Connect with us

Kannur

ശമ്പളവും സംഭരണവുമില്ല; ഹോർട്ടികോർപ് പ്രവർത്തനം അവതാളത്തിൽ

Published

on

Share our post

പാപ്പിനിശ്ശേരി: ജീവനക്കാർക്ക് ശമ്പളവും ഉൽപന്നങ്ങളുടെ സംഭരണവുമില്ലാതെ പൊതുമേഖല സ്ഥാപനമായ ഹോർട്ടികോർപ് പ്രവർത്തനം അവതാളത്തിൽ. ഉൽപന്നങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ വിഷുവിനോടനുബന്ധിച്ച് എല്ലാ ശാഖകളും അടച്ചിട്ടു. മാങ്ങാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോർട്ടികോര്‍പ് ജില്ല ശാഖ അടച്ചുപൂട്ടൽ വക്കിലാണ്.

വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന 26 തൊഴിലാളികളുടെയും ആറു ജീവനക്കാരുടെയും ശമ്പളം നാലു മാസത്തോളമായി മുടങ്ങിക്കിടക്കുകയാണ്. തുടക്കത്തിൽ 20ലധികം ഔട്ട്ലെറ്റുകളുണ്ടായിരുന്നതിൽ ഇപ്പോൾ ആറെണ്ണം മാത്രമാണ് ബാക്കിയുള്ളത്.

അതും ഉൽപന്നങ്ങളില്ലാത്തത്തിനാല്‍ ഏതു സമയവും അടച്ചുപൂട്ടൽ വക്കിലാണ്. ബാവുപ്പറമ്പ്, പച്ചന്നൂർ മൂന്ന്, കൂത്തുപറമ്പ്, ബക്കളം, ചെമ്പംതൊട്ടി, പാച്ചേനി, തലശ്ശേരി, പാനൂർ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളാണ് സമീപകാലത്ത് പൂട്ടിയത്. ലാഭകരമല്ലാത്തവയാണ് പൂട്ടിയതെന്നാണ് അധികൃതർ പറയുന്നത്.

വിതരണക്കാർക്ക് തുക വർഷങ്ങളായി അനുവദിക്കാത്തതിനാൽ ലക്ഷക്കണക്കിന് തുക കുടിശ്ശികയാണ്. അതിനാൽ വിതരണക്കാർ ഉൽപന്നങ്ങൾ തുടർന്ന് നൽകാത്തതും തകർച്ചക്ക് കാരണമായി.

ഇവിടെനിന്നും വിൽപന നടത്തിവരുന്ന വിറ്റുവരവ് തുകകൾ മുഴുവനായും ഹെഡ് ഓഫിസിൽ അടക്കുകയാണ് ചെയ്തുവരുന്നത്. ജീവനക്കാരുടെ ശമ്പളവും വാങ്ങിയ ഉൽപന്നങ്ങളുടെ വിലയും ഹെഡ് ഓഫിസിൽനിന്നും നേരിട്ടാണ് നൽകുന്നത്. ജീവനക്കാരുടെ ശമ്പളവും അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

കൃഷിവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർക്ക് ജില്ല മാനേജർ അധിക ചുമതലയുണ്ട്. 2021-22ൽ 2.80 കോടി വിൽപന നടത്തിയപ്പോൾ 2022-23ൽ 1.84 കോടി വിൽപനയാണുണ്ടായത്.

ഈ സാമ്പത്തിക വർഷം 2.11 ലക്ഷം വിൽപനയുണ്ടായി. കൃഷിക്കാർക്ക് അവരുടെ ഉൽപന്നങ്ങൾക്ക് മതിയായ വില ലഭിക്കുന്നതിനും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള പച്ചക്കറികൾ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് ഹോർട്ടികോർപ് ആരംഭിച്ചത്.

