Connect with us

Kannur

പയ്യാവൂരിൽ കർണാടക അതിർത്തിയിൽ സൗരോർജ തൂക്കുവേലിയായി

Published

on

Share our post

ശ്രീകണ്ഠപുരം: മലയോര ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യം തടയാന്‍ പയ്യാവൂര്‍ പഞ്ചായത്തിന്റെ കര്‍ണാടക അതിര്‍ത്തിയില്‍ ഒരുക്കിയ തൂക്കുവേലി (തൂങ്ങി നില്‍ക്കുന്ന സൗരോർജ വേലികള്‍) ശനിയാഴ്ച നാടിന് സമർപ്പിക്കും.

ഉച്ചക്ക് 2.30ന് ആടാംപാറയിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. സജീവ് ജോസഫ് എം.എൽ.എ മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പങ്കെടുക്കും.

ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കാഞ്ഞിരക്കൊല്ലി ശാന്തിനഗറിലെ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 11 കിലോമീറ്റർ ഭാഗത്താണ് 80 ലക്ഷം രൂപ ചെലവിൽ സൗരോർജ തൂക്കുവേലികൾ ഒരുക്കിയത്.

ജില്ല പഞ്ചായത്ത് 40 ലക്ഷവും പയ്യാവൂർ ഗ്രാമപഞ്ചായത്ത് 35 ലക്ഷവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷവും ഇതിനായി ചെലവഴിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യ തൂക്കുവേലിയാണിത്.

മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന നാച്വർ ഫെൻസിങ് കമ്പനിയാണ് വേലികൾ നിർമിച്ചത്. 14 കിലോമീറ്ററാണ് പയ്യാവൂർ പഞ്ചായത്തിന്റെ വനാർത്തി. ഇതിൽ 11 കിലോമീറ്റർ ഭാഗത്താണ് തൂക്കുവേലി ഒരുക്കിയത്. മൂന്നു കിലോമീറ്റർ ഭാഗത്ത് നേരത്തെ വനം വകുപ്പ് പണിത ആനവേലിയുണ്ട്.

ഒന്നര മാസം മുമ്പ് തൂക്കുവേലി പൂർത്തിയാക്കി ചാർജ് ചെയ്തിരുന്നു. തുടർന്ന് വനാർതിർത്തിയോട് ചേർന്നുനിൽക്കുന്ന എല്ല കാട്ടാനകളെയും വനം വകുപ്പിന്റെ സഹായത്തോടെ ഉൾക്കാട്ടിലേക്ക് ഓടിച്ചതിന് ശേഷമാണ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

തൂക്കുവേലിയുടെ നിർമാണം പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ ചില സാമൂഹികവിരുദ്ധർ നശിപ്പിക്കാൻ ശ്രമിച്ചതായും അധികൃതർ പറഞ്ഞു. പരീക്ഷണാർഥം വേലി ചാർജ് ചെയ്തതിന്റെ പിറ്റേന്ന്‌ ചില സ്ഥലങ്ങളിലെ കമ്പികൾ മുറിച്ചുമാറ്റി.

വാളുകൊണ്ട് മരം മുറിച്ചും വേലി തകർത്ത സംഭവവുമുണ്ടായി. അതുപോലെ തന്നെ രണ്ടുസ്ഥലങ്ങളിൽ വേലിയുടെ കമ്പികൾ കൂട്ടിക്കെട്ടി ചാർജ് നശിപ്പിക്കുന്ന പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. നിലവിൽ വേലി സംരക്ഷിക്കാൻ രണ്ടു ജീവനക്കാരെ പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്.

ഏപ്രിൽ ഒന്നു മുതൽ ഇവരുടെ സേവനം തുടങ്ങി. വേലി സംരക്ഷിക്കുന്നതിന് വനാതിർത്തികളിൽ ജനകീയ കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്.

സാധ്യമാവുന്നിടത്തെല്ലാം സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, നിർമാണ കമ്മിറ്റി രക്ഷാധികാരി ഫാ. ജോസഫ് ചാത്തനാട്ട്, കൺവീനർ ടി.എം. ജോഷി, വാർഡ് അംഗം ഷീന ജോൺ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.


Share our post

Kannur

വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ

Published

on

Share our post

ചക്കരക്കല്ല്: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ആളെ പോക്സോ വകുപ്പ് പ്രകാരം ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.മൗവഞ്ചേരി കൊല്ലറോത്ത് കെ. ബഷീറിനെയാണ് (50) ചക്കരക്കൽ സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.കളമശ്ശേരിയിൽ ഒരു കൊലപാതക കേസിലും കാഞ്ഞങ്ങാട് കവർച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.


