Connect with us

Local News

മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനെത്തി മുഖ്യമന്ത്രി; മുൻപിൽ മുന്നൂറോളം പരാതികൾ

Published

on

Share our post

പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനും പരാതി കേൾക്കാനും സമയം കണ്ടെത്തി. മുന്നൂറോളം പരാതികളാണ് ഉണ്ടായത്. മൂന്നരയ്ക്ക് ആരംഭിച്ച പരാതി സ്വീകരിക്കൽ മൂന്നു മണിക്കുറോളം നീണ്ടു.

മുരിങ്ങേരി സ്വദേശിനി ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ പെടുത്തി തൊഴിൽ അനുവദിച്ചു നൽകണമെന്ന അപേക്ഷയുമായാണ് എത്തിയത്. പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബാങ്ക് വായ്പയെ തുടർന്നുള്ള ജപ്തി നടപടികൾ, കൊടുവള്ളി- അഞ്ചരക്കണ്ടി- മട്ടന്നൂർ എയർപോർട്ട് റോഡ് വികസത്തിനുള്ള ഭൂമി എറ്റെടുക്കൽ, ലൈഫ് ഭവന പദ്ധതി, സി.ആർ സെഡ് സോണിൽപെട്ട സ്ഥലത്തെ വീടുനിർമാണം, കുടുംബശ്രീക്ക് അനുവദിച്ച യാത്രാ ബത്ത വിതരണം ചെയ്യാത്തത് എന്നീ പരാതികളുമെത്തി.

പാണ്ട്യാല മുക്ക് ദിനേശ് ബീഡി കമ്പനിയിലെ നിലവിലുള്ള ജീവനക്കാരികളെ ഓലയമ്പലം സി ബ്രാഞ്ചിലേക്ക് പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ചുള്ള പരാതി. തന്റെ ശ്രദ്ധയിലുണ്ടെന്നും ദിനേശ് ബ്രാഞ്ച് പാണ്ട്യാല മുക്കിൽ തുടരാൻ അധികൃതരോട് സംസാരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. മറ്റു പരാതികൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകാമെന്നും സൂചിപ്പിച്ചു.

മട്ടന്നൂർ എയർപോർട്ട് റോഡ് വികസനത്തിനായി 24 മീറ്റർ ഭൂമി മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്നും അതിൽ കൂടുതൽ അളവിൽ അടയാള കുറ്റികൾ സ്ഥാപിച്ചത് കാര്യമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പരാതിക്കാരോട് വിശദികരിച്ചു.

ജന്മനാ കേൾവിക്കുറവ് അനുഭവിക്കുന്ന മുഹമ്മദ് നഫ്ദാൻ (രണ്ടര) കേൾവി ശക്തി തിരിച്ചു കിട്ടാൻ കോംക്ലിയർ ഇംപാന്റേഷൻ അനുവദിച്ചു തരണമെന്ന് അപേക്ഷിച്ചാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത് പരിശോധിച്ച് ആവശ്യമായത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. നഫ്ദാന് നേരത്തെ ശ്രവണ സഹായി സർക്കാർ നൽകിയിരുന്നു.

ഡോക്ടറുടെ നിർദേശ പ്രകാരം മറ്റൊരു ശ്രവണ സഹായി കൂടി ഘടിപ്പിച്ചാൽ മാത്രമേ നഫ്ദാന് കേൾവി തിരിച്ചു കിട്ടുകയുള്ളു എന്ന വിദഗ്ദ അഭിപ്രായത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ മണ്ഡലം ഓഫിസിൽ പാറക്കെട്ടിൽ നിന്ന് മശൂദ് ഷാനിബ ദമ്പതികൾ എത്തിയത്.

പത്ത് വർഷത്തിനകം കേരളത്തിന്റെ പൊതു കടം പൂർണമായും വീട്ടുന്നതിനുള്ള പദ്ധതിയുമായാണ് മലപ്പുറം തിരൂർ സ്വദേശി ബാവാസ് മുഖ്യമന്ത്രിയെ കാണാൻ മണ്ഡലം ഓഫിസിലെത്തിയത്. ടൂറിസം പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന പ്രോജക്ട് ആയതിനാൽ ടൂറിസം മന്ത്രിയെ കാണാനുള്ള അവസരമൊരുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.