അടച്ചുപൂട്ടൽ നേരിടുന്ന ഇത്തരം സ്ഥാപനത്തെ നിലനിർത്താൻ സർക്കാർ ബജറ്റിൽ പ്രത്യേക ഫണ്ട് കണ്ടെത്തണമെന്നാണ് ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം.

നാട്ടിലെല്ലാവരും വിഷു ആഘോഷിച്ചപ്പോൾ മക്കൾക്ക് വസ്‍ത്രം വാങ്ങാനോ നല്ല ഭക്ഷണം കഴിക്കാനോ പറ്റാത്ത സ്ഥിതിയായിരുന്നെന്നും നാലുമാസത്തോളം ശമ്പളം കിട്ടാതെയെങ്ങനെ കുടുംബം പുലർത്തുമെന്നും തൊഴിലാളികളും ജീവനക്കാരും ചോദിക്കുന്നു.

സ്ഥാപനം ലാഭത്തിൽ പ്രവർത്തിച്ചാൽ മാത്രമേ ശമ്പളവും അനുകൂല്യവും കൃത്യമായി നൽകാൻ നിർവാഹമുള്ളൂവെന്നും അതിനായി ജീവനക്കാരും താൽപര്യമെടുക്കണമെന്നും കോഴിക്കോട് റീജനൽ മാനേജർ ടി.ആർ. ഷാജി പറഞ്ഞു.

ഹോർട്ടികോർപ് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ കഴിഞ്ഞ മാസം പണിമുടക്കും സമരവും നടത്തിയിരുന്നു.

ഹോർട്ടികോർപ് മാനേജ്മെന്റിന്റെ നടപടികളും തൊഴിലാളിവിരുദ്ധ സമീപനങ്ങളുമാണ് ജീവനക്കാരെ സമരത്തിലേക്ക് നയിക്കുന്നതെന്ന് ഭരണാനുകൂല സംഘടന തന്നെ കുറ്റപ്പെടുത്തുന്നു.


Share our post

Kannur

വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Published

on

Share our post

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.

അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.

ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.


Share our post
Continue Reading

Kannur

പച്ചത്തുരുത്തൊരുക്കാന്‍ വൃക്ഷത്തൈകള്‍ നല്‍കാന്‍ കാര്‍ഷിക നഴ്സറികള്‍

Published

on

Share our post

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശ് ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കാര്‍ഷിക നഴ്സറികള്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും. ആഗസ്റ്റ് മാസത്തോടെ എല്ലാ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും പച്ചത്തുരുത്തുകള്‍ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. വനം വകുപ്പും ഔഷധ സസ്യ ബോര്‍ഡുമാണ് നിലവില്‍ തൈകള്‍ നല്‍കുന്നത്. ഇതിനൊപ്പം കാര്‍ഷിക നഴ്സറികള്‍ കൂടി നല്‍കുന്നതോടെ വൃക്ഷത്തൈകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാകും. ജില്ലയിലെ ഏഴ് കാര്‍ഷിക നഴ്സറി ഉടമകള്‍ തൈകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ തല്‍പരരായ വ്യക്തികളെ പച്ചത്തുരുത്ത് ഒരുക്കല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമങ്ങളും സ്വകാര്യ വ്യക്തികളുടെ തരിശിട്ട ഭൂമിയില്‍ പച്ചത്തുരുത്തുകള്‍ ഒരുക്കാനുള്ള പദ്ധതിയും ഹരിതകേരള മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 30 സ്വകാര്യ വ്യക്തികള്‍ ഇതിനായി ഹരിത കേരളം മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പായം ഗ്രാമപഞ്ചായത്തിലെ പച്ചത്തുരുത്തിനായി വൃക്ഷത്തൈകള്‍ നല്‍കുന്നതിനുള്ള സമ്മതപത്രം വള്ളിത്തോട് മലനാട് നഴ്സറി ഉടമ കെ.ആര്‍ ശ്രീധരനില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഏറ്റുവാങ്ങി. പരിപാടിയില്‍ ഹരിത കേരളം ജില്ലാമിഷന്‍ കോ – ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക തുടങ്ങിവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

