Local News
മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനെത്തി മുഖ്യമന്ത്രി; മുൻപിൽ മുന്നൂറോളം പരാതികൾ

പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനും പരാതി കേൾക്കാനും സമയം കണ്ടെത്തി. മുന്നൂറോളം പരാതികളാണ് ഉണ്ടായത്. മൂന്നരയ്ക്ക് ആരംഭിച്ച പരാതി സ്വീകരിക്കൽ മൂന്നു മണിക്കുറോളം നീണ്ടു.
മുരിങ്ങേരി സ്വദേശിനി ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ പെടുത്തി തൊഴിൽ അനുവദിച്ചു നൽകണമെന്ന അപേക്ഷയുമായാണ് എത്തിയത്. പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബാങ്ക് വായ്പയെ തുടർന്നുള്ള ജപ്തി നടപടികൾ, കൊടുവള്ളി- അഞ്ചരക്കണ്ടി- മട്ടന്നൂർ എയർപോർട്ട് റോഡ് വികസത്തിനുള്ള ഭൂമി എറ്റെടുക്കൽ, ലൈഫ് ഭവന പദ്ധതി, സി.ആർ സെഡ് സോണിൽപെട്ട സ്ഥലത്തെ വീടുനിർമാണം, കുടുംബശ്രീക്ക് അനുവദിച്ച യാത്രാ ബത്ത വിതരണം ചെയ്യാത്തത് എന്നീ പരാതികളുമെത്തി.
പാണ്ട്യാല മുക്ക് ദിനേശ് ബീഡി കമ്പനിയിലെ നിലവിലുള്ള ജീവനക്കാരികളെ ഓലയമ്പലം സി ബ്രാഞ്ചിലേക്ക് പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ചുള്ള പരാതി. തന്റെ ശ്രദ്ധയിലുണ്ടെന്നും ദിനേശ് ബ്രാഞ്ച് പാണ്ട്യാല മുക്കിൽ തുടരാൻ അധികൃതരോട് സംസാരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. മറ്റു പരാതികൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകാമെന്നും സൂചിപ്പിച്ചു.
മട്ടന്നൂർ എയർപോർട്ട് റോഡ് വികസനത്തിനായി 24 മീറ്റർ ഭൂമി മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്നും അതിൽ കൂടുതൽ അളവിൽ അടയാള കുറ്റികൾ സ്ഥാപിച്ചത് കാര്യമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പരാതിക്കാരോട് വിശദികരിച്ചു.
ജന്മനാ കേൾവിക്കുറവ് അനുഭവിക്കുന്ന മുഹമ്മദ് നഫ്ദാൻ (രണ്ടര) കേൾവി ശക്തി തിരിച്ചു കിട്ടാൻ കോംക്ലിയർ ഇംപാന്റേഷൻ അനുവദിച്ചു തരണമെന്ന് അപേക്ഷിച്ചാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത് പരിശോധിച്ച് ആവശ്യമായത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. നഫ്ദാന് നേരത്തെ ശ്രവണ സഹായി സർക്കാർ നൽകിയിരുന്നു.
ഡോക്ടറുടെ നിർദേശ പ്രകാരം മറ്റൊരു ശ്രവണ സഹായി കൂടി ഘടിപ്പിച്ചാൽ മാത്രമേ നഫ്ദാന് കേൾവി തിരിച്ചു കിട്ടുകയുള്ളു എന്ന വിദഗ്ദ അഭിപ്രായത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ മണ്ഡലം ഓഫിസിൽ പാറക്കെട്ടിൽ നിന്ന് മശൂദ് ഷാനിബ ദമ്പതികൾ എത്തിയത്.
പത്ത് വർഷത്തിനകം കേരളത്തിന്റെ പൊതു കടം പൂർണമായും വീട്ടുന്നതിനുള്ള പദ്ധതിയുമായാണ് മലപ്പുറം തിരൂർ സ്വദേശി ബാവാസ് മുഖ്യമന്ത്രിയെ കാണാൻ മണ്ഡലം ഓഫിസിലെത്തിയത്. ടൂറിസം പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന പ്രോജക്ട് ആയതിനാൽ ടൂറിസം മന്ത്രിയെ കാണാനുള്ള അവസരമൊരുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
PERAVOOR
പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്ലാസ് തുടങ്ങി

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും ഗുഡ് എർത്ത് ചെസ് കഫെയിൽ അവധിക്കാല ത്രിദിന ചെസ് പരിശീലന ക്യാമ്പ് തുടങ്ങി. രാജ്യസഭാ എം.പി പി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ചീഫ് കോച്ച് എൻ.ജ്യോതിലാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം കെ.വി.ബാബു, പിഎസ്എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി.കുട്ടിച്ചൻ, ജിമ്മിജോർജ് ചെസ് ക്ലബ്ബ് പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, സെക്രട്ടറി എ.പി.സുജീഷ്, കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.
KETTIYOOR
കൊട്ടിയൂർ വൈശാഖോത്സവം; പ്രക്കൂഴം ചടങ്ങുകൾ നടത്തി

കൊട്ടിയൂർ : വൈശാഖോത്സവത്തിന്റെ തീയതിയും ചടങ്ങുകളും നിശ്ചയിക്കുന്ന പ്രക്കൂഴം ചടങ്ങുകൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്നു. കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽനിന്ന് അവിൽ എഴുന്നള്ളിച്ച് എത്തിച്ചതോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മാലൂർപ്പടി ക്ഷേത്രത്തിൽനിന്ന് നെയ്യും എഴുന്നള്ളിച്ചെത്തിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രനടയ്ക്ക് താഴെ ആയില്യാർക്കാവിന്റെ പ്രവേശനകവാടത്തിന് സമീപത്തായി തണ്ണീർക്കുടി ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്ഥാനികർ ചേർന്നാണ് ചടങ്ങ് നടത്തിയത്. പിന്നീട് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയായ മന്ദംചേരിയിൽ ബാവലിപ്പുഴക്കരയിൽ തണ്ണീർക്കുടി ചടങ്ങ് പൂർത്തീകരിച്ചു. കുത്തോട് മണ്ഡപത്തിൽ സമുദായിയുടെ സാന്നിധ്യത്തിൽ ശ്രീ വത്സൻ നമ്പൂതിരി അവിൽ അളന്നു. ഇക്കരെ ക്ഷേത്രം ശ്രീകോവിലിന് മുന്നിൽ നെല്ലളവും നടത്തി.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്