Local News
മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനെത്തി മുഖ്യമന്ത്രി; മുൻപിൽ മുന്നൂറോളം പരാതികൾ

പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലം ഓഫിസിൽ പരാതികൾ സ്വീകരിക്കാനും പരാതി കേൾക്കാനും സമയം കണ്ടെത്തി. മുന്നൂറോളം പരാതികളാണ് ഉണ്ടായത്. മൂന്നരയ്ക്ക് ആരംഭിച്ച പരാതി സ്വീകരിക്കൽ മൂന്നു മണിക്കുറോളം നീണ്ടു.
മുരിങ്ങേരി സ്വദേശിനി ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ പെടുത്തി തൊഴിൽ അനുവദിച്ചു നൽകണമെന്ന അപേക്ഷയുമായാണ് എത്തിയത്. പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബാങ്ക് വായ്പയെ തുടർന്നുള്ള ജപ്തി നടപടികൾ, കൊടുവള്ളി- അഞ്ചരക്കണ്ടി- മട്ടന്നൂർ എയർപോർട്ട് റോഡ് വികസത്തിനുള്ള ഭൂമി എറ്റെടുക്കൽ, ലൈഫ് ഭവന പദ്ധതി, സി.ആർ സെഡ് സോണിൽപെട്ട സ്ഥലത്തെ വീടുനിർമാണം, കുടുംബശ്രീക്ക് അനുവദിച്ച യാത്രാ ബത്ത വിതരണം ചെയ്യാത്തത് എന്നീ പരാതികളുമെത്തി.
പാണ്ട്യാല മുക്ക് ദിനേശ് ബീഡി കമ്പനിയിലെ നിലവിലുള്ള ജീവനക്കാരികളെ ഓലയമ്പലം സി ബ്രാഞ്ചിലേക്ക് പുനരധിവസിപ്പിക്കുന്നതു സംബന്ധിച്ചുള്ള പരാതി. തന്റെ ശ്രദ്ധയിലുണ്ടെന്നും ദിനേശ് ബ്രാഞ്ച് പാണ്ട്യാല മുക്കിൽ തുടരാൻ അധികൃതരോട് സംസാരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. മറ്റു പരാതികൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകാമെന്നും സൂചിപ്പിച്ചു.
മട്ടന്നൂർ എയർപോർട്ട് റോഡ് വികസനത്തിനായി 24 മീറ്റർ ഭൂമി മാത്രമേ ഏറ്റെടുക്കുകയുള്ളൂ എന്നും അതിൽ കൂടുതൽ അളവിൽ അടയാള കുറ്റികൾ സ്ഥാപിച്ചത് കാര്യമാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പരാതിക്കാരോട് വിശദികരിച്ചു.
ജന്മനാ കേൾവിക്കുറവ് അനുഭവിക്കുന്ന മുഹമ്മദ് നഫ്ദാൻ (രണ്ടര) കേൾവി ശക്തി തിരിച്ചു കിട്ടാൻ കോംക്ലിയർ ഇംപാന്റേഷൻ അനുവദിച്ചു തരണമെന്ന് അപേക്ഷിച്ചാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത് പരിശോധിച്ച് ആവശ്യമായത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. നഫ്ദാന് നേരത്തെ ശ്രവണ സഹായി സർക്കാർ നൽകിയിരുന്നു.
ഡോക്ടറുടെ നിർദേശ പ്രകാരം മറ്റൊരു ശ്രവണ സഹായി കൂടി ഘടിപ്പിച്ചാൽ മാത്രമേ നഫ്ദാന് കേൾവി തിരിച്ചു കിട്ടുകയുള്ളു എന്ന വിദഗ്ദ അഭിപ്രായത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ മണ്ഡലം ഓഫിസിൽ പാറക്കെട്ടിൽ നിന്ന് മശൂദ് ഷാനിബ ദമ്പതികൾ എത്തിയത്.
പത്ത് വർഷത്തിനകം കേരളത്തിന്റെ പൊതു കടം പൂർണമായും വീട്ടുന്നതിനുള്ള പദ്ധതിയുമായാണ് മലപ്പുറം തിരൂർ സ്വദേശി ബാവാസ് മുഖ്യമന്ത്രിയെ കാണാൻ മണ്ഡലം ഓഫിസിലെത്തിയത്. ടൂറിസം പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന പ്രോജക്ട് ആയതിനാൽ ടൂറിസം മന്ത്രിയെ കാണാനുള്ള അവസരമൊരുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്