Connect with us

IRITTY

ആറളത്ത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനമതിൽ ഉടൻ

Published

on

Share our post

ഇരിട്ടി : ആറളം ഫാം സുരക്ഷക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനമതിൽ നിർമാണത്തിന്‌ ടെൻഡർ ക്ഷണിച്ചു. മെയ്‌ രണ്ടുവരെ ടെൻഡർ സമർപ്പിക്കാം. നാലിന്‌ ടെൻഡർ അപേക്ഷകൾ തുറക്കും. പൊതുമരാമത്ത്‌ സൂപ്രണ്ടിങ്‌ എൻജിനിയർ ഓഫീസിലാണ്‌ ടെൻഡർ തുറക്കൽ.

ഒരു വർഷമാണ്‌ ആനമതിൽ പ്രതിരോധ നിർമാണ പ്രവൃത്തിയുടെ കാലാവധി. 12 മുതൽ ടെൻഡർ സമർപ്പിക്കാനാണ്‌ വിജ്ഞാപനത്തിലെ നിർദേശം.

ആനമതിൽ നിർമാണത്തിന്‌ എസ്‌റ്റിമേറ്റിൽ നിശ്‌യിച്ച തുകയായ 53 കോടി രൂപ കഴിഞ്ഞയാഴ്‌ച സർക്കാർ പിഡബ്ല്യുഡിക്ക്‌ കൈമാറിയിരുന്നു. ടെൻഡർ നടപടി ഉടൻ നടത്തണമെന്നും നിർദേശിച്ചു. തുടർന്നാണ്‌ ടെൻഡർ ക്ഷണിച്ച്‌ വിജ്ഞാപനമിറങ്ങിയത്‌.

ആറളം ആദിവാസി മേഖലയിലടക്കം ഇതിനകം 12 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. കാട്ടാനകളിൽനിന്ന്‌ സുരക്ഷയൊരുക്കാൻ ഒന്നാം പിണറായി സർക്കാർ ആനമതിൽ നിർമിക്കാൻ തീരുമാനിച്ചു. മുൻ മന്ത്രി എ കെ ബാലൻ ഇക്കാര്യം ആറളം ഫാമിലെത്തി പ്രഖ്യാപിച്ചു.

22 കോടി രൂപ മുടക്കി ആനമതിൽ നിർമിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയെ അന്ന്‌ ചുമതലപ്പെടുത്തി. 11 കോടി രൂപ ആദ്യഗഡുവായി പൊതുമരാമത്ത്‌ വകുപ്പിന്‌ സർക്കാർ കൈമാറി. ടെൻഡർ നടത്താതെ യുഎൽസിസിയെ വഴിവിട്ട്‌ സഹായിക്കുന്നുവെന്നാരോപിച്ച്‌ യുഡിഎഫ്‌ നേതൃത്വം ഹൈക്കോടതിയെ സമീപിച്ചു.

യുഎൽസിസി പ്രവൃത്തി ചുമതലയിൽനിന്ന്‌ ഒഴിഞ്ഞു. ഇതോടെയാണ്‌ ആനമതിൽ പദ്ധതി അട്ടിമറിക്കപ്പെട്ടത്‌. നാലുപേർ ആറളത്ത്‌ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുകയുംചെയ്‌തു. യുഡിഎഫ്‌ അട്ടിമറിയിൽ വൈകിപ്പിച്ച ആനമതിൽ പ്രവൃത്തിക്ക്‌ നിശ്‌ചയിച്ചതിന്റെ ഇരട്ടിയിൽ അധികം തുക നൽകി വീണ്ടും സർക്കാർ പ്രഖ്യാപിത പദ്ധതി നടപ്പാക്കാനുള്ള ദൃഢനിശ്‌ചയവുമായി മുന്നോട്ടുപോവുകയാണ്‌.

ആറളം ഫാമിൽ വീണ്ടും 
കാട്ടാന ചരിഞ്ഞു

ആറളം ഫാം ആറാം ബ്ലോക്കിലെ കൃഷിയിടത്തിൽ വീണ്ടും കാട്ടാന ചരിഞ്ഞു. ഒരാഴ്‌ചക്കകം ചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. ആറാം ബ്ലോക്കിലെ കൃഷിയിടത്തിലെ കുളത്തിനടുത്താണ്‌ ജഡം കണ്ടെത്തിയത്. ഏകദേശം 20 വയസുണ്ടെന്നാണ്‌ നിഗമനം. ജഡത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധത്തെ തുടർന്ന്‌ തൊഴിലാളികൾ നടത്തിയ തിരച്ചിലിലാണ്‌ ജഡം കണ്ടത്‌.

വനത്തിന് സമാനമായ രീതിയിലുള്ള കൃഷിയിടമാണിത്‌. കാടുകയറിയ ഈ പ്രദേശം കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്‌. അഞ്ചു ദിവസം മുമ്പ്‌ ഫാം ഒന്നാം ബ്ലോക്കിലെ കൃഷിയിടത്തിൽ 20 വയസുള്ള പിടിയാന ചരിഞ്ഞിരുന്നു. വനംവകുപ്പ് അധികൃതരും പൊലീസും ഫാം അധികൃതരും സ്ഥലത്തെത്തി. ഒന്നരവർഷത്തിനിടയിൽ ആറ്‌ കാട്ടാനകളാണ്‌ ഫാമിൽ.


Share our post

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

Trending

error: Content is protected !!