Share our post

THALASSERRY

കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും

Published

on

Share our post

തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.

പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി


Share our post
Continue Reading

MATTANNOOR

പഴശ്ശി വീണ്ടും ഒഴുകുന്നു; ഡിസംബറോടെ ശാഖാ കനാലുകളിൽ വെള്ളം ഒഴുക്കാമെന്നു പ്രതീക്ഷ

Published

on

Share our post

മട്ടന്നൂർ : പഴശ്ശി ജലസേചന പദ്ധതിയുടെ കനാലുകളിൽ വെള്ളമൊഴുകുമ്പോൾ ആശ്വാസത്തിന്റെ കുളിരുപടരുന്നത് കർഷക മനസ്സുകളിലാണ്. രണ്ടു പതിറ്റാണ്ടായി വരണ്ടുണങ്ങിക്കിടക്കുകയായിരുന്നു കനാലുകൾ. ജലസേചനം സാധ്യമാകാതെ, ഉപേക്ഷിക്കേണ്ടി വരുമെന്ന ഘട്ടത്തിൽ നിന്നാണ് പഴശ്ശി പദ്ധതിക്കു മോചനമുണ്ടായത്. തകർന്ന കനാലുകൾ പുനർനിർമിച്ചും നീർപാലങ്ങൾ പുതുക്കിപ്പണിതും പദ്ധതിക്കു പുതുജീവൻ നൽകുകയായിരുന്നു. അണക്കെട്ട് ജലസമൃദ്ധമായതും നേട്ടമായി. പ്രധാന കനാലിലൂടെ കഴിഞ്ഞ വർഷം ജനുവരി ഒന്നിനു പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം തുറന്നു വിട്ടിരുന്നു. പഴശ്ശി അണക്കെട്ട് മുതൽ പറശ്ശിനിക്കടവ് പാലം വരെ 42 കിലോമീറ്റർ ദൂരം വെള്ളം ഒഴുകിയെത്തി.

പഴശ്ശി പദ്ധതി
വളപട്ടണം പുഴയിൽ കുയിലൂരിൽ അണ കെട്ടി പുഴവെള്ളം കനാൽ വഴി കൃഷിയിടങ്ങളിൽ എത്തിക്കാനാണ് പഴശ്ശി ജലസേചന പദ്ധതി ആരംഭിച്ചത്. 11525 ഹെക്ടർ സ്ഥലത്ത് രണ്ടും മൂന്നും വിളകൾക്ക് ജലസേചനം നൽകുകയായിരുന്നു ലക്ഷ്യം. ഇരിട്ടി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിലായി 46.26 കിലോ മീറ്റർ പ്രധാന കനാലും 78 കിലോ മീറ്റർ ഉപ കനാലുമുണ്ട്. വിതരണ ശൃംഖലകളും നീർച്ചാലുകളും അടക്കം 440 കിലോമീറ്റർ കനാൽ ഉണ്ടെന്നാണ് കണക്ക്.ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ്. പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതി വരുന്നതും പഴശ്ശി അണക്കെട്ടിനോടു ചേർന്നാണ്. 1998ൽ കമ്മിഷൻ ചെയ്തു. 100 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുവെങ്കിലും ആയിരത്തിലേറെ കോടികൾ ഇതിനകം ചെലവിട്ടു കഴിഞ്ഞു.

പ്രളയം തകർത്ത കനാൽ
2012 ഡിസംബറിൽ കാലവർഷം കനത്തു പെയ്തപ്പോൾ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ കഴിയാത്തതിനെ തുടർന്നു അണക്കെട്ട് കവിഞ്ഞൊഴുകിയാണ് കനാൽ ഭിത്തികൾ തകർന്നത്. കനാലിന്റെ കുറെ ഭാഗം ഒഴുകിപ്പോയതോടെ കനാൽ തന്നെ കാണാതായി. 2018, 19 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും കനാൽ ഭിത്തികളിൽ വിള്ളൽ ഉണ്ടായി. കനാലിലൂടെ കൃഷി ആവശ്യത്തിന് അവസാനമായി വെള്ളം ലഭിച്ചത് 2008ൽ ആണ്. കനാലുകളിൽ അറ്റകുറ്റപ്പണി നടത്തേണ്ടതുകൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ വെള്ളം തുറന്നുവിട്ടില്ല.