കണ്ണൂരിന്റെ തുമ്പൂര്‍മുഴി; മാലിന്യ സംസ്‌കരണത്തിന്റെ പുതിയ മുഖം

Published

on

Share our post

ജൈവ മാലിന്യങ്ങളും ജന്തുജന്യ മാലിന്യങ്ങളും പ്രായോഗിക രീതിയില്‍ സംസ്‌കരിക്കാന്‍ ജില്ലയില്‍ നടപ്പിലാക്കിയ തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ് സംവിധാനം മാലിന്യ സംസ്‌കരണത്തിന് പുതിയമുഖം നല്‍കുന്നു. 70 ശതമാനം സ്വച്ഛ് ഭാരത് മിഷന്റെയും 30 ശതമാനം പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ശുചിത്വമിഷന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ 59 ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതില്‍ ജില്ലയിലെ 27 ഗ്രാമ പഞ്ചായത്തുകള്‍, രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ആറ് നഗരസഭ, ഒരു കോര്‍പറേഷന്‍ എന്നിങ്ങനെ 36 ഇടങ്ങളില്‍ നിലവില്‍ തുമ്പൂര്‍മുഴി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയില്‍ ആദ്യമായി പദ്ധതി പ്രാവര്‍ത്തികമാക്കിയത് ആന്തൂര്‍ നഗരസഭയിലാണ്. ഹരിതകര്‍മ സേനയാണ് ഈ പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. ഇതിലൂടെ ശേഖരിക്കുന്ന വളം വില്‍പ്പന നടത്തുന്നുമുണ്ട്.

കടന്നപ്പള്ളി – പാണപ്പുഴ, കുറുമാത്തൂര്‍, ചെങ്ങളായി, പരിയാരം, എരഞ്ഞോളി, ചെറുകുന്ന്, ചൊക്ലി, കതിരൂര്‍, തൃപ്പങ്ങോട്ടൂര്‍, കുന്നോത്തു പറമ്പ്, കോട്ടയം, കരിവെള്ളൂര്‍ – പെരളം, കുഞ്ഞിമംഗലം, കാങ്കോല്‍ – ആലപ്പടമ്പ, പെരിങ്ങോം – വയക്കര, എരമം – കുറ്റൂര്‍, മാലൂര്‍, കോളയാട്, കേളകം, തില്ലങ്കേരി, ആറളം, അയ്യന്‍കുന്ന്, ചിറക്കല്‍, മയ്യില്‍, ഏരുവേശ്ശി, കുറ്റിയാട്ടൂര്‍, കടമ്പൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലും പയ്യന്നൂര്‍, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലും ആന്തൂര്‍, തലശ്ശേരി, പയ്യന്നൂര്‍, ഇരിട്ടി, ശ്രീകണ്ഠപുരം, തളിപ്പറമ്പ നഗരസഭകളിലും കണ്ണൂര്‍ കോര്‍പറേഷനിലുമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. വളരെ ചെലവുകുറഞ്ഞതും പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമായ കമ്പോസ്റ്റിംഗ് രീതി എന്ന നിലയിലും മാലിന്യ നിര്‍മാര്‍ജനത്തിന് ഏറ്റവും അനുയോജ്യമായ രീതി എന്ന നിലയിലും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണിത്. ഇന്ത്യന്‍ ഗ്രാമീണ കാര്‍ഷിക മേഖലയിലെ ഏറ്റവും ഉപയുക്തമായ നാല് മാലിന്യ സംസ്‌കരണ മാര്‍ഗങ്ങളില്‍ ഒന്നായി യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം കാലാവസ്ഥാ നിയന്ത്രണ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത് തുമ്പൂര്‍മുഴി മോഡല്‍ എയ്റോബിക് കമ്പോസ്റ്റിംഗ് സാങ്കേതിക വിദ്യയാണ്.


Share our post
Continue Reading

Trending

error: Content is protected !!