായത്തോടെ കണ്ണവം എസ്.എച്ച്.ഒ. പി.ഉമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘംപിടികൂടിയത്. ശനിയാഴ്ച പകലാണ് കെസിനാസ്പദമായ സംഭവം.

സംഭവം നടന്ന് മണിക്കൂറുകൾക്കകമാണ് സൈബർ പോലീസിന്റെ സഹായത്തോടെ പ്രതികളെ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് കണ്ണവം പോലീസ് പിടികൂടിയത്.

വാഹനമോഷണം, കളവ് തുടങ്ങി 36 കേസുകളിലെ പ്രതിയാണ് ജാഫർ. ബൈക്ക് മോഷണം, ജ്വല്ലറി കവർച്ച തുടങ്ങി ഒൻപത് കേസുകളിലെ പ്രതിയാണ് മുദസ്സീർ. എൻ .ഡി .പി എസ് അടക്കം രണ്ട് കേസിലെ പ്രതിയാണ് മിഥുൻ മനോജ്. പ്രതികൾക്ക് ചക്കരക്കല്ല്, ഇരിട്ടി പൊലീസ് സ്റ്റേഷനുകളിലും സമാനമായ നിരവധി കേസുകളുണ്ട്. സംഭവ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷം മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂത്തുപറമ്പ് ജയിലിലടച്ചു.

സബ് ഇൻസ്‌പെക്ടർമാരായ സുനിൽകുമാർ, പ്രകാശൻ, എ.എസ്.ഐ അഭിലാഷ്, സി.പി.ഒ മാരായ പ്രജിത്ത് കണ്ണിപ്പൊയിൽ, പി .ജിനേഷ്, സി .പി .സനോജ്, രാഹുൽ, വിജേഷ്, അനീസ്എന്നിവരാണ് സി.ഐയോടൊപ്പം അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Share our post
Continue Reading

Breaking News

കോളയാട്ട് തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

Published

on

Share our post

കോളയാട് : കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ആലച്ചേരിയിലെ വരിക്കോളി ഗംഗാധരനാണ് (68) മരിച്ചത്.ഭാര്യ : ശ്യാമള. മക്കൾ:റിജു (കെ. എസ്. ഇ. ബി ), റീന. മരുമക്കൾ : വിനീഷ്( മട്ടന്നൂർ), ഹിമ (അധ്യാപിക തലക്കാണി യു. പി. സ്കൂൾ, കൊട്ടിയൂർ). സഹോദരങ്ങൾ : നാരായണൻ, പദ്മനാഭൻ, വിജയകുമാരി (ശോഭ ), പരേതനായ മുകുന്ദൻ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.


Share our post
Continue Reading

Trending

error: Content is protected !!