Connect with us

Kerala

ഡ്രൈവിങ്ങിനിടെ വാഹനത്തിന്റെ ബ്രേക്ക് പോയിട്ടുണ്ടോ? ഇങ്ങനെയുണ്ടായാല്‍ എങ്ങനെ വണ്ടി നിര്‍ത്തും

Published

on

Share our post

ഡ്രൈവിങ്ങില്‍ വര്‍ഷങ്ങളുടെ പാരമ്പര്യവും ഏത് വാഹനത്തിലും എന്ത് അഭ്യാസം വേണമെങ്കിലും കാണിക്കാനുള്ള ആത്മവിശ്വാസവുമുള്ള ഏത് ഡ്രൈവറും പതറുന്ന ഒരു സാഹചര്യമാണ് ബ്രേക്ക് പെഡല്‍ അമര്‍ത്തിയിട്ടും വാഹനം നില്‍ക്കാതെ വരുന്നത് അല്ലെങ്കില്‍ ബ്രേക്ക് നഷ്ടപ്പെടുന്നത്.

ഏത് വാഹനമാണെങ്കിലും അപ്പോഴുണ്ടാകുന്ന ഭീതി അനുഭവിച്ചിട്ടുള്ളവര്‍ക്ക് മനസിലാകുമെന്നല്ലാതെ ഒരാള്‍ക്കും വിവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല.

പുതുതലമുറ വാഹനങ്ങളില്‍ ബ്രേക്ക് നഷ്ടപ്പെടുകയെന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. വളരെ കാര്യക്ഷമമായ ബ്രേക്ക് സംവിധാനമാണ് ഇപ്പോള്‍ നിരത്തുകളില്‍ എത്തുന്ന ബൈക്കുകള്‍ മുതല്‍ ബസുകളും ട്രക്കുകളും പോലുള്ള വലിയ വാഹനങ്ങളില്‍ പോലും നല്‍കുന്നത്.

എന്നിരുന്നാലും നമ്മള്‍ ഓടിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് അവിചാരിതമായി നഷ്ടപ്പെട്ടാല്‍ എങ്ങനെയാണ് വാഹനം നിര്‍ത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.

വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു എന്ന ബോധ്യമായാല്‍ മനസാന്നിധ്യം വീണ്ടെടുക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. ഭയവും പരിഭ്രാന്തിയും കൂടുതല്‍ അപകടത്തിലേക്ക് നയിക്കുകയാണ് ചെയ്യുക. പെട്ടന്നുണ്ടാകുന്ന ഭയത്തില്‍ ആക്‌സിലറേറ്ററില്‍ അമര്‍ത്താതിരിക്കാനും ശ്രദ്ധിക്കണം.

ബ്രേക്ക് പെഡലില്‍ ചവിട്ടിയിട്ട് താഴുന്നില്ലെങ്കില്‍ ബ്രേക്കിങ്ങ് സംവിധാനത്തിലായിരിക്കും പ്രശ്‌നം. ബ്രേക്ക് പെഡലിനിടയില്‍ മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.

അതേസമയം, ബ്രേക്ക് പെഡല്‍ താഴുകയും വാഹനം നില്‍ക്കാതെ വരികയുമാണെങ്കില്‍ പെഡലില്‍ ആവര്‍ത്തിച്ച് ചവിട്ടിയാല്‍ ബ്രേക്കിങ്ങ് സമ്മര്‍ദ്ദം താത്കാലികമായി വീണ്ടെടുക്കാന്‍ സാധിച്ചേക്കും (പമ്പ് ചെയ്ത് ചവിട്ടുക). ശക്തമായി ബ്രേക്ക് പെഡല്‍ ചവിട്ടി പമ്പ് ചെയ്യുകയാണ് വേണ്ടത്.

കാര്യക്ഷമമായ ബ്രേക്കിങ്ങിനുള്ള മര്‍ദ്ദം രൂപപ്പെട്ടെന്ന് മനസിലായാല്‍ മാത്രം ബ്രേക്ക് പൂര്‍ണമായും ചവിട്ടി വാഹനം നിര്‍ത്തുക.

മണിക്കൂറില്‍ അഞ്ച് മുതല്‍ പത്ത് കിലോമീറ്റര്‍ വേരെ വേഗത കുറയ്ക്കാന്‍ എന്‍ജിന്‍ ബ്രേക്കിങ്ങിലൂടെ സാധിക്കും. താഴ്ന്ന ഗിയറിലേക്ക് വാഹനത്തിന്റെ വേഗത കുറച്ച് കൊണ്ടുവരുന്നതാണ് ഈ രീതി. ഈ സാഹചര്യത്തില്‍ ആദ്യം ഒന്നോ രണ്ടോ ഗിയര്‍ മാത്രം ഡൗണ്‍ ചെയ്യുക.

