ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
IRITTY
ആറളത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനമതിൽ ഉടൻ

ഇരിട്ടി : ആറളം ഫാം സുരക്ഷക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനമതിൽ നിർമാണത്തിന് ടെൻഡർ ക്ഷണിച്ചു. മെയ് രണ്ടുവരെ ടെൻഡർ സമർപ്പിക്കാം. നാലിന് ടെൻഡർ അപേക്ഷകൾ തുറക്കും. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനിയർ ഓഫീസിലാണ് ടെൻഡർ തുറക്കൽ.
ഒരു വർഷമാണ് ആനമതിൽ പ്രതിരോധ നിർമാണ പ്രവൃത്തിയുടെ കാലാവധി. 12 മുതൽ ടെൻഡർ സമർപ്പിക്കാനാണ് വിജ്ഞാപനത്തിലെ നിർദേശം.
ആനമതിൽ നിർമാണത്തിന് എസ്റ്റിമേറ്റിൽ നിശ്യിച്ച തുകയായ 53 കോടി രൂപ കഴിഞ്ഞയാഴ്ച സർക്കാർ പിഡബ്ല്യുഡിക്ക് കൈമാറിയിരുന്നു. ടെൻഡർ നടപടി ഉടൻ നടത്തണമെന്നും നിർദേശിച്ചു. തുടർന്നാണ് ടെൻഡർ ക്ഷണിച്ച് വിജ്ഞാപനമിറങ്ങിയത്.
ആറളം ആദിവാസി മേഖലയിലടക്കം ഇതിനകം 12 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. കാട്ടാനകളിൽനിന്ന് സുരക്ഷയൊരുക്കാൻ ഒന്നാം പിണറായി സർക്കാർ ആനമതിൽ നിർമിക്കാൻ തീരുമാനിച്ചു. മുൻ മന്ത്രി എ കെ ബാലൻ ഇക്കാര്യം ആറളം ഫാമിലെത്തി പ്രഖ്യാപിച്ചു.
22 കോടി രൂപ മുടക്കി ആനമതിൽ നിർമിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ അന്ന് ചുമതലപ്പെടുത്തി. 11 കോടി രൂപ ആദ്യഗഡുവായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ കൈമാറി. ടെൻഡർ നടത്താതെ യുഎൽസിസിയെ വഴിവിട്ട് സഹായിക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് നേതൃത്വം ഹൈക്കോടതിയെ സമീപിച്ചു.
യുഎൽസിസി പ്രവൃത്തി ചുമതലയിൽനിന്ന് ഒഴിഞ്ഞു. ഇതോടെയാണ് ആനമതിൽ പദ്ധതി അട്ടിമറിക്കപ്പെട്ടത്. നാലുപേർ ആറളത്ത് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുകയുംചെയ്തു. യുഡിഎഫ് അട്ടിമറിയിൽ വൈകിപ്പിച്ച ആനമതിൽ പ്രവൃത്തിക്ക് നിശ്ചയിച്ചതിന്റെ ഇരട്ടിയിൽ അധികം തുക നൽകി വീണ്ടും സർക്കാർ പ്രഖ്യാപിത പദ്ധതി നടപ്പാക്കാനുള്ള ദൃഢനിശ്ചയവുമായി മുന്നോട്ടുപോവുകയാണ്.
ആറളം ഫാമിൽ വീണ്ടും കാട്ടാന ചരിഞ്ഞു
ആറളം ഫാം ആറാം ബ്ലോക്കിലെ കൃഷിയിടത്തിൽ വീണ്ടും കാട്ടാന ചരിഞ്ഞു. ഒരാഴ്ചക്കകം ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. ആറാം ബ്ലോക്കിലെ കൃഷിയിടത്തിലെ കുളത്തിനടുത്താണ് ജഡം കണ്ടെത്തിയത്. ഏകദേശം 20 വയസുണ്ടെന്നാണ് നിഗമനം. ജഡത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധത്തെ തുടർന്ന് തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടത്.
വനത്തിന് സമാനമായ രീതിയിലുള്ള കൃഷിയിടമാണിത്. കാടുകയറിയ ഈ പ്രദേശം കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. അഞ്ചു ദിവസം മുമ്പ് ഫാം ഒന്നാം ബ്ലോക്കിലെ കൃഷിയിടത്തിൽ 20 വയസുള്ള പിടിയാന ചരിഞ്ഞിരുന്നു. വനംവകുപ്പ് അധികൃതരും പൊലീസും ഫാം അധികൃതരും സ്ഥലത്തെത്തി. ഒന്നരവർഷത്തിനിടയിൽ ആറ് കാട്ടാനകളാണ് ഫാമിൽ.
IRITTY
കുന്നോത്ത് ഐ.എച്ച്.ആർ.ഡി കോളജിൽ അസി.പ്രഫസർമാരുടെ ഒഴിവ്

ഇരിട്ടി: കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ ഐഎച്ച്ആർഡി കോളജിൽ അസി.പ്രഫസർമാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും യുജിസി നെറ്റുമാണ് യോഗ്യത. കൂടിക്കാഴ്ച കോളജ് ഓഫിസിൽകൂടിക്കാഴ്ച തീയതി, സമയം, വിഷയം എന്ന ക്രമത്തിൽ 13ന് മലയാളം –രാവിലെ 10 മണി. ഹിന്ദി–11 മണി, മാത്തമാറ്റിക്സ്–12 മണി, കംപ്യൂട്ടർ സയൻസ് – 2 മണി. 14ന് കൊമേഴ്സ് – 1.30. ഫോൺ: 8547003404, 0490 2423044.
IRITTY
35 കുപ്പി മദ്യവുമായി ഉളിക്കൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

ഉളിക്കൽ : കേയാപറമ്പ് പ്രദേശത്ത് ബൈക്കിൽ മദ്യ വില്പന നടത്തിയ എരുത്തുകടവിലെ പ്ലാക്കുഴിയിൽ അനീഷ് എക്സൈസിന്റെ പിടിയിലായി. 35 കുപ്പി മദ്യവും KL 58 H 647 CBZ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി. എം.ജെയിംസിന്റെ നേതൃത്വത്തിൽ പി.ജി.അഖിൽ, സി.വി.പ്രജിൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്