Connect with us

KOLAYAD

കണ്ണവം കാട്ടിൽ തീപിടിത്തം പതിവാകുന്നു; കത്തിനശിച്ചത് 200 ഏക്കറോളം വനം

Published

on

Share our post

പെരുവ: കണ്ണവം കാട് കത്തി നശിച്ചുകൊണ്ടിരിക്കുന്നു. കാരണമറിയാതെ വനം വകുപ്പ്. കണ്ണവം റിസർവ് വനത്തിൽ മാർച്ചിൽ മാത്രം 5 ഇടങ്ങളിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. നെടുംപൊയിൽ സെക്‌ഷനു കീഴിലെ പെരുവ മേഖലയിലെ ആക്കംമൂലയിലാണ് ആദ്യം കാട്ടുതീ ഉണ്ടായത്.

നിത്യഹരിത വന മേഖലയായ കണ്ണവം വനത്തിലെ ആക്കംമൂലയിൽ ഉണ്ടായ കാട്ടുതീ അണയ്ക്കുന്നതിൽ വനം വകുപ്പിന് വലിയ സാഹസം നടത്തേണ്ടതായി വന്നു. തീയണച്ചെങ്കിലും ഒരാഴ്ചക്ക് ശേഷം വീണ്ടും ഇതേ പ്രദേശത്ത് തന്നെ മറ്റൊരിടത്ത് കാട്ടുതീ വീണ്ടും വ്യാപിച്ചു.

ഇതും ഒരു വിധം അണച്ചു കഴിഞ്ഞപ്പോൾ തൊട്ടു പിന്നാലെ കണ്ണവം സെക്‌ഷനു കീഴിലെ ചെന്നപ്പൊയിൽ, പന്നിയോട് മേഖലകളിലും കാട്ടുതീ ഉണ്ടായി. ഏകദേശം 200 ഏക്കറോളം വന ഭൂമി തീ പിടിത്തത്തിൽ നശിച്ചിട്ടുണ്ട്.

അടിക്കാടുകളാണ് പൂർണമായി കത്തി നശിച്ചിട്ടുള്ളത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും വനം വകുപ്പ് അന്വേഷണം നടത്തി വരികയാണ്. തീ പിടിത്തത്തിന്റെ രീതിയിലും സാഹചര്യത്തിലും സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നടത്തുന്നത്.

തീ പിടിത്തത്തിന് പിന്നിൽ തീവ്ര സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യം ഉള്ളതായി സംശയിക്കുന്ന സാഹചര്യത്തിൽ മറ്റ് ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഇതുവരെയും ഇതിന് ബലം നൽകുന്ന തെളിവുകൾ ലഭിച്ചിട്ടില്ല.

പറക്കാട് ബീറ്റ് പ്രദേശമായ കൊളപ്പ ട്രൈബൽ കോളനിയിൽ മാവോയിസ്റ്റ് സംഘങ്ങൾ വന്നിട്ടുള്ളതിനാൽ ഈ മേഖലയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

കോളയാട് പഞ്ചായത്തിൽ പെട്ട പെരുവ മേഖല വനത്തിനുള്ളിലാണ് ജനവാസ കേന്ദ്രങ്ങളും ആദിവാസി കോളനികളും ഉള്ളത്. ഈ മേഖലയിൽ വന്യമൃഗ ശല്യം സമീപ കാലത്ത് രൂക്ഷമാണ്.

പകൽ സമയത്ത് പോലും കാട്ടുപോത്തുകളും കാട്ടാനയും ഇവിടേക്ക് എത്തിയിരുന്നു. കാട്ടാനകൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിന്റെ പേരിൽ ആദിവാസി കുടുംബങ്ങളും വന പാലകരും തമ്മിൽ സംഘർഷാവസ്ഥ പല തവണ ഉണ്ടായിട്ടുണ്ട്.

വനപാലകരെ തടഞ്ഞു വച്ചുള്ള ആദിവാസികളുടെയും കർഷകരുടെയും പ്രതിഷേധങ്ങളും പതിവായിട്ടുണ്ട്. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനോ കാട്ടുമൃഗങ്ങളെ പ്രതിരോധിക്കുന്നതിനോ ഫലപ്രദമായ നടപടികൾ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

വനാവകാശ നിയമം നടപ്പിലാക്കുന്നതിന് വനം വകുപ്പ് തടസ്സം നിൽക്കുന്നു എന്ന പ്രചാരണവും നിലനിൽക്കുന്നതിനിടെയാണ് പലയിടത്തും കാട്ടുതീയും വ്യാപിച്ചിട്ടുള്ളത്.

ഈ തർക്കങ്ങൾ മുതലെടുത്ത് തീവ്ര സ്വഭാവമുള്ള സംഘടനകൾ വനത്തിനുള്ളിൽ തമ്പടിച്ചിട്ടുണ്ടോ എന്ന സംശയവും ചിലർ പറയുന്നുണ്ട്. കണ്ണവം കാടിനുള്ളിലെ ജനവാസ കേന്ദ്രങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

പഴശ്ശി രാജാവിന്റെയും ബ്രിട്ടീഷുകാരുടെയും ഭരണകാലത്തു ജനവാസ കേന്ദ്രമായിരുന്ന പ്രദേശം പിന്നീട് റിസർവ് വന മേഖലയിൽ ഉൾപ്പെടുകയായിരുന്നു.


Share our post

KOLAYAD

വായന്നൂർ നെയ്യമൃത് മഠം കുടുംബ സംഗമം

Published

on

Share our post

കോളയാട്: വായന്നൂർ നെയ്യമൃത് മഠം കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്ത സംഘത്തിന്റെ നേതൃത്വത്തിൽ വൈരിഘാതക ക്ഷേത്ര ഹാളിൽ കുടുംബ സംഗമം നടത്തി. ഭക്തസംഘം സെക്രട്ടറി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. മഠം കാരണവർ കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ അധ്യക്ഷനായി. ഭക്തസംഘം പ്രവർത്തകസമിതി അംഗം സംഗീത് മഠത്തിൽ, ഗോവിന്ദൻ, കരുണാകരക്കുറുപ്പ്, സി. കുഞ്ഞിക്കണ്ണൻ,സത്യ പ്രകാശ്,സജി തച്ചറത്ത് എന്നിവർ സംസാരിച്ചു. 12ന് നെയ്യമൃത് വ്രതം ആരംഭിക്കും.


Share our post
Continue Reading

KOLAYAD

വെങ്ങളത്ത് പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡി.വൈ.എഫ്‌.ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റു

Published

on

Share our post

കണ്ണവം: പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം. ഡിസിസി അംഗം പ്രഭാകരനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഡിവൈഎഫ്‌ഐ നേതാക്കളായ ശരത്ത്, ലാലു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റതെന്ന് പരാതിയില്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദനമെന്നും പരാതിയിലുണ്ട്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഡിവൈഎഫ്‌ഐ പുറത്ത് വിട്ടു.


Share our post
Continue Reading

KOLAYAD

കോളയാട് മഖാം ഉറൂസിന് നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റി

Published

on

Share our post

കോളയാട് : കോളയാട് മഖാം ഉറൂസിന് ഖുവ്വത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ മഹല്ല് രക്ഷാധികാരി നെല്ലേരി അബ്ദുള്ള ഹാജി കൊടിയേറ്റി. മഖാം സിയാറത്തിന് ശേഷം മഹല്ല് ഖത്തീബ് അബ്ദുൾ നാസർ ദാരിമി കട്ടിപ്പാറ മതവിഞ്ജാന സദസ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് എ.പി.ഇബ്രാഹിം ഹാജി അധ്യക്ഷനായി. ഫളലു റഹ്മാൻ ഫൈസി, പേരോട് മുഹമ്മദ് അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി. അബ്ദുൾ ഖാദർ ഫലാഹി, സൽമാൻ ഫൈസി, ഷഫീഖ് സഖാഫി, കെ.പി.ഫൈസൽ, കെ.പി.അസീസ്, അഷ്റഫ് തവരക്കാടൻ, കെ.കെ.അബൂബക്കർ, മുഹമ്മദ് കാക്കേരി, വി.സി. ഇഹ്സാൻ എന്നിവർ സംസാരിച്ചു.

ചൊവ്വാഴ്ച നടന്ന മതവിഞ്ജാന സദസ് ഹാഫിസ് ഇല്യാസ് സഖാഫി ഉദ്ഘാടനം ചെയ്തു. നെല്ലേരി ഹമീദ് അലി അധ്യക്ഷനായി. ഖലീൽ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. ഹമീദ് മന്നാനി, മുഹമ്മദ് അഷറഫ് ഹിഷാമി, അബ്ദുൾ റാഷിദ് ഹംദാനി, അബ്ദുൾ ഗഫൂർ സഖാഫി, കെ.ഷക്കീർ, ഒ.കെ.അഷറഫ്, ടി.കെ.റഷീദ്, മുഹമ്മദ് പുന്നപ്പാലം, സലാം വായന്നൂർ എന്നിവർ സംസാരിച്ചു. ഉറൂസ് ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!