Share our post
Continue Reading

Kannur

അശാസ്ത്രീയ മാലിന്യ സംസ്കരണം; 5000 രൂപ പിഴയീടാക്കി

Published

on

Share our post

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപറേഷൻ പരിധിയിലെ കിഴുന്ന ബീച്ച് പരിസരത്ത് നടത്തിയ പരിശോധനയിൽ ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി നിക്ഷേപിക്കുകയും മാലിന്യം കത്തിക്കുകയും ചെയ്തതിന് ഹോം സ്റ്റേക്ക് പിഴ ചുമത്തി.കെട്ടി ഉണ്ടാക്കിയ ടാങ്കിൽ പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ നിക്ഷേപിച്ച രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. അജൈവ മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറിയിരുന്നില്ല. നിയമലംഘനം നടത്തിയതിന് സീവ്യൂ ഹോംസ്റ്റേ ഉടമക്ക് 5000 രൂപ പിഴ ചുമത്താനും മാലിന്യം വീണ്ടെടുത്ത് സ്വന്തം ചെലവിൽ സംസ്കരിക്കാനും ജില്ല സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല സ്ക്വാഡ് ലീഡർ ലജി എം. ശരീകുൽ, അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിനീത എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

കെ-ടിക് പദ്ധതിയുമായി കുടുംബശ്രീ

Published

on

Share our post

കണ്ണൂർ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പുത്തൻ സംരംഭകരെ വാർത്തെടുക്കാൻ നൂതന പദ്ധതിയുമായി കുടുംബശ്രീ മിഷൻ. പട്ടികവർഗക്കാരായ യുവതീയുവാക്കൾക്ക് ഉപജീവന വികസനം സാധ്യമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ (കെ-ടിക്) പദ്ധതിയിലൂടെ സമൂഹത്തിൽ പുതുമുന്നേറ്റം ലക്ഷ്യമിടുകയാണ് കുടുംബശ്രീ. പട്ടികവർഗ വിഭാഗക്കാരായ 50 പേർ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സംരംഭകരാകും. 800 പേർ ഇത്തരത്തിൽ സംസ്ഥാനമൊട്ടാകെയായി സംരംഭകരാകും.പട്ടികവർഗ ജനവിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിച്ച് തൊഴിലവസരം ലഭ്യമാക്കുന്ന പദ്ധതി ജില്ലയിൽ വിജയകരമായി മുന്നേറുകയാണ്. ജില്ലയിൽ 50 പേർ ഇതുവരെ സംരംഭകരാകാൻ മുന്നോട്ടുവന്നിട്ടുണ്ട്.

സ്വയം സംരംഭം തുടങ്ങാൻ സഹായകമായ പരിശീലനം പദ്ധതിയുടെ ഭാഗമായി തുടങ്ങും. വിവിധ ഘട്ടങ്ങളിലായി ഒന്നര വർഷം പിന്തുണയും കുടുംബശ്രീ ഉറപ്പാക്കും. പരിശീലനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 19, 20, 21 തീയതികളിൽ കണ്ണൂർ കെയ്റോസിൽ നടക്കും.രണ്ടാംഘട്ടം മാർച്ച്‌ രണ്ടാംവാരം ജില്ലയിൽ നടക്കും. ഏപ്രിലിൽ പരിശീലനം പൂർത്തിയാക്കി മേയ്‌ മാസത്തിൽ സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ കരകൗശല വസ്തുക്കൾ, എംബ്രോയ്‌ഡറി, ഗിഫ്റ്റ് ഐറ്റങ്ങൾ, വനവിഭവങ്ങളുടെ വിപണനം, ഭക്ഷ്യസംരംഭങ്ങൾ, കാർഷിക സംബന്ധമായ പദ്ധതികൾ, മാലിന്യ നിർമാർജനം എന്നിവയാണ് ജില്ലയിൽനിന്നും ഉയർന്നുവന്ന സംരംഭ ആശയങ്ങൾ. സംരംഭങ്ങൾക്ക് ആവശ്യമായ സമ്പത്തിക പിന്തുണ കുടുംബശ്രീ ഉറപ്പാക്കും. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കുടുംബശ്രീ ബാങ്ക് ലോണും ലഭ്യമാക്കും.


Share our post
Continue Reading

Trending

error: Content is protected !!