Kannur
രക്തം വേണോ, ‘പോൾ ബ്ലഡ്’ തുണയാകും
കണ്ണൂർ: അടിയന്തരഘട്ടത്തിൽ രക്തമെത്തിക്കാൻ സഹായവുമായി കേരള പോലീസ്. രക്തദാതാക്കളെ തേടി അലയുന്നതിന് പകരം പോൾ ബ്ലഡിൽ ഓൺലൈനായി അപേക്ഷ നൽകിയാൽ മതി.
രക്തം നൽകാൻ തയ്യാറായവരെ പോലീസ് നിങ്ങളുടെ അടുത്തെത്തിക്കും. കേരള പോലീസിന്റെ ‘പോൾ ആപ്പി’ലൂടെ കേരളത്തിലെവിടെയുള്ളവർക്കും സൗജന്യമായി ഈ സേവനം ലഭിക്കും.
പോൾ ബ്ലഡിൽ രക്തം ദാനംചെയ്യാൻ താത്‌പര്യമുള്ളവർക്ക് പേരും മറ്റുവിവരങ്ങളും രജിസ്റ്റർ ചെയ്യാം. ഇതു പരിശോധിച്ചാണ് ആവശ്യക്കാരുടെ ജില്ലയിൽ അവർക്ക് തൊട്ടരികിലുള്ള രക്തദാതാക്കളെ കണ്ടെത്തുക.
ഇതിനുപുറമേ വിവിധ രക്തദാന സംഘടനകൾ, സന്നദ്ധസംഘനടകൾ, ലൈസൻസുള്ള രക്തബാങ്കുകൾ, കോളേജ് യൂണിയനുകൾ എന്നിവയുമായും പോൾ ബ്ലഡ് ധാരണയുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി സഹകരിച്ചാണ് പ്രവർത്തനം.
നൽകിയത് 23,203 യൂണിറ്റ് രക്തം
2021-ലാണ് പോൾ ബ്ലഡ് എന്ന സേവനപദ്ധതി തുടങ്ങിയത്. ഏപ്രിൽ രണ്ടാംവാരം വരെ സംസ്ഥാനത്താകെ 38,820 പേരാണ് രക്തദാനത്തിന് തയ്യാറായി ആപ്പിൽ രജിസ്റ്റർ ചെയ്തത്.
16,419 പേർക്ക് രക്തം എത്തിക്കാനായി. 23,203 യൂണിറ്റ് രക്തമാണ് ഇത്തരത്തിൽ ലഭ്യമാക്കിയത്. കൂടുതൽ രക്തദാതാക്കൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്. 8539 പേർ. കുറവ് പേർ രജിസ്റ്റർ ചെയ്തത് കാസർകോട് ജില്ലയിലാണ്. 847 പേർ മാത്രമാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
എങ്ങനെ സഹായം തേടാം
പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽനിന്ന് പോൾ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിൽ പോൾ ബ്ലഡ് എന്ന വിഭാഗമുണ്ടാകും. അതിൽ രക്തം നൽകാൻ ഡോണർ എന്ന രജിസ്‌ട്രേഷൻഫോം പൂരിപ്പിച്ച് നൽകണം. രക്തം ആവശ്യമുള്ളവരാണെങ്കിൽ റെസിപ്യന്റ് എന്ന ഫോമാണ് പൂരിപ്പിക്കേണ്ടത്.
രജിസ്‌ട്രേഷൻ പൂർത്തിയായാൽ പേരൂർക്കടയിലെ സംസ്ഥാനതല കൺട്രോൾ റൂമിൽനിന്ന് രജിസ്റ്റർ ചെയ്തവരെ ബന്ധപ്പെടും. യഥാർഥ ആവശ്യക്കാരാണോ എന്നും എത്ര യൂണിറ്റ് രക്തം വേണമെന്നുമെല്ലാം ഉറപ്പാക്കും.
തുടർന്ന് രോഗിയുടെ തൊട്ടടുത്തുള്ള രക്തദാതാക്കളുമായി ബന്ധപ്പെട്ട് അവരെ ആവശ്യക്കാരുടെ അടുത്തെത്തിക്കും. അടിയന്തരഘട്ടമാണെങ്കിൽ തൊട്ടടുത്തുള്ള രക്തബാങ്കിൽനിന്ന് രക്തം ലഭ്യമാക്കും. പിന്നീട് ദാതാക്കളെ എത്തിച്ച് രക്തം നൽകുകയും ചെയ്യും.
വാട്‌സാപ്പ് നമ്പറും റെഡി
ആപ്പ് ഡൗൺ ലോഡ് ചെയ്യാൻ കഴിയാത്തവർക്കായി വാട്‌സാപ്പ് നമ്പറും പോൾ ബ്ലഡ് ഒരുക്കിയിട്ടുണ്ട്. പേര്, രക്തഗ്രൂപ്പ്, ജില്ല, ഫോൺ നമ്പർ എന്നിവ 9497990500 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് ചെയ്താൽ മാത്രം മതി.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്