Connect with us

Local News

മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനെത്തി മുഖ്യമന്ത്രി; മുൻപിൽ മുന്നൂറോളം പരാതികൾ

Published

on

Share our post

പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനും പരാതി കേൾക്കാനും സമയം കണ്ടെത്തി. മുന്നൂറോളം പരാതികളാണ് ഉണ്ടായത്. മൂന്നരയ്ക്ക് ആരംഭിച്ച പരാതി സ്വീകരിക്കൽ മൂന്നു മണിക്കുറോളം നീണ്ടു.

മുരിങ്ങേരി സ്വദേശിനി ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ പെടുത്തി തൊഴിൽ അനുവദിച്ചു നൽകണമെന്ന അപേക്ഷയുമായാണ് എത്തിയത്. പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബാങ്ക് വായ്പയെ തുടർന്നുള്ള ജപ്തി നടപടികൾ, കൊടുവള്ളി- അഞ്ചരക്കണ്ടി- മട്ടന്നൂർ എയർപോർട്ട് റോഡ് വികസത്തിനുള്ള ഭൂമി എറ്റെടുക്കൽ, ലൈഫ് ഭവന പദ്ധതി, സി.ആർ സെഡ് സോണിൽപെട്ട സ്ഥലത്തെ വീടുനിർമാണം, കുടുംബശ്രീക്ക് അനുവദിച്ച യാത്രാ ബത്ത വിതരണം ചെയ്യാത്തത് എന്നീ പരാതികളുമെത്തി.

പാണ്ട്യാല മുക്ക് ദിനേശ് ബീഡി കമ്പനിയിലെ നിലവിലുള്ള ജീവനക്കാരികളെ ഓലയമ്പലം സി ബ്രാഞ്ചിലേക്ക് പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ചുള്ള പരാതി. തന്റെ ശ്രദ്ധയിലുണ്ടെന്നും ദിനേശ് ബ്രാഞ്ച് പാണ്ട്യാല മുക്കിൽ തുടരാൻ അധികൃതരോട് സംസാരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. മറ്റു പരാതികൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകാമെന്നും സൂചിപ്പിച്ചു.

മട്ടന്നൂർ എയർപോർട്ട് റോഡ് വികസനത്തിനായി 24 മീറ്റർ ഭൂമി മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്നും അതിൽ കൂടുതൽ അളവിൽ അടയാള കുറ്റികൾ സ്ഥാപിച്ചത് കാര്യമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പരാതിക്കാരോട് വിശദികരിച്ചു.

ജന്മനാ കേൾവിക്കുറവ് അനുഭവിക്കുന്ന മുഹമ്മദ് നഫ്ദാൻ (രണ്ടര) കേൾവി ശക്തി തിരിച്ചു കിട്ടാൻ കോംക്ലിയർ ഇംപാന്റേഷൻ അനുവദിച്ചു തരണമെന്ന് അപേക്ഷിച്ചാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത് പരിശോധിച്ച് ആവശ്യമായത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. നഫ്ദാന് നേരത്തെ ശ്രവണ സഹായി സർക്കാർ നൽകിയിരുന്നു.

ഡോക്ടറുടെ നിർദേശ പ്രകാരം മറ്റൊരു ശ്രവണ സഹായി കൂടി ഘടിപ്പിച്ചാൽ മാത്രമേ നഫ്ദാന് കേൾവി തിരിച്ചു കിട്ടുകയുള്ളു എന്ന വിദഗ്ദ അഭിപ്രായത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ മണ്ഡലം ഓഫിസിൽ പാറക്കെട്ടിൽ നിന്ന് മശൂദ് ഷാനിബ ദമ്പതികൾ എത്തിയത്.

പത്ത് വർഷത്തിനകം കേരളത്തിന്റെ പൊതു കടം പൂർണമായും വീട്ടുന്നതിനുള്ള പദ്ധതിയുമായാണ് മലപ്പുറം തിരൂർ സ്വദേശി ബാവാസ് മുഖ്യമന്ത്രിയെ കാണാൻ മണ്ഡലം ഓഫിസിലെത്തിയത്. ടൂറിസം പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന പ്രോജക്ട് ആയതിനാൽ ടൂറിസം മന്ത്രിയെ കാണാനുള്ള അവസരമൊരുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.


Share our post

PERAVOOR

വിവിധ സേനകളിലേക്ക് നിയമനം ലഭിച്ചവർക്ക് യാത്രയയപ്പ്

Published

on

Share our post

പേരാവൂർ: എം.എഫ്.എയിലെ പരിശീലനത്തിലൂടെ ഇന്ത്യൻ ആർമി, കേരള പോലീസ് എന്നീ സേനകളിലേക്ക് നിയമനം ലഭിച്ച 15 ഉദ്യോഗാർത്ഥികൾക്കുള്ള യാത്രയയപ്പ് നടത്തി. തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ ചെയർമാൻ എം.സി. കുട്ടിച്ചൻ അധ്യക്ഷനായി. ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി, പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, നൂറുദ്ദീൻ മുള്ളേരിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!