ദുരിതാശ്വാസമായ് പുനർ നിർമാണം
സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 17 കോടി രൂപ ചെലവിട്ടാണ് പുനർനിർമാണം നടത്തിയത്. 2019ലെ വെള്ളപ്പൊക്കത്തിൽ പ്രധാന കനാലിലെ അണ്ടർ ടണൽ 110 മീറ്ററോളം നീളത്തിൽ കനാൽ ഭിത്തി ഉൾപ്പെടെ തകർന്നിരുന്നു. മട്ടന്നൂർ, കാര, വളയാൽ എന്നിവിടങ്ങളിൽ കനാൽ ഭിത്തിയും റോഡും 5 കോടി രൂപ ചെലവിട്ടാണ് പുനർനിർമിച്ചത്.

മാഹി ഉപ കനാലിൽ നിന്നു കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂർ, എരഞ്ഞോളി, തൃപ്പങ്ങോട്ടൂർ, ചൊക്ലി, കുന്നോത്തുപറമ്പ്, ന്യൂമാഹി പഞ്ചായത്തുകളിലും കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ നഗരസഭകളിലുമായി 2476 ഹെക്ടർ വയലും ഇരിട്ടി, മട്ടന്നൂർ, ആന്തൂർ നഗരസഭകളിലും അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, മുണ്ടേരി പഞ്ചായത്തുകളിലുമായി 569 ഹെക്ടർ കൃഷിക്കും ജലസേചനം നടത്താമെന്നാണ് കണക്കു കൂട്ടൽ.

2025 ഡിസംബറോടെ കാട്ടാമ്പള്ളി, തളിപ്പറമ്പ്, മൊറാഴ ശാഖാ കനാലുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം ഒഴുക്കാൻ കഴിയും. ഇതു വിജയിച്ചാൽ പഴശ്ശി ജലസേചന പദ്ധതിയെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് പ്രതീക്ഷിക്കുന്നു. ജില്ലയിലെ പ്രധാന ശുദ്ധജല പദ്ധതികൾക്കെല്ലാം വെള്ളം പമ്പ് ചെയ്യുന്നത് പഴശ്ശി അണക്കെട്ടിൽ നിന്നാണ്.


Share our post
Continue Reading

PERAVOOR

ബിജു ഏളക്കുഴിയുടെ പേരാവൂർ മണ്ഡലം യാത്ര തുടങ്ങി

Published

on

Share our post

പേരാവൂർ: ബി.ജെ.പി കണ്ണൂർ ജില്ലാ (സൗത്ത് )പ്രസിഡൻ്റ് ബിജു ഏളക്കുഴി നടത്തുന്ന പേരാവൂർ മണ്ഡലം യാത്ര പി. പി. മുകുന്ദൻ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനോടെ തുടങ്ങി. തുടർന്ന് പി.പി. മുകുന്ദൻ അനുസ്മരണവും നടത്തി.ആർ.എസ്.എസ് നേതാവ് സജീവൻ ആറളം , ബി.ജെ. പി പേരാവൂർ മണ്ഡലം പ്രസിഡൻ്റ് ബേബി സോജ,ജനറൽ സെകട്ടറിമാരായ ടി.എസ്.ഷിനോജ് , സി.ആദർശ്,ജില്ലാ കമ്മറ്റിയംഗങ്ങളായ സി.ബാബു,എൻ. വി. ഗിരീഷ്, കർഷ കമോർച്ച ജില്ലാ പ്രസിഡൻ്റ് കൂടത്തിൽ ശ്രീകുമാർ, പി.ജി സന്തോഷ് , രാമചന്ദ്രൻ തിട്ടയിൽ , പി. ജി.ഗീരിഷ്, ടി.
രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു. പേരാവൂർ മണ്ഡലത്തിലെ മുതിർന്ന ആദ്യ കാല പ്രവർത്തകരേയും അവരുടെ വീടുകളും യാത്രയുടെ ഭാഗമായി സന്ദർശിക്കും.


Share our post
Continue Reading

Trending

error: Content is protected !!