Connect with us

Kannur

ജി 20 ഉച്ചകോടി: വെൽക്കം ഡ്രിങ്ക്സ് കണ്ണൂർ പടിയൂരിൽ നിന്നുള്ള ചിരട്ടക്കപ്പുകളിൽ

Published

on

Share our post

ഇരിക്കൂർ : കോട്ടയം കുമരകത്ത് നടക്കുന്ന ജി 20 ഉച്ചകോടി ഉദ്യോഗസ്ഥ സംഗമത്തിൽ വെൽക്കം ഡ്രിങ്ക്സ് നൽകുന്നത് കണ്ണൂർ പടിയൂരിൽ നിന്നുള്ള ചിരട്ടക്കപ്പുകളിൽ. പായം കുന്നോത്ത് സ്വദേശി ജോയ് ജോർജിന്റെ ഉടമസ്ഥതയിലുള്ള പടിയൂർ അമൃത ഇക്കോ പ്രൊഡക്ട്‌ ആണ് കപ്പുകൾ തയാറാക്കിയിട്ടുള്ളത്.

250 മില്ലി ലിറ്റർ കൊള്ളുന്ന 200 ചിരട്ട കപ്പുകൾ സമ്മേളനം നടക്കുന്ന കവണാറ്റിൻകരയിലെ കെടിഡിസി വാട്ടർ സ്കേപ് റിസോർട്ടിലെത്തിച്ചു.

പൂർണമായി പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തിലാണ് സമ്മേളനം നടക്കുന്നത്. അതിഥികൾക്ക് സ്വാഗതമോതി കരിക്കിൻ വെളളം നൽകാൻ സ്വാഭാവിക ഗ്ലാസ് തേടിയുള്ള സംഘാടകരുടെ അന്വേഷണമാണ് ജോയ് ജോർജിലേക്കെത്തിയത്. ചിരട്ട കപ്പുകളെ കുറിച്ച് അറിഞ്ഞ കെടിഡിസി റിസോർട്ട് മാനേജർ നേരിട്ട് വിളിച്ചാണ് ഓർഡർ നൽകിയത്.

പാരമ്പര്യമായി കരകൗശല ജോലി ചെയ്തിരുന്നവരായിരുന്നു ജോയ് ജോർജിന്റെ കുടുംബം. ബിരുദ പഠനത്തിനു ശേഷം 21-ാം വയസ്സിൽ സഹോദരനൊപ്പം ചന്ദനക്കാംപാറയിലാണ് ആദ്യം ചിരട്ട ഉൽപന്നങ്ങളുടെ യൂണിറ്റ് ആരംഭിച്ചത്. പിന്നീട് കോട്ടയം രാമപുരത്ത് സുഹൃത്തുമായി ചേർന്ന് യൂണിറ്റു തുടങ്ങി.

ഇതെല്ലാം ഒഴിവാക്കി 2010 ലാണ് പടിയൂർ പഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം സ്വന്തമായി യൂണിറ്റ് ആരംഭിച്ചത്. ആവശ്യക്കാർ ഏറെ ഉണ്ടെങ്കിലും കേരളത്തിൽ ചിരട്ട ഉൽപന്നങ്ങൾ കുറവാണെന്ന് ജോയ് ജോർജ് പറയുന്നു. ഇതാണ് ഈ മേഖല തിരഞ്ഞെടുക്കാൻ കാരണം.

ചിരട്ട കപ്പിനു പുറമേ സ്പൂൺ, ചട്ടുകം, ജഗ്ഗ്, ഭക്ഷണ പാത്രങ്ങൾ ഉൾപ്പെടെ ഇവിടെ നിർമിക്കുന്നുണ്ട്. സ്പൂൺ തന്നെ ചെറുതും വലുതുമായി 15 തരം ഉണ്ട്. 100 മില്ലി മുതൽ 900 മില്ലി വരെയുള്ള വ്യത്യസ്ത തരം പാത്രങ്ങളും ഉണ്ട്.

ചിരട്ടയും തെങ്ങിൻ തടിയും ഉപയോഗിച്ചാണ് നിർമാണം. സ്പൂൺ, ചട്ടുകം ഉൾപ്പെടെയുള്ളവയുടെ പിടിക്കായാണ് തെങ്ങിൻ തടി ഉപയോഗിക്കുന്നത്‌. ചിരട്ടയുടെ കൈപ്പിടി തെങ്ങിൻ തടിയിലും ചിരട്ടയിലും ഒരുക്കാറുണ്ട്. 15 തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ മെഷീൻ സഹായത്തോടെയാണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്.

ആലക്കോട്, കരുവഞ്ചാൽ, പയ്യാവൂർ എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടകളിൽ നിന്നാണ് തേങ്ങ സംഭരിക്കുന്നത്. മെഷീൻ ഉപയോഗിച്ച് ചിരട്ട കട്ട് ചെയ്ത് തേങ്ങ നീക്കിയ ശേഷമാണ് നിർമാണം.

നീക്കിയ തേങ്ങ കൊപ്രയാക്കി വിൽപന നടത്തും. ഒരു മാസം 10,000 ലേറെ ചിരട്ട ഉൽപന്നങ്ങൾ ഇവിടെ നിന്ന് വിൽപന നടത്തുന്നുണ്ട്. വിതരണക്കാരില്ലാതെ നേരിട്ട് കടകളിലെത്തിക്കുകയാണ് ചെയ്യുന്നത്. ആവശ്യക്കാർക്ക് ചിരട്ട ഉൽപന്നങ്ങൾ ഡിസൈൻ ചെയ്തു നൽകുന്നുമുണ്ട്.


Share our post

Kannur

തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

Published

on

Share our post

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.

കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.

ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.


Share our post
Continue Reading

Kannur

തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

Published

on

Share our post

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.


Share our post
Continue Reading

Kannur

ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

Published

on

Share our post

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു.  കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.


Share our post
Continue Reading

Trending

error: Content is protected !!