വേഗത ഒരല്‍പ്പം കുറഞ്ഞതിനുശേഷം മാത്രം ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുന്നതാണ് ഉചിതം. പെട്ടെന്ന് ഒന്ന് രണ്ട് ഗിയറുകളിലേക്ക് മാറാന്‍ ശ്രമിച്ചാല്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും.

വാഹനത്തിന്റെ ബ്രേക്ക് കുറഞ്ഞാല്‍ വാഹനം ഹാന്‍ഡ് ബ്രേക്കില്‍ നിര്‍ത്താമെന്നുള്ള തെറ്റിധാരണ കുറച്ച് പേര്‍ക്കെങ്കിലും ഉണ്ടായേക്കാം. എന്നാല്‍, ഇത് വലിയ അപകടത്തിന് കാരണമാകും. അമിതവേഗത്തിലെത്തി ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കരുത്.

വാഹനത്തിന്റെ വേഗത 20 കിലോമീറ്ററില്‍ താഴെ ആയതിനുശേഷം മാത്രം ഹാന്‍ഡ് ബ്രേക്ക് വലിക്കാന്‍ പാടുള്ളൂ. ഇത്തരം സാഹചര്യമുണ്ടായാല്‍ ഹോണ്‍ മുഴക്കിയും ലൈറ്റിട്ടും റോഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് അപകട സൂചന നല്‍കണം.


Share our post

Kerala

വിസ നിയമങ്ങൾ കടുപ്പിച്ച് കാനഡ; ഇന്ത്യൻ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും തിരിച്ചടി

Published

on

Share our post

ഒട്ടാവ: വിസ നിയമങ്ങളിൽ കാനഡ മാറ്റം വരുത്തിയതോടെ ആശങ്കയിലായി ഇന്ത്യൻ വിദ്യാർഥികളും തൊഴിലാളികളും. വലിയരീതിയിലുള്ള കുടിയേറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുള്ളത്. ഇത് ജോലിക്കും റെസിഡൻറ് പെർമിറ്റിനും അപേക്ഷിക്കുന്നവരെയടക്കം പ്രതികൂലമായി ബാധിക്കും.

വിദ്യാർഥികൾ, തൊഴിലാളികൾ, കുടിയേറ്റക്കാർ എന്നിവരുടെ വിസ സ്റ്റാറ്റസിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താൻ കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതാണ് പുതിയ നിയമം. ഫെബ്രുവരി ആദ്യം മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്.

പുതിയ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ റെഗുലേഷൻസ് പ്രകാരം ഇലക്ട്രോണിക് യാത്രാ അനുമതികൾ, ഇടിഎകൾ, താൽക്കാലിക റസിഡന്റ് വിസകൾ അല്ലെങ്കിൽ ടിആർവികൾ പോലുള്ള താൽക്കാലിക റസിഡന്റ് രേഖകൾ നിരസിക്കാൻ കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. അതേമസയം, പെർമിറ്റുകളും വിസകളും നിരസിക്കുന്നതിന് ചില മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. അംഗീകൃത താമസ കാലാവധി കഴിഞ്ഞാൽ വ്യക്തി കാനഡ വിടുമെന്ന് ഒരു ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടില്ലെങ്കിൽ കാനഡയിൽ താമസിക്കുന്ന സമയത്ത് പോലും പ്രവേശനം നിരസിക്കാനോ പെർമിറ്റ് റദ്ദാക്കാനോ കഴിയും. അത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള വിവേചനാധികാരം പൂർണമായും ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.

ഒരാളുടെ വിസ നിരസിക്കപ്പെട്ടാൽ അവരെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. കാനഡയിൽ പഠിക്കുകയോ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുമ്പോൾ പെർമിറ്റ് റദ്ദാക്കപ്പെട്ടാൽ ഒരു നിശ്ചിത തീയതിക്കകം രാജ്യം വിടാൻ അവർക്ക് നോട്ടീസ് നൽകും.

പുതിയ നിബന്ധനകൾ അനിശ്ചിതത്വത്തിന് വഴിയൊരുക്കുമെന്ന് വിദഗ്ധർ പറയുന്നു. ലക്ഷക്കണക്കിന് അന്താരാഷ്ട്ര വിദ്യാർഥികളെയും തൊഴിലാളികളെയുമാണ് ഇത് ബാധിക്കുക, പ്രത്യേകിച്ച് ഇന്ത്യക്കാരെ. സർക്കാർ കണക്കുകൾ പ്രകാരം കാനഡയിൽ ഉന്നത വിദ്യാഭ്യാസംy നേടുന്ന വിദ്യാർഥികളിൽ 4.2 ലക്ഷത്തിലധികം പേർ ഇന്ത്യക്കാരാണ്. കൂടാതെ ഇന്ത്യയിൽനിന്ന് വലിയ രീതിയിൽ സഞ്ചാരികളും കാനഡയിലേക്ക് വരുന്നുണ്ട്.

2024ലെ ആദ്യ ആറ് മാസങ്ങളിൽ കാനഡ 3.6 ലക്ഷത്തിലധികം ഇന്ത്യക്കാർക്കാണ് യാത്രാ വിസ നൽകിയത്. കനേഡിയൻ അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023-ലും വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ 3.4 ലക്ഷം വിനോദസഞ്ചാരികൾ ഇന്ത്യക്കാരായിരുന്നു.


Share our post
Continue Reading

Kerala

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം, സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്ന് ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.


Share our post
Continue Reading

Kerala

ആകാശവിസ്മയം കാത്ത് ഇന്ത്യ; ഏഴ് ഗ്രഹങ്ങൾ ഒരേ സമയം ദൃശ്യമാകും

Published

on

Share our post

ആകാശം പലപ്പോഴും മനുഷ്യർക്കായി വിസ്മയക്കാഴ്ച്ചകളൊരുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വിസ്മയക്കാഴ്ചയാണ് പ്ലാനറ്ററി പരേഡ്. ഏഴ് ഗ്രഹങ്ങൾ- ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റ്യൂൺ, യുറാനസ്, ബുധൻ എന്നിവ സൂര്യന്‍റെ ഒരേ വശത്ത് എത്തുന്നതിനാല്‍ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇവ നിരനിരയായി പോകുന്നത് പോലെ കാണപ്പെടുന്നു ഈ പ്രതിഭാസമാണ് പ്ലാനറ്ററി പരേഡ്.

2025 ജനുവരിയിൽ ആരംഭിച്ച പ്ലാനറ്ററി പാരഡി അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഫെബ്രുവരി 28ന് രാത്രി വളരെ കുറച്ച് നേരത്തേക്ക് മാത്രം സൗരയൂഥത്തിൽ എല്ലാ ഗ്രഹങ്ങളെയും ഒരുമിച്ച് നിരയായി കാണാം. ബുധൻ കൂടി ഈ വിന്യാസത്തിന്റെ ഭാഗമാകുന്നതോടെ ഏഴ് ഗ്രഹങ്ങളും ഒരേ സമയം ദൃശ്യമാകും. സൂര്യനോട് അടുത്തായതിനാൽ ബുധനെ സാധാരണയായി കാണാൻ പ്രയാസമാണ്. എന്നാൽ ഫെബ്രുവരി 28-ന് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ബുധനെയും കാണാനാകും.

ഈ ഗ്രഹങ്ങളുടെ ഒത്തുചേരൽ ഇന്ത്യയിലും ദൃശ്യമാകും, 2025 മാർച്ച് 3 വരെ ഇന്ത്യയില്‍ ഈ ആകാശ കാഴ്‌ച പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സൂര്യാസ്തമയത്തിന് ശേഷം, ഏകദേശം 45 മിനിറ്റിനുള്ളിൽ ഈ കാഴ്ച വ്യക്തമാകും. പ്രകാശം കുറഞ്ഞ ഒരിടം കണ്ടെത്തുന്നത് കാഴ്ചയുടെ വ്യക്തതയ്ക്ക് സഹായിക്കും. നഗ്നനേത്രങ്ങൾ കൊണ്ട് ചില ഗ്രഹങ്ങളെ കാണാൻ സാധിക്കുമെങ്കിലും, യുറാനസിനെയും നെപ്റ്റ്യൂണിനെയും പോലുള്ള ഗ്രഹങ്ങളെ കാണാൻ ബൈനോക്കുലറുകളോ ടെലിസ്കോപ്പോ ഉപയോഗിക്കേണ്ടി വരും.


Share our post
Continue Reading

Trending

error: Content is